Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഏഷ്യാനെറ്റിൽ ഡാൻസ് കളിച്ച് താരമായപ്പോൾ വാട്‌സ് ആപ്പ് ലീക്ക് ചതിച്ചു; ഇതുകൊണ്ടൊന്നും താൻ ആത്മഹത്യ ചെയ്യില്ലെന്ന് പ്രഖ്യാപിച്ച് സരിത

ഏഷ്യാനെറ്റിൽ ഡാൻസ് കളിച്ച് താരമായപ്പോൾ വാട്‌സ് ആപ്പ് ലീക്ക് ചതിച്ചു; ഇതുകൊണ്ടൊന്നും താൻ ആത്മഹത്യ ചെയ്യില്ലെന്ന് പ്രഖ്യാപിച്ച് സരിത

കോഴിക്കോട്: തന്റെതെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിലൂടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് തന്നെ മോശമായി ചിത്രീകരിക്കാനാണെന്ന് സോളാർ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായർ. സ്വകാര്യ ദൃശ്യങ്ങൾ ചിലർ വാട്‌സ് ആപ്പിലൂടെയാണ് പ്രചരിപ്പിക്കുന്നത്. ഇന്നലെയാണ് സരിതയുടേതെന്ന് പറഞ്ഞുള്ള നഗ്നദൃശ്യങ്ങൾ വാട്‌സ് ആപ്പ് വഴി വ്യാപകമായി പ്രചരിച്ചത്. ഇതേക്കുറിച്ച് പ്രതികരിക്കുകയായിരുന്നു സരിത എസ് നായർ.

ദൃശ്യങ്ങൾ ഞാൻ കണ്ടിട്ടില്ല, കാണാതെ പ്രതികരിക്കാൻ കഴിയില്ലെന്ന് സരിത കോഴിക്കോട് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ആരെങ്കിലും എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല. തന്റെ മരണം ആഗ്രഹിക്കുന്നവരാണ് ഈ വീഡിയോ പുറത്തുവിട്ടതെന്ന് സരിത പറഞ്ഞു. ഇതു കൊണ്ടൊന്നും താൻ ആത്മഹത്യ ചെയ്യില്ല എന്നും അവർ കൂട്ടിച്ചേർത്തു.

ഇന്നലെയാണ് വീഡിയോ എംഎംഎസ് ആയി പ്രചരിച്ചു തുടങ്ങിയത്. പിന്നീട് വാട്‌സ് ആപ്പിലൂടെയും വീഡിയോ ഷെയർ ചെയ്യപ്പെട്ടുതുടങ്ങി. തന്റെ പേരിൽ അശ്ലീല വിഡിയോ പ്രചരിക്കുന്ന വാർത്തയറിഞ്ഞാണ് സരിത എസ് നായർ പൊലീസിൽ പരാതി നൽകിയെന്നുമാണ് റിപ്പോർട്ടുകൾ. പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങിയതായി റിപ്പോർട്ടുണ്ട്. വീഡിയോയെകുറിച്ച് സൈബർ സെൽ അന്വേഷണം തുടങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

സോളാർ തട്ടിപ്പുകേസിലെ മുഖ്യപ്രതികളിലൊരാളായ സരിത എസ് നായർ ഇപ്പോൾ ജാമ്യത്തിലാണ്. ഇന്നലെ സരിതയുടെ ഹ്യൂമറസ് ടോക്ക് ഷോ എന്ന പരിപാടി ഏഷ്യാനെറ്റ് പ്ലസ് ചാനലിൽ സംപ്രേഷണം ചെയ്തിരുന്നു. ഇതിന് മുന്നെയാണ് സരിതയുടേതെന്ന് അവകാശപ്പെടുന്ന നഗ്നവീഡിയോ വ്യാപമായി വാട്‌സ് ആപ്പ് വഴി പ്രചരിച്ചത്. ഇത് ആസൂത്രിതമായ നീക്കമാണെന്ന സംശവും ഒരു വശത്തുനിന്നും ഉയരുന്നുണ്ട്. ഇത് സംബന്ധിച്ച കമന്റുകളും ഫേസ്‌ബുക്കിൽ വ്യാപിച്ചതോടെ ഇന്ന് മുതൽ സരിതയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജും പിൻവലിച്ചിട്ടുണ്ട്. ഈ ഫേസ്‌ബുക്ക് ഇപ്പോൾ ഡിലീറ്റ് ചെയ്ത നിലയിലാണ്.

നേരത്തെ സരിത എസ് നായരും ഉന്നത നേതാക്കളും അടങ്ങുന്ന വീഡിയോ ദൃശ്യങ്ങൾ താൻ കണ്ടിട്ടുണ്ടെന്ന് സോളാർ കേസിലെ മറ്റൊരു പ്രതി ബിജു രാധാകൃഷ്ണന്റെ അഭിഭാഷകനും അഭിപ്രായപ്പെട്ടിരുന്നു. സരിതയുടെ ഡയറിയും വീഡിയോ ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവും തന്റെ പക്കലുണ്ടെന്ന് കഴിഞ്ഞ വർഷം നവംബറിലാണ് ഇദ്ദേഹം പറഞ്ഞത്. തേക്കടിയിലും ഡൽഹിയിലും വച്ച് ചിത്രീകരിച്ച ദൃശ്യങ്ങളാണത്രെ അഭിഭാഷകന്റെ പക്കൽ ഉള്ളത്. മന്ത്രിമാരും സരിതയും ഒരുമിച്ചുള്ള വീഡിയോ തന്റെ പക്കൽ ഉണ്ടെന്ന് ബിജു രാധാകൃഷ്ണനും നേരത്തെ പറഞ്ഞിരുന്നു. കേരളത്തിൽ ഏറെ വിവാദം സൃഷ്ടിച്ച സോളാർ അഴിമതി കേസ് വീഡിയോ പുറത്തുവന്നതോടെ വീണ്ടും ചർച്ചകളിൽ നിറയുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP