Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഷുഹൈബ് വധത്തിനെതിരെ പ്രതിഷേധം ഇരുമ്പുമ്പോൾ കൂത്തുപറമ്പിൽ ആർഎസ്എസ് ആക്രമണം; കൂത്തുപറമ്പിൽ വെട്ടേറ്റ സിപിഎം പ്രവർത്തകനെ ബേബി മെമോറിയൽ ആശുപത്രിയിലേക്ക് മാറ്റി; സിപിഎം പ്രവർത്തകർക്കെതിരായ ആക്രമണം മാധ്യമങ്ങൾ കണ്ടില്ലെന്നു നടിക്കുന്നതായി പി ജയരാജൻ

ഷുഹൈബ് വധത്തിനെതിരെ പ്രതിഷേധം ഇരുമ്പുമ്പോൾ കൂത്തുപറമ്പിൽ ആർഎസ്എസ് ആക്രമണം; കൂത്തുപറമ്പിൽ വെട്ടേറ്റ സിപിഎം പ്രവർത്തകനെ ബേബി മെമോറിയൽ ആശുപത്രിയിലേക്ക് മാറ്റി; സിപിഎം പ്രവർത്തകർക്കെതിരായ ആക്രമണം മാധ്യമങ്ങൾ കണ്ടില്ലെന്നു നടിക്കുന്നതായി പി ജയരാജൻ

കണ്ണൂർ: ഷുഹൈബ് വധക്കേസിൽ സിപിഎം പ്രതിക്കൂട്ടിൽ നിൽക്കുകയാണ്. സിപിഎം ആസൂത്രണം ചെയ്ത കൊലപാതകമെന്ന ആരോപണവുമായി കോൺഗ്രസ് ദേശീയ തലത്തിൽ വിഷയം ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുകയാണ്. ഇതിനിടെ കൂത്തുപറമ്പിൽ ആർഎസ്എസ് പ്രവർത്തകർ സിപിഎം പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ചു.

കതിരൂർ സ്വദേശി ഷാജനെ(40)യാണ് അക്രമികൾ വെട്ടിപ്പരുക്കേൽപ്പിച്ചത്. പുലർച്ചെ അഞ്ചിന് ഷാജൻ പാൽ വിതരണം ചെയ്യുമ്പോഴായിരുന്നു അക്രമം. നീർവേലിയിലെ ശ്രീരാമ ക്ഷേത്രപരിസരത്ത് വച്ചു ഷാജൻ സഞ്ചരിച്ച ബൈക് മറിച്ചിട്ട് വെട്ടുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഷാജനെ തലശേരി സഹകരണ ആശുപത്രിയിലും പിന്നീട് കോഴിക്കോട് ബേബി മെമോറിയൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അതേസമയം സിപിഎം പ്രവർത്തകന് വെട്ടേറ്റ സംഭവം ആയുധമാക്കി ഷുഹൈബ് വധക്കേസിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമം സിപിഎം തുടങ്ങഇ. സിപിഎം പ്രവർത്തകർ ആക്രമിക്കപ്പെടുമ്പോൾ മാധ്യമങ്ങൾ കണ്ടില്ലെന്നു നടിക്കുന്നു എന്നു പറഞ്ഞ് പി ജയരാജൻ രംഗത്തെത്തി. ഷാജിയെ നീർവേലിയിൽ വെച്ച് ഇന്ന് രാവിലെയുണ്ടായ ആക്രമണം ചൂണ്ടിക്കാട്ടിയാണ് പി ജയരാജന്റെ പ്രതികരണം. ഇത്തരം ആക്രമണങ്ങളെല്ലാം മാധ്യമങ്ങൾ മനഃപൂർവം തിരസ്‌കരിക്കുകയാണ് .കണ്ണൂരിലെ ശുഹൈബിന്റെ മരണത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് ആവർത്തിച്ചു വ്യക്തമാക്കിയിട്ടും മാധ്യമങ്ങൾ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്നും പി ജയരാജൻ തന്റെ ഫേസ്‌ബുക് പേജിൽ പറഞ്ഞു

പോസ്റ്റിന്റെ പൂർണ രൂപം ചുവടെ:

പാട്യം ക്ഷീരോൽപ്പാദക സഹകരണ സംഘത്തിലെ പാൽവില്പനക്കാരൻ കിഴക്കേ കതിരൂരിലെ ഷാജനെ നീർവേലിയിൽ വെച്ച് ആർഎസ്എസ് ക്രിമിനലുകൾ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചതിൽ ശക്തിയായി പ്രതിഷേധിക്കുന്നു.ഇന്ന് രാവിലെയാണ് അദ്ദേഹത്തെ ആക്രമിച്ചത്.

ഗുരുതരമായി പരിക്കേറ്റ ഷാജനെ കോഴിക്കോട് ബേബി മെമോറിയൽ ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. ഒരു പെറ്റി കേസിൽ പോലും പ്രതിയല്ലാത്ത ഷാജനെ എന്തിനാണ് ഇത്തരമൊരു നിഷ്ഠൂരമായ ആക്രമണത്തിന് വിധേയനാക്കിയതെന്ന് ആർഎസ്എസ് നേതൃത്വം വ്യക്തമാക്കണം. കഴിഞ്ഞ കുറച്ച് നാളുകളായി കണ്ണൂരിൻ കലാപഭൂമിയാക്കാൻ ലക്ഷ്യമിട്ട് സംഘപരിവാർ തുടർച്ചയായി ആക്രമണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്.നിരവധി സിപിഐ എം പ്രവർത്തകരെയാണ് മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ചത്. സിപിഐ എം സംയമനം പാലിച്ചതുകൊണ്ട് മാത്രമാണ് ജില്ലയിൽ തുടർസംഘർഷങ്ങൾ ഉണ്ടാവാതിരുന്നത്.

എടയന്നൂരിൽ നടന്ന ദൗർഭാഗ്യകരമായ ഒരു സംഭവത്തെ മുൻനിർത്തി വലതുപക്ഷ മാധ്യമങ്ങളും എതിരാളികളും പാർട്ടിക്കെതിരെ പച്ച കള്ളം പ്രചരിപ്പിക്കുകയാണ്.ആ സംഭവത്തിൽ സിപിഐ എംന് പങ്കില്ലെന്നും പാർട്ടി പ്രവർത്തകരാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ സംരക്ഷിക്കില്ലെന്നും അന്ന് തന്നെ വ്യക്തമാക്കിയതാണ്.എന്നാൽ ഈ സംഭവത്തെ മുൻനിർത്തി സംഘടിതമായ ആക്രമണം നടത്തുന്നവർ സിപിഐ എം നെതിരെ നടക്കുന്ന ആക്രമണങ്ങളെ സൗകര്യപൂർവ്വം കണ്ടില്ലെന്ന് നടിക്കുകയാണ്.അപകടകരമായ പ്രവണതയാണിത്.

എതിരാളികൾക്ക് സിപിഐ എം പ്രവർത്തകരെ ആക്രമിക്കാൻ പ്രോൽസാഹനം നൽകുന്ന തരത്തിലാണ് ചില മാധ്യമങ്ങളുടെ ഇടപെടൽ.വലതുപക്ഷ മാധ്യമങ്ങളുടെ ഈ ഇരട്ടത്താപ്പ് ജനങ്ങൾ തിരിച്ചറിയണമെന്നും അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അഭ്യർത്ഥിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP