ഓണം വാരാഘോഷത്തിനു നാളെ സമാപനം; തലസ്ഥാനത്ത് അതീവ സുരക്ഷ; ഗതാഗതക്കുരുക്ക് ഒഴിവാക്കാനും കർശന നിർദേശങ്ങൾ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിനു നാളെ സമാപനം. ആഘോഷങ്ങളുടെ സമാപനം കുറിച്ചുള്ള ഘോഷയാത്ര നാളെ വൈകുന്നേരം നടക്കും.
വൈകിട്ട് അഞ്ചിന് വെള്ളയമ്പലത്തുനിന്നാരംഭിക്കുന്ന ഘോഷയാത്ര കിഴക്കേകോട്ടയിൽ അവസാനിക്കും. തൃശൂർ പൂരം, ഉത്രാളിപൂരം, മാമാങ്കം, അനന്തപുരിയിലെ ആറാട്ട് തുടങ്ങി കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ഉത്സവ സാംസ്കാരിക പരിപാടികളെ ബന്ധപ്പെടുത്തിയുള്ള കലാരൂപങ്ങളും പരമ്പരാഗത താളമേളങ്ങളും ഇത്തവണത്തെ പ്രത്യേകതയാണ്. മൂവായിരത്തോളം കലാകാരന്മാർ അണിനിരക്കും.
ജൈവപച്ചക്കറികൃഷിയും അവയവദാനവുമുൾപ്പെടെ ആനുകാലികവിഷയങ്ങളും ഘോഷയാത്രയുടെ ഭാഗമാകുമെന്ന് ടൂറിസം മന്ത്രി എ.പി. അനിൽകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഘോഷയാത്ര പ്രമാണിച്ച് 31ന് ഉച്ചക്കുശേഷം മൂന്നുമണി മുതൽ തലസ്ഥാനത്തെ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കെൽട്രോൺ ജങ്ഷനിൽ മാനവീയം റോഡിന് സമീപം പ്രത്യേകം തയാറാക്കിയ പവലിയനിൽ ഗവർണർ പി. സദാശിവം ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യും.
കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി മുഖ്യാതിഥിയായിരിക്കും. മന്ത്രിമാരായ എ.പി. അനിൽകുമാർ, വി എസ്. ശിവകുമാർ, ശശി തരൂർ എംപി, കെ. മുരളീധരൻ എംഎൽഎ, മേയർ കെ. ചന്ദ്രിക എന്നിവർ സന്നിഹിതരായിരിക്കും. 101 പേരുടെ ചെണ്ടമേളവും ആലവട്ടവും വെൺചാമരവുമാണ് സാംസ്കാരിക ഘോഷയാത്രയെ ആനയിക്കുക. കേരളീയവേഷമണിഞ്ഞ സ്ത്രീകളും മുത്തുക്കുടയും ഓലക്കുടയുമേന്തിയ പുരുഷന്മാരും അനുഗമിക്കും. കൊമ്പും തായമ്പകയുമായി നാൽപതിൽപരം കലാകാരന്മാരും ആചാരയുദ്ധം പയറ്റി അമ്പതോളം വേലകളിക്കാരും അകമ്പടി സേവിക്കും.
കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇത്തവണ ഫ്ളോട്ടുകൾ കൂടുതലുണ്ടാകും. കാവടികളും താളമേളങ്ങളും ഇതരസംസ്ഥാനങ്ങളിൽനിന്നുള്ളതും കേരളത്തിന്റെ തനതുമായ 150ൽപരം കലാരൂപങ്ങളും 100ൽ പരം ഫ്ളോട്ടുകളും ഉണ്ടാകുമെന്ന് ആഘോഷകമ്മിറ്റി ചെയർമാൻ വർക്കല കഹാർ എംഎൽഎ അറിയിച്ചു. ആനുകാലിക പ്രാധാന്യമുള്ളതും കഴിയുന്നത്ര കൃത്രിമത്വം ഒഴിവാക്കിയുള്ളതുമായ ഫ്ളോട്ടുകളാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഇനം തിരിച്ച് ഒന്നും രണ്ടും സ്ഥാനക്കാർക്ക് ടൂറിസം വകുപ്പ് പ്രത്യേക പാരിതോഷികങ്ങൾ സമ്മാനിക്കും. മികച്ചതിന് ഒരു ലക്ഷം രൂപയും രണ്ടും മൂന്നും സ്ഥാനങ്ങളിലത്തെുന്നവർക്ക് യഥാക്രമം അരലക്ഷം രൂപയും മുപ്പതിനായിരം രൂപയുമാണ് സമ്മാനം. സമാപന സമ്മേളനം രാത്രി എട്ടിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്യും. ഇതാദ്യമായാണ് ഓണംഘോഷയാത്രയുടെ സമ്മാനദാന ചടങ്ങ് സംഘടിപ്പിക്കുന്നത്.
വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ യൂനിവേഴ്സിറ്റി കോളജിന് മുന്നിൽ ഘോഷയാത്ര വീക്ഷിക്കുന്നതിന് ഒരുക്കിയിട്ടുള്ള വി.വി.ഐ.പി പവിലിയന് മുന്നിലും പബ്ളിക് ലൈബ്രറിയുടെ മുൻവശത്തെ വി.ഐ.പി പവിലിയന് മുന്നിലും മ്യൂസിയം ഗേറ്റിന് സമീപത്തെ പ്രത്യേക സ്റ്റേജിലും അവതരിപ്പിക്കും.
തലസ്ഥാനത്തു കനത്ത സുരക്ഷ
തിരുവനന്തപുരം നഗരത്തിൽ പൊലീസ് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് സമാപനദിവസത്തിൽ ഏർപ്പെടുത്തിയിട്ടുള്ളത്. ആഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിനായി 1750 ഓളം പൊലീസുകാരെ വിന്യസിക്കും.
ഓണം ഘോഷയാത്ര ആരംഭിക്കുന്ന കവടിയാർ മുതൽ സമാപന സ്ഥലമായ ഈസ്റ്റ് ഫോർട്ട്, അട്ടക്കുളങ്ങര വരെ 20 ഡിവിഷനുകളായി തിരിച്ച് ഓരോ ഡിവിഷന്റെയും ചുമതല ഓരോ അസിസ്റ്റന്റ് കമ്മീഷണർക്കാണ്.
ഫ്ളോട്ടുകളെയും അതിനോടനുബന്ധിച്ചുള്ള വിവിധ കലാപരിപാടികളെയും മൂന്ന് ഡിവിഷനുകളായി തിരിച്ച് ഓരോന്നിന്റെയും ചുമതല അസിസ്റ്റന്റ് കമ്മീഷണർമാരെ ഏൽപ്പിച്ചിട്ടുണ്ട്. ഡെപ്യൂട്ടി കമ്മീഷണറുടെ മേൽനോട്ടമുണ്ടാകും. നിലവിൽ സ്ഥാപിച്ചിട്ടുള്ള 240 ക്യാമറകൾക്കു പുറമെ 75 ക്യാമറകളും 50 ഡിജിറ്റൽ ക്യാമറകളും നഗരത്തിലെ പ്രധാന ഭാഗങ്ങളിൽ വിന്യസിക്കും.
സിറ്റി പൊലീസ് കൺട്രോൾ റൂമിലും, കനകക്കുന്നിലെ സ്പെഷ്യൽ കൺട്രോൾ റൂമിലും ഇവ നിരീക്ഷിക്കും. വനിതാ പൊലീസ് ഉൾപ്പെടെ 100 ൽ അധികം മഫ്ടി പൊലീസ്കാരെയും, ഷാഡോ പൊലീസിനെയും വിവിധ സ്ഥലങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് സംശയം തോന്നുന്ന തരത്തിലുള്ള സാധനങ്ങളോ മറ്റു ഉപദ്രവങ്ങളോ, സ്ത്രീകളെ ശല്യപ്പെടുത്തുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ താഴെ പറയുന്ന നമ്പരുകളിൽ അറിയിക്കാം. 100 - പൊലീസ് കൺട്രോൾ റൂം, 0471 2331843 - പൊലീസ് കൺട്രോൾ റൂം, 0471 2321399 - സിറ്റി സ്പെഷ്യൽ ബ്രാഞ്ച്, 1090 - ക്രൈം സ്റ്റോപ്പർ, 1091 - വനിതാ ഹെൽപ്പ് ലൈൻ, 1099 - ട്രാഫിക് ഹെൽപ്പ് ലൈൻ.
തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം
ഓണം ഘോഷയാത്രയോടനുബന്ധിച്ച് തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നുമുതൽ തിരുവനന്തപുരം നഗരത്തിൽ പൊലീസ് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. കവടിയാർ മുതൽ കിഴക്കേകോട്ട വരെ എം.ജി. റോഡിൽ വാഹനങ്ങൾക്ക് നിയന്ത്രണം ഉണ്ടായിരിക്കും. എം.സി. റോഡിൽ നിന്നും തമ്പാനൂർ/ കിഴക്കേകോട്ട പോകേണ്ട വാഹനങ്ങൾ മണ്ണന്തല, കുടപ്പനക്കുന്ന്, പേരൂർക്കട, പൈപ്പിന്മൂട്, ശാസ്തമംഗലം, ഇടപ്പഴിഞ്ഞി, തൈക്കാട് ഫ്ളൈ ഓവർ വഴിയും, എൻ.എച്ച്. റോഡിൽ നിന്നും വരുന്ന വാഹനങ്ങൾ ഉള്ളൂർ, മെഡിക്കൽ കോളേജ്, കണ്ണമ്മൂല, ജനറൽ ഹോസ്പിറ്റൽ അണ്ടർപാസ്, ബേക്കറി, ഫ്ളൈ ഓവർ, പനവിള വഴിയും, നെടുമങ്ങാട് നിന്നും വരുന്ന വാഹനങ്ങൾ പേരൂർക്കട, പൈപ്പിന്മൂട്, ശാസ്തമംഗലം, ഇടപ്പഴിഞ്ഞി, തൈക്കാട് ഫ്ളൈഓവർ വഴിയും, തമ്പാനൂർ ഭാഗത്തു നിന്നും എൻ.എച്ചിലേക്ക് പോകേണ്ട വാഹനങ്ങൾ ബേക്കറി, ഫ്ളൈഓവർ, അണ്ടർപാസ്, ജനറൽ ഹോസ്പിറ്റൽ, പേട്ട, കണ്ണമ്മൂല, മെഡിക്കൽ കോളേജ്, ഉള്ളൂർ വഴിയും എം.സി. റോഡിലേക്കു പോകേണ്ട വാഹനങ്ങൾ അണ്ടർപാസ്, ജനറൽ ഹോസ്പിറ്റൽ, പാറ്റൂർ, വടേക്കാട് പൊട്ടക്കുഴി, പട്ടം വഴിയും, നെടുമങ്ങാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ബേക്കറി, വഴുതക്കാട്, ഇടപ്പഴിഞ്ഞി, ശാസ്തമംഗലം, പൈപ്പിന്മൂട്, പേരൂർക്കട വഴിയും പോകണം.
തിരുവല്ലം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ അട്ടക്കുളങ്ങര, കിള്ളിപ്പാലം, ചൂരക്കാട്ടുപാളയം വഴി തമ്പാനൂർ ഭാഗത്തേക്ക് പോകണം. കിഴക്കേകോട്ട നിന്നും പേരൂർക്കട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ, അട്ടക്കുളങ്ങര, കിള്ളിപ്പാലം, ഫ്ളൈഓവർ, മേട്ടുക്കട, സാനഡു, എസ്.എം.സി, ഇടപ്പഴിഞ്ഞി, ശാസ്തമംഗലം, പൈപ്പിന്മൂട് വഴി പോകണം. കിഴക്കേകോട്ട നിന്നും പേട്ട ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വെട്ടിമുറിച്ചകോട്ട, വാഴപ്പള്ളി, മിത്രാനന്ദപുരം, എസ്പി.ഫോർട്ട് ആശുപത്രി, കൈതമുക്ക്, ഉപ്പിടാംമൂട്, വഞ്ചിയൂർ, പാറ്റൂർ വഴിയും പോകണം. കവടിയാർ, വെള്ളയമ്പലം, പാളയം, കിഴക്കേകോട്ട മെയിൻ റോഡിലും എ.കെ.ജി സെന്റർ - സ്പെൻസർ റോഡിലും വാഹനങ്ങൾ പാർക്കു ചെയ്യാൻ പാടില്ല.
വാഹനം പാർക്കു ചെയ്യുന്നതിനുള്ള സ്ഥലങ്ങൾ
ആശാൻ സ്ക്വയർ ജനറൽ ഹോസ്പിറ്റൽ, പി.എം.ജി ലോ കോളേജ് റോഡ്, പ്രസ് ക്ലബ് റോഡ്, സാഫല്യം ജേക്കബ്സ് ജങ്ഷൻ റോഡ്, മ്യൂസിയം സൂര്യകാന്തി റോഡ്, മ്യൂസിയം നന്ദാവനം റോഡ്, വെള്ളയമ്പലം ശാസ്തമംഗലം റോഡ്, കെൽട്രോൺ ആൽത്തറ റോഡ് എന്നിവിടങ്ങളിൽ ഒരു വശത്തു വാഹനങ്ങൾ പാർക്കു ചെയ്യാം. യൂണിവേഴ്സിറ്റി ഓഫീസ്, യൂണിവേഴ്സിറ്റി കോളേജ്, സംസ്കൃത കോളേജ്, പൂജപ്പുര എൽ.ബി.എസ് കോമ്പൗണ്ട്, ടാഗോർ തീയേറ്റർ കോമ്പൗണ്ട്, സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂൾ കോമ്പൗണ്ട്, ഒളിമ്പിക് അസോസിയേഷൻ ഹാൾ കോമ്പൗണ്ട്, എൽ.എം.എസ്. കോമ്പൗണ്ട്, ഗവ.ആർട്സ് കോളേജ് കോമ്പൗണ്ട്, സംഗീത കോളേജ് കോമ്പൗണ്ട്, എസ്.എം വി സ്കൂൾ കോമ്പൗണ്ട്, അട്ടക്കുളങ്ങര സെൻട്രൽ സ്കൂൾ കോമ്പൗണ്ട്, ഫോർട്ട് ഹൈസ്കൂൾ കോമ്പൗണ്ട്, ആറ്റുകാൽ ദേവിക്ഷേത്രം പാർക്കിങ് ഗ്രൗണ്ട്, പുത്തരിക്കണ്ടം മൈതാനം എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാം.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍