Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പെരിയ ഇരട്ടക്കൊലപാതകം : വധത്തിൽ പീതാംബരന് പങ്കില്ലെന്ന് ഭാര്യ മഞ്ജു; 'അദ്ദേഹം കുറ്റം ചെയ്തിട്ടില്ല മറ്റാർക്കോ വേണ്ടി ഏറ്റെടുക്കുകയായിരുന്നു'; കൈ ഒടിഞ്ഞിരിക്കുന്ന പീതാംബരന് കൊലപാതകത്തിൽ പങ്കാളിയാവാനാവില്ലെന്നും മാതാവ്

പെരിയ ഇരട്ടക്കൊലപാതകം : വധത്തിൽ പീതാംബരന് പങ്കില്ലെന്ന് ഭാര്യ മഞ്ജു; 'അദ്ദേഹം കുറ്റം ചെയ്തിട്ടില്ല മറ്റാർക്കോ വേണ്ടി ഏറ്റെടുക്കുകയായിരുന്നു'; കൈ ഒടിഞ്ഞിരിക്കുന്ന പീതാംബരന് കൊലപാതകത്തിൽ പങ്കാളിയാവാനാവില്ലെന്നും മാതാവ്

മറുനാടൻ ഡെസ്‌ക്‌

കാസർകോട്: പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ പീതാംബരൻ കുറ്റം ചെയ്തിട്ടില്ലെന്നും മറ്റാർക്കോ വേണ്ടി അത് ഏറ്റെടുക്കുകയായിരുന്നെന്നും വെളിപ്പെടുത്തി ഭാര്യ മഞ്ജു. പീതാംബരന്റെ കൈ ഒടിഞ്ഞിരിക്കുകയായിരുന്നെന്നും അങ്ങനെയുള്ളയാൾക്ക് കൊലപാതകത്തിൽ പങ്കെടുക്കാൻ സാധിക്കില്ലെന്നും പീതാബരന്റെ മാതാവും പറയുന്നു. ഏതാനും ദിവസം മുൻപ് നടന്ന സംഘർഷത്തിലാണ് പീതാംബരന്റെ കൈ ഒടിഞ്ഞതെന്നാണ് മാതാവ് ചൂണ്ടിക്കാട്ടിയത്.

തങ്ങളുടെ വീടിന് നേരെ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായെന്നും ആ സമയം തങ്ങളെ സഹായിക്കാൻ ഒരാൾ പോലും ഉണ്ടായിരുന്നില്ലെന്നും മഞ്ജു പറയുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎം പെരിയ ലോക്കൽ കമ്മറ്റി അംഗമായ പീതാംബരനെ ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കൊപ്പം ആറ് പേരെ കൂടി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

കൊലപാതകത്തിന് പിന്നിൽ അപമാനം മൂലം തനിക്കുണ്ടായ നിരാശയാണെന്നാണ് പീതാംബരൻ പൊലീസിനോട് പറഞ്ഞത്. പീതാംബരനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയിട്ടുണ്ട്. കൃപേഷിന്റെ മൃതദേഹം കണ്ടെത്തിയത്. കൃപേഷിന്റെ തലയ്ക്ക് വെട്ടിയത് പീതാംബരനാണെന്നാണ് മൊഴി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP