Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിസാമിനെ ഒറ്റയ്ക്കു ചോദ്യം ചെയ്ത ജേക്കബ് ജോബിന്റെ നടപടി ചട്ടവിരുദ്ധം; തൃശൂർ മുൻ കമ്മിഷണർക്കെതിരെ വിശദ അന്വേഷണത്തിന് ശുപാർശ

നിസാമിനെ ഒറ്റയ്ക്കു ചോദ്യം ചെയ്ത ജേക്കബ് ജോബിന്റെ നടപടി ചട്ടവിരുദ്ധം; തൃശൂർ മുൻ കമ്മിഷണർക്കെതിരെ വിശദ അന്വേഷണത്തിന് ശുപാർശ

തൃശൂർ: സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ കാറിടിച്ചു കൊന്ന കേസിന്റെ അന്വേഷണത്തിനിടെ പ്രതി നിസാമുമായി ഒറ്റയ്ക്കു ചോദ്യം ചെയ്ത മുൻ കമ്മിഷണറുടെ നടപടി ചട്ടവിരുദ്ധമെന്ന് അന്വേഷണ റിപ്പോർട്ട്. തൃശൂർ മുൻ കമ്മിഷണറും ഇപ്പോൾ പത്തനംതിട്ട എസ്‌പിയുമായ ജേക്കബ് ജോബിനെതിരെയാണ് റിപ്പോർട്ട്.

ഇയാൾക്കെതിരെ വിശദമായ അന്വേഷണം വേണമെന്ന് ചൂണ്ടിക്കാട്ടി എഡിജിപിക്ക് ഐജി റിപ്പോർട്ട് നൽകി. നിസാമിനെ ഒറ്റയ്ക്ക് ചോദ്യം ചെയ്ത ജേക്കബ് ജോബിന്റെ നടപടി സംശയത്തിന് ഇട നൽകുന്നതാണെന്നും ഐജിയുടെ റിപ്പോർട്ടിൽ പറയുന്നു.

ജേക്കബ് ജോബ് നിസാമുമായി കൂടിക്കാഴ്ച നടത്തിയത് ഫെബ്രുവരി 10നാണ്. കസ്റ്റഡി കാലാവധി തീരുന്നതിന് ഒരു ദിവസം മുമ്പേ മറ്റ് അന്വേഷണ ഉദ്യോഗസ്ഥരെ ഒഴിവാക്കി നിസാമിനെ കമ്മിഷണറായിരുന്ന ജേക്കബ് ജോബ് ചോദ്യം ചെയ്യുകയായിരുന്നു. നിസാമിന്റെ കസ്റ്റഡി റിപ്പോർട്ട് അപ്പോൾ തയ്യാറായിരുന്നില്ല. ഇതിനിടെയുള്ള കൂടിക്കാഴ്ചയാണ് വിവാദമായത്.

ചോദ്യം ചെയ്യലിന്റെ ഭാഗമായി കമ്മീഷണറെന്ന നിലയിലാണ് നിസാമിനെ കണ്ടതെന്ന് ജേക്കബ് ജോബ് വിശദീകരിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർ നിസാമിനെ ബാംഗ്ലൂരിൽ സുഖവാസത്തിന് കൊണ്ടുപോയെന്ന ആരോപണത്തെപ്പറ്റിയാണ് ചോദിച്ചതെന്നും നിസാമിന്റെ ഭാഗത്തുനിന്ന് തനിക്കും പ്രലോഭനങ്ങളും ഭീഷണിയും സമ്മർദ്ദവുമുണ്ടായതായും ജേക്കബ് ജോബ് വിശദീകരണം നൽകി. ഇതു വിലവയ്ക്കാതെയാണ് വിശദ അന്വേഷണത്തിന് നിർദ്ദേശം നൽകിയിരിക്കുന്നത്.

തൃശൂർ റേഞ്ച് ഐജി ടി കെ ജോസാണ് അന്വേഷണ റിപ്പോർട്ട് എഡിജിപി എൻ ശങ്കർ റെഡ്ഡിക്ക് കൈമാറിയത്. ചോദ്യം ചെയ്യലിനിടയിൽ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടോ എന്നറിയാൻ വിജിലൻസ് അന്വേഷണം പോലുള്ള വിശദ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP