Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

40,000 കോടിയുടേയും 50,000 കോടിയുടേയും ഊഹക്കണക്കുകൾക്കിടയിൽ 25,050 കോടിയുടെ ഒർജിനൽ കണക്ക് പുറത്ത്; കേരളം പുനർനിർമ്മിക്കാൻ വേണ്ട പണത്തിന്റെ വിവരങ്ങൾ പുറത്ത് വന്നത് ലോക ബാങ്കിലെ റിപ്പോർട്ടിൽ

40,000 കോടിയുടേയും 50,000 കോടിയുടേയും ഊഹക്കണക്കുകൾക്കിടയിൽ 25,050 കോടിയുടെ ഒർജിനൽ കണക്ക് പുറത്ത്; കേരളം പുനർനിർമ്മിക്കാൻ വേണ്ട പണത്തിന്റെ വിവരങ്ങൾ പുറത്ത് വന്നത് ലോക ബാങ്കിലെ റിപ്പോർട്ടിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പുനർനിർമ്മാണത്തിന് പ്രധാനമന്ത്രി മോദി എത്തിയപ്പോൾ മുഖ്യമന്ത്രി ആവശ്യപ്പെട്ടത് 20000കോടി രൂപയാണ്. ഇത് പിന്നീട് 30,000 കോടിയും 40000കോടിയും ആയി. കേന്ദ്രം പലതവണ ചോദിച്ചിട്ടും യാഥാർത്ഥ കണക്ക് നൽകിയില്ല. കേന്ദ്രത്തിന് നൽകിയത് മാനദണ്ഡ പ്രകാരമുള്ള 4500 കോടിയും. ഒടുവിൽ സത്യം വെളിപ്പെടുത്തുകയാണ് കേരളം. ലോകബാങ്ക് നടത്തിയ കണക്കെടുപ്പിലാണ് യഥാർത്ഥ ചിത്രമുള്ളത്. കേരളത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ നൽകിയ വിവരങ്ങൾ ക്രോഡീകരിച്ചാണ് ഇത് തയ്യാറാക്കിയത്.

പ്രളയവും മണ്ണിടിച്ചിലും ഉരുൾപൊട്ടലും മൂലം കേരളത്തിലുണ്ടായ നഷ്ടങ്ങളിൽ വിവിധ മേഖലകളുടെ പുനർനിർമ്മാണത്തിന് 25,050 കോടി രൂപ വേണ്ടിവരുമെന്നു ലോകബാങ്കിന്റെ പ്രാഥമിക വിലയിരുത്തൽ. ഇതുസംബന്ധിച്ച് ലോക ബാങ്ക് സംഘം ചീഫ് സെക്രട്ടറി ടോം ജോസിനു റിപ്പോർട്ട് സമർപ്പിച്ചു. കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി കേരളത്തിലെ ദുരന്ത ബാധിത പ്രദേശങ്ങൾ ലോകബാങ്കിന്റേയും എഡിബിയുടെയും സംഘങ്ങൾ സന്ദർശിച്ചു വരുകയായിരുന്നു. വകുപ്പ് സെക്രട്ടറിമാർ, ജില്ലാ കലക്ടർമാർ എന്നിവരുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് സമർപ്പിച്ചത്.

ദേശീയസംസ്ഥാന പാതകളുടെ പുനർനിർമ്മാണത്തിന് 8550 കോടി രൂപ വേണ്ടിവരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് 5216 കോടി രൂപയും ജീവനോപാധി പുനഃസ്ഥാപിക്കുന്നതിന് 3801 കോടി രൂപയും വേണ്ടി വരുമെന്നു റിപ്പോർട്ടിൽ പറയുന്നു. വീടുകളുടെ പുനർനിർമ്മാണത്തിന് 2534 കോടി രൂപയും നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾക്കായി 2093 കോടി രൂപയും വേണ്ടിവരുമെന്നു കണക്കാക്കുന്നു. ജലവിഭവം, പൊതുകെട്ടിടങ്ങൾ, ആരോഗ്യം, പരിസ്ഥിതി, സാംസ്‌കാരിക പൈതൃകം എന്നിവ പുനഃസ്ഥാപിക്കുന്നതിനാവശ്യമായ തുകയും വിലയിരുത്തിയിട്ടുണ്ട്.

റിപ്പോർട്ടിൽ ചീഫ് സെക്രട്ടറി ഭേദഗതികൾ നിർദ്ദേശിച്ചു. ഇതുകൂടി ഉൾപ്പെടുത്തി ഒക്ടോബർ ഒന്നിന് അന്തിമ റിപ്പോർട്ട് നൽകും. ലോകബാങ്കിന്റേയും എഡിബിയുടെയും 28 അംഗ സംഘമാണ് കേരളത്തിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP