മംഗളം ശശീന്ദ്രനെതിരെ വാർത്ത പുറത്തുവിട്ടത് ഒരു മാധ്യമമര്യാദയും പാലിക്കാതെ; മുന്‍മന്ത്രി ഫോണിലൂടെ സംസാരിച്ചതായി പറയുന്ന സ്ത്രീയാരാണെന്ന് ചാനൽ വെളിപ്പെടുത്താത്തത് എന്ത്? ഇത്തരമൊരു സംഭാഷണത്തിന്റെ പൊതുതാൽപര്യമെന്ത്? സ്വകാര്യതകളിലേക്ക് കടന്നുകയറുന്ന മംഗളത്തിന്റെ കണ്ണുകൾ കെട്ടിപ്പൂട്ടണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ മാധ്യമ-സാംസ്കാരിക പ്രവർത്തകർ
തിരുവനന്തപുരം: മുന്‍മന്ത്രി ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച വാർത്ത പുറത്തുവിട്ട മംഗളം ചാനൽ അപകീർത്തികരമായ മാധ്യമപ്രവർത്തനമാണ് നടത്തിയതെന്ന് വ്യക്തമാക്കി പ്രമുഖ മാധ്യമ-സാംസ്കാരിക പ്രവർത്തകർ. മന്ത്രിയുടെ ശബ്ദം മാത്രം വെളിപ്പെടുത്തി ഒരു സ്വകാര്യസംഭാഷണം പുറത്തുവിട്ടത് അങ്ങേയറ്റം ഹീനമായ മാധ്യമ പ്രവർത്തനമാണെന്നും ശബ്ദം മന്ത്രിയുടേതാണോ എന്നുപോലും വ്യക്തമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് സംയുക്ത പ്രസ്താവനയിൽ പ്രമുഖരായ സാംസ്കാരിക-മാധ്യമ പ്രവർത്തകർ രംഗത്തെത്തിയിരിക്കുന്നത്.
ഈ വിഷയത്തിൽ ശക്തമായ രീതിയിൽ അന്വേഷണം നടക്കണമെന്നും ചാനലിനെതിരെ നടപടിയുണ്ടാവണമെന്നുമാണ് അവർ ആവശ്യപ്പെടുന്നത്. പ്രശ്നം നിശിതമായ വിലയിരുത്തലിനും കർക്കശ അന്വേഷണത്തിനും വിധേയമാക്കണം. ഇത്തരമൊരു വാർത്ത സംപ്രേഷണം ചെയ്തുകൊണ്ട് ചാനൽ മലയാളിയുടെ ഇപ്പോൾത്തന്നെ അപകടകരമായ അവസ്ഥകളിലൂടെ കടന്നുപോകുന്ന പൊതുബോധത്തെ ചോദ്യംചെയ്തിരിക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
ടിജെഎസ് ജോർജ്, ബിആർപി ഭാസ്കർ, ടിവിആർ ഷേണായ്, എസ് ജയചന്ദ്രൻ നായർ, എൻആർഎസ് ബാബു, എംകെ സാനു, എംജിഎസ് നാരായണൻ, സുഗതകുമാരി, അടൂർ ഗോപാലകൃഷ്ണൻ, ശശികുമാർ, സാറാജോസഫ്, പികെ അഷിത, ഗ്രേസി, അനിത തമ്പി, റോസ് മേരി, പ്രിയ എഎസ്, കെആർ മീര, ശ്രീബാലാ കെ മേനോൻ, മാലാ പാർവതി, ആനന്ദ്, സച്ചിദാനന്ദൻ, എം.മുകുന്ദൻ, സക്കറിയ, എൻഎസ് മാധവൻ, സി രാധാകൃഷ്ണൻ, ബി രാജീവൻ, എംഎൻ കാരശ്ശേരി, സിവി ബാലകൃഷ്ണൻ, സുനിൽ പി ഇളയിടം, സെബാസ്റ്റ്യൻ പോൾ, സി ഗൗരീദാസൻ നായർ, എൻ.പി രാജേന്ദ്രൻ, കെ വേണു, ആഷാ മേനോൻ, സന്തോഷ് എച്ചിക്കാനം, ആർ ഉണ്ണി, ശത്രുഘ്നൻ എന്നിവരാണ് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചിട്ടുള്ളത്.
ചാനൽ ഇത്തരമൊരു വാർത്ത സംപ്രേഷണം ചെയ്തത് ബ്രോഡ്കാസ്റ്റിങ് നിയമങ്ങളുടെ ലംഘനമാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്. ഇത്തരത്തിൽ സമൂഹത്തിലെ പ്രമുഖരുൾപ്പെടെ നിരവധിപേർ മംഗളത്തിന്റെ മാധ്യമപ്രവർത്തനത്തിനെതിരെ രംഗത്തുവരികയും ചെയ്യുന്നുണ്ട്. കടുത്ത നടപടി ചാനലിനെതിരെ കൈക്കൊള്ളണമെന്ന ആവശ്യം ശക്തമാകുന്നതോടെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചാനലിനെതിരെ നടപടിയെടുക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.
പ്രസ്താവനയുടെ പൂർണരൂപം:
മുൻ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ ഒരു സ്ത്രീയുമായി നടത്തിയെന്ന് പറയപ്പെടുന്ന സ്വകാര്യ സംഭാഷണം മന്ത്രിയുടേത് എന്ന് പറയപ്പെടുന്ന ശബ്ദരേഖ മാത്രം ഉപയോഗിച്ച് (സ്ത്രീയുടെ ശബ്ദമില്ല) ഒരു ടിവി ചാനൽ സംപ്രേഷണം ചെയ്തത് മന്ത്രിയുടെ രാജിയിൽ കലാശിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി പ്രസ്താവിച്ചത് അനുസരിച്ച് ഇക്കാര്യത്തിൽ ഒരു പരാതിയോ പരാതിക്കാരിയോ ഇല്ല. സംഭാഷണത്തിലെ ശബ്ദം മന്ത്രിയുടേതാണോ എന്നും വ്യക്തമല്ല. ഫോൺ ചോർത്തുന്നത് കുറ്റകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിയുടെ രാജി സ്വീകരിച്ച് മുഖ്യമന്ത്രി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ മറ്റേതൊരു രാഷ്ട്രീയ വിവാദത്തേയും പോലെ ഇതും കെട്ടടങ്ങനാണ് സാധ്യത. എന്നാൽ അങ്ങനെ ഈ പ്രശ്നം അവസാനിക്കുന്നത് ആ വാർത്ത ഉയർത്തിയ മാധ്യമ നൈതികതയുടേയും വ്യക്തിസ്വാതന്ത്ര്യത്തിന്റേയും പ്രശ്നങ്ങളോടുള്ള നിരുത്തരവാദപരമായ കണ്ണടയ്ക്കലാകുമെന്ന് ഞങ്ങൾ കരുതുന്നു. ഈ പ്രശ്നം നിശിതമായ വിലയിരുത്തലിനും കർക്കശമായ അന്വേഷണത്തിനും വിധേയമാക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.
ഇത്തരമൊരു വാർത്ത സംപ്രേഷണം ചെയ്തതിലൂടെ പ്രസ്തുത ചാനൽ മലയാളിയുടെ ഇപ്പോൾത്തന്നെ അപകടകരമായ അവസ്ഥകളിലൂടെ കടന്നുപോകുന്ന പൊതുബോധത്തെ ചോദ്യം ചെയ്തിരിക്കുകയാണ്. പ്രായപൂർത്തിയാകാത്ത കുട്ടികൾ അടക്കമുള്ളവർ കാണുന്ന ഒരു വാർത്താമാധ്യമത്തിന്റെ മര്യാദകൾ പാലിച്ചില്ലെന്ന് മാത്രമല്ല, ഓരോ വാർത്തയ്ക്കും ഉണ്ടായിരിക്കേണ്ട വസ്തുനിഷ്ഠതയും സത്യബോധവും കൈയൊഴിയുകയും ചെയ്തിരിക്കുന്നു.
മുന്‍മന്ത്രി ഫോണിലൂടെ സംസാരിച്ചതായി പറയപ്പെടുന്ന സ്ത്രീയാരെന്ന് ചാനൽ പറയുന്നില്ല. ഉഭയസമ്മതപ്രകാരം നടന്നതെന്ന് കരുതേണ്ട ഒരു ടെലിഫോൺ സംഭാഷണം ആണ് ഇതെന്നതിന്റെ സൂചനകൾ ഉണ്ടുതാനും. അങ്ങനെയെങ്കിൽ രണ്ട് വ്യക്തികൾ തമ്മിൽ നടന്നു എന്ന് പറയപ്പെടുന്ന ഇത്തരമൊരു സംഭാഷണത്തിന്റെ പൊതുതാൽപര്യം എന്താണ്? അധികാര സ്ഥാനത്ത് ഇരിക്കുന്നവരെ വിമർശനാത്മകമായി നിരീക്ഷിക്കുന്നതിന് തീർച്ചയായും മാധ്യമങ്ങൾക്ക് ഉത്തരവാദിത്തം ഉണ്ട്. എന്നാൽ സാമൂഹികാംഗീകൃതമായ ആ അധികാരം ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള ഹീനമായ കടന്നുകയറ്റം ആയിക്കൂടാ. പ്രാകൃതമായ സദാചാരപൊലീസ് മനഃശ്ശാസ്ത്രം മാധ്യമങ്ങൾ പ്രകടിപ്പിക്കുന്നത് സമൂഹത്തിന് ആപൽക്കരമാണ്.
ചാനലിന് ഈ ടെലിഫോൺ സംഭാഷണം യഥാർത്ഥമാണെങ്കിൽ എങ്ങനെ ലഭിച്ചു എന്ന ചോദ്യവും ഉയരുന്നു. യഥാർത്ഥമാണെങ്കിൽ ഇതുവരെ ഒരു പരാതിക്കാരി ഉണ്ടായിട്ടില്ല. വ്യക്തികളുടെ ഫോൺ സംഭാഷണം ചോർത്താൻ വളരെ പരിമിതമായ അധികാരം മാത്രമേ രാജ്യത്തെ സുരക്ഷാ ഏജൻസികൾക്ക് പോലും ഉള്ളൂ. സംഭാഷണം യഥാർത്ഥമാണെങ്കിൽ, ഒരു പരാതിക്കാരി അല്ലാതെ മറ്റാരെങ്കിലുമാണ് അത് ചോർത്തിയതെങ്കിൽ, അത് ക്രിമിനൽ കുറ്റമാണ്. ശിക്ഷിക്കപ്പെടേണ്ടതുമാണ്. ഇനിയഥവാ അത് കെട്ടിച്ചമച്ചതാണെങ്കിൽ അതും ഗുരുതരമായ കുറ്റമാണ്. ഇത്തരം കാര്യങ്ങളെല്ലാം വെളിച്ചത്തുകൊണ്ടുവരാൻ ഉതകുന്ന അന്വേഷണമാണ് ഇക്കാര്യത്തിൽ ആവശ്യം.
ഈ വാർത്തയും അത് ഉയർത്തി വിട്ടിട്ടുള്ള ചോദ്യങ്ങളും ഭരണകൂടത്തിൽ നിന്ന് ആവശ്യപ്പെടുന്നത് ഉപരിപ്ളവവും രാഷ്ട്രീയ താൽപര്യങ്ങൾ മുൻനിർത്തിയുമുള്ള പരിഹാരങ്ങളല്ല. അധികാര ദുർവിനിയോഗത്തിന്റേയും ഭരണകൂട ഭീകരതകളുടേയും ഇക്കാലത്ത് മാധ്യമങ്ങൾ നിർവഹിക്കേണ്ട ദൗത്യം ഒളിഞ്ഞുനോട്ടത്തിന്റേതോ വ്യക്തി സ്വാതന്ത്ര്യഹത്യയുടേതോ അല്ല. ഈ കാലം ആവശ്യപ്പെടുന്നത് നിശിതമായ ജാഗ്രതയും തീക്ഷ്്ണമായ നീതിബോധവുമുള്ള അന്വേഷണങ്ങളാണ്. അത്തരം ഉത്തരവാദിത്തങ്ങളും ലക്ഷ്യങ്ങളും പരാജയപ്പെടുമ്പോൾ തോൽക്കുന്നത് മലയാളി മാത്രമല്ല, ഇന്ത്യയുടെ ജനാധിപത്യ-സ്വാതന്ത്ര്യ സങ്കൽപവുമാണ്.
Stories you may Like
- സത്യം പറയുന്ന മാധ്യമ പ്രവർത്തകരെ കടന്നാക്രിച്ച് സൈബർ സഖാക്കൾ
- എ കെ ശശീന്ദ്രൻ മന്ത്രി സ്ഥാനവും എംഎൽഎ സ്ഥാനവും രാജി വെയ്ക്കണം': മുഹമ്മദ് കുട്ടി
- മജിസ്ട്രേറ്റ് പുറത്തുനിർത്തിയെന്ന വാർത്തയോട് പ്രതികരിച്ചു സി കെ ശശീന്ദ്രൻ
- സമരച്ചൂടിനിടെ രാഹുൽ മാങ്കൂട്ടത്തിൽ മറുനാടനോട്
- ഡോ. മംഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ ദേശീയ പുരസ്ക്കാരം ഷാജൻ സ്കറിയക്ക്
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍