മരട് മോഡലിൽ അൻവർ എംഎൽഎയുടെ തടയണയും പാർക്കും പൊളിക്കണം; ഗുണ്ടാബലം കൊണ്ട് നിയമലംഘനങ്ങളെ സംരക്ഷിക്കാനാവില്ലെന്നും കഥാകൃത്ത് പി. സുരേന്ദ്രൻ; എം.എൻ.കാരശേരി അടക്കമുള്ള സാംസ്കാരിക പ്രവർത്തകരെ അക്രമിച്ചതിനെതിരെ യൂത്ത് വോയിസിന്റെ പ്രതിഷേധ സംഗമം
ജംഷാദ് മലപ്പുറം
മലപ്പുറം: മരടിലെ ഫ്ളാറ്റുകൾ പൊളിച്ചുനീക്കുന്ന മാതൃകയിൽ പി.വി അൻവറിന്റെ കക്കാടംപൊയിലിലെ അനധികൃത തടയണയും പാർക്കുമടക്കമുള്ളവ പൊളിച്ചുനീക്കണമെന്ന് കഥാകൃത്ത് പി. സുരേന്ദ്രൻ. ഗുണ്ടാബലം കൊണ്ട് നിയമലംഘനങ്ങളെ സംരക്ഷിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കക്കാടംപൊയിലിലെ അനധികൃത നിർമ്മാണങ്ങൾ കാണാനെത്തിയ സാംസ്കാരിക പ്രവർത്തകരെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസിന്റെ സാംസ്കാരിക കേരളത്തിനൊപ്പം യൂത്ത് വോയിസ് ചന്തക്കുന്നിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു. അൻവറിന്റെ നിയമലംഘനങ്ങൾക്കെതിരെ നിയമപോരാട്ടം നടത്തുമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ കെ.എം ഷാജഹാൻ പറഞ്ഞു. ഇന്ത്യക്ക് ഭരണഘടനയും നീതിന്യായ സംവിധാനവുമുണ്ടെന്ന് അൻവർ മനസിലാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.ടി അജ്മൽ ആധ്യക്ഷം വഹിച്ചു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് മൂർക്കൻ കുഞ്ഞു, അഷ്റഫ് കുഴിമണ്ണ, അനീഷ് കാറ്റാടി, വിനോദ് കരിമ്പനക്കൽ, സി. ഷെബീർ പ്രസംഗിച്ചു.
അതേ സമയം കക്കാടംപൊയിലിൽ പി.വി അൻവർ എംഎൽഎയുടെ അനധികൃത നിർമ്മാണങ്ങൾ കാണാനെത്തിയ എം.എൻ കാരശേരിയുടെ നേതൃത്വത്തിലുള്ള സാംസ്കാരിക പ്രവർത്തകരെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് വെണ്ടേക്കുംപൊയിലിൽ അമ്പത് സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ പാർട്ടി വിട്ട് സിപിഐയിൽ ചേർന്നിരുന്നു. തടയണയും പാർക്കും ക്വാറിയും റിസോർട്ടുകളുമടക്കമുള്ള അനധികൃത നിർമ്മാണങ്ങൾ കാണാൻ സാംസ്കാരിക പ്രവർത്തകരെ വീണ്ടും ക്ഷണിക്കുകയും അവർക്ക് സംരക്ഷണമൊരുക്കുകയും ചെയ്യുമെന്നും ഇക്കൂട്ടർ വ്യക്തമാക്കുകയും ചെയ്തു. കക്കാടംപൊയിലിൽ വെണ്ടേക്കുംപൊയിൽ മേഖലയിലെ പാർട്ടി നേതാക്കൾ പി.വി അൻവർ എം.എൽ.യുടെ വാടകഗുണ്ടകളും ക്വട്ടേഷൻ സംഘവുമായി പ്രവർത്തിക്കുന്നതിൽ പ്രതിഷേധിച്ചാണ് രാജിയെന്നും വ്യക്തമാക്കി. വെണ്ടേക്കുംപൊയിൽ, കരിമ്പ് ആദിവാസി കോളനിക്കാരുടെ കുടിവെള്ളംപോലും മുട്ടിച്ചാണ് ചീങ്കണ്ണിപ്പാലിയിൽ കാട്ടരുവിക്ക് കുറുകെ തടയണകെട്ടിയത്. വാട്ടർതീം പാർക്ക്, റിസോർട്ടുകൾ, പന്നി ഫാം, കുടിവെള്ള ഫാക്ടറി തുടങ്ങിയ നിരവധി പാരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് പല തവണ പരാതി പറഞ്ഞിട്ടും നേതൃത്വം ഇടപെട്ടില്ല. പി.വി അൻവർ എംഎൽഎ പാർട്ടിയുടെ വരുമാന സ്രോതസാണെന്നും അദ്ദേഹത്തിനെതിരെ ഒരു പ്രവർത്തനവും പാടില്ലെന്ന ഭീഷണിയും താക്കീതുമാണ് നൽകിയത്.
പി.വി അൻവറിന്റെ കൂലിക്കാരായ ഗുണ്ടകളും പ്രാദേശിക നേതൃത്വവും ചേർന്ന് ഒരു വിഭാഗം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് ആക്രമണം നടത്തിയത്. അനധികൃത റിസോർട്ട്, ക്വാറി, പന്നിഫാം മാഫിയകളും ഇവർക്കൊപ്പം ചേരുകയായിരുന്നു. സാംസ്കാരിക പ്രവർത്തകർക്ക് വെണ്ടേക്കുംപൊയിലിലെ ഗദ്ദിക വായനശാലയിൽ ഉച്ചഭക്ഷണമൊരുക്കിയതിന് ഞങ്ങൾക്കെതിരെ ഭീഷണിയുണ്ടായിരുന്നു.
പരിസ്ഥിതി, സാംസ്കാരിക പ്രവർത്തകരുടെ അന്വേഷണയാത്ര കക്കാടംപൊയിലിൽ ടൂറിസം വികസനത്തിന് എതിരാണെന്നും അൻവറിന്റെ പാർക്ക് പൂട്ടിയതോടെ തൊഴിൽ നഷ്ടമായെന്നുമുള്ള വാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്. കക്കാടംപൊയിൽ മേഖലയിൽ ആയിരത്തോളം പേരാണ് താമസിക്കുന്നത്. ഇവിടുത്തെ ഫാമുകളിലും നിർമ്മാണ മേഖലകളിലുംമറ്റുമായി അഞ്ഞൂറോളം ഇതരസംസ്ഥാന തൊഴിലാളികൾ ജോലിചെയ്യുന്നുണ്ട്. നാട്ടുകാർ ജോലിചെയ്യാൻ തയ്യാറാകാത്തതുകൊണ്ടാണ് ഇതരസംസ്ഥാന തൊഴിലാളികളെ ആശ്രയിക്കേണ്ടി വരുന്നത്. ആദിവാസികളായ തൊഴിലാളികൾക്ക് കേവലം 300 രൂപവരെ മാത്രം നൽകി അടിമ വേല ചെയ്യിക്കുന്നുമുണ്ട്. ഗദ്ദിക വായനശാലക്കു നേരെ നേരത്തെ പി.വി അൻവറിന്റെ ഗുണ്ടാസംഘത്തിന്റെ നേതൃത്വത്തിൽ ആക്രമണമുണ്ടായിരുന്നു. ആദിവാസി സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ പോലും മർദ്ദിച്ചു. ആദിവാസി മേഖലയിൽ സന്നദ്ധസേവനം നടത്തുന്ന മിത്രജ്യോതി സംഘടനയുടെ ചെയർമാൻ അജു കോലോത്തിനെ തലക്കടക്കം അടിച്ച് ഭീകരമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. അബോധാവസ്ഥയിൽ മാസങ്ങളോളം ചികിത്സക്കുശേഷമാണ് അജു ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. ഇപ്പോഴും ചികിത്സ തുടരുകയാണ്. ഈ അക്രമണത്തിന് നേതൃത്വം നൽകിയവരെ അറസ്റ്റ് ചെയ്യാൻപോലും പൊലീസ് തയ്യാറായിട്ടില്ല. ഇവിടുത്തെ ആദിവാസി കോളനികളിലെ രണ്ട് ദുരൂഹമരണങ്ങളും കൊലപാതകമാണെന്ന് പരാതിയുണ്ട്. ഇതിന്റെ അന്വേഷണം അരീക്കോട് പൊലീസ് അട്ടിമറിക്കുകയാണ്.
വെണ്ടേക്കുംപൊയിലിൽ സിപിഎം പ്രാദേശിക നേതാവ് ഉത്രാടംപുഴ കൈയേറിയാണ് ഹോട്ടൽപണിതിരിക്കുന്നത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കോൻസി ബിജു അടക്കമുള്ളവർ മറ്റിടങ്ങളിലെ ഗുണ്ടകൾക്ക് ഇവിടെ സുരക്ഷിത താവളമൊരുക്കുന്നുണ്ട്. സാംസ്കാരിക അന്വേഷണ യാത്ര ആക്രമിക്കുന്നതിനായി തലേദിവസം റിസോർട്ടിൽ പ്രാദേശിക നേതാക്കളുടെയും പഞ്ചായത്തംഗത്തിന്റെയും നേതൃത്വത്തിൽ രഹസ്യയോഗവും നടത്തിയിരുന്നു. ഇരുപതോളം ഗുണ്ടകളെയാണ് ഇവിടെ കൊണ്ടുവന്നത്.
കക്കാടംപൊയിലിൽ ഗുണ്ടാ മാഫിയ ആക്രമണം തുടർക്കഥയാവുകയാണ്. അതിന്റെ അവസാനത്തെ ഇരകളാണ് സാംസ്കാരിക പരിസ്ഥിതി പ്രവർത്തകർ. വനിതാ മാധ്യമപ്രവർത്തകക്കുനേരെ അക്രമം നടത്തിയതും അൻവറിന്റെ ഗുണ്ടാസംഘമായിരുന്നു. കക്കാടംപൊയിൽ കാണാനെത്തിയ ചെറുപ്പക്കാരെയും ഇവിടുത്തെ കച്ചവടക്കാരെയും നാട്ടുകാരെയും വരെ പല തവണ ആക്രമിക്കുകയുണ്ടായി. അന്നെല്ലാം അക്രമിസംഘത്തിനൊപ്പമാണ് പാർട്ടി നേതൃത്വം നിലകൊണ്ടത്.
കക്കാടംപൊയിൽ മേഖലയിലെ ഗുണ്ടാ മാഫിയ വിളയാട്ടത്തിന് അറുതിവരുത്തി ആദിവാസികൾക്കും നാട്ടുകാർക്കും മരണഭയമില്ലാതെ ഇവിടെ ജീവിക്കാനുള്ള സ്വാതന്ത്രത്തിനുവേണ്ടിയാണ് എ.ഐ.വൈ.എഫ് യൂണിറ്റ് രൂപീകരിക്കുന്നതെന്നും അറിയിച്ചു. വെണ്ടേക്കുംപൊയിൽ സിപിഐ കമ്മിറ്റി രൂപീകരണത്തിനായി എ.ടി സ്ക്കറിയയെ കൺവീനറായി തെരഞ്ഞെടുത്തു.എ.ഐ.വൈ.എഫ് വെണ്ടേക്കുംപൊയിൽ യൂണിറ്റ് പ്രസിഡന്റായി എൻ.സി പ്രിജേഷിനെയും സെക്രട്ടറിയായി കെ.സി അനീഷിനെയും തെരഞ്ഞെടുത്തു. വാർത്താസമ്മേളനത്തിൽ എ.ടി സ്ക്കറിയ, കെ.സി അനീഷ്, എൻ.സി പ്രിജേഷ്, ശാരദ, ബാബു പാറത്താഴത്ത്, എൻ.ജി സിനോജ് പങ്കെടുത്തു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍