ക്വാറി ഉടമകൾക്ക് കീഴടങ്ങി സംസ്ഥാന സർക്കാർ; ജനവാസമേഖലയിലെ ക്വാറികളുടെ ദൂരപരിധി അമ്പത് മീറ്ററായി കുറച്ചു; പെർമിറ്റ് കാലാവധി അഞ്ചു വർഷമാക്കി ഉയർത്തി; ജനകീയ പ്രക്ഷോഭങ്ങളോട് മുഖം തിരിച്ച് ഈ സർക്കാർ എങ്ങോട്ട്?
തിരുവനന്തപുരം: ഒടുവിൽ ക്വാറി മാഫിയയ്ക്ക് കീഴടങ്ങി സംസ്ഥാനസർക്കാർ.ക്വാറി ഉടമകൾക്ക് എല്ലാ ആനുകൂല്യങ്ങളും നൽകിക്കൊണ്ട് സംസ്ഥാന സർക്കാർ ക്വാറി നിയമം പരിഷ്കരിച്ചു. ജനവാസ മേഖലയിലുള്ള ക്വാറികളുടെ ദൂരപരിധി കുറച്ച സർക്കാർ പെർമിറ്റുകളുടെ കാലാവധി അഞ്ച് വർഷമായി ഉയർത്തുകയും ചെയ്തു.ജനവാസ മേഖലയിൽ നൂറുമീറ്റർ പരിധി പാലിക്കണമെന്ന നിയമമാണ് ഇപ്പോൾ ക്വാറി മാഫിയയ്ക്ക് വേണ്ടി സർക്കാർ പൊളിച്ചെഴുതിയിരിക്കുന്നത്.പുതിയ നിയമമനുസരിച്ച് ഇത് അമ്പത് മീറ്ററാക്കി കുറച്ചു.
തീരുമാനം ക്വാറി ഉടമകളുടെ ആവശ്യപ്രകാരമാണെന്നും സർക്കാർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.ക്വാറികളുടെ പെർമിറ്റ് അഞ്ചു വർഷമാക്കി ഉയർത്തുകയും ചെയ്തിട്ടുണ്ട്.നേരത്തെ ഒന്നു മുതൽ മൂന്നുവരെ വർഷം മാത്രം കാലാവധിയുണ്ടായിരുന്ന പെർമിറ്റാണ് ഇപ്പോൾ അഞ്ചു വർഷത്തേക്ക് നീട്ടിയിരിക്കുന്നത്.
വീടുകൾ, റോഡ് , നദി, തോട് എന്നിവയിൽ നിന്നുള്ള ദൂരപരിധി മുൻ സർക്കാരിന്റെ കാലത്ത് ഉയർത്തിയിരുന്നു. ഇവയ്ക്ക് നൂറ് മീറ്റർ അകലെയായിരിക്കണം പാറമട എന്ന നിഷ്കർഷിച്ചാണ് മൈനർ മിനറൽ കൺസഷൻ ചട്ടങ്ങളിൽ അന്ന് ഭേദഗതി വരുത്തിയത് . ഈ ഭേദഗതി മന്ത്രിസഭ വേണ്ടെന്നു വച്ചു .പകരം ദൂരപരിധി അൻപതു മീറ്ററാക്കി കുറച്ചു . ദൂരപരിധി ഉയർത്തിയതോടെ രണ്ടായിരത്തോളം ചെറുകിട ക്വാറികൾ പൂട്ടിപ്പോവുകയും നിർമ്മാണ സാമഗ്രികളുടെ വില കൂടുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് മാറ്റം
എൽഡിഎഫ് സർക്കാർ അധികാരമേറ്റയുടൻ ക്വാറി ഉടമകളുമായി നിരവധി തവണ സർക്കാർ ചർച്ച നടത്തിയിരുന്നു. മുഖ്യമന്ത്രി നേരിട്ടുതന്നെ വിപുലമായ രണ്ട് യോഗങ്ങൾ വിളിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഖനന നിയമങ്ങൾ പരിഷ്കരിച്ച് ഇപ്പോൾ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്. നിരവധി അനധികൃത ക്വാറികൾ സംസ്ഥാനത്ത് യഥേഷ്ടം പ്രവർത്തിക്കുന്നതായുള്ള വാർത്തകൾ മറുനാടൻ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ പലപ്പോഴായി പുറത്തു കൊണ്ടുവന്നിരുന്നു.ഇതിനെതിരെ പലയിടങ്ങളിലും ജനകീയ പ്രതിഷേധങ്ങളും ശക്തമാണ്.ഇതുണ്ടാക്കുന്ന പാരിസ്ഥിതികപ്രശ്നങ്ങളും സാമൂഹ്യപ്രശ്നങ്ങളും പരിസ്ഥിതി പ്രവർത്തകരടക്കം സർക്കാരിനെ പലപ്പോഴായി ബോധ്യപ്പെടുത്തിയതുമാണ്.
അഞ്ച് ഹെക്ടറിൽ താഴെയുള്ള ക്വാറികൾക്ക് പാരിസ്ഥിതികാനുമതി നിർബന്ധമാക്കിക്കൊണ്ട് കഴിഞ്ഞ വർഷം ഹൈക്കോടതി ഉത്തരവിട്ടപ്പോഴും സർക്കാർ ക്വാറി ഉടമകൾക്കൊപ്പമായിരുന്നു.ഉത്തരവ് ചോദ്യം ചെയ്ത് ക്വാറി ഉടമകൾ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചപ്പോൾ നിർമ്മാണ മേഖല സ്തംഭിക്കുമെന്നായിരുന്നു സർക്കാർ വാദം. എന്നാൽ സുപ്രീംകോടതി ഈ നിലപാട് തള്ളിക്കളയുകയും ഹൈക്കോടതി വിധി ശരിവയ്ക്കുകയും ചെയ്തിരുന്നു.എന്നാൽ ഇപ്പോഴും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഈ നിയമം ലംഘിച്ച് ക്വാറികൾ പ്രവർത്തിക്കുന്നതായാണ് വാർത്തകൾ.
മലയോര മേഖലയിലടക്കം ഈ ക്വാറികൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ ചില്ലറയല്ല.കാലവർഷം ശക്തമാകാനിരിക്കേ മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള ഭീഷണികൾ പല ജില്ലകളുംനേരിടുന്നുണ്ട്.അനധികൃത ക്വാറികൾ വ്യാപകമായതോടെ നമ്മുടെ ജലസ്രോതസ്സുകൾ നാശോന്മുഖമായതിന്റെ ദുരിതം ഈ വേനൽക്കാലം നമ്മെ ഓർമപ്പെടുത്തിയതാണ്.വൈവിധ്യമാർന്ന ജൈവസമ്പത്തിന്റെ കേന്ദ്രമായിരുന്ന തലസ്ഥാന ജില്ലയിലെമുക്കുന്നിമലയുടെ ഇന്നത്തെ അവസ്ഥയും നമ്മുടെ അധികാരികൾ കണ്ണുതുറന്ന് കാണേണ്ടതുണ്ട്.
ചെറിയ തോതിൽ തുടങ്ങുന്ന ക്വാറികൾ പലതും പിന്നീട് പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെയും ഗുണ്ടകളുടെയും സഹായത്താൽ സ്ഫോടകവസ്തുക്കൾ ഉപയോഗിക്കുന്ന വൻകിട ക്വാറികളായി മാറുന്നതാണ് ചരിത്രം.ഒരു ക്വാറി പ്രവർത്തിക്കാൻപഞ്ചായത്ത് ലൈസൻസ്,വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി,ജിയോളജി,പൊല്യൂഷൻ,ഫയർ അൻഡ് സേഫ്റ്റി,എക്സ്പ്ളോസീവ് തുടങ്ങിയ ലൈസൻസുകൾ ആവശ്യമാണ്.എന്നാൽ സംസ്ഥാനത്തെ ഭൂരിഭാഗം ക്വാറികളും ഇതൊന്നുമില്ലാതെയാണ് പ്രവർത്തിക്കുന്നത്.വേണ്ടത്ര പാരിസ്ഥിക പഠനം നടത്താതെയാണ് പല ക്വാറികൾക്കും ജിയോളജി വകുപ്പ് അനുമതി നൽകുന്നതെന്നും ആരോപണമുണ്ട്.
പരിസ്ഥിതി ലോല മേഖലകളിലാണ് പല ക്വാറികളും പ്രവർത്തിക്കുന്നതെന്നും പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ക്വാറികളുടെ പ്രവർത്തനങ്ങളിലെ അപാകതകൾ ചൂണ്ടിക്കാട്ടിക്കൊണ്ട് നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിരുന്നു.എന്നാൽ അതിലെ പല നിർദ്ദേശങ്ങളും നടപ്പായില്ല എന്നതാണ് വാസ്തവം.
ഖനനത്തെത്തുടർന്ന് പൊതുമുതൽ നശിച്ചാൽ ക്വാറി നടത്തിപ്പുകാരിൽ നിന്ന് പിഴയീടാക്കാനും ജയിൽ ശിക്ഷ ഉൾപ്പെടെ ഉറപ്പുവരുത്താനും തരത്തിൽ നിയമ ഭേദഗതി വേണമെന്ന് അതിൽ നിർദ്ദേശിച്ചിരുന്നു.അനധികൃത ഖനനത്തിന് വൻതുക പിഴയീടാക്കാനും നിർദ്ദേശിച്ചിരുന്നു.എന്നാൽ അനധികൃത ക്വാറികളിൽ നിന്ന് മൈനിങ്ങ് ആൻഡ് ജിയോളജി വകുപ്പ് തുച്ഛമായ തുകയാണ് ഇപ്പോഴും ഈടാക്കുന്ന്.ഇതൊന്നും കൃത്യമായി നടപ്പിലാക്കാൻ തയ്യാറാകാതിരുന്ന സർക്കാരാണ് ഇപ്പോൾ ക്വാറി ഉടമകൾക്ക് വേണ്ടി നിയമം പൂർണമായും തീറെഴുതി കൊടുത്തിരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍