Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയത് അഭിഭാഷകൻ; പീഡിപ്പിച്ചത് ലോഡ്ജിലേക്ക് പ്രലോഭിപ്പിച്ച് കൊണ്ടുപോയി; പൊലീസ് കേസ് എടുത്തതോടെ വിദേശത്തേക്ക് മുങ്ങി; ഒരുവർഷത്തിന് ശേഷം നാട്ടിൽ എത്തിയ പ്രതിക്ക് പോക്‌സോ കോടതിയുടെ മുൻകൂർ ജാമ്യം

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയത് അഭിഭാഷകൻ; പീഡിപ്പിച്ചത് ലോഡ്ജിലേക്ക് പ്രലോഭിപ്പിച്ച് കൊണ്ടുപോയി; പൊലീസ് കേസ് എടുത്തതോടെ വിദേശത്തേക്ക് മുങ്ങി; ഒരുവർഷത്തിന് ശേഷം നാട്ടിൽ എത്തിയ പ്രതിക്ക് പോക്‌സോ കോടതിയുടെ മുൻകൂർ ജാമ്യം

ജംഷാദ് മലപ്പുറം

മലപ്പുറം: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയതിന് അഭിഭാഷകനെതിരെ കേസ്. പ്രതി കുട്ടിയെ പീഡനത്തിനിരയാക്കിയത് ലോഡ്ജിൽ കൊണ്ടുപോയെന്നും മൊഴി. പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ പ്രതി വിദേശത്തേക്ക് കടന്ന പ്രതി അവസാനം കോടതി മുൻകൂർ ജാമ്യം നൽകി. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയെന്ന കേസിൽ ഒളിവിലായിരുന്ന അഭിഭാഷകനാണ് ഇന്ന് കോടതി മുൻകൂർ ജാമ്യം നൽകിയത്.

മലപ്പുറം തിരൂരങ്ങാടി നന്നമ്പ്ര കുണ്ടൂർ പുത്തൻപീടിയേക്കൽ മുനീർ (42)നാണ് മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ വർഷമാണ് കേസിന്നാസ്പദമായ സംഭവം. മഞ്ചേരിയിലെ ലോഡ്ജിൽ കൊണ്ടുപോയി പീഡനത്തിനിരയാക്കിയെന്നാണ് കേസ്. ചൈൽഡ് ലൈൻ പ്രവർത്തകർ വഴിയാണ് മഞ്ചേരി പൊലീസിന് പരാതി ലഭിച്ചത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ പ്രതി വിദേശത്തേക്ക് കടന്നു. ഈയിടെ നാട്ടിൽ തിരിച്ചെത്തിയ അഭിഭാഷകൻ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു.

എന്നാൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരായ ശേഷം കീഴ്ക്കോടതിയെ സമീപിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് അഭിഭാഷകൻ മഞ്ചേരി സി ഐ മുമ്പാകെ ഹാജരായി പോക്സോ സ്പെഷ്യൽ കോടതിയിൽ നിന്നും ജാമ്യം നേടിയത്.അതേ സമയം മലപ്പുറം വളാഞ്ചേരിയിൽ പതിനാലുവയസ്സുകാരനെ കഞ്ചാവു നൽകി മയക്കി പ്രകൃതി വിരുദ്ധപീഡനത്തിനിരയാക്കിയ കേസിൽ കൗമാരക്കാരനടക്കം മൂന്ന് പേർ പൊലീസിന്റെ പിടിയിലായതും ദിവസങ്ങൾക്ക്മുമ്പാണ്. പൈങ്കണ്ണൂർ ചെമ്പ്ര വീട്ടിൽ രാഹുൽ എന്ന അപ്പു (19), എടയൂർ മണ്ണത്ത് പറമ്പ് ചോലക്കൽ സുജിത് (24) എന്നിവരെയും ഒരു കൗമാരക്കാരനെയുമാണ് വളാഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ എസ് എച്ച് ഒ ടി. മനോഹരൻ അറസ്റ്റ് ചെയ്തത്.

പടിഞ്ഞാറെക്കര, കാർത്തല ചുങ്കം ഭാഗങ്ങളിലായി നിരവധി തവണ പ്രതികൾ ഇരയെ കഞ്ചാവ് നൽകി പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമം നടത്തിയതായി പൊലീസ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത പ്രതിയെ ഒബ്‌സർവേഷൻ ഹോമിൽ പാർപ്പിക്കുന്നതിന് അപേക്ഷ സഹിതം ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കി. മറ്റു രണ്ട് പ്രതികളെ തിരൂർ കോടതിയിൽ ഹാജരാക്കി.എസ് സി പി ഒ മാരായ ജി.അനിൽകുമാർ, എം.ജെ റീഷ്, സി പി ഒ മാരായ പി.വി.സുനിൽ ദേവ്, ടി.പി. സിന്ധു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

കേസിൽ കൂടുതൽ പ്രതികളുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ പ്രതികളുണ്ടെങ്കിൽ ഉടൻ നടപടിയെടുക്കുമെന്നും പൊലീസ് പറഞ്ഞു. അതേ സമയം കേസിലെ ഒരു പ്രതിപ്രായപൂർത്തിയാകാത്ത കുട്ടിയാണെന്നതും പൊലീസിനെ കുഴക്കുന്നുണ്ട്. സമാനമായ രീതിയിൽ പ്രതികൾ വേറെയും കുട്ടികളേയും പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികൾക്ക് കഞ്ചാവ് എവിടുന്ന് ലഭിക്കുന്നു. ഇവകുട്ടികളിലേക്ക് എങ്ങിനെ എത്തുന്നുവെന്നതും ഏറെ ഗൗരവമായാണ് കാണുന്നതെന്നും പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP