Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അയൽപ്പക്കത്തെ 14കാരിയെ അച്ഛനും മകനും മാറി മാറി പീഡിപ്പിച്ചു; അച്ഛനും സഹോദരനും കാഴ്ച വയ്ക്കാൻ മകൾ നീലച്ചിത്രം കാട്ടി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു; പത്തനാപുരത്ത് നിന്നും വ്യത്യസ്തമായ ഒരു പീഡനക്കഥ

അയൽപ്പക്കത്തെ 14കാരിയെ അച്ഛനും മകനും മാറി മാറി പീഡിപ്പിച്ചു; അച്ഛനും സഹോദരനും കാഴ്ച വയ്ക്കാൻ മകൾ നീലച്ചിത്രം കാട്ടി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു; പത്തനാപുരത്ത് നിന്നും വ്യത്യസ്തമായ ഒരു പീഡനക്കഥ

പത്തനാപുരം: ഇതുവരെ മലയാളി കേൾക്കാത്ത പീഡന കഥയാണ് പത്തനാപുരത്തുകാരുടെ ഇപ്പോഴത്തെ ചർച്ചാവിഷയം. അയൽപക്കത്തെ പതിനാല് വയസ്സുകാരിയെ അച്ഛനും മകനും ചേർന്ന് പീഡിപ്പിക്കുക. അതിന് എല്ലാ സാഹചര്യം ഒരുക്കിയത് മകളുമെന്നതാണ് വിചിത്രം. ദുരൂഹതകൾ ഏറെയുള്ള കേസിൽ മൂന്ന് പേർ പൊലീസ് പിടിയിലായി.

പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ പിറവന്തൂർ എലിക്കാട്ടൂർ നാലുസെന്റ് കോളനിയിൽ റോയി ഭവനിൽ റോയി (45), മകൻ റോബിൻ (20), മകൾ ബിൻസി (22) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞവർഷം റോയിയാണു പെൺകുട്ടിയെ ആദ്യം പീഡിപ്പിച്ചതെന്നു പൊലീസ് പറഞ്ഞു. പിന്നീട് പലപ്പോഴായി റോയിയും മകൻ റോബിനും പീഡിപ്പിച്ചു.

ബിൻസി പെൺകുട്ടിയെ മൊബൈലിൽ അശ്ലീലചിത്രങ്ങൾ കാണിക്കുമായിരുന്നു. പിതാവിനും സഹോദരനും വേണ്ടി പെൺകുട്ടിയെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയിരുന്നത് ബിൻസിയായിരുന്നു. സ്വവർഗ രതിക്കായും ഉപയോഗിച്ചു. റോയിയുടെ വീട്ടിലും പെൺകുട്ടിയുടെ വീട്ടിലും വച്ചാണു പീഡിപ്പിച്ചത്. ചടയമംഗലത്തെ ഹോസ്റ്റലിൽ താമസിച്ചു സമീപത്തെ സ്‌കൂളിൽ പഠിച്ചിരുന്ന പെൺകുട്ടിക്കു തളർച്ച അനുഭവപ്പെടുന്നതു ശ്രദ്ധയിൽപ്പെട്ട അദ്ധ്യാപകർ നടത്തിയ അന്വേഷണത്തിലാണു വിവരം പുറത്തായത്.

സ്‌കൂളിൽ നിന്ന് വീട്ടിലെത്തിയപ്പോഴാണ് പെൺകുട്ടിയിൽ തളർച്ച കണ്ടത്. ഇത് വീട്ടുകാർ സ്‌കൂൾ അധികൃതരെ അറിയിച്ചു. അപ്പോഴാണ് പീഡനം പുറത്തായത്. പെൺകുട്ടിയുടെ വീട്ടിൽ വച്ചും റോയിയും റോബിനും പീഡിപ്പിച്ചിട്ടുണ്ട്. ബിൻസിയുടെ ഒത്താശയോടെ ആദ്യം റോയിയാണ് പീഡിപ്പിച്ചത്. പിന്നീട് റോബിനും. 2014 മുതൽ സ്ഥിരം പീഡനം നടക്കുന്നുണ്ടായിരുന്നു. പെൺകുട്ടിയിൽ നിന്ന് വിവരം മനസ്സിലാക്കിയ അദ്ധ്യാപകർ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്നായിരുന്നു അറസ്റ്റ്.

ചൈൽഡ് വെൽഫയർ കമ്മറ്റിയും പെൺകുട്ടിയുടെ മൊഴി എടുത്തിട്ടുണ്ട്. വിശദ ചോദ്യം ചെയ്യലിൽ അറസ്റ്റിലായ മൂവരം കുറ്റം സമ്മതിച്ചെന്നാണ് പൊലീസ് പറയുന്നത്. പത്തനാപുരം സിഐ ആർ. ബൈജുകുമാർ, എസ്‌ഐ വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. മൂവരെയും കോടതിയിൽ ഹാജരാക്കി. അച്ഛനും മകനും പീഡിപ്പിച്ചു എന്നത് വിശ്വസനീയമെങ്കിലും മകളി കൂടി വിലിച്ചിഴച്ചത് ദുരൂഹത ഉയർത്തുന്നു.

അച്ഛനും സഹോദരനും വേണ്ടി ഒരു പെൺകുട്ടി അയൽപ്പക്കത്തെ 14കാരിയെ നഗ്ന ചിത്രങ്ങൾ കാട്ടി വീട്ടിൽ കൂട്ടിക്കൊണ്ട് വരുമെ്‌ന ആരോപണം വിശ്വസനീയമല്ലെന്നാണ് നാട്ടുകാർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP