Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓച്ചിറയിൽ 14കാരിയെ തട്ടിക്കൊണ്ട് പോയ സംഭവം: പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് 24 മണിക്കൂർ ഉപവാസവുമായി കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ; കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ കേരളത്തിൽ സ്ത്രീകൾക്കെതിരെ അതിക്രമം നടക്കുകയാണെന്നും ബിന്ദു; സ്ത്രീകൾക്ക് മാനം മര്യാദയായി ജീവിക്കാൻ കഴിയാത്ത നാടായി കേരളത്തെ പിണറായി സർക്കാർ മാറ്റിയെന്ന് ചെന്നിത്തല

ഓച്ചിറയിൽ 14കാരിയെ തട്ടിക്കൊണ്ട് പോയ സംഭവം: പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് 24 മണിക്കൂർ ഉപവാസവുമായി കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ; കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ കേരളത്തിൽ സ്ത്രീകൾക്കെതിരെ അതിക്രമം നടക്കുകയാണെന്നും ബിന്ദു; സ്ത്രീകൾക്ക് മാനം മര്യാദയായി ജീവിക്കാൻ കഴിയാത്ത നാടായി കേരളത്തെ പിണറായി സർക്കാർ മാറ്റിയെന്ന് ചെന്നിത്തല

മറുനാടൻ ഡെസ്‌ക്‌

കൊല്ലം :ഓച്ചിറയിൽ രാജസ്ഥാനി സ്വദേശിയായ പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ 24 മണിക്കൂർ ഉപവാസം ആരംഭിച്ചു. കേരളത്തിലങ്ങോളമിങ്ങോളം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ പാർട്ടി ഓഫീസിലടക്കം സ്ത്രീകൾക്കെതിരെ അതിക്രമം നടക്കുകയാണെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു. പെൺകുട്ടിയെ കാണാതായിട്ട് അഞ്ചു ദിവസം പിന്നിട്ടിട്ടും പ്രതികളെയും പെൺകുട്ടിയെയും കണ്ടെത്താൻ പൊലീസ് തയ്യാറാകാത്തത് ഭരണപക്ഷത്തെ പാർട്ടിയുടെ പ്രാദേശിക നേതാവിന്റെ മകനാണ് പ്രതി എന്നതുകൊണ്ടാണ്.

തങ്ങളുടെ സമരത്തിന് പിന്നിൽ ഒരു രാഷ്ട്രീയവുമില്ല. പെൺകുട്ടിയുടെ കുടുംബത്തെ ഇവിടെനിന്നും ഇറക്കിവിടാൻ ആണ് പൊലീസും കമ്മ്യൂണിസ്റ്റ് പാർട്ടിയും ശ്രമിക്കുന്നത് അതിന് ഞങ്ങൾ അനുവദിക്കുകയില്ല. പെൺകുട്ടിക്കും കുടുംബത്തിനും നീതി ലഭിക്കുന്നതുവരെ സമരം നടത്തുമെന്നും ബിന്ദുകൃഷ്ണ കൂട്ടിച്ചേർത്തു. സിപിഐ നേതാവിന്റെ മകനാണ് പ്രതി എന്നതുകൊണ്ട് പൊലീസ് പ്രതിയെ സംരക്ഷിക്കുകയാണെന്ന് ആരോപിച്ചാണ് ഉപവാസം തുടങ്ങിയിരിക്കുന്നത്. ഉപവാസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. പെൺകുട്ടിയുടെ വീട്ടിൽ എത്തിയ രമേശ് ചെന്നിത്തല മാതാപിതാക്കളോട് കൂടുതൽ വിവരങ്ങൾ അന്വേഷിച്ചറിഞ്ഞു.

തുടർന്ന് പ്രതിപക്ഷ നേതാവ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ഫോണിൽ സംസാരിച്ചു. രാജസ്ഥാനിലും ബാംഗ്ലൂരിലും അന്വേഷിച്ചിട്ടും പെൺകുട്ടി പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല എന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. അവർ എവിടെയാണെന്ന് പൊലീസിനു പോലും അറിയില്ല. അന്വേഷണത്തിൽ ഭരണകക്ഷിയുടെ ശക്തമായ ഇടപെടൽ ഉണ്ട്. അതുകൊണ്ടാണ് കേസ് അഞ്ചു ദിവസം ആയിട്ടും തെളിയാതെ കിടക്കുന്നത്. ഇത്തരം ഗൗരവമായ ഒരു കാര്യമായിട്ടും എന്തുകൊണ്ട് പൊലീസ് കാര്യമായ നടപടികൾ സ്വീകരിക്കുന്നില്ല. മുൻപ് ഈ പാവപ്പെട്ട കുടുംബത്തിനെതിരെ പ്രതി അക്രമം നടത്തിയിട്ടുണ്ട്.

പണം മോഷ്ടിച്ചു എന്നതുൾപ്പടെയുള്ള പരാതി നൽകിയിട്ടും ഒരു പരിഹാരവും ഉണ്ടായില്ല. സ്ത്രീസുരക്ഷ പറഞ്ഞ് അധികാരത്തിൽ എത്തിയ സർക്കാരാണ് ഇവിടെ ഭരിക്കുന്നത്. സ്ത്രീപീഡനങ്ങളുടെ കഥകളാണ് ഓരോ ദിവസവും കേട്ടുകൊണ്ടിരിക്കുന്നത്. ചെർപ്പുളശ്ശേരിൽ യുവജന നേതാവ് പെൺകുട്ടിയെ പീഡിപ്പിച്ചു, തിരുവല്ലയിൽ പെൺകുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തി, പെണ്ണുങ്ങൾക്ക് മാനം മര്യാദയായി ജീവിക്കാൻ കഴിയാത്ത നാടായി പിണറായി സർക്കാർ കേരളത്തെ മാറ്റി എന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. പെൺകുട്ടികളുടെ മാനത്തിന് വിലപറയുന്ന തരത്തിലേക്ക് കേരളം മാറുന്നു.

കഞ്ചാവു മാഫിയകളും സാമൂഹ്യവിരുദ്ധരും ഗുണ്ടകളും നാട്ടിൽ അഴിഞ്ഞാടുകയാണ്. ക്രമസമാധാനനില തകരാറിലാകുന്ന സംഭവങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതാണോ സാംസ്‌കാരിക കേരളമെന്നും പ്രതിപക്ഷനേതാവ് ആരാഞ്ഞു. അതേസമയം സിപിഎമ്മും ബിജെപിയും ആയി വലിയ കൂട്ടുകെട്ട് ഉണ്ടായിരിക്കുക ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ശത്രുവിന്റെ ശത്രു മിത്രം എന്ന നിലയിൽ ദേശീയതലത്തിൽ കോൺഗ്രസിന്റെ വോട്ട് കുറയ്ക്കുക എന്ന ബിജെപിയുടെ നയം നടപ്പിലാക്കാൻ കേരളത്തിൽ സിപിഎം ബിജെപിയെ സഹായിക്കുകയാണ്. ഈ അവിശുദ്ധ കൂട്ടുകെട്ട് ജനങ്ങൾ തിരിച്ചറിയും.

സംസ്ഥാനത്തെ അഞ്ച് ലോക്‌സഭാ സീറ്റുകളിൽ കോലീബി സഖ്യം ആണ് ഉള്ളതെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയോട് എങ്ങനെ പ്രതികരിക്കുന്നു എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്. അഞ്ച് മണ്ഡലങ്ങളിൽ എൽഡിഎഫ് തോൽക്കുമെന്ന് അദ്ദേഹം സമ്മതിച്ചല്ലോ. അടുത്ത ആഴ്ച ആകുമ്പോൾ ബാക്കി 15 സീറ്റുകളിലും കൂടി സിപിഎം തോക്കും എന്ന് അദ്ദേഹം സമ്മതിക്കുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP