Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ബഥേൽ സൂലോക്കോ പള്ളിയിൽ ഓർത്തഡോക്‌സ്- യാക്കോബായ വിഭാഗങ്ങൾ തമ്മിൽ നിലനിന്നിരുന്ന തർക്കത്തിന് താൽകാലിക പരിഹാരം; ഇരുവിഭാഗങ്ങളും പള്ളിക്ക് മുന്നിലെ പന്തലിൽ നിന്നും പിന്മാറിയത് ഓർത്തഡോക്‌സ് പക്ഷത്തിന് കുർബാന അർപ്പിക്കാൻ അവസരം ലഭിച്ചതിന് പിന്നാലെ

ബഥേൽ സൂലോക്കോ പള്ളിയിൽ ഓർത്തഡോക്‌സ്- യാക്കോബായ വിഭാഗങ്ങൾ തമ്മിൽ നിലനിന്നിരുന്ന തർക്കത്തിന് താൽകാലിക പരിഹാരം; ഇരുവിഭാഗങ്ങളും പള്ളിക്ക് മുന്നിലെ പന്തലിൽ നിന്നും പിന്മാറിയത് ഓർത്തഡോക്‌സ് പക്ഷത്തിന് കുർബാന അർപ്പിക്കാൻ അവസരം ലഭിച്ചതിന് പിന്നാലെ

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ: ബഥേൽ സൂലോക്കോ പള്ളിയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ നിലനിന്നിരുന്ന തർക്കത്തിനും സംഘർഷത്തിനും താൽകാലിക പരിഹാരം. ഇന്ന് രാവിലെ ഓർത്തഡോക്സ് പക്ഷത്തിന് കുർബ്ബാന അർപ്പിക്കാൻ അവസരം നൽകിയതോടെയാണ് പള്ളി ഗെയിറ്റിന് അപ്പുറവും ഇപ്പുറവുമായി തയ്യാറാക്കിയിരുന്ന പന്തലുകളിൽ നിന്നും ഇരുകൂട്ടരും പിന്മാറിയത്.

ഈ പള്ളിയുമായി ബന്ധപ്പെട്ട കേസിൽ പെരുമ്പാവൂർ മുൻസിഫ് കോടതി ഓർത്തഡോക്സ് പക്ഷത്തിന് അനുകൂലമായി വിധി പുറപ്പെടുവിച്ചതോടെ യാക്കോബായ പക്ഷം എതിർവിഭാഗത്തെ പള്ളിയിൽ പ്രവേശിപ്പിക്കില്ല എന്ന നിലപാടെടുത്ത് രംഗത്തുവരികയായിരുന്നു. പള്ളി തങ്ങളുടെ കൈവശമാണെന്നും മുൻസിഫ് കോടതി വിധി വന്ന സാഹചര്യത്തിൽ മുൻ കോടതി വിധികൾ ബാധകമല്ലെന്നും അതിനാൽ എതിർവിഭാഗത്തെ പള്ളിയിൽ പ്രവേശിപ്പിക്കില്ലെന്നുമായിരുന്നു യാക്കോബായ പക്ഷത്തിന്റെ നിലപാട്.

വർഷങ്ങളായി രാവിലെ 6 മുതൽ 8.45 വരെയുള്ള സമയത്ത് ഓർത്തഡോക്സ് വിഭാഗം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇവിടെ കുർബ്ബാന അർപ്പിക്കാൻ എത്തിയിരുന്നു. ഇന്നലെയും രാവിലെ പതിവ് കുർബ്ബാനയ്ക്കായി ഓർത്തഡോക്സ് പക്ഷം എത്തി.വികാരി യൽദോ കുര്യക്കോസും 50-ളം വരുന്ന വിശ്വാസികളുമാണ് സംഘത്തിലുണ്ടായിരുന്നത്.യാക്കോബായ വിഭാഗം പള്ളി ഗേറ്റിൽ തടസ്സം സൃഷിടിച്ച് ഇവരെ അകത്ത് പ്രവേശിപ്പിച്ചില്ല.

ഗെയിറ്റ് പൂട്ടിയ ശേഷം അകത്തുനിന്ന് യാക്കോബായ വിശ്വാസകൾ പ്രാർത്ഥനഗീതങ്ങൾ ആലപിക്കാനും തുടങ്ങി.9 മണിവരെ ഈ നിലതുടർന്നു.പിന്നീട് പൊലീസ് ഇടപെട്ട് ചർച്ചകൾ നടത്തിയെങ്കിലും ഇരുകൂട്ടരും വീട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല.ഇതിനിടയിൽ പ്രാർത്ഥന സംഘത്തിനായി ഗെയിറ്റിനോട് ചേർന്ന് യാക്കോബായ പക്ഷം വെയിലേൽക്കാതിരിക്കാൻ പന്തൽ തീർത്തു.

12 മണിയോടടുത്ത് പള്ളിഗെയിറ്റിന് അഭിമുഖമായി പാതയോരത്ത് ഓർത്തഡോക്സ് വിഭാഗവും പന്തൽ ഒരുക്കി.വികാരി യൽദോ കുര്യക്കോസും വിശ്വാസികളും പന്തലിൽ നിലയുറപ്പിച്ചു.ഇതിനിടയിൽ യാക്കോബായ പക്ഷത്തെ ബസേലിയോസ് തോമസ്സ് പ്രഥമൻ ബാവ പള്ളിയിലെത്തി.ഈയവസരത്തിൽ പുറമേ നിന്നുള്ളവരെ പള്ളിയിൽ പ്രവേശിപ്പിച്ചതിനെതിരെ ഓർത്തഡോക്സ് പക്ഷം രംഗത്തെത്തി.

ഇതേത്തുടർന്ന് ഇരുവിഭാഗവും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമൊക്കെ നടന്നു.പൊലീസിന്റെ അവസരോചിതമായ ഇടപെടൽ മൂലം കൂടുതൽ അക്രമ സംഭവങ്ങൾ ഒഴിവാകുകയായിരുന്നു. ഉച്ചകഴിഞ്ഞ് 3-30-തോടടുത്ത് അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മാർ പോളികാർപ്പസ്സ് മെത്രപ്പൊലീത്ത ഓർത്തഡോക്സ് വിഭാഗത്തിന്റെ പന്തലിൽ എത്തി വികാരിക്കും വിശ്വാസികൾക്കൊപ്പവും നിലയുറപ്പിച്ചു.ഇതോടെ ഓർത്തഡോക്സ് പക്ഷത്തും ഉണർവ്വായി.

സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമായതോടെ പൊലീസ് ഇരുവിഭാഗത്തെയും അനുനയിപ്പിക്കുന്നതിന് എസ് പി തലത്തിലും ഡി വൈ എസ് പി തലത്തിലുമെല്ലാം ചർച്ചകൾ നടത്തിയെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല. രാത്രി വൈകിയാണ് ഇന്ന് കുർബ്ബാനയ്ക്ക് അവസരമുണ്ടാക്കി തന്നാൽ തൽക്കാലം പിന്മാറാമെന്നുള്ള നിലപാടിലേക്ക് ഓർത്തഡോക്സ് പക്ഷം പൊലീസിനെ അറിയിച്ചത്.ഇതിപ്രകാരം പൊലീസ് എതിർപക്ഷവുമായി ആലോചിച്ച് ഇന്ന് പുലർച്ചെ 6-നുള്ള കുർബ്ബാനയ്ക്ക് അവസരമൊരുക്കുകയായിരുന്നു.

എന്നാൽ ഈ പിന്മാറ്റം താൽകാലികം മാത്രമാണഎന്നും മുൻസിപ്പ് കോടതി ഉത്തരവിന്റെ പകർപ്പ് കിട്ടുന്ന മുറയ്ക്ക് തങ്ങൾ വീണ്ടും പള്ളിയിൽ പ്രവേശിക്കാനെത്തുമെന്ന് ഓർത്തഡോക്സ് പക്ഷത്തെ തോമസ്സ് പോൾ റമ്പാൻ മറുനാടനോട് വ്യക്തമാക്കി. പള്ളിപരിസരത്ത് ഇപ്പോഴും ശക്തമായ പൊലീസ് കാവൽ തുടരുകയാണ്. കോതമംഗലം മാർത്തോമ ചെറിയപള്ളി വിഷയത്തിൽ മൂവാറ്റുപുഴ മുൻസിഫ് കോടതിയിൽ നിന്നും ഓർത്തഡോക്സ് വിഭാഗത്തിന് ലഭിച്ചതിന് സമാനവിധിയാണ് സുലൂക്കോ പള്ളി വിഷയത്തിൽ പെരുമ്പാവൂർ കോടതിയിൽ നിന്നും ഉണ്ടായിട്ടുള്ളതെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.

2017-ലാണ് 1934-ലെ ഭരണഘടന പ്രകാരം പള്ളി ഭരണം തങ്ങൾക്ക് ലഭിക്കണമെന്നും നിലവിൽ യാക്കോബായ പക്ഷം നടത്തിവരുന്ന പ്രാർത്ഥന ചടങ്ങുകൾ വിലക്കണമെന്നും ആവശ്യപ്പെട്ട് ഓർത്തഡോക്സ് പക്ഷത്തെ വികാരി യൽദോ കുര്യക്കോസ് പെരുമ്പാവൂർ കോടതിയിയെ സമീപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP