Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പെരിയയിൽ ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ തകർത്തു; കോൺഗ്രസ് ഭരിക്കുന്ന പെരിയ സഹകരണ ബാങ്കിന് നേരെയും ആക്രമണം: പിന്നിൽ സിപിഎം പ്രവർത്തകരെന്ന് കോൺഗ്രസ്

പെരിയയിൽ ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ തകർത്തു; കോൺഗ്രസ് ഭരിക്കുന്ന പെരിയ സഹകരണ ബാങ്കിന് നേരെയും ആക്രമണം: പിന്നിൽ സിപിഎം പ്രവർത്തകരെന്ന് കോൺഗ്രസ്

സ്വന്തം ലേഖകൻ

കാസർകോട്: പെരിയയിൽ രണ്ട് ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ തകർത്തു. കോൺഗ്രസ് നിയന്ത്രണത്തിലുള്ള കാത്തിരിപ്പു കേന്ദ്രങ്ങളാണ് തകർത്തത്. കോൺഗ്രസ് ഭരിക്കുന്ന പെരിയ സഹകരണ ബാങ്കിന്റെ പ്രധാന കെട്ടിടത്തിന്റെ ജനൽച്ചിലും കല്ലെറിഞ്ഞു തകർത്തു. രാത്രി 8നാണ് സംഭവം. പിന്നിൽ സിപിഎം പ്രവർത്തകരാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. കോൺഗ്രസ് നേതൃത്വം ബേക്കൽ പൊലീസിൽ പരാതി നൽകി.

പ്രകടനമായെത്തിയ സിപിഎം പ്രവർത്തകരാണ് അക്രമം നടത്തിയതെന്നാണ് കോൺഗ്രസുകാർ ആരോപിക്കുന്നത്. ആക്രമണ സംഭവങ്ങളെ തുടർന്ന് പ്രദേശത്തു സുരക്ഷ ശക്തമാക്കി. പെരിയ കമ്യൂണിറ്റി ഹെൽത്ത് സെന്ററിനു സമീപത്തെ ബസ് കാത്തിരിപ്പു കേന്ദ്രവും പെരിയയിലെ ഹരികുമാർ സ്മാരക കാത്തിരിപ്പു കേന്ദ്രവുമാണു തകർത്തത്. രണ്ടും കോൺഗ്രസ് സ്ഥാപിച്ചവയാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ കല്യോട്ടെ ഇരട്ടക്കൊലപാതകവും സംഘർഷവും നടന്ന സ്ഥലമാണ് പെരിയ. അന്നത്തെ സംഘർഷത്തിൽ സിപിഎമ്മിന്റെ പാർട്ടി ഓഫിസും തകർന്നിരുന്നു. പുനർനിർമ്മിച്ച ഓഫിസ് കഴിഞ്ഞ ദിവസമാണ് ഉദ്ഘാടനം ചെയ്തത്. 17നായിരുന്നു കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്ലാലിന്റെയും രക്തസാക്ഷിത്വ ദിനാചരണം.

അതേസമയം ശരത്ലാൽ, കൃപേഷ് രക്തസാക്ഷിത്വ ദിനാചരണത്തിൽ സമാധാനം കാത്തു സൂക്ഷിക്കുന്ന ഇടപെടലാണു കോൺഗ്രസിന്റെ ഭാഗത്തു നിന്നുണ്ടായത്. അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല എന്നത് ഇതിന്റെ തെളിവാണ്. എന്നാൽ പി.ജയരാജൻ കഴിഞ്ഞ ദിവസം പെരിയയിലെത്തിയതു ദുരൂഹത വർധിപ്പിക്കുന്നു. ജയരാജന്റെ പ്രകോപനപരമായ പ്രസംഗവും തുടർന്നു സിപിഎം നടത്തിയ ഗൂഢാലോചനയുടെയും ഫലമാണ് പെരിയയിൽ ഇന്നുണ്ടായ അക്രമങ്ങൾ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP