മന്ത്രിമാരെ തെരുവിൽ തടഞ്ഞും മുഖ്യമന്ത്രിയെ വണ്ടിയിൽ കയറ്റാതെയും പ്രതിഷേധത്തിന് ഇറങ്ങിയതോടെ എന്തു വിട്ടു വീഴ്ചയ്ക്കും ഒരുങ്ങി പിണറായി സർക്കാർ; ഓഖി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് ജോലി നൽകാനുള്ള തീരുമാനവും ലത്തീൻ സഭയെ പേടിച്ച്; മാനദണ്ഡങ്ങൾ ഇല്ലാതെയുള്ള സർക്കാർ ജോലി വാഗ്ദാനം പുലിവാല് പിടിക്കും; എന്നിട്ടും വിട്ടുവീഴ്ച്ചയില്ലാതെ പ്രതിഷേധം അവസാനിപ്പിക്കാതെ രംഗം കൊഴുപ്പിക്കാൻ സഭാ നേതൃത്വവും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിൽ മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി നൽകുമെന്ന സർക്കാർ തീരുമാനം ലത്തീൻ സഭയുടെ ഇടപെടലിനെ തുടർന്ന് തന്നെ. ഓഖി കെടുതികളിൽ കേന്ദ്രസർക്കാരിനോടു പ്രത്യേക പാക്കേജ് ആവശ്യപ്പെടാനും തീരുമാനമായി. മുഖ്യമന്ത്രി ശനിയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രിയെ കാണും. സൗജന്യ റേഷൻ കിട്ടാത്തവർക്ക് 2000 രൂപ സഹായം നൽകുമെന്നും സർക്കാർ അറിയിച്ചു. പക്ഷേ ഇതൊന്നും കൊണ്ട് ലത്തീൻ സഭ തൃപ്തരല്ല. അവർ പ്രതിഷേധം തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെയാണ് പ്രതിഷേധം. വൻ സമ്മർദ്ദത്തെ തുടർന്നാണ് പുതിയ പാക്കേജ് സർക്കാർ പ്രഖ്യാപിച്ചത്.
ചുഴലിക്കാറ്റിൽപ്പെട്ടു കാണാതായ മത്സ്യത്തൊഴിലാളികൾക്കുവേണ്ടിയുള്ള തിരച്ചിൽ ഫലപ്രദമല്ലെന്ന് ആരോപിച്ചു പ്രത്യക്ഷ സമരപരിപാടികൾക്കു ലത്തീൻ അതിരൂപത തയ്യാറെടുക്കുന്നു. ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും രക്ഷാ പ്രവർത്തനം സജീവമാക്കണമെന്നും ആവശ്യപ്പെട്ടു തിങ്കളാഴ്ച മത്സ്യത്തൊഴിലാളി കുടുംബങ്ങൾ രാജ്ഭവനിലേക്കു മാർച്ച് നടത്തും. ദുരിതബാധിതരായ മത്സ്യത്തൊഴിലാളികളോട് ഐക്യദാർഢ്യവുമായി നാളെ പ്രാർത്ഥനാ യോഗങ്ങൾ നടത്തും. വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങൾ കേന്ദ്രീകരിച്ചും തമിഴ്നാട്ടിലും പ്രതിഷേധങ്ങൾ നടത്തും. കൂടാതെ രാപകൽ സമരത്തിനും പരിപാടിയുണ്ടെന്നു ലത്തീൻ അതിരൂപത സഹായമെത്രാൻ ആർ.ക്രിസ്തുദാസ്, വികാരി ജനറൽ മോൺ. യൂജിൻ എച്ച്.പെരേര എന്നിവർ അറിയിച്ചു.
ലക്ഷദ്വീപിലും മറ്റു സംസ്ഥാനങ്ങളിലും കുടുങ്ങിക്കിടക്കുന്നവരെ തിരികെ കൊണ്ടുവരാൻ കേന്ദ്രവും തമിഴ്നാട്, കേരള സർക്കാരുകളും ഒരുമിച്ചു സംവിധാനമൊരുക്കിയില്ലെങ്കിൽ മൃതദേഹങ്ങളുമായി സെക്രട്ടേറിയറ്റിലേക്കു മാർച്ച് നടത്തുമെന്ന് ലത്തീൻ സഭ പറയുന്നു. അതിരൂപതയിലെ വൈദികരുടെയും പാസ്റ്ററൽ കൗൺസിലിന്റെയും യോഗം കൂടിയാണു തീരുമാനങ്ങൾ കൈക്കൊണ്ടത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടത്തുന്ന രക്ഷാപ്രവർത്തനം തൃപ്തികരമല്ല. 30 നോട്ടിക്കൽ മൈൽ വരെ മാത്രമാണ് അവർ പോകുന്നത്. അതേസമയം മത്സ്യത്തൊഴിലാളികൾ 172 നോട്ടിക്കൽ മൈൽ വരെ പോയി രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. മൃതദേഹങ്ങൾ ഇപ്പോഴും കടലിൽ ഒഴുകി നടക്കുകയാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ചർച്ചചെയ്യാൻ സർവകക്ഷി യോഗം വിളിക്കണമെന്നു തങ്ങളാണ് ആവശ്യപ്പെട്ടതെങ്കിലും യോഗത്തിനു തങ്ങളെ വിളിച്ചില്ല. കൊച്ചിയിൽനിന്നും തമിഴ്നാട്ടിൽനിന്നും ട്രോളറുകൾ കൊണ്ടുവന്നു സഭ തന്നെ രക്ഷാപ്രവർത്തനം നടത്തും. അതേസമയം സർക്കാർ ഇതുവരെ നടത്തിയ പ്രവർത്തനങ്ങളെ തങ്ങൾ വിലകുറച്ചു കാണുന്നില്ലെന്നും ഇരുവരും പറഞ്ഞു.
ചുഴലിക്കാറ്റിൽപ്പെട്ട് മരിച്ചവരുടെ ആശ്രിതർക്ക് ജോലി നൽകാനുള്ള തീരുമാനം തിരുവനന്തപുരത്ത് ചേർന്ന സർവകക്ഷി യോഗമാണ് എടുത്തത്. മാനദണ്ഡങ്ങൾ നോക്കാതെ ഫിഷറീസ് വകുപ്പിലാവും ജോലി നൽകുക. ഇത് ഭാവിയിൽ നിയമപ്രശ്നങ്ങളാകുമെന്നും ചൂണ്ടിക്കാട്ടുന്നു. ചുഴലിക്കാറ്റ് ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങൾക്ക് താത്കാലികമായി ഒരാഴ്ച 2000 രൂപവീതം നൽകാനും തീരുമാനമായിട്ടുണ്ട്. ഓരോ ദിവസവും മുതിർന്നവർക്ക് 60 രൂപവീതവും കുട്ടികൾക്ക് 45 രൂപവീതവും നൽകുന്നതിന് പകരമായാണിത്. കടൽ തീരത്ത് സാമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പുലിമുട്ടും കടൽ ഭിത്തിയും നിർമ്മിക്കുന്നതിനും സർവകക്ഷി യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
ഇന്നലെ തീരവാസികളെ കാണാനെത്തിയ ധനമന്ത്രി തോമസ് ഐസക്കിനെതിരെ പ്രതിഷേധമുണ്ടായി. ചെല്ലാനത്ത് ഉമ്മൻ ചാണ്ടിയല്ലാതെയുള്ളവരെ അടുപ്പിച്ചില്ല. അങ്ങനെ വമ്പൻ പ്രതിഷേധമാണ് മത്സ്യത്തൊഴിലാളികൾ ഉയർത്തിയത്. ലത്തീൻ സഭയാണ് മുന്നിലുള്ളത്. ഈ സാഹചര്യത്തിലാണ് നഷ്ടപരിഹാരവും മറ്റും ഉയർത്തിയത്. എല്ലാ സഹായവും സർക്കാർ വാഗ്ദാനവും ചെയ്യുന്നു. പക്ഷേ അപ്പോഴും പ്രതിഷേധം തീരുന്നില്ല.
അതിനിടെ വലിയ ബോട്ടുകളിൽ നൂറ് നോട്ടിക്കൽ മൈലിന് അകലേക്ക് മത്സ്യബന്ധനത്തിന് പോയവർ അപകടത്തിൽ പെടില്ലെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ സർവകക്ഷി യോഗത്തിനുശേഷം മാധ്യമങ്ങളോട് പറഞ്ഞത് പുതി വിവാദത്തിന് തുടക്കമിടും. എല്ലാവരെയും കണ്ടെത്തും. ഇതിനുള്ള കൃത്യമായ നടപടികളുമായി സർക്കാർ മുന്നോട്ടു പോകുകയാണെന്ന് മന്ത്രി പറഞ്ഞു. രത്നഗിരിയിൽനിന്ന് തിരുവനന്തപുരം സ്വദേശികളായ 62 പേരെ കണ്ടെത്തിയിട്ടുണ്ടെന്നും ലക്ഷദ്വീപിൽനിന്ന് മലയാളികളെ കണ്ടെത്തിയിട്ടുണ്ടെന്നും ഇവരെയെല്ലാം നാട്ടിലെത്തിക്കുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ വലിയ ബോട്ടിൽ പോയവും അപകടത്തിൽപ്പെട്ടെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
അതിനിടെ, ഓഖി ദുരന്തത്തിൽ പെട്ട് ഗോവ തീരത്തെത്തിയ 16 ബോട്ടുകളിൽ നാലെണ്ണം കൂടി ശനിയാഴ്ച കൊച്ചിയിലേക്കു പുറപ്പെടുമെന്ന് ഗോവ വാസ്കോ തുറമുഖത്തെത്തിയ കെ.വി.തോമസ് എംപി അറിയിച്ചു.16 ബോട്ടുകളും മത്സ്യത്തൊഴിലാളികളുമാണ് ഗോവൻ തീരത്തെത്തിയത്. ഇതിൽ 12 ബോട്ടുകൾ ഇതിനകം തന്നെ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. നാല് ബോട്ടുകൾ ശനിയാഴ്ച യാത്ര തിരിക്കും.ഓരോ ബോട്ടിനും 750 ലിറ്റർ ഡീസലും 2500 രൂപയും സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം ഗോവയിലെത്തിയ ഉദ്യോഗസ്ഥർ കൈമാറിയിട്ടുണ്ട്. വാസ്കോ സൗത്ത് തുറമുഖത്തു കെ.വി.തോമസ് എംപിക്ക് പുറമേ ജില്ലാ കലക്ടർ നീലാ മോഹൻ, ഗോവ മുഖ്യമന്ത്രിയുടെ സെക്രട്ടറി എ.എ. അശോക്, അഞ്ജലി ഷെഖാവത്ത്, അരുൺ ജേക്കബ് എന്നിവരും ഉണ്ടായിരുന്നു.
ചുഴലിക്കാറ്റിൽ ദുരിതമനുഭവിക്കുന്നവർക്ക് നൽകുന്നതിനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഒരു മാസത്തെ ശമ്പളവും സ്റ്റാഫ് അംഗങ്ങളുടെ ഒരു ദിവസത്തെ ശമ്പളവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകുമെന്ന് പ്രതിപക്ഷനേതാവിന്റെ ഓഫിസ് അറിയിച്ചു. ഇതിനിടെയാണ് ഭരണകൂടങ്ങൾ ദുരന്തമുഖത്ത് എത്തിയില്ലെങ്കിൽ സമരം വിപുലമാക്കുമെന്ന് ലത്തീൻ സഭ അറിയിച്ചത്. കാണാതായവരെ സംബന്ധിച്ച് ലത്തീൻ സഭ നൽകുന്ന കണക്കും പരിഗണിക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. എട്ടു പേരുടെ കാര്യത്തിലാണ് ആശയക്കുഴപ്പം. ഇവരുടെ ഫോട്ടോയും വിലാസവും നൽകണമെന്ന് ആവശ്യപ്പെട്ടതായും മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
മത്സ്യത്തൊഴിലാളികളെ അപമാനിച്ച മന്ത്രി മേഴ്സിക്കുട്ടിയമ്മ രാജിവയ്ക്കണം എന്നാവശ്യപ്പെട്ടു ബിജെപി 28നു ജില്ലാ കേന്ദ്രങ്ങളിലേക്കു മാർച്ചു നടത്തും. മഹിളാ മോർച്ചയുടെ നേതൃത്വത്തിലാകും സമരം. ബിജെപി സംസ്ഥാന ഭാരവാഹി യോഗമാണു തീരുമാനിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍