Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബിരുദ വിദ്യാർത്ഥിയെ കുത്തിയ സംഭവത്തിന് പിന്നാലെ പ്രതിഷേധം; തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മറ്റി പിരിച്ച് വിട്ട് അഖിലേന്ത്യാ അധ്യക്ഷൻ വി.പി സാനു; 'ഇപ്പോഴുണ്ടായ സംഭവങ്ങളിൽ യൂണിയൻ ഭാരവാഹികൾക്ക് പങ്കുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും' സാനു

ബിരുദ വിദ്യാർത്ഥിയെ കുത്തിയ സംഭവത്തിന് പിന്നാലെ പ്രതിഷേധം; തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മറ്റി പിരിച്ച് വിട്ട് അഖിലേന്ത്യാ അധ്യക്ഷൻ വി.പി സാനു; 'ഇപ്പോഴുണ്ടായ സംഭവങ്ങളിൽ യൂണിയൻ ഭാരവാഹികൾക്ക് പങ്കുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും' സാനു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ബിരുദ വിദ്യാർത്ഥിയെ കുത്തിയ സംഭവത്തിന് പിന്നാലെ തിരുവനന്തപുരം യുണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ യൂണിറ്റിനെതിരെ പ്രതിഷേധം ശക്തമാകുന്ന വേളയിലാണ് യൂണിറ്റ് പിരിച്ച് വിടാൻ എസ്എഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷൻ വി.പി സാനു അറിയിപ്പിറക്കിയത്. എസ്എഫ്‌ഐ പ്രവർത്തകനായ ബിരുദ വിദ്യാർത്ഥി അഖിലിനെയാണ് ഇന്ന് രാവിലെ പ്രവർത്തകർ അക്രമിച്ചത്. അഖിലിന്റെ നെഞ്ചിൽ കത്തി കുത്തിയിറക്കുകയായിരുന്നു. നേരത്തെ കോളേജിലുണ്ടാകുന്ന സംഘർഷങ്ങളിൽ കോളേജ് യൂണിയനെ സംരക്ഷിച്ചു സംസാരിക്കാറുള്ള എസ്എഫ്‌ഐ ഇത്തവണ കോളേജിലെ പ്രവർത്തകർ തന്നെ പ്രതിഷേധവുമായി റോഡിലിറങ്ങിയതോടെ ദ്രുതഗതിയിൽ നടപടി സ്വീകരിക്കുകയായിരുന്നു.

നടപടിക്ക് പിന്നാലെ സാനു പ്രതികരിച്ചതിങ്ങനെ: 'എസ്എഫ്‌ഐ ശക്തമായ യൂണിവേഴ്‌സിറ്റി കോളേജ് പോലൊരു സ്ഥലത്ത് സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് സംഭവിച്ചത്. ഇപ്പോഴുണ്ടായ സംഭവങ്ങളിൽ യൂണിയൻ ഭാരവാഹികൾക്ക് പങ്കുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കും. ഇങ്ങനെയൊരു സംഘർഷാവസ്ഥ രൂപം കൊള്ളുന്നത് തടയുന്നതിൽ യൂണിയൻ ഭാരവാഹികൾക്ക് വീഴ്ച സംഭവിച്ചു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടിയായി കോളേജ് യൂണിയൻ പിരിച്ചു വിടുന്നത്. ഇക്കാര്യത്തിലെ ഭാവി നടപടികൾ എസ്എഫ്‌ഐ പ്രാദേശിക കമ്മിറ്റികൾ സ്വീകരിക്കും'. ഈ അടുത്ത് കോളേജിലുണ്ടായ മോശം അനുഭവങ്ങളെ തുടർന്ന് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിലും യൂണിയനെ സംരക്ഷിക്കുന്ന നിലപാടായിരുന്നു എസ്എഫ്‌ഐ നേതൃത്വം സ്വീകരിച്ചിരുന്നത്.

കോളേജ് കാന്റീനിലിരുന്ന് പാട്ട് പാടിയ വിദ്യാർത്ഥികളെ എസ്എഫ്ഐ പ്രവർത്തകർ വന്ന് തടഞ്ഞതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. അവിടെയിരുന്ന് പാട്ടുപാടരുതെന്നും ക്ലാസ്സിലേക്ക് പോകണമെന്നും എസ്എഫ്ഐ പ്രവർത്തകർ നിർദ്ദേശിച്ചു. പച്ചത്തെറി വിളിച്ചു കൊണ്ടാണ് ഈ ആവശ്യം എസ്എഫ്ഐ നേതാക്കൾ ഉന്നയിച്ചത്. തുടർന്നാണ് വാക്കേറ്റമുണ്ടായി. പിന്നീട് പ്രകോപിതരായി എസ്എഫ്ഐക്കാർ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി അഖിലിനെ മർദ്ദിക്കുകയായിരുന്നു. ഇടിമുറിയിൽ കൊണ്ടുപോയാണ് അഖിലിനെ മർദ്ദിച്ചത്. നെഞ്ചത്ത് കുത്തുകയും ചെയ്തു.

ഇതിനിടയിലാണ് വിദ്യാർത്ഥികളിലൊരാളെ എസ്എഫ്ഐ യൂണിറ്റ് ഓഫീസിലേക്ക് കൊണ്ടുപോയാണ് മർദ്ദനം. മർദ്ദനത്തിനിടെയാണ് കത്തികൊണ്ട് കുത്തിപ്പരുക്കേൽപ്പിച്ചത്. ഇയാളെ ആശുപത്രിയിൽ കൊണ്ടുപോകാനുള്ള ശ്രമം എസ്എഫ്ഐക്കാർ തടഞ്ഞതോടെയാണ് വിദ്യാർത്ഥികൾ എസ്എഫ്ഐ നേതാക്കൾക്കെതിരെ രംഗത്തെത്തിയത്. ഗേറ്റുപൂട്ടിയ എസ്എഫ്ഐക്കാർക്കെതിരെ പെൺകുട്ടികൾ അടക്കമുള്ളവർ മുദ്രാവാക്യം വിളിച്ചു കൊണ്ട് രംഗത്തിറങ്ങുകയായിരുന്നു.

കുത്തേറ്റ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി അഖിൽ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. അഖിലും എസ്എഫ്ഐ പ്രവർത്തകനാണ്. ഇതിനെത്തുടർന്നാണ് എസ്എഫ്ഐ അനുഭാവികൾ ഉൾപ്പടെയുള്ള വിദ്യാർത്ഥികൾ പരസ്യമായി പ്രതിഷേധം ആരംഭിച്ചത്. കോളേജിലെ എസ്എഫ്ഐ നേതൃത്വത്തിനെതിരെയാണ് ഇവരുടെ പ്രതിഷേധം. സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെയും എസ്എഫ്ഐയുടെ നേതൃത്വത്തിൽ തടഞ്ഞുവെച്ചു.

കുത്തേറ്റ അഖിലിനെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കയാണ്. ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്ന് ഡോക്ടർമാർ പറയുന്നു. അഖിലിന് രണ്ടു കുത്തേറ്റതായും ഒരു മുറിവ് ആഴത്തിലുള്ളതാണെന്നും ഡോക്ടർമാർ പറയുന്നു. അഖിലും ഒരു സംഘം വിദ്യാർത്ഥികളും ചേർന്നാണ് കോളേജിൽ പാട്ടുപാടിയതിന്റെ പേരിൽ ആക്രമണം നടത്തിയതിൽ കടുത്ത പ്രതിഷേധം വിദ്യാർത്ഥികൾക്കിടയിൽ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് എസ്എഫ്ഐക്കെതിരെ വിദ്യാർത്ഥികൾ ഒന്നടങ്കം രംഗത്തുവരാൻ കാരണം.

സംഭവ സ്ഥലത്ത് വൻ പൊലീസ് സന്നാഹം നിലവിലുണ്ടെങ്കിലും കോളജിനകത്തേക്ക് പ്രവേശിച്ചില്ല. വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയെങ്കിലും ഒന്നും നടന്നില്ലെന്ന നിലപാടാണ് പ്രിൻസിപ്പൽ സ്വീകരിച്ചത്. എന്താണ് കാമ്പസിൽ സംഭവിക്കുന്നത എന്ന ചോദ്യത്തിന് ' ഇന്ന് അഡിമിഷന്റെ ലാസ്റ്റ് ഡേറ്റാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP