ആയിരങ്ങളെ സാക്ഷിയാക്കി പിണറായി വിജയൻ മന്ത്രിസഭ അധികാരമേറ്റു; രണ്ടാമനായി സത്യപ്രതിജ്ഞ ചെയ്തതു സിപിഐയുടെ ഇ ചന്ദ്രശേഖരൻ; മാത്യു ടി തോമസും കടന്നപ്പള്ളിയും ജലീലും പ്രതിജ്ഞ ചൊല്ലിയതു ദൈവനാമത്തിൽ; ഏറ്റവുമൊടുവിൽ സത്യപ്രതിജ്ഞ ചെയ്തതു തോമസ് ഐസക്; ചടങ്ങിനെ അവിസ്മരണീയമാക്കി അണികളുടെ ആവേശ്വോജ്വല മുദ്രാവാക്യങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ഒഴുകിയെത്തിയ ആയിരങ്ങളെയും നാനാതുറകളിൽ നിന്നുള്ള പ്രമുഖരെയും സാക്ഷിനിർത്തി പിണറായി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ പി സദാശിവം പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.
3.55ന് ഗവർണർ വേദിയിലെത്തി. തുടർന്ന് വൈകിട്ട് നാലിന് തന്നെ സത്യപ്രതിജ്ഞയ്ക്ക് നിയുക്ത മുഖ്യമന്ത്രിയെ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് ക്ഷണിച്ചു. ഗവർണർ ജസ്റ്റിസ് പി സദാശിവം മുമ്പാകെ മുഖ്യമന്ത്രിയായി പിണറായി വിജയൻ സഗൗരവം സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിസഭയിൽ ആഭ്യന്തരം, വിജിലൻസ്, ഐടി വകുപ്പുകൾ കൂടി പിണറായി കൈകാര്യം ചെയ്യും.
സിപിഐ നേതാവ് ഇ ചന്ദ്രശേഖരനാണ് രണ്ടാമതു സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്. കാഞ്ഞങ്ങാട്ടു മണ്ഡലത്തിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണു ചന്ദ്രശേഖരൻ. തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ എതിരാളികൾ അക്രമം അഴിച്ചുവിട്ടതിനെത്തുടർന്ന് ഇ ചന്ദ്രശേഖരന്റെ കൈക്കു ഗുരുതര പരിക്കേറ്റിരുന്നു. കൈയിൽ ബാൻഡേജുമായാണ് അദ്ദേഹം സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയത്. സിപിഐ സംസ്ഥാന നിർവാഹക സമിതി അംഗമായ അദ്ദേഹം പിണറായി മന്ത്രിസഭയിൽ റവന്യൂ മന്ത്രിയാകും.
തുടർന്ന് ജെഡിഎസിലെ ഏക മന്ത്രി അഡ്വ. മാത്യു ടി തോമസും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജലവിഭവ വകുപ്പാണു മാത്യു ടി തോമസിനു ലഭിച്ചത്. തിരുവല്ലയിൽ നിന്നാണു മാത്യു ടി തോമസ് തെരഞ്ഞെടുക്കപ്പെട്ടത്. ദൈവനാമത്തിലായിരുന്നു മാത്യുവിന്റെ പ്രതിജ്ഞ.
എൻസിപി നേതാവ് എ കെ ശശീന്ദ്രനാണ് തുടർന്നു സത്യപ്രതിജ്ഞ ചെയ്തത്. ഗതാഗത മന്ത്രിയാണു ശശീന്ദ്രൻ. എലത്തൂർ മണ്ഡലത്തിൽ നിന്നാണ് ശശീന്ദ്രൻ സഭയിലെത്തിയത്. തുടർന്നു കോൺഗ്രസ് എസ് നേതാവ് രാമചന്ദ്രൻ കടന്നപ്പള്ളി സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലാണു കടന്നപ്പള്ളിയുടെയും സത്യപ്രതിജ്ഞ. തുറമുഖവകുപ്പാണ് ഇടതുമുന്നണി കടന്നപ്പള്ളിക്കു നൽകിയത്. കണ്ണൂരിൽ നിന്നാണു കടന്നപ്പള്ളി സഭയിൽ എത്തിയത്.
ഘടകകക്ഷി നേതാക്കൾക്കു പിന്നാലെ സിപിഎമ്മിന്റെ എ കെ ബാലൻ സത്യപ്രതിജ്ഞ ചെയ്തു. നിയമ -സാംസ്കാരിക പിന്നോക്കക്ഷേമ മന്ത്രിയാണ് തരൂരിൽ നിന്ന് സഭയിലെത്തിയ എ കെ ബാലൻ. കഴിഞ്ഞ വി എസ് മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായിരുന്നു അദ്ദേഹം.
തുടർന്ന് കെ ടി ജലീൽ സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലാണു ജലീലും സത്യപ്രതിജ്ഞ ചെയ്തത്. തവനൂരിൽ നിന്നുള്ള സഭാംഗമായ അദ്ദേഹം തദ്ദേശ സ്വയംഭരണ മന്ത്രിയുടെ ചുമതലയാണു വഹിക്കുക.
ഇ പി ജയരാജനാണു പിന്നാലെ സത്യപ്രതിജ്ഞ ചെയ്തത്. വ്യവസായ വകുപ്പാണ് ഇ പി കൈകാര്യം ചെയ്യുന്നത്. ഇ പിക്കു പിന്നാലെ തലസ്ഥാന നഗരത്തിന്റെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ സത്യപ്രതിജ്ഞ ചെയ്തു. വൈദ്യുതി-ദേവസ്വം മന്ത്രിയാണു കടകംപള്ളി. സിപിഐ(എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായിരുന്ന കടകംപള്ളി കഴക്കൂട്ടത്തു നിന്നാണു തെരഞ്ഞെടുക്കപ്പെട്ടത്.
തുടർന്ന് മന്ത്രിസഭയിലെ ആദ്യ വനിതാംഗമായി ജെ മേഴ്സിക്കുട്ടിയമ്മ സത്യപ്രതിജ്ഞ ചെയ്തു. കുണ്ടറയിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട മേഴ്സിക്കുട്ടിയമ്മ ഫിഷറീസ്, പരമ്പരാഗത വ്യവസായ വകുപ്പുകൾ കൈകാര്യം ചെയ്യും.
സിപിഐ(എം) തൃശൂർ ജില്ലാ സെക്രട്ടറിയായിരുന്ന എ സി മൊയ്തീനാണ് തുടർന്നു സത്യപ്രതിജ്ഞ ചെയ്തത്. സഹകരണം, ടൂറിസം വകുപ്പുകളാണു മൊയ്തീൻ കൈകാര്യം ചെയ്യുന്നത്. കുന്ദംകുളത്തുനിന്നുള്ള സഭാംഗമാണ് എ സി മൊയ്തീൻ.
തുടർന്ന് സിപിഐ നേതാവ് അഡ്വ. കെ രാജു സത്യപ്രതിജ്ഞ ചെയ്തു. വനംവകുപ്പാണ് കെ രാജുവിനു ലഭിച്ചിരിക്കുന്നത്. പുനലൂർ മണ്ഡലത്തിൽ നിന്നാണു രാജു തെരഞ്ഞെടുക്കപ്പെട്ടത്.
എക്സൈസ് വകുപ്പിന്റെ ചുമതലയുള്ള ടി പി രാമകൃഷ്ണനാണു തുടർന്നു സത്യപ്രതിജ്ഞ ചെയ്തത്. പേരാമ്പ്രയിൽ നിന്നാണ് അദ്ദേഹം നിയമസഭയിൽ എത്തിയത്.
തുടർന്ന് പ്രൊഫ. സി രവീന്ദ്രനാഥ് സത്യപ്രതിജ്ഞ ചെയ്തു. വിദ്യാഭ്യാസ മന്ത്രിയായി സ്ഥാനമേൽക്കുന്ന അദ്ദേഹം തൃശൂർ പുതുക്കാടു നിന്നാണു സഭയിൽ എത്തിയത്. പിന്നാലെ രണ്ടാമത്തെ വനിതാ മന്ത്രിയായ കെ കെ ശൈലജ സത്യപ്രതിജ്ഞ ചെയ്തു. ആരോഗ്യ-സാമൂഹ്യക്ഷേമ വകുപ്പുകളാണു ശൈലജ ടീച്ചർക്കു ലഭിച്ചത്.
തുടർന്ന് ജി സുധാകരൻ അധികാരമേറ്റു. വി എസ് മന്ത്രിസഭയിൽ സഹകരണമന്ത്രിയായിരുന്ന സുധാകരന് ഇക്കുറി പൊതുമരാമത്തു വകുപ്പാണു ലഭിച്ചത്.
സിപിഐ നേതാവ് വി എസ് സുനിൽകുമാറാണ് തുടർന്ന് അധികാരമേറ്റത്. കൃഷിവകുപ്പു മന്ത്രിയാണു സുനിൽ കുമാർ. ചേർത്തലയിൽ നിന്ന് നിയമസഭയിൽ എത്തിയ പി തിലോത്തമനാണു തുടർന്ന് സത്യപ്രതിജ്ഞ ചെയ്തത്. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പാണ് തിലോത്തമന്.
ഏറ്റവുമൊടുവിലായി സത്യപ്രതിജ്ഞ ചെയ്തതു സിപിഐ(എം) നേതാവ് ഡോ. ടി എം തോമസ് ഐസക്കാണ്. ആലപ്പുഴയിൽ നിന്നുള്ള നേതാവായ തോമസ് ഐസക്കാണു പിണറായി വിജയൻ മന്ത്രിസഭയിൽ ധനകാര്യവകുപ്പു കൈകാര്യം ചെയ്യുക.
മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്കുശേഷം ദേശീയഗാനത്തോടെ ചടങ്ങിനു സമാപനമായി. രാഷ്ട്രീയ -സാംസ്കാരിക രംഗത്തുനിന്നുള്ള പ്രമുഖർ ചടങ്ങിനു സാക്ഷ്യം വഹിക്കാൻ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ എത്തിയിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം മന്ത്രിമാരും പ്രമുഖ നേതാക്കളും ഉദ്യോഗസ്ഥരും അടക്കമുള്ളവർക്ക് ഗവർണർ പി സദാശിവം രാജ്ഭവനിൽ ചായസൽക്കാരം നൽകി. സെൻട്രൽ സ്റ്റേഡിയത്തിൽ നിന്ന് എല്ലാവരും നേരെ രാജ്ഭവനിലേക്കെത്തി. ചായസർക്കാരത്തിനുശേഷം ആറുമണിയോടെ മന്ത്രിമാർ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലെത്തി ഓഫീസിൽ പ്രവേശിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരക്കണക്കിനു സ്ത്രീകളുൾപ്പെടെയുള്ള നാനാ തുറകളിൽപ്പെട്ട ജനാവലിയാണ് സെൻട്രൽ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ.കുര്യൻ, മുതിർന്ന സിപിഐ(എം) നേതാവ് വി എസ്. അച്യുതാനന്ദൻ എംഎൽഎ, സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി, മുൻ മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, പി.ജെ.ജോസഫ്, മുതിർന്ന ബിജെപി നേതാവ് ഒ.രാജഗോപാൽ എംഎൽഎ, നടന്മാരായ മമ്മൂട്ടി, ദിലീപ്, ടിനി ടോം, സുരേഷ് കൃഷ്ണ, സംവിധായകരായ ഷാജി കൈലാസ്, ബി.ഉണ്ണികൃഷ്ണൻ, രഞ്ജിത്ത്, രൺജിപണിക്കർ, ശങ്കർ രാമകൃഷ്ണൻ ഇന്നസെന്റ് എംപി,മുകേഷ് എംഎൽഎ തുടങ്ങി രാഷ്ട്രീയ-സാമൂഹ്യ-സാഹിത്യ രംഗത്തെ നിരവധി പ്രമുഖരാണ് ചടങ്ങിന് സാക്ഷിയാകാൻ എത്തിയത്. 30,000 പേർക്ക് സത്യപ്രതിജ്ഞ കാണാനുള്ള വിപുലമായ സംവിധാനങ്ങൾ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയിരുന്നു.
അഞ്ചു വർഷത്തെ യുഡിഎഫ് ദുർഭരണം അവസാനിപ്പിച്ചതിന്റെ ആവേശമായിരുന്നു എങ്ങും. സ്റ്റേഡിയത്തിലേക്ക് പ്രവേശനം ലഭിക്കാത്തവർക്ക് ചടങ്ങ് കാണുന്നതിനായി നാലിടത്ത് വലിയ സ്ക്രീനുകൾ ഒരുക്കിയിരുന്നു.
Stories you may Like
- ഉമ്മൻ ചാണ്ടി ഇഫ്ക്ടിൽ ജനങ്ങളെ നേരിട്ടുകണ്ടു പരാതികൾ സ്വീകരിച്ചു പിണറായി
- മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് പിണറായി വിജയൻ പറയുന്നത് പച്ചക്കള്ളം
- രണ്ടാം പിണറായി സർക്കാറിന്റെ യഥാർത്ഥ പ്രോഗ്രസ് കാർഡ്
- പിണറായി വിജയൻ മുഖ്യമന്ത്രിയായത് ഉമ്മൻ ചാണ്ടിയെ വേട്ടയാടി: കെ സുധാകരൻ
- രണ്ട് പരാമർശങ്ങളിലും 'പിവി' ആരെന്ന് വ്യക്തം; കള്ളം പറയുന്നത് ആര്?
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാസർകോഡ് മോക്ക് പോളിൽ ചെയ്യാത്ത വോട്ട് ബിജെപിക്ക് കിട്ടിയെന്ന പേരിൽ വിവാദം; വിഷയം സുപ്രീം കോടതിയിലും; എൽഡിഎഫ്, യുഡിഎഫ് പരാതിയിൽ കഴമ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന വാർത്ത തെറ്റെന്നും കമ്മീഷൻ; നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് പരാതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍