ആർ ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങിൽ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കിയതിനെതിരെ കോൺഗ്രസിന്റെ പ്രതിഷേധ സംഗമം; ഒഴിവാക്കിയതു മോദിയേക്കാൾ കൈയടി കിട്ടുമെന്നതിനാലെന്ന് ആര്യാടൻ; മുഖ്യമന്ത്രിയെ വിലക്കിയത് ആർഎസ്എസ് അജൻഡയുടെ ഭാഗമെന്നു സിപിഎം
കൊല്ലം: ആർ ശങ്കറിന്റെ പ്രതിമ അനാച്ഛാദനച്ചടങ്ങിൽനിന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഒഴിവാക്കിയ സംഭവത്തിൽ വിവാദം തുടരുന്നു. മുഖ്യമന്ത്രിയെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് തിരുവനന്തപുരത്തും കൊല്ലത്തും പ്രാർത്ഥനാസംഗമം സംഘടിപ്പിക്കും.
ഉമ്മൻ ചാണ്ടിയെ ഒഴിവാക്കിയതു മോദിയേക്കാൾ കൈയടി കിട്ടുമെന്നതിനാലെന്ന് മന്ത്രി ആര്യാടൻ മുഹമ്മദ് പറഞ്ഞു. മുഖ്യമന്ത്രിയെ വിലക്കിയത് ആർഎസ്എസ് അജൻഡയുടെ ഭാഗമെന്നു സിപിഐ(എം) പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
കൊല്ലത്ത് പ്രധാനമന്ത്രി പ്രതിമ അനാച്ഛാദനം ചെയ്യുന്ന അതേസമയം തന്നെയാണു കോൺഗ്രസിന്റെ പ്രാർത്ഥനാസംഗമം ഒരുക്കുന്നതെന്നു കെപിസിസി പ്രസിഡന്റ് വി എം സുധീരൻ അറിയിച്ചു. അതിനിടെ, മുഖ്യമന്ത്രിയുടെ പേരു വെട്ടിയതു പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെയെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. മുഖ്യമന്ത്രിക്കു പകരം വെള്ളാപ്പള്ളി നടേശനാണ് അധ്യക്ഷനാകുന്നത്. സംഘാടകർ നൽകിയ പട്ടിക വെട്ടിത്തിരുത്തി തിരിച്ചയപ്പോൾ മുഖ്യമന്ത്രിയെ ഒഴിവാക്കി പകരം ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരനെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രതിമ അനാച്ഛാദന ചടങ്ങിൽനിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കിയതിനെതിരെ വിവിധ കോണുകളിൽനിന്നു പ്രതിഷേധം ഉയരുന്നതിനിടെയാണു കൊല്ലത്തും തിരുവനന്തപുരത്തും കെപിസിസി പ്രാർത്ഥനാ സംഗമം സംഘടിപ്പിക്കുന്നത്. ആർ ശങ്കർ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യുന്ന സമയത്തുതന്നെയാകും കോൺഗ്രസും പ്രതിഷേധമുയർത്തും.
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് വി എം. സുധീരൻ എന്നിവർ പരിപാടിയിൽ പങ്കെടുക്കും. ആർ. ശങ്കർ പ്രതിമ അനാച്ഛാദന ചടങ്ങിൽനിന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഒഴിവാക്കിയതു ബിജെപി കേന്ദ്ര നേതൃത്വമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആരോപിച്ചു. ബിജെപിയുടെ നടപടി സംസ്ഥാനത്തെയും മുഖ്യമന്ത്രിയേയും അപമാനിക്കുന്നതാണെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി പങ്കെടുത്താൽ മോദിയേക്കാൾ കൈയടി അദ്ദേഹത്തിന് കിട്ടുമെന്നതുകൊണ്ടാണ് അദ്ദേഹത്തെ ചടങ്ങിന് ക്ഷണിച്ചശേഷം ഒഴിവാക്കിയതെന്ന് വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദ് ആരോപിച്ചു. മുഖ്യമന്ത്രിയെ ഒഴിവാക്കിയ നടപടിയിലൂടെ പ്രധാനമന്ത്രിയുടെയും വെള്ളാപ്പള്ളിയുടെയും നിലവാരം തീരെ താഴ്ന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന കൊല്ലത്തെ ആർ ശങ്കർ പ്രതിമാ അനാച്ഛാദന ചടങ്ങിൽ മുഖ്യമന്ത്രിക്ക് വിലക്കേർപ്പെടുത്തിയത് ആർഎസ്എസ് അജണ്ടയുടെ ഭാഗമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. എസ്എൻ ട്രസ്റ്റ് നടത്തുന്ന കോളേജിൽ സ്ഥാപിക്കുന്ന പ്രതിമാ അനാച്ഛാദന ചടങ്ങ് ആർഎസ്എസ് ചടങ്ങാക്കി മാറ്റാൻ എസ്എൻഡിപി ജനറൽ സെക്രട്ടറി എടുത്ത തീരുമാനം ശ്രീനാരായണ ഗുരു ഉയർത്തിപ്പിടിച്ച മൂല്യങ്ങളെ പൂർണ്ണമായി തിരസ്കരിക്കുന്ന സമീപനമാണ്. കേന്ദ്രഭരണം ഉപയോഗിച്ച് ചരിത്രത്തെ തിരുത്തിയെഴുതാൻ ശ്രമിക്കുന്ന ബിജെപി ചരിത്രപുരുഷന്മാരെ തങ്ങളുടെ ആവശ്യത്തിനുവേണ്ടി ഉപയോഗിക്കാൻ നടത്തുന്ന ശ്രമത്തിന്റെ ഭാഗം കൂടിയാണ് ആർ ശങ്കർ പ്രതിമാ അനാച്ഛാദന ചടങ്ങുമായി ബന്ധപ്പെട്ട് സ്വീകരിച്ചിരിക്കുന്ന സമീപനം.
പ്രതിമാ അനാച്ഛാദന ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കുമ്പോൾ പ്രോട്ടോകോൾ പ്രകാരവും പൊതു മര്യാദയനുസരിച്ചും പരിപാടിയിൽ പങ്കെടുക്കാൻ ഉത്തരവാദിത്തമുള്ള മുഖ്യമന്ത്രിയെ ഒഴിവാക്കിയ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഇക്കാര്യത്തിൽ വെള്ളാപ്പള്ളി സ്വീകരിച്ച നടപടി വർഗീയ ധ്രൂവീകരണം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയുള്ളതാണ്. കേരളത്തിന്റെ മുഖ്യമന്ത്രിക്കെതിരെ അപമാനകരമായ ഇത്തരമൊരു നിലപാട് സ്വീകരിച്ചിട്ടും അതിനെതിരെ കേരളത്തിന്റെ പ്രതിഷേധം പ്രകടിപ്പിക്കാതെ മൗനം പാലിക്കുന്ന മുഖ്യമന്ത്രി ആർഎസ്എസിനോടുള്ള വിധേയത്വം ഇപ്പോഴും തുടരുകയാണെന്ന് വ്യക്തമായിരിക്കുകയാണ്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും സ്ഥലം എംഎൽഎയായ എ എ അസീസും പങ്കെടുക്കേണ്ടതില്ലെന്നും അതേസമയം എൻ കെ പ്രേമചന്ദ്രൻ എംപിയേയും പി കെ ഗുരുദാസൻ എംഎൽഎയേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തതിലൂടെ വെള്ളാപ്പള്ളിയുടെ പുതിയ രാഷ്ട്രീയ നിലപാടിനനുസൃതമായ സന്ദേശമാണ് നൽകിയിരിക്കുന്നത്. ഇത്തരം സമീപനം കേരളത്തിന്റെ മതനിരപേക്ഷതയ്ക്കു തന്നെ കടുത്ത വെല്ലുവിളി ഉയർത്തുന്ന നടപടിയാണെന്ന് സിപിഐ എംസംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ചടങ്ങിൽ നിന്നും മുഖ്യമന്ത്രിയെ വെട്ടിയത് പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെയെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. ചടങ്ങിന്റെ സംഘാടകർ പൊതുഭരണ വകുപ്പിന് നൽകിയ കാര്യപരിപാടിയിൽ അധ്യക്ഷനായി മുഖ്യമന്ത്രിയുടെ പേരുണ്ടായിരുന്നു. ഇത് അനുമതിക്കായി പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറുകയും ചെയ്തിരുന്നു. എന്നാൽ മോദിയുടെ ഓഫീസ് തിരിച്ചുനൽകിയ ലിസ്റ്റിൽ മുഖ്യമന്ത്രിയുടെ പേര് വെട്ടി പകരം ബിജെപി സംസ്ഥാന അധ്യക്ഷൻ വി മുരളീധരന്റെ പേര് കൂട്ടിച്ചേർക്കുകയായിരുന്നു.
ചടങ്ങിന്റെ കാര്യപരിപാടികൾ സംഘാടകർ നിശ്ചയിച്ചത് കഴിഞ്ഞയാഴ്ചയാണ്. മുഖ്യമന്ത്രിയെ അധ്യക്ഷനായി നിശ്ചയിച്ച് നോട്ടിസും തയാറാക്കി. പത്താം തീയതി സംഘാടകർ നടത്തിയ പത്രസമ്മേളനത്തിലും ഇതേ നോട്ടീസാണ് വിതരണം ചെയ്തത്. അന്നുതന്നെ വൈകിട്ടു മൂന്നോടെ സംഘാടകരും കൊല്ലം ജില്ലാ കലക്ടറും പൊതുഭരണ വകുപ്പിലേക്ക് അയച്ചുകൊടുത്ത കാര്യപരിപാടിയിൽ ബിജെപി അധ്യക്ഷന്റെ പേരുണ്ടായിരുന്നില്ല. ഈ ലിസ്റ്റാണ് പൊതുഭരണ വകുപ്പിൽ നിന്ന് ഡൽഹിയിൽ പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് അന്തിമ പരിശോധനയ്ക്കു വേണ്ടി അയച്ചത്.
പ്രധാനമന്ത്രിയുടെ ഓഫീസ് ഈ പട്ടികയ്ക്ക് അംഗീകാരം നൽകിയില്ല. പരിപാടിയുടെ അധ്യക്ഷനെ തന്നെ ഒഴിവാക്കിയാണ് പുതിയ കാര്യക്രമം നൽകിയത്. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനു പുറമേ, വെള്ളാപ്പള്ളിയുടെ സ്വാഗത പ്രസംഗവും പ്രതിമാ സ്ഥാപനകമ്മിറ്റി ചെയർമാന്റെ നന്ദിയും മാത്രമേ പരിപാടിയിലുള്ളൂ. എൻ.കെ. പ്രേമചന്ദ്രൻ എംപി, പി.കെ. ഗുരുദാസൻ എംഎൽഎ, മേയർ ജി.രാജേന്ദ്ര ബാബു എന്നിവർക്കും ജില്ലയിലെ മറ്റു ജനപ്രതിനിധികൾക്കും പ്രോട്ടോക്കോൾ അനുസരിച്ചു തന്നെയാണ് ഇടംനൽകിയിരിക്കുന്നത്. വെള്ളാപ്പള്ളി നടേശൻ, മകൻ തുഷാർ വെള്ളാപ്പള്ളി, എസ്എൻഡിപി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ, ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരൻ എന്നിവരും പ്രധാനമന്ത്രിക്കൊപ്പം വേദിയിൽ ഉണ്ടാകും.
അതിനിടെ, മുഖ്യമന്ത്രിയുടെ പേരുള്ള ശിലാഫലകം മാറ്റി പകരം വെള്ളാപ്പള്ളി നടേശൻ അധ്യക്ഷനായുള്ള പുതിയ ശിലാഫലകം പരിപാടിക്കുവേണ്ടി തയ്യാറായിക്കഴിഞ്ഞു. നേരത്തെ തന്നെ ഇത്തരത്തിലൊരു ശിലാഫലകം തയ്യാറാക്കിവച്ചിരുന്നുവെന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ചടങ്ങിൽ പങ്കെടുക്കില്ലെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പേരുള്ള ശിലാഫലകം ഇന്നലെ അർധരാത്രിയാണ് രഹസ്യമായി എടുത്തുമാറ്റിയത്. പകരം വെള്ളാപ്പള്ളിയുടെ പേരുള്ള ഫലകം സ്ഥാപിച്ചു. മുഖ്യമന്ത്രിയെ ഒഴിവാക്കിയതോടെ 45 മിനിറ്റ് നീണ്ടുനിൽക്കുന്ന ചടങ്ങിൽ മോദിയുടെ പ്രസംഗം 35 മിനിറ്റായി വർധിപ്പിച്ചു. ഫലത്തിൽ ബിജെപി-എസ്എൻഡിപി കൂട്ടുകെട്ടിന്റെ പരിപാടിയായി ഇത് മാറുമെന്ന നിലയാണുള്ളത്.
ഏതു സംസ്ഥാനത്തേക്കുമുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനം ഔദ്യോഗികമായി കണക്കാക്കണമെന്ന കീഴ്വഴക്കം ലംഘിച്ചാണ് പരിപാടിയിൽ മുഖ്യമന്ത്രിയുടെ പേര് ഒഴിവാക്കിയത്. പ്രോട്ടോക്കോൾ പ്രകാരം മുഖ്യമന്ത്രിയാണു ചടങ്ങിൽ അധ്യക്ഷത വഹിക്കേണ്ടതെങ്കിലും പുതുക്കിയ പരിപാടിക്രമം പ്രകാരം അധ്യക്ഷനെ തന്നെ ഒഴിവാക്കി. പ്രധാനമന്ത്രി ആദ്യമായി ഒരു സംസ്ഥാനത്തേക്ക് എത്തുമ്പോൾ, അതു സ്വകാര്യ ചടങ്ങാണെങ്കിൽ പോലും, ഔദ്യോഗികമായി കണക്കാക്കണമെന്നാണ് പ്രോട്ടോക്കോൾ. ഇതുപ്രകാരം പ്രധാനമന്ത്രി പങ്കെടുക്കുന്ന പൊതു ചടങ്ങിൽ ഗവർണറോ, അദ്ദേഹം ഇല്ലെങ്കിൽ മുഖ്യമന്ത്രിയോ ആയിരിക്കണം അധ്യക്ഷത വഹിക്കേണ്ടതും. ഗവർണറും മുഖ്യമന്ത്രിയും പ്രധാനമന്ത്രിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തണമെന്നും പ്രോട്ടോക്കോളിൽ ഉണ്ട്.
അതിനിടെ, വിമാനത്താവളത്തിലാണ് പ്രധാനമന്ത്രിയുടെ ആദ്യ പരിപാടിയെന്നും അതുകൊണ്ടു തന്നെ കൊല്ലത്തെ പരിപാടിക്കു പ്രോട്ടോക്കോൾ ലംഘനമില്ലെന്നുമുള്ള വാദമാണു ബിജെപി സംസ്ഥാന അധ്യക്ഷൻ വി മുരളീധരൻ ഉയർത്തുന്നത്. മുഖ്യമന്ത്രിയെ ഒഴിവാക്കിയ നടപടി ന്യായീകരിച്ചു ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ അഡ്വ. പി.എസ്. ശ്രീധരൻ പിള്ളയും രംഗത്തെത്തി. എസ്എൻ ട്രസ്റ്റ് സംഘടിപ്പിക്കുന്ന സ്വകാര്യപരിപാടിയിൽ പങ്കെടുക്കണമെന്ന നിർബന്ധം കാട്ടി അതിനെ വിവാദമാക്കിയ മുഖ്യമന്ത്രിയുടെ നടപടി ദൗർഭാഗ്യകരമായിപ്പോയെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
കോൺഗ്രസ് കേന്ദ്ര നേതൃത്വവും മുഖ്യമന്ത്രിയെ ഒഴിവാക്കിയ നടപടിയെ വിമർശിച്ചു. അതിനിടെ, മറ്റു ജനപ്രതിനിധികളും ശങ്കറിന്റെ പ്രതിമ അനാവരണ ചടങ്ങിൽ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചിട്ടുണ്ട്. സിപിഐ(എം) സംസ്ഥാന സമിതിയംഗവും കൊല്ലം എംഎൽഎയുമായ പികെ ഗുരുദാസൻ, കൊല്ലം മേയർ വി രാജേന്ദ്രബാബു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കില്ല. പുതിയ സാഹചര്യത്തിൽ ചടങ്ങിൽ പങ്കെടുക്കാനാവില്ലെന്ന് ഖേദപൂർവ്വം അറിയിക്കുന്നതായി പി കെ ഗുരുദാസൻ പ്രസ്താവനയിൽ പറഞ്ഞു. ആർഎസ്എസ്സിന്റെ ധാർഷ്ട്യത്തിന് മുന്നിൽ വെള്ളാപ്പള്ളി നടേശൻ വഴങ്ങി. ഇത് പ്രബുദ്ധ കേരള ജനത അംഗീകരിക്കില്ല. മുഖ്യമന്ത്രിയെ ഒഴിവാക്കിയ നടപടി ജനാധിപത്യ വിരുദ്ധവും സ്വേച്ഛാപരമാണെന്നും ഗുരുദാസൻ വ്യക്തമാക്കി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്