Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീട്ടമ്മയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; പ്രതിക്ക് നാലു വർഷം തടവും പിഴയും; ആറ് വർഷം മുമ്പ് നിലമ്പൂർ സ്വദേശി അതിക്രമിച്ചുകയറിയത് വീട്ടമ്മ മക്കളോടൊപ്പം ഉറങ്ങിക്കിടക്കവേ: ശിക്ഷ വിധിച്ചത് മഞ്ചേരി കോടതി

വീട്ടമ്മയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; പ്രതിക്ക് നാലു വർഷം തടവും പിഴയും; ആറ് വർഷം മുമ്പ് നിലമ്പൂർ സ്വദേശി അതിക്രമിച്ചുകയറിയത് വീട്ടമ്മ മക്കളോടൊപ്പം ഉറങ്ങിക്കിടക്കവേ: ശിക്ഷ വിധിച്ചത് മഞ്ചേരി കോടതി

ജംഷാദ് മലപ്പുറം

മലപ്പുറം: രണ്ടു മക്കളോടൊപ്പം ഉറങ്ങുകയായിരുന്ന വീട്ടമ്മയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം നടത്തിയ പ്രതിക്ക് നാലു വർഷം തടവും പിഴയും വിധിച്ച് കോടതി. വീടിനകത്ത് അതിക്രമിച്ചു കയറി ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയെ ബലാൽസംഗം ചെയ്യാൻ ശ്രമിച്ച യുവാവിന് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) നാലു വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചത്.

നിലമ്പൂർ നല്ലന്തണ്ണി ഏനാന്തി പാത്തിപ്പാറ വാഴപ്പറമ്പൻ വി പി രമേശ് എന്ന സുന്ദരൻ (35) നെയാണ് ജഡ്ജി എ വി നാരായണൻ ശിക്ഷിച്ചത്.പരാതിക്കാരിയുടെ നിലമ്പൂർ മുക്കർശിക്കുന്നിലുള്ള വീട്ടിൽ അതിക്രമിച്ചുകയറിയ പ്രതി രണ്ടു മക്കളോടൊപ്പം ഉറങ്ങുകയായിരുന്ന വീട്ടമ്മയെ ബലാൽസംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. 2013 ഓഗസ്റ്റ് 19ന് പുലർച്ചെ 2.45നാണ് കേസിന്നാസ്പദമായ സംഭവം. ഇന്ത്യൻ ശിക്ഷാ നിയമം 511 (376) വകുപ്പ് പ്രകാരം ബലാൽസംഗ ശ്രമത്തിന് നാലു വർഷം കഠിന തടവ്, 50000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം ഒരു വർഷത്തെ അധിക തടവ്, 451 വകുപ്പ് പ്രകാരം വീട്ടിൽ അതിക്രമിച്ച് കയറിയതിന് രണ്ടു വർഷം കഠിന തടവ്, 25000 രൂപ പിഴ, 354 വകുപ്പ് പ്രകാരം മാനഭംഗത്തിന് രണ്ടു വർഷം കഠിന തടവ്, 25000 രൂപ പിഴ എന്നിങ്ങനെയാണ് ശിക്ഷ.

ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതി. പ്രതി പിഴ അടക്കുന്ന പക്ഷം തുക പിഡനത്തിനിരയായ വീട്ടമ്മക്ക് നൽകാനും കോടതി വിധിച്ചു. കേസിലെ 15 സാക്ഷികളിൽ 9 പേരെ പ്രോസിക്യൂഷനു വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടർ സി വാസു കോടതി മുമ്പാകെ വിസ്തരിച്ചു. നിലമ്പൂർ സി ഐ സുനിൽ പുളിക്കലാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

അതേ സമയം മലപ്പുറത്തുകാരിയായ 17കാരിയെ വശീകരിച്ച് ലോഡ്ജിൽ കൊണ്ടുപോയി ലൈംഗിക പീഡിപ്പി ആലപ്പുഴ സ്വദേശിക്ക് ജാമ്യംനിഷേധിച്ചത് കഴിഞ്ഞ ദിവസമാണ്. മലപ്പുറത്തെ പെൺകുട്ടിയെ കൊണ്ടുപോയത് തൃശൂരിലെ ലോഡ്ജിലേക്ക്
കൊണ്ടുപോയാണ് ലൈംഗികമായി പീഡിപ്പിച്ചത്. പതിനേഴ്കാരിയെ വശീകരിച്ച് ലോഡ്ജിൽ കൊണ്ടുപോയി ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന കേസിൽ റിമാന്റിൽ കഴിയുന്ന യുവാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി തള്ളി.

ആലപ്പുഴ കായംകുളം കീരിക്കാട് മൂളക്കൽ തറയിൽ അജാസ് ബഷീർ (31)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2019 ജൂൺ ആറിന് തൃശൂരിലെ ലോഡ്ജിലാണ് കേസിന്നാസ്പദമായ സംഭവം. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് കേസ്സെടുത്ത തേഞ്ഞിപ്പലം പൊലീസ് ഒക്ടോബർ 15ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ പലവിധ കിംവദദന്തികളും പരന്നിരുന്നെങ്കിലും പൊലീസ് പ്രതിയെ ചോദ്യംചെയ്തതോടെയാണ് കാര്യങ്ങൾ വ്യക്തമായത്.പീഡനത്തിനിരയായപെൺകുട്ടിളെസ്വന്തംവീട്ടുകാർക്കൊപ്പമെത്തിയാണ് പരാതി നൽകിയത്. തുടർന്ന് കേസെടുത്ത തേഞ്ഞിപ്പലം പൊലീസ് ഉടൻ തന്നെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP