കത്തോലിക്കാ സഭയുടെ കീഴിൽ ആട്ടിടയന്മാർ നടത്തിയ കുറ്റകൃത്യങ്ങൾ എണ്ണിപ്പറഞ്ഞ് ഔട്ട്ലുക്കിന്റെ കവർസ്റ്റോറി; എഡ്വിൻ ഫിഗറസും രാജു കൊക്കനും ആരോഗ്യരാജും അടക്കമുള്ള പുരോഹിതരുടെ കുറ്റകൃത്യങ്ങൾ മൂടിവച്ചതും സംരക്ഷണം നല്കിയതും സഭ; വിശ്വാസികളെ കൈകാര്യം ചെയ്യുന്നത് ഭയപ്പെടുത്തിയും തെറ്റിദ്ധരിപ്പിച്ചും
തിരുവനന്തപുരം: കത്തോലിക്കാസഭയുടെ തണലിൽ കേരളത്തിലെ വൈദികർ നടത്തിയ കുറ്റകൃത്യങ്ങളുമായി പ്രമുഖ ദേശീയ ഇംഗ്ലീഷ് വാരിക ഔട്ട് ലുക്കിന്റെ കവർ സ്റ്റോറി. കുറ്റകൃത്യങ്ങൾ മൂടിവെയ്ക്കാനും പ്രതികളെ സംരക്ഷിക്കാനും ആരോപണമുന്നയിക്കുന്നവരെ നിശബ്ദമാക്കാനും സഭ നടത്തിയ ശ്രമങ്ങളാണ് ഔട്ട് തുറന്നുകാട്ടുന്നത്. 12 പേജുകളിൽ നീണ്ടുനിൽക്കുന്നതാണ് മിനു ഇട്ടി ഐപ്പിന്റെ വിശദ റിപ്പോർട്ട്.
പുരോഹിതരുടെ പാപങ്ങൾക്ക് പശ്ചാത്താപം പ്രകടിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ ലോകത്തോട് മാപ്പിരന്നത് രണ്ടാഴ്ച മുമ്പാണ്. ഇന്ത്യയിലെ കത്തോലിക്ക സഭ പുരോഹിതരുടെ ലൈംഗിക കുറ്റകൃത്യങ്ങളിൻ മേൽ ഒരു ഖേദപ്രകടനവും നടത്തിയിട്ടില്ലെന്ന് പറഞ്ഞാണ് ഔട്ട് ലുക്കിന്റെ കവർ സ്റ്റോറി ആരംഭിക്കുന്നത്.
ക്രിസ്തു ജറുസലേം ദേവാലയത്തിലെ കച്ചവടക്കാരെ ചാട്ടയ്ക്കടിച്ച് പുറത്താക്കുന്ന ബൈബിൾ ഭാഗം ഉൾ പേജിൽ റിപ്പോർട്ടിന്റെ തുടക്കത്തിൽ ഉദ്ധരിച്ചിരിക്കുന്നു. കേരള കത്തോലിക്ക സഭയേയും വിശ്വാസ സമൂഹത്തെയും പിടിച്ചു കുലുക്കിയ ഏഴ് കുറ്റകൃത്യങ്ങളുടെ കഥയും ഇന്ത്യൻ കാത്തലിക് ബിഷപ് കൗൺസിലി(സിബിസിഐ)ന്റെ സെക്രട്ടറിയുമായ ബിഷപ് തിയോഡർ മസ്കരാനസുമായുള്ള അഭിമുഖവും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരുമാസത്തിനുള്ളിൽ സിബിസിഐ പുതിയ നയം പുറത്തുവിടുമെന്നാണ് ബിഷപ്പ് അഭിമുഖത്തിൽ പറയുന്നത്.
എഡി 52ൽ തോമാശ്ലീഹ ഇന്ത്യയിൽ ക്രിസ്തുമതപ്രചാരണത്തിനായി എത്തിയ കൊടുങ്ങല്ലൂരുനിന്നും 10 കിലോമീറ്റർ അകലെയുള്ള പുത്തൻവേലിക്കരപ്പള്ളിയിൽ 14കാരിയായ പെൺകുട്ടി ബലാത്സംഘം ചെയ്യപ്പെട്ട സംഭവത്തോടെയാണ് റിപ്പോർട്ട് ആരംഫഭിക്കുന്നത്. 2015 ഏപ്രിൽ ഒന്നിന് പൊലീസ് പരാതി സ്വീകരിച്ച കേസിലെ പ്രതി പുത്തൻവേലിക്കര ലൂർദ്മാതാ പള്ളി വികാരി ഫാദർ എഡ്വിൻ ഫിഗറസ്(41) ആയിരുന്നു. കീഴ്ക്കോടതി പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പുരോഹിതനെ ഇരട്ട ജീവപര്യന്തം ശിക്ഷവിധിച്ചു. കുമ്പസാരക്കൂട്ടിൽ നിന്ന് പെൺകുട്ടിയെ പള്ളിമേടിയിലേക്കു കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ജനുവരി മുതൽ മാർച്ച് വരെ ലൈംഗിക ചൂഷണം തുടർന്നു. ഇടവക വികാരി മകളോടുചെയ്ത ഭീകരത അറിഞ്ഞ മാതാപിതാക്കൾ ബിഷപ്പിനെക്കണ്ട് ഈ പുരോഹിതൻ ഇനിയൊരിക്കലും അൾത്താരയിൽ കയറി കുർബ്ബാന അർപ്പിക്കരുതെന്ന് ആവശ്യപ്പെട്ടു. ബിഷപ്പ് ജോസഫ് കാരിക്കാശ്ശേരി ഫാദർ എഡ്വിൻ ഫിഗറസിനെ സസ്പെൻഡ് ചെയ്തു. പക്ഷെ മാർച്ച് 29ന് ക്രിസ്ത്യൻ വിശ്വാസികളുടെ ഏറ്റവും പവിത്രമായ ദിനങ്ങളിലൊന്നായ ഓശാന ഞായറാഴ്ച്ച എഡ്വിൻ ഫിഗറസ് കുർബ്ബാന ചൊല്ലി. സഭയിൽ നിന്നും നീതികിട്ടില്ലെന്ന തിരിച്ചറിവാണ് കുട്ടികളുടെ മാതാപിതാക്കളെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. 'ഞങ്ങൾ അയാളുടെ പശ്ചാത്തലത്തെക്കുറിച്ച് അന്വേഷിച്ചു. മുമ്പ് പ്രവർത്തിച്ചിരുന്ന ഇടവകകളിൽ അയാൾക്കെതിരെ സമാനമായ ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്.' കേസന്വേഷിച്ച സർക്കിൾ ഇൻസ്പെക്ടർ ടി.എം. വർഗീസ് ഔട്ട് ലുക്കിനോട് പറഞ്ഞു.
തൃശ്ശൂർ തൈക്കാട്ടുശേരി 2009ൽ ഒരു ഒമ്പതുവയസ്സുകാരി പള്ളിമേടയിൽ പീഡിപ്പിക്കപ്പെട്ടതിനെ കുറിച്ചാണ് മറ്റൊരു വിവരണം. സെന്റ് പോൾസ് ചർച്ച് വികാരിയായിരുന്ന ഫാദർ രാജു കൊക്കനാണ് പ്രതി. ആദ്യകുർബാനക്ക് അണിയാനായി പുത്തനുടുപ്പ് വാങ്ങിത്തരാമെന്ന് പറഞ്ഞാണ് പുരോഹിതൻ പെൺകുട്ടിയെ പള്ളിമേടയിലേക്കു കൂട്ടിക്കൊണ്ട് പോയതും ലൈംഗികമായി ഉപയോഗിച്ചതും. പെൺകുട്ടിയുടെ വസ്ത്രം അഴിപ്പിച്ചശേഷം ഫാദർ കൊക്കൻ ജനനേന്ദ്രിയത്തിന്റെ ചിത്രം മൊബൈലിൽ പകർത്തുകയും ചെയ്തു. ഒല്ലൂർ പൊലീസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസ് കീഴ്ക്കോടതിയുടെ പരിഗണനയിലാണ്. ജാമ്യം ലഭിച്ച കൊക്കൻ തൃശ്ശൂരിലെവിടെയോ ഉള്ള കുഷ്ഠരോഗികൾക്കായുള്ള ശുശ്രൂഷ ഹോമിൽ ഉണ്ടെന്നാണ് അറിവ്. സഭാകോടതി ഇതുവരെയും കൊക്കനെതിരെ നടപടി എടുത്തിട്ടില്ല.
സഭാപ്രശ്നങ്ങളിൽ കൃത്യമായി അന്വേഷണം നടത്താനും നടപടി സ്വീകരിക്കാനും തക്ക ചട്ടങ്ങളും നിയമങ്ങളും നിലവിലുണ്ട്. എല്ലാ രൂപതയിലും ഒരു ജുഡീഷ്യൽ വികാരിയടങ്ങുന്ന സമിതി അന്വേഷണം നടത്തി നടപടിയെടുക്കണം എന്നാണ് സഭാനിയമം. ഗൗരവതരമായ കുറ്റങ്ങൾ വത്തിക്കാനിലും പൊലീസിലും അറിയിക്കുകയും വേണം.
17കാരിയായ ഫാത്തിമ സോഫിയ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടപ്പോൾ സംഭവിച്ചത് മറ്റൊന്നാണെന്ന് റിപ്പോർട്ടിൽ പറയുന്നു. 2013 ജൂലൈയിൽ ആണ് പാലക്കാട് വാളയാർ സെന്റ് സ്റ്റാനിസ്ലാസ് പള്ളിയിൽവച്ചാണ് സംഭവം നടന്നത്. കൊലപാതകത്തിനുശേഷം ഫാത്തിമയുടെ അമ്മ ശാന്തി റോസലിനെ ഫോൺ ചെയ്ത ഫാദർ ആരോഗ്യ രാജ് താൻ 'കൊന്നു' എന്ന് പലതവണ ആവർത്തിച്ചുകൊണ്ടിരുന്നു. പിന്നീട് ആത്മഹത്യയാണെന്ന് ആരോഗ്യരാജ് തിരുത്തി. പാലക്കാട് ആശുപത്രിയിൽ എത്തിച്ച മൃതദേഹം വിട്ടുകിട്ടാനായി പൊലീസ് കാണിച്ച രേഖകളിൽ വീട്ടുകാർക്ക് ഒപ്പിട്ടു നൽകേണ്ടിവന്നു. ബലാത്സംഗം നടന്നിട്ടുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. പക്ഷെ ആത്മഹത്യയാണെന്ന് അറിയിച്ച് പൊലീസ് രണ്ടാഴ്ച്ചയ്ക്കുള്ളിൽ കേസ് അവസാനിപ്പിച്ചു.
സഭാകോടതി നടത്തിയ വിചാരണയിൽ ഫാത്തിമയുമായി ലൈംഗിക ബന്ധമുണ്ടായിരുന്നെന്ന് ഫാദർ ആരോഗ്യരാജ് ഏറ്റു പറഞ്ഞു. ബിഷപ്പടങ്ങുന്ന സമിതി വിവരം പൊലീസിൽ അറിയിച്ചില്ലെന്നു മാത്രമല്ല പ്രതിയെ സംരക്ഷിക്കുകയാണുണ്ടായത്. ആരോഗ്യരാജ് പിന്നീട് നടത്തിയ കുറ്റസമ്മതം റോസലിൻ റെക്കോഡ് ചെയ്ത് നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്നു. തെളിവുകളുടെ അഭാവമാണ് കേസ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. വിചാരണ ഇനിയും ആരംഭിച്ചിട്ടില്ല.
കുറ്റകൃത്യങ്ങളെ സഭ വെള്ള പൂശിയതിന്റെ ചരിത്രവും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഇന്നുവരെ മൂന്നു പുരോഹിതരിൽ കൊലക്കുറ്റം ചാർത്തുകയും രണ്ടുപേരെ കീഴ്ക്കോടതി വധശിക്ഷയ്ക്കു വിധിക്കുകയും ചെയ്തിട്ടുണ്ട്. ഒരാളെ വെറുതെ വിടുകയും മറ്റു രണ്ടു പേരുടെ ശിക്ഷ മേൽക്കോടതി കുറയ്ക്കുകയും ചെയ്തു. രണ്ടു പതിറ്റാണ്ട് മുമ്പത്തെ സിസ്റ്റർ അഭയസംഭവത്തിലും അരനൂറ്റാണ്ട് മുമ്പുണ്ടായ മറിയക്കുട്ടി കൊലക്കേസിലും ഉൾപ്പെടെ എങ്ങനെയൊക്കെയാണ് സഭ ആരോപണവിധേയരെ സംരക്ഷിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.
മറിയക്കുട്ടി കൊലക്കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഫാദർ ബെനഡിക്റ്റ് ഓണംകുളത്തെ വിശുദ്ധനായി പ്രഖ്യാപിക്കാനുള്ള ശ്രമം വരെ സഭ നടത്തി. 2001ൽ വികാരിയായിരിക്കെ മരിച്ച ഫാദർ ബെനഡിക്റ്റ് കുമ്പസാരരഹസ്യം സൂക്ഷിച്ചതിന് സഹനമേറ്റു വാങ്ങുകയായിരുന്നു എന്ന കഥ പ്രചരിക്കുകയുണ്ടായി. 'അഗ്നിശുദ്ധി' എന്നപേരിൽ ഫാദർ ബെനഡിക്റ്റിനക്കുറിച്ച് ഫാദർ എം.ജെ. കളപ്പുരയ്ക്കൽ പുസ്തകം എഴുതി. പുസ്തകത്തിൽ പൗലോച്ചൻ എന്നൊരാളാണ് കൊലനടത്തിയതെന്ന് സ്ഥാപിക്കാൻ ശ്രമം നടന്നു. 1986ൽ കൊല്ലം കുണ്ടറയിൽ നടന്ന മേരിക്കുട്ടി കൊലപാതകത്തിൽ ലാറ്റിൻ കാത്തലിക് പുരോഹിതനായ ആന്റണി ലാസർ പ്രതിയായിരുന്നു. കൊല്ലാനയച്ചത് അച്ചനാണെന്ന് ഗുണ്ടകൾ സമ്മതിക്കുകയും ചെയ്തിരുന്നു. രണ്ടു കേസുകളിലും വൻ തുക മുടക്കി വക്കീലുമാരെ വെയ്ക്കുകയാണ് സഭ ചെയ്തതെന്ന അഡ്വക്കറ്റ് ജയശങ്കറുടെ ആരോപണവും റിപ്പോർട്ടിലുണ്ട്.
സഭ ഭയപ്പെടുത്തിയും തെറ്റിദ്ധരിപ്പിച്ചും വിശ്വാസികളെ കൈകാര്യം ചെയ്യുന്ന രീതി ഗ്രേഷ്യസ് എന്ന വിശ്വാസി പറയുന്നതിൽ നിന്നു വ്യക്തമാണ്. 'ഞങ്ങളിൽ ഭൂരിഭാഗവും മതത്തിന് അടിമകളായി മാറിക്കഴിഞ്ഞു. സഭയുടെ എതിരു നിൽക്കുന്നത് വലിയ തെറ്റാണെന്ന് ചെറുപ്പം മുതൽ ഞങ്ങളെ പഠിപ്പിക്കും. ഇതിൽ നിന്നും പുറത്തുകടക്കാനാവില്ല. സൺഡേ സ്കൂളുകളിൽ പോയില്ലെങ്കിൽ കുട്ടികളെ വിവാഹം കഴിപ്പിച്ച് നൽകില്ല. ഫാദർ ഫിഗറസ് താൻ പറഞ്ഞതാണ് സത്യമെന്ന് ഇടവകക്കാരെ ധരിപ്പിച്ചു. ആരോപണം ഉന്നയിച്ചവരെയാണ് എല്ലാവരും കുറ്റപ്പെടുത്തുന്നത്.' മകളുടെ മരണത്തിന്റെ ഉത്തരവാദികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പരാതി നൽകിയ ഷാന്റി റോസലിനെ പള്ളിയിൽ നിന്നു പുറത്താക്കുകയാണ് സഭ ചെയ്തത്. സമാനമായി പ്രവർത്തിച്ചതിന് ബിന്നി ദേവസ്യക്ക് സഭയിൽ നിന്നും ഭീക്ഷണി ഉണ്ടായിരുന്നതായി പറയുന്നു.
സിസ്റ്റർ അഭയകേസിൽ പ്രതി ചേർക്കപ്പെട്ട ഫാദർ കോട്ടൂർ കോട്ടയം രൂപതയുടെ ചാൻസലറാണ്. മറ്റൊരു പ്രതിയായ ഫാദർ പൂതൃക്കയിൽ കാസർഗോഡ് പയസ് ടെൻത് കോളേജിന്റെ പ്രിൻസിപ്പാളായി വിരമിച്ചു. അഡ്വക്കേറ്റ് ബോറിസ് പോൾ പറയുന്നതനുസരിച്ച് കേരളത്തിൽ ഇന്നേവരെ ആരോപണവിധേയനായ ഒരു പുരോഹിതനും സഭയിൽ നിന്ന് പുറത്താക്കപ്പെട്ടിട്ടില്ല. കഴിഞ്ഞ 20 വർഷത്തിനിടയിൽ 20 കന്യാസ്ത്രീകൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചതായി കെസിആർഎം സംസ്ഥാന കൺവീനർ റെജി ഞള്ളാനി പറയുന്നു. സഭയ്ക്കെതിരെ ശബ്ദമുയർത്തുന്ന പുരോഹിതരേയും കന്യാസ്ത്രീകളെയും സമനില തെറ്റിയവരായി ചിത്രീകരിക്കാനുള്ള ശ്രമമാണ് സഭ എപ്പോഴും നടത്താറുള്ളതെന്നും ഞള്ളാനി ആരോപിക്കുന്നു.
24 വർഷം സഭയെ സേവിച്ചശേഷം പുരോഹിതവസ്ത്രം ഉപേക്ഷിച്ച ഫാദർ കളപ്പറമ്പിൽ പറയുന്നത് എല്ലാ കുറ്റകൃത്യങ്ങൾക്കും കാരണം ബ്രഹ്മചര്യം ആണെന്നാണ്. ഭക്ഷണവും താമസവും മാത്രം കൊടുത്ത് യാതൊരു അവകാശവുമില്ലാത്ത അടിമകളായാണ് സഭ പുരോഹിതരേയും കന്യാസ്ത്രീകളേയും ഉപയോഗിക്കുന്നതെന്ന് കളത്തിപ്പറമ്പിൽ പറയുന്നു.
സഭാനിയമങ്ങൾ ഭരണഘടന വിരുദ്ധമാണെന്ന ആരോപണമാണ് കാത്തലിക് ലെയ്മെൻ അസോസിയേഷൻ പ്രതിനിധിയായ എംഎൽ ജോർജ് ആരോപിക്കുന്നത്. വിശ്വാസികളെല്ലാവരും പരസ്യമായി വിവാഹം കഴിക്കണമെന്ന് നിർബന്ധമുണ്ട്. സഭാനിയമപ്രകാരം സഭയ്ക്ക് രഹസ്യമായി വിവാഹം നടത്താൻ അധികാരമുണ്ട്. സഭയുടെ ചൂഷണം നിർത്തലാക്കാൻ ചർച്ച് ആക്റ്റ് നടപ്പിലാക്കണമെന്ന് ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ ആരോപിക്കുന്നു. ചർച്ച് ആക്റ്റ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽപ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിട്ടുണ്ട്.
'അപവാദങ്ങൾ സന്യാസം എത്ര വലിയ ത്യാഗമാണെന്ന് തെളിയിക്കുന്നു' എന്ന സീറോ മലബാർ കാത്തലിക് സഭാ വക്താവ് ഫാദർ തേലക്കാട്ടിന്റെ പ്രസ്താവനയോടോയാണ് റിപ്പോർട്ട് അവസാനിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്