Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുത്തുമലയിലെ രക്ഷാദൗത്യം അവസാനിപ്പിക്കുമ്പോൾ ഇനിയും കണ്ടെത്താനാകാതെ അഞ്ചുപേർ; എന്തെങ്കിലും സൂചന കിട്ടിയാൽ വീണ്ടും തെരച്ചിൽ നടത്താൻ തയ്യാറെന്ന് സബ് കളക്ടറുടെ ഉറപ്പ്

പുത്തുമലയിലെ രക്ഷാദൗത്യം അവസാനിപ്പിക്കുമ്പോൾ ഇനിയും കണ്ടെത്താനാകാതെ അഞ്ചുപേർ; എന്തെങ്കിലും സൂചന കിട്ടിയാൽ വീണ്ടും തെരച്ചിൽ നടത്താൻ തയ്യാറെന്ന് സബ് കളക്ടറുടെ ഉറപ്പ്

മറുനാടൻ മലയാളി ബ്യൂറോ

കൽപറ്റ: ഉരുൾ പൊട്ടലുണ്ടായ വയനാട് പുത്തുമലയിലെ രക്ഷാദൗത്യം അവസാനിപ്പിക്കുമ്പോൾ ഇനിയും കണ്ടെത്താനാകാതെ അഞ്ച് പേർ. 18 ദിവസം നീണ്ട് നിന്ന തെരച്ചിലാണ് അവസാനിപ്പിച്ചത്. ഈ മാസം എട്ടിന് ഉരുൾപൊട്ടലിൽ കാണാതായ 17 പേരിൽ 12 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്താനായത്.

കാണാതായവരുടെ ബന്ധുക്കളുമായി നടത്തിയ ചർച്ചയിലാണ് തെരച്ചിൽ അവസാനിപ്പിക്കാൻ തീരുമാനിച്ചത്. പുതുതായി എന്തെങ്കിലും സൂചന കിട്ടിയാൽ വീണ്ടും തിരച്ചിൽ നടത്താൻ തയാറാണെന്ന് സബ് കളക്ടർ ബന്ധുക്കൾക്ക് ഉറപ്പ് നൽകി.

ഇന്ന് പച്ചക്കാട് മേഖലയിൽ ഹംസ എന്നയാൾക്ക് വേണ്ടിയുള്ള തെരച്ചിലാണ് നടന്നത്. വയനാട്ടിലെ രക്ഷാദൗത്യം പൂർത്തിയാക്കി ദേശീയ ദുരന്തനിവാരണ സേന കഴിഞ്ഞ ദിവസം തന്നെ മടങ്ങിയിരുന്നു.

വെള്ളിയാഴ്ച പുത്തുമലയിൽ ചേർന്ന യോഗത്തിലാണ് ദേശീയ ദുരന്ത നിവാരണ സേനയുടെ തെരച്ചിൽ അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ഉരുൾപൊട്ടലിൽ മണ്ണിനടിയിൽപ്പെട്ട് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാത്ത അഞ്ചിൽ നാലു പേരുടെയും ബന്ധുക്കൾ തിരച്ചിൽ അവസാനിപ്പിക്കാമെന്ന നിർദ്ദേശം മുന്നോട്ടുവച്ചു.

എന്നാൽ, പുത്തുമല സ്വദേശി ഹംസയ്ക്കുവേണ്ടി പ്രദേശത്ത് ഒരിക്കൽക്കൂടി തിരച്ചിൽ നടത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ആവശ്യം. ഇതിന്റെ അടിസ്ഥാനത്തിൽ, ഉരുൾപ്പൊട്ടലിൽ മണ്ണിടിഞ്ഞ മസ്ജിദിനോടു ചേർന്നു നാട്ടുകാരുടെ നേതൃത്വത്തിൽ ഇന്ന് തെരച്ചിൽ നടത്തിയെങ്കിലും ശരീരം കണ്ടെത്താനായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP