സുതാര്യമായ ഭരണ നിർവ്വഹണം എൽഡിഎഫിന്റെ സവിശേഷത; പ്രതിസന്ധി ഘട്ടങ്ങളിൽ പകച്ചുനിന്നില്ല; അരോഗ്യവും വിദ്യാഭ്യാസവും ആത്മാഭിമാനവും ഹരിതാഭയുമുള്ള നവകേരളത്തിന്റെ സൃഷ്ടിയാണ് സർക്കാൻ ലക്ഷ്യം; നാലാം വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട ഉടൻ; മന്ത്രിസഭയുടെ വാർഷിക ദിനത്തിൽ നേട്ടങ്ങൾ പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരളം ആർജ്ജിച്ച പുരോഗതി കോവിഡ് പ്രതിരോധത്തിന് സഹായമായെന്നും അഞ്ചുവർഷത്തെ ലക്ഷ്യം നാലുവർഷം കൊണ്ടുനേടിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ചാം വർഷത്തിലേയ്ക്ക് കടക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ഭരണനേട്ടങ്ങൾ വിശദീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം ഓഖിയും നിപയും നൂറ്റാണ്ടിലെ പ്രളയവും നമ്മൾ നേരിട്ടു. ഒരോ വർഷവും പുതിയ പ്രതിസന്ധിയോട് നേരിട്ട് പൊരുതിയാണ് നാം കടന്ന് പോന്നത്.
എന്നാൽ ഒരു ഘട്ടത്തിലും പകച്ച് നിന്നില്ല. ലക്ഷ്യങ്ങളിൽ നിന്ന് തെന്നിമാറിയിട്ടുമില്ല. നമ്മുടെ ജനങ്ങളുടെ ഒരുമയും സാഹോദര്യവും സംസ്ഥാനത്തിന്റെ അതിജീവനത്തിന്റെ പ്രധാന ശക്തിസ്രോതസായി. തെരഞ്ഞെടുപ്പ് പ്രകടനപത്രിക ചിലർക്ക് ജനങ്ങളുടെ മുന്നിൽ വാഗ്ദാനങ്ങൾ ചൊരിഞ്ഞ് വോട്ട് നേടാനുള്ളത് മാത്രമാണ്. വാഗ്ദാനങ്ങൾ പാലിക്കാനുള്ളതല്ല എന്നാണവർ തുറന്ന് പറയുന്നത്.
എൽഡിഎഫിന്റെ സമീപനം തികച്ചും വ്യത്യസ്തമാണ്. ജനങ്ങളോടെന്താണോ പറയുന്നത് അത് നടപ്പാക്കാനുള്ളതാണ്. അതിനാലാണ് എല്ലാ വർഷവും ചെയ്ത കാര്യം വിശദീകരിച്ചുകൊണ്ട് പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിക്കാൻ കഴിയുന്നത്.ഇത്തരത്തിൽ സുതാര്യമായ ഭരണ നിർവ്വഹണം എൽഡിഎഫിന്റെ സവിശേഷതയാണ്. അരോഗ്യവും വിദ്യാഭ്യാസവും ആത്മാഭിമാനവും ഹരിതാഭയുമുള്ള നവകേരളത്തിന്റെ സൃഷ്ടിയാണ് സർക്കാൻ ലക്ഷ്യം;അദ്ദേഹം വിശദീകരിച്ചു
അതിനായി നാല് സുപ്രധാന മിഷനുകൾ ആരംഭിച്ചു. ലൈഫ് മിഷനിലൂടെ 2,19,154 വീടുകൾ നിർമ്മിക്കാനായി.2,19,154 കുടുംബങ്ങൾക്ക് അടച്ചുറപ്പുള്ള പാർപ്പിടം ലഭ്യമായി എന്നതാണിതിനർഥം. ഭൂമി ഇല്ലാത്തവർക്ക്,ഭൂമിയും വീടുമില്ലാത്തവർക്ക് പാർപ്പിട സമുച്ചയവും ഉയർത്താനുള്ള നടപടി ആരംഭിച്ചു. ഈ വർഷം പൂർത്തീകരിക്കാനാണ് ലക്ഷ്യം. മത്സ്യത്തൊഴിലാളികൾക്ക് പ്രാണഭയമില്ലാഴത അന്തിയുറങ്ങാർ പുനർഗേഹം പദ്ധതി ആവിഷ്ക്കരിക്കാൻ കഴിഞ്ഞത് നേട്ടമാണ്.
1,43,000 പട്ടയം നൽകിക്കഴിഞ്ഞു. കോവിഡ് പ്രതിസന്ധിയാണ് കൂടതൽ നൽകുന്നതിൽ തടസമായത്, എന്നാൽ 35,000 പട്ടയം കൂടി ഈ വർഷം നൽകാനാകും. ഒഴുക്ക് നിലച്ച് പോയ പുഴകളെ പുനരുജ്ജീവിപ്പിക്കാനായി. ഹരിതകേരളം മിഷന്റെ എടുത്ത് പറയത്തക്ക ഒരു നേട്ടമാണിത്. . കിണർ, കുളം, തോടുകൾ, ജലാശയങ്ങൾ എന്നിവയെല്ലാം ശുദ്ധീകരിക്കാൻ കഴിഞ്ഞു
കോവിഡ് 19നെ പ്രതിരോധിക്കാൻ കരുത്ത് നൽകിയതിൽ പ്രധാനപ്പെട്ടതാണ് ആർദ്രം മിഷൻ. സംസ്ഥാനത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽ കുടുംബാരോഗ്യ കേന്ദ്രങ്ങൾ, ലാബ് , ഫാർമസി, ഒപികൾ, സ്പെഷ്യാലിറ്റി എന്നിവയെല്ലാം ലോകം ഉറ്റുനോക്കുന്ന നിലവാരത്തിലേക്കെത്തി. നിപ വൈറസ് പോലുള്ളവയെ നേരിടാൻ അഡ്വാൻസ്ഡ് വൈറോളജി ഇൻസ്റ്റിറ്റിയുട്ട് സ്ഥാപിച്ചു.
ഈ സാമ്പത്തിക വർഷം 15 ശതമാനം വർധനവ് ചെലവുകളിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്. ഇവിടെയാണ് കേന്ദ്രത്തിൽനിന്ന് അർഹമായ സഹായം ലഭ്യമാകേണ്ടത്. അത്തരത്തിൽ സഹായം ലഭ്യമാകുന്നില്ല എന്നത് ഗുരുതരമായ അവസ്ഥയാണ്. ബജറ്റിന് പുറത്ത് പശ്ചാത്തല വികസനത്തിനായാണ് കിഫ്ബി രൂപീകരിച്ചത്.
50,000 കോടി രൂപയുടെ പശ്ചാത്തല സൗകര്യ വികസനത്തിന് ബജറ്റിന് പുറത്ത് പണം കണ്ടെത്തി നടപ്പാക്കനാണ് ഉദ്ദേശിച്ചത്. മസാല ബോണ്ടുകൾ വഴി 2150 കോടി സമാഹരിക്കാനായി. കിഫ്ബി മുഖേന സാധാരണ വികനസത്തിന്റെ അഞ്ചിരട്ടി മുന്നേറ്റം ഉണ്ടാക്കാനാണ് സാധിക്കുന്നത്. നാം വളർത്തി എടുത്തത് എല്ലാവരേയും ഉൾക്കാള്ളുന്ന നവകേരള സംസ്ക്കാരമാണ്.
ഈ കോവിഡ് കാലത്ത് ആരും പട്ടിണി കിടക്കരുതെന്ന തീരുമാനത്തിന്റെ ഭാഗമായാണ് കമ്യുണിറ്റി കിച്ചൺ ആരംഭിച്ചത്. എല്ലാ ആളുകളേയും ക്ഷേമപെൻഷനുകളിൽ ഭാഗമാക്കാനായിയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
24 മണിക്കൂർ പ്രവർത്തിക്കുന്ന വനിതാ ഹെൽപ് ലൈൻ, പൊലീസിന്റ പിങ്ക് പെട്രോൾ എന്നിവ സ്ത്രീകൾക്കായുള്ള പ്രത്യേക ഇടപെടലായി. പൊലീസിൽ വനിതാ പ്രാധിനിത്യം 25 ശതമാനം ആക്കണമെന്നാണ് കാണുന്നത്. പൊതു വിദ്യാഭ്യാസ രംഗം ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് വർഷം കൊണ്ട് പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ വർധിച്ചു. 5 ലക്ഷം കുട്ടികൾ പൊതുവിദ്യാലങ്ങളിലേക്ക് പുതുതായി എത്തി. സ്കൂളുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി. 45,000 ക്ലാസ് മുറികൾ ഹൈടെക്ക് ആക്കി
കുടുംബശ്രീക്ക് റിക്കാർഡ് വളർച്ചയാണ് ഉണ്ടായത്. പട്ടികജാതി കടാശ്വാസപദ്ധതിയിൽ കടം എഴുതി തള്ളി. പൊലീസിലും എക്സൈസിലും 100 വീതം പട്ടിക ജാതിക്കാരെ നിയമിച്ചു. ആദിവാസി ഊരുകളിലേക്ക് സഞ്ചരിക്കുന്ന റേഷൻ കടകൾ ഒരുക്കി. അതിഥി തൊളിലാളികൾക്ക് കോവിഡ് കാലത്ത് സംരക്ഷണവും ഭക്ഷണവും വൈദ്യ സഹായവും നൽകാനും തിരികെ സുരക്ഷിതമായി നാട്ടിലെത്തിക്കാനും കേരളം എടുത്ത മുൻകൈ ലോകപ്രശംസ പിടിച്ചുപറ്റി.
'അപ്നാ ഘർ' ഇൻഷുറൻസ് എന്നിവ ഏർപ്പടുത്തി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ക്യാമ്പുകൾ സജ്ജീകരിച്ചു.വേതന സുരക്ഷ ഉറപ്പാക്കി. വിപുലമായ സുരക്ഷ ഉറപ്പാക്കാൻ കഴിഞ്ഞത് പുതുനയത്തിന്റെ ഭാഗമാണ്. തോട്ടം മേഖലയ്ക്ക് പ്രത്യേക പാക്കേജും നൽകാനായി. മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധി അർഹരായ ആളുകൾക്ക് എറ്റവും ലളിതമായ നടപടി ക്രമങ്ങൾ പാലിച്ച് ലഭ്യമാക്കുന്നതിനാണ് സർക്കാർ ശ്രമിച്ചത്. അപേക്ഷ ഓൺലൈൻ ആയി നൽകാം. അനുവദിക്കുന്ന പണം ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിക്കുകയായിരുന്നു വെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവിര സാങ്കേതികത്ത്വത്തിൽ അധിഷ്ടിതമായ 1600 ലധികം സ്റ്റാർട്ട് അപ്പുകൾ. 2 ലക്ഷത്തിലധികം ഇൻകുബേഷൻ സ്പേസ് എന്നിവ ഇന്ന് കേരത്തിലുണ്ട്. സ്റ്റാർട്ട് അപ്പുകൾക്കും മറ്റും അനുകൂലമായ സൗകര്യങ്ങൾ ഒരുക്കുകയാണ്. സൗജന്യ വൈഫൈ എല്ലാ പൊതു ഇടങ്ങളിലും ലൈബ്രറികളിലും ലഭ്യമാക്കണം എന്നാണ് ഉദ്ദേശിക്കുന്നത്.
കേരളത്തിൽ രാജ്യത്തെ എറ്റവും മികച്ച സ്റ്റാർട്ട് അപ്പ് എക്കോ സിസ്റ്റമാണുള്ളത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ സംയോജിത സ്റ്റാർട്ട് അപ് സമുച്ചയം കൊച്ചിയിൽ ആരംഭിച്ചു. ഐ ടി മേഖലയിൽ ലോകോത്തര കമ്പനികൾ കേരളത്തിലേക്ക് വന്നുതുടങ്ങി. സംസ്ഥാനത്തെ ഐ ടി സ്പേസ് ഇരട്ടി ആക്കാനാണ് ഉദ്ദേശിക്കുന്നത്.
വ്യാവസായിക രംഗം, നിക്ഷേപ രംഗത്ത് വലിയ മുന്നേറ്റം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. സർക്കാർ അധികാരമേൽക്കുന്ന ഘട്ടത്തിൽ പെതാമേഖലാ വ്യവസായത്തിന്റെ നഷ്ടം 131 കോടിയായിരുന്നു. ഭരണത്തിന്റെ ആദ്യ വർഷം തന്നെ നഷ്ടം 71 കോടിയായി കുറച്ചു. അടുത്ത മൂന്ന് വർഷവും ഈ മേഖലയെ ലാഭത്തിലാക്കി.2017-18ൽ 5 കോടിയും 2018-19ൽ 8 കോടിയും ആയിരുന്നു ലാഭം. 2019- 20 ൽ 56 കോടി രൂപ പ്രവർത്തന ലാഭം ഉണ്ട്.
പൊതുമേഖലാ സ്ഥാപനങ്ങളോട് കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നയമല്ല കേരളത്തിനുള്ളത്. കേന്ദ്രത്തിൽനിന്നുള്ള അനുമതികൾ വൈകുന്നത് ചില കാലതാമസം ഉണ്ടാക്കുന്നുണ്ട്. മെച്ചപ്പെട്ട നിക്ഷേപ സംസ്ഥാനം എന്ന നിലയിലേക്ക് കേരളം മാറുന്നു. സംരംഭം തുടങ്ങാൻ അനുകൂല സാഹചര്യം കൂടുതൽ നിക്ഷേപകരെ ആകർഷിക്കാൻ കഴിഞ്ഞു.
പൊതുമേഖലാ സ്ഥാപനങ്ങളോട് കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നയമല്ല കേരളത്തിനുള്ളതെന്നും കേന്ദ്രത്തിൽനിന്നുള്ള അനുമതികൾ വൈകുന്നതിനാൽ ചില കാലതാമസം ഉണ്ടാകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ മൂന്നര വർഷത്തിൽ വ്യവസായ അടിസ്ഥാന വികസനത്തിൽ വൻ മുന്നേറ്റത്തിനാണ് തുടക്കം കുറിച്ചത്. വയവസായ ഇടനാഴി വലിയ നേട്ടമാകും .
പുതിയ 14 വ്യവസായ പാർക്കുകൾ തയ്യാറായി വരികയാണ്. അത് നല്ലതുപോലെ വ്യവസായങ്ങളെ ആകർഷിക്കും. ഈ നേട്ടങ്ങളുടെ ഫലം പൂർണമായി അനുഭവിക്കുന്നതിന് പുതിയ സംരംഭകത്വ സംസ്ക്കാരം വളർത്തി എടുക്കേണ്ടതുണ്ടന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
Stories you may Like
- കല്ലും മണ്ണും ചുമന്ന സത്യസന്ധത പിണറായി കാണാതെ പോകുമ്പോൾ
- പിണറായി വിജയൻ മുഖ്യമന്ത്രിയായത് ഉമ്മൻ ചാണ്ടിയെ വേട്ടയാടി: കെ സുധാകരൻ
- രണ്ട് പരാമർശങ്ങളിലും 'പിവി' ആരെന്ന് വ്യക്തം; കള്ളം പറയുന്നത് ആര്?
- രണ്ടാം പിണറായി സർക്കാറിന്റെ യഥാർത്ഥ പ്രോഗ്രസ് കാർഡ്
- ഉമ്മൻ ചാണ്ടി ഇഫ്ക്ടിൽ ജനങ്ങളെ നേരിട്ടുകണ്ടു പരാതികൾ സ്വീകരിച്ചു പിണറായി
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്