Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലൈംഗിക പീഡന പരാതിയിൽ പാർട്ടി അന്വേഷണം നേരിടുന്ന മണ്ണാർക്കാട് എംഎൽഎക്കെതിരെ പോസ്റ്റർ; പ്രതിഷേധം അവഗണിച്ചു ശശി എംഎൽഎ സിപിഎം വേദിയിലെത്തി; അന്വേഷണ കമ്മീഷൻ അംഗമായ മന്ത്രി എ കെ ബാലനുമായി വേദി പങ്കിട്ടു

ലൈംഗിക പീഡന പരാതിയിൽ പാർട്ടി അന്വേഷണം നേരിടുന്ന മണ്ണാർക്കാട് എംഎൽഎക്കെതിരെ പോസ്റ്റർ; പ്രതിഷേധം അവഗണിച്ചു ശശി എംഎൽഎ സിപിഎം വേദിയിലെത്തി; അന്വേഷണ കമ്മീഷൻ അംഗമായ മന്ത്രി എ കെ ബാലനുമായി വേദി പങ്കിട്ടു

പാലക്കാട്: ലൈംഗിക ആരോപണ വിധേയനായ സിപിഎം എംഎൽഎ പി കെ ശശി സിപിഎം വേദിയിലെത്തി. തച്ചമ്പാറയിലെ സിപിഎം പൊതു പരിപാടിയിലാണ് അദ്ദേഹം എത്തിയത്. ആരോപണ വിധേയൻ അന്വേഷണ കമ്മീഷൻ അംഗമായ മന്ത്രി എ.കെ.ബാലനുമായി വേദി പങ്കിടുന്നത് വിവാദമായതിന് പിന്നാലെയാണ് പി.കെ ശശി പങ്കെടുക്കില്ലെന്ന വാർത്ത പുറത്തുവന്നെങ്കിലും അദ്ദേഹം ചടങ്ങിൽ പങ്രെടുക്കാൻ എത്തി.

ലൈംഗിക പീഡന പരാതിയിൽ പാർട്ടി അന്വേഷണം നേരിടുന്ന മണ്ണാർക്കാട് എംഎൽഎ പി.കെ.ശശിക്കും അന്വേഷണകമ്മീഷൻ അംഗം എ.കെ.ബാലനുമെതിരെ പാലക്കാട് മണ്ണാർക്കാട്ടും തച്ചമ്പാറയിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. പ്രതിയും അന്വേഷണ ഉദ്യോഗസ്ഥനും നീതിദേവതയും ഒരേ വേദിയിലെന്നായിരുന്നു പോസ്റ്ററിലെ പരിഹാസം.

'നിങ്ങൾക്കീ പാർട്ടിയെക്കുറിച്ച് ഒന്നുമറിയില്ലെന്ന' മുഖ്യമന്ത്രി പിണറായി വിജയന്റെ പഴയ പ്രസംഗവും പോസ്റ്ററിലുണ്ട്. ശശിയ്‌ക്കെതിരെ പാർട്ടിയിൽ ആഭ്യന്തര അന്വേഷണം നടക്കുന്നതിനിടെ, എംഎൽഎ വീണ്ടും പാർട്ടി പരിപാടികളിൽ സജീവമാകുന്നതിനെതിരെ പാർട്ടിയിൽ ഒരു വിഭാഗത്തിന് കടുത്ത പ്രതിഷേധമുണ്ടെന്നാണ് സൂചനയായിരുന്നു പോസ്റ്ററുകൾ.

സിപിഐ വിട്ട് സിപിഎമ്മിലേക്ക് വരുന്നവർക്കുള്ള സ്വീകരണചടങ്ങിലാണ് ഇരുവരും പങ്കെടുക്കുന്നത്. തച്ചമ്പാറയിലും മണ്ണാർക്കാട് ബസ് സ്റ്റാൻഡ് പരിസരത്തും പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾ നീക്കിത്തുടങ്ങിയിട്ടുണ്ട്. പി.കെ.ശശിക്ക് പരിപാടികളിൽ പങ്കെടുക്കുന്നതിന് വിലക്കൊന്നും ഏർപ്പെടുത്തിയിട്ടില്ലെന്നും, അന്വേഷണകമ്മീഷനംഗം എ.കെ.ബാലനുമായി ശശി വേദി പങ്കിടുന്നതിൽ തെറ്റില്ലെന്നുമാണ് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രന്റെ വിശദീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP