തൂപ്പുകാരന് 35,700; ക്ലർക്കിന് 53,000; അദ്ധ്യാപകന് 62,000; റിട്ടയർ ചെയ്യുന്നത് 58ാം വയസിൽ; ശമ്പളവർദ്ധനയ്ക്ക് ഒരു വർഷത്തെ മുൻകൂർ പ്രാബല്യം; ശമ്പള കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുമ്പോൾ സംസ്ഥാനത്തെ ജീവനക്കാർക്കെല്ലാം ഒരു ദിവസത്തെ അവധി എടുത്ത് ആഘോഷിക്കാം
തിരുവനന്തപുരം: സർക്കാർ സ്കൂളിനെയും കെഎസ്ആർടിസി ബസിനെയും സർക്കാർ സംവിധാനങ്ങളെയുമെല്ലാം കുറ്റപ്പെടുത്തിയാലും മലയാളികൾക്ക് സർക്കാർ ജോലി വിട്ടൊരു കളിയില്ല. ശമ്പള കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുമ്പോൾ സർക്കാർ ജോലി ഉള്ളവർക്കും സർക്കാർ ജോലിക്കായി ശ്രമിക്കുന്നവർക്കുമെല്ലാം ഒരു ദിവസത്തെ അവധിയെടുത്ത് ആഘോഷിക്കാനുള്ള വകയാണ് ഉള്ളത്. എല്ലാ തലത്തിലെയും ജീവനക്കാർക്ക് ശമ്പളം കുത്തനെ കൂട്ടിയുള്ളതാണ് റിപ്പോർട്ട്.
അതിനിടെ, ശമ്പള കമ്മിഷൻ റിപ്പോർട്ട് സമർപ്പിക്കുന്നത് തിങ്കളാഴ്ചയിലേക്കു മാറ്റി. ധനമന്ത്രി സ്ഥലത്തില്ലാത്തതിനാലാണ് റിപ്പോർട്ട് ഇന്ന് സമർപ്പിക്കാത്തത്. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ കമ്മിഷൻ സർക്കാരിനു സമർപ്പിക്കുന്ന ശമ്പള പരിഷ്കരണ ശുപാർശ അടങ്ങുന്ന പത്താം ശമ്പളക്കമ്മിഷൻ റിപ്പോർട്ടിന് സംസ്ഥാന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും കുറഞ്ഞ ശമ്പളം 17000 രൂപയും കൂടിയത് 1.20 ലക്ഷവുമായി നിശ്ചയിച്ചാണ് അന്തിമ രൂപം നൽകിയിരിക്കുന്നത്.
ലോവർ ഡിവിഷൻ ക്ലാർക്കിന്റെ അടിസ്ഥാന ശമ്പളം 21,000 രൂപയും അപ്പർ ഡിവിഷൻ ക്ലാർക്കിന്റേത് 26,500 രൂപയുമാക്കി ഉയർത്തിക്കൊണ്ടുള്ളതാണ് റിപ്പോർട്ട്. ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്കാകട്ടെ 17,000 രൂപയാണ് അടിസ്ഥാന ശമ്പളം, അലവൻസുകൾ ഉൾപെടെ പരമാവധി 35,700 രൂപയും. അതായത് സർവീസ് പുരോഗമിക്കുന്തോറാകും ഈ പരമാവധി തുകയിലേക്ക് എത്തുക. തുടക്കത്തിൽ ഒരു ലാസ്റ്റ് ഗ്രേഡ് സർവന്റിന് 17,000 രൂപയാണ് ലഭിക്കുക. ഓരോ വർഷം കഴിയുന്തോറും ഇൻക്രിമെന്റ് വർധിക്കും. ബേസിക് പേയിൽ അതാതു തോതിൽ വർധന വരികയും ചെയ്യും.
നിലവിൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 8,730-12,550 രൂപയാണ്. ഈ സ്കെയിലിൽ നിന്നാണ് 17,000-35,700 എന്ന സ്കെയിലിലേക്ക് ഉയർത്താനുള്ള ശുപാർശ. റിപ്പോർട്ട് വന്നാൽ മാത്രമേ എത്ര രൂപ വർഷം ഇൻക്രിമെന്റ് ഉള്ളതെന്നും മറ്റുമുള്ള വിവരങ്ങൾ കൃത്യമായി അറിയാനാകൂ. പരമാവധി ശമ്പളമായ 35,700ലേക്ക് ഘട്ടം ഘട്ടമായി മാത്രമാകും എത്താനാകുക. സർവീസിന്റെ അവസാനഘട്ടത്തിലാകും ഈ ഫുൾ സാലറി എന്ന നിലയിലേക്ക് ചില ജീവനക്കാർക്ക് എത്താൻ കഴിയുക. ചെറിയ പ്രായത്തിൽ തന്നെ ജോലിയിൽ കയറാൻ കഴിയുന്നവർക്ക് നേരത്തെതന്നെ മുഴുവൻ ശമ്പളമെന്ന നിലയിലേക്ക് എത്താനാകും.
ഹൈസ്കൂൾ അദ്ധ്യാപകരുടെ (എച്ച്എസ്എ) അടിസ്ഥാന ശമ്പളം 30,700 രൂപയും സെക്രട്ടേറിയറ്റ് അസിസ്റ്റന്റിന്റേത് 28,000 രൂപയുമായി ഉയർത്താനും ശുപാർശയുണ്ട്. നിലവിൽ ഹൈസ്കൂൾ അദ്ധ്യാപകരുടെ അടിസ്ഥാന ശമ്പളം 14,620 മാത്രമാണ്. 80 ശതമാനം ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിച്ചാണ് പുതിയ സ്കെയിലുകൾക്ക് രൂപം നൽകിയിട്ടുള്ളതെന്നാണ് സർക്കാർ പറയുന്നത്. പന്ത്രണ്ട് ശതമാനം വീതം വെയിറ്റേജും ഫിറ്റ്മെന്റ് അലവൻസുകളും ഉൾപ്പെടുത്തി അടിസ്ഥാന ശമ്പളം 17,000 രൂപയായി നിശ്ചയിക്കുകയായിരുന്നു. 8,500 രൂപയായിരുന്നു കഴിഞ്ഞ ശമ്പളക്കമ്മിഷൻ റിപ്പോർട്ടിലെ അടിസ്ഥാന ശമ്പളം. കഴിഞ്ഞ തവണത്തെ കൂടിയ ശമ്പളം 59,840 ആയിരുന്നു. 2000 മുതൽ 12,000 രൂപവരെയാണ് വർദ്ധന. കഴിഞ്ഞ തവണത്തെ വർദ്ധന 1104 മുതൽ 4,490 രൂപ വരെയായിരുന്നു. ഏറ്റവും കുറഞ്ഞ ഇംക്രിമെന്റ് 450 രൂപ. കൂടിയത് 2000 രൂപ. നിലവിൽ 230 രൂപയും 1200 രൂപയുമാണ്.
പൂർണ പെൻഷനുള്ള കുറഞ്ഞ സർവീസ് പരിധി 30 വർഷമെന്നത് 25 വർഷമായി കുറയ്ക്കാനും വിരമിക്കൽ പ്രായം 56 വയസ്സിൽ നിന്ന് 58 വയസ്സാക്കി ഉയർത്താനും റിപ്പോർട്ടിൽ ശുപാർശയുണ്ട്. സർക്കാർ ഈ ശുപാർശ എങ്ങനെ നടപ്പാക്കണമെന്ന് മന്ത്രിതല സമിതി നിർദ്ദേശിക്കും. ഏറ്റവും കുറഞ്ഞ പെൻഷൻ 8,500 രൂപയും കൂടിയത് 60,000 രൂപയുമായിരിക്കും. കുറഞ്ഞ അടിസ്ഥാന ശമ്പളത്തിന്റെ പകുതി തുക കുറഞ്ഞ പെൻഷനായും ഉയർന്ന ശമ്പളത്തിന്റെ പകുതി കൂടിയ പെൻഷനായും കണക്കാക്കിയാണ് പെൻഷൻ നിശ്ചയിച്ചിട്ടുള്ളത്. അതിനാൽ പെൻഷൻ തുകയിൽ വ്യത്യാസം വരാം.
ശമ്പള പരിഷ്കരണ ശുപാർശകൾ സർക്കാർ അംഗീകരിച്ചാൽ 2014 ജൂലായ് ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാകും പരിഷ്കരണം നടപ്പാവുക. കുടിശ്ശിക പി. എഫിൽ ലയിപ്പിക്കാനാണ് ശുപാർശ. വിവിധ വകുപ്പുകളിൽ അധികമുള്ള 30,000 ജീവനക്കാരെ മറ്റു വകുപ്പുകളിലേക്ക് പുനർവിന്യസിപ്പിക്കും. ഉയർന്ന ശമ്പള സ്കെയിലുകൾ നിർദ്ദേശിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ ജീവനക്കാരുടെ ജോലിയിലുള്ള കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തും. മുൻകാലങ്ങളിൽ എല്ലാ ജീവനക്കാർക്കും നൽകിയിരുന്ന സ്പെഷ്യൽ പേ നിറുത്തലാക്കും. ഇതിന് ആനുപാതികമായി ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കും. സിറ്റി കോമ്പൻസേറ്ററി അലവൻസ്, വീട്ടുവാടക, യാത്രാബത്ത, ദിനബത്ത, കണ്ണട അലവൻസ് തുടങ്ങിയവയിൽ വർദ്ധന വരും. നിലവിലുള്ള 27 സ്കെയിലുകൾ നിലനിർത്തും. ഗ്രാറ്റുവിറ്റി പതിനഞ്ച് ലക്ഷമായി ഉയർത്തും. നിലവിൽ കുറഞ്ഞ ഗ്രാറ്റുവിറ്റി ഏഴ് ലക്ഷമാണ്.
ഹെഡ്മാസ്റ്ററായി സ്ഥാനക്കയറ്റം കിട്ടാത്ത അദ്ധ്യാപകർക്കു നിശ്ചിത സർവീസ് കഴിയുമ്പോൾ ജോലിയിലെ മികവുകൂടി പരിഗണിച്ചു ഡപ്യൂട്ടി ഹെഡ്മാസ്റ്റർ പദവി നൽകാനും നിർദ്ദേശമുണ്ട്. എൽഡി ക്ലാർക്കിനു മുകളിലുള്ളവർക്കു നിലവിലുള്ള മൂന്നു ഗ്രേഡിനു പകരം തസ്തികയോടു കൂടി നാലാമത് ഒരു ഗ്രേഡ് കൂടി നൽകും. നാലാമത്തെ ഗ്രേഡ് സർവീസ് മാത്രം കണക്കാക്കിയായിരിക്കില്ല എന്നുമാത്രം. യോഗ്യതയുടെ അടിസ്ഥാനത്തിൽ സിലക്ഷൻ ഗ്രേഡ് തസ്തികയായിരിക്കും. എൽഡി ക്ലാർക്ക് വരെയുള്ളവർക്ക് ഇപ്പോൾ തന്നെ നാലു ഗ്രേഡ് ഉള്ളതു നിലനിർത്തും. കമ്മിഷന്റെ രണ്ടാംഘട്ട റിപ്പോർട്ടിലായിരിക്കും ഗ്രേഡ് സംബന്ധിച്ച ശുപാർശ.
ജസ്റ്റ്സ് സി. എൻ. രാമചന്ദ്രൻ നായർ അദ്ധ്യക്ഷനും ഹൈക്കോടതി അഡ്വ: ടി. വി. ജോർജ് അംഗവും, കെ. വി. തോമസ് മെമ്പർ സെക്രട്ടറിയുമായ പത്താം ശമ്പളക്കമ്മിഷന്റെ ശുപാർശ നടപ്പാക്കുന്നതിൽ മന്ത്രിതല സമിതിയുടെ പരിശോധനയ്ക്ക് ശേഷമേ സർക്കാർ അന്തിമ തീരുമാനമെടുക്കൂ.
Stories you may Like
- ഇടതു സംഘടനകളും കലിപ്പിൽ; നാളെ ശമ്പളം കൊടുക്കുമോ?
- ഡെപ്യൂട്ടേഷൻ സാധ്യത തേടാൻ സിവിൽ സർവ്വീസുകാർ
- സെക്രട്ടറിയേറ്റിലുള്ളവർക്കെല്ലാം മുഴുവൻ ശമ്പളവും ബാങ്കിലെത്തിച്ച് ഐഎഎസ് സമ്മർദ്ദം
- മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കൃത്യമായി ശമ്പളം കിട്ടി
- കണ്ണ് തുറപ്പിച്ചത് ജസ്റ്റീസ് ദേവൻരാമചന്ദ്രന്റെ ആ ഇടപെടൽ; 'ആനവണ്ടിക്കാർ' സദ്യയുണ്ണുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍