Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭാര്യയ്ക്ക് മറ്റൊരു യുവായുമായി ബന്ധമുണ്ടെന്ന കള്ളക്കഥ കേട്ട് ഗൾഫിൽ നിന്ന് പറന്നെത്തി; നിസ്‌കാര സമയത്ത് അപ്രതീക്ഷിതമായി വീട്ടിൽ കയറി കത്തിക്ക് കുത്തി; എനിക്ക് പറ്റിപ്പോയി... സുഹൃത്ത് പറഞ്ഞത് വിശ്വസിച്ചുവെന്ന് കുറ്റസമ്മതം നടത്തി സഞ്ജു സുലാൽ സേട്ട്; കല്ലൂരിലെ ഷീബയുടെ കൊലയക്ക് കാരണം സുഹൃത്തിന്റെ അപരാധം പറച്ചിൽ

ഭാര്യയ്ക്ക് മറ്റൊരു യുവായുമായി ബന്ധമുണ്ടെന്ന കള്ളക്കഥ കേട്ട് ഗൾഫിൽ നിന്ന് പറന്നെത്തി; നിസ്‌കാര സമയത്ത് അപ്രതീക്ഷിതമായി വീട്ടിൽ കയറി കത്തിക്ക് കുത്തി; എനിക്ക് പറ്റിപ്പോയി... സുഹൃത്ത് പറഞ്ഞത് വിശ്വസിച്ചുവെന്ന് കുറ്റസമ്മതം നടത്തി സഞ്ജു സുലാൽ സേട്ട്; കല്ലൂരിലെ ഷീബയുടെ കൊലയക്ക് കാരണം സുഹൃത്തിന്റെ അപരാധം പറച്ചിൽ

കൊച്ചി: 'എനിക്ക് പറ്റിപ്പോയി... സുഹൃത്ത് പറഞ്ഞത് വിശ്വസിച്ചു...' കൊച്ചിയെ ഇന്നലെ രാത്രി നടുക്കിയ കലൂർ എസ്.ആർ.എം. റോഡിലെ കൊലപാതകത്തിന് ശേഷമുള്ള സഞ്ജുവിന്റെ വാക്കുകളാണ്. ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നത്. 

മുപ്പത്തിയഞ്ച് കാരിയായ ഉള്ളാട്ടിൽ വീട്ടിൽ ഷീബയെ എസ്.ആർ.എം. റോഡിലെ ഷീബയുടെ കുടുംബവീട്ടിൽ വച്ചായിരുന്നു രാത്രി നിസ്‌കാരസമയത്ത് വീട്ടിലെത്തിയ, ഷീബയുടെ ഭർത്താവ് ആലപ്പുഴ ലെജനത്ത് വാർഡിൽ വെളിപ്പറമ്പിൽ വീട്ടിൽ സഞ്ജു സുലാൽ സേട്ട് (39) കത്തികൊണ്ട് വെട്ടുന്നത്. വയറിന് ആഴത്തിൽ വെട്ടേറ്റ ഷീബയെ, നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ഷീബയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഉമ്മ അഫ്‌സയ്ക്കും വെട്ടേറ്റു. വയറിനും കൈയ്ക്കും കാലിനും പരിക്കേറ്റ അഫ്‌സ ലൂർദ് ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിലെത്തിച്ച ശേഷമാണ് ഷീബ മരിച്ചത്. ഉമ്മ അഫ്‌സയോടൊപ്പമാണ് ഷീബ താമസിച്ചിരുന്നത്.

വീട്ടിലേക്ക് ഓടിയെത്തിയ നാട്ടുകാരെക്കണ്ട് സഞ്ജു വീട്ടിൽ നിന്നിറങ്ങിയോടി. എന്നാൽ, വീടിന് സമീപത്തുനിന്ന് തന്നെ നാട്ടുകാരുടെ സഹായത്തോടെ എറണാകുളം നോർത്ത് പൊലീസ് ഇയാളെ പിടികൂടി. ഗൾഫിലായിരുന്ന സഞ്ജു മൂന്ന് ദിവസം മുമ്പാണ് നാട്ടിൽ എത്തിയത്. ഭാര്യയ്ക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്ന് സുഹൃത്ത് വഴി അറിഞ്ഞതിനെത്തുടർന്നാണ് ഇയാൾ നാട്ടിലെത്തിയതെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഇതിന്റെ തെളിവുകളും ലഭിച്ച സാഹചര്യത്തിലായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പ്രതി പൊലീസിന് നൽകിയ ആദ്യമൊഴി.

വലിയ സന്തോഷത്തിൽ തന്നെയായിരുന്നു സഞ്ജുവും ഷീബയും. ഇവർക്കിടയിൽ മറ്റ് പ്രശ്‌നങ്ങൾ ഉണ്ടെന്ന് തോന്നിയില്ല. പിന്നെന്താണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് വ്യക്തമല്ല. വീട് വാടയ്ക്ക് എടുത്ത് നൽകിയ റഷീദ് പറയുന്നു. കൊലപാതകം നടക്കുമ്പോൾ സഞ്ജുവിന്റെയും ഷീബയുടെയും മൂന്ന് മക്കളും ആലപ്പുഴയിൽ അമ്മയെ അച്ഛൻ വെട്ടിക്കൊന്നതറിയാതെ കഴിയുകയായിരുന്നു. ഇവരെ രാവിലെ കലൂരിലേക്ക് എത്തിച്ചിട്ടുണ്ട്.

ഒരു പ്രശ്‌നവും ഈ കുടുംബത്തിലുണ്ടായിരുന്നില്ലെന്നാണ് കൊലപാതകം നടന്ന വീട് വാടകയ്ക്ക് എടുത്തുകൊടുത്ത റഷീദ് പൊലീസിന് കൊടുത്ത മൊഴി. സഞ്ജുവിന്റെ ഭാര്യയുടെ അമ്മയായ അഫ്‌സയ്ക്ക് വലിയ സ്‌നേഹമായിരുന്നു മരുമകനോട്. എന്ത് കാര്യവും മരുമകനോട് ചോദിച്ച് ചെയ്യുന്നതായിരുന്നു രീതി. സഞ്ജു ഗൾഫിൽ നിന്ന് നാട്ടിൽ വന്ന സമയത്താണ് അനിയത്തിയുടെ വിവാഹം പോലും നടത്തിയത്. ആ അമ്മയ്ക്ക് പോലും സഞ്ജുവിന്റെ ഒരു സമയത്തെ കൈയബദ്ധത്തിൽ വെട്ടേറ്റു.

ഷീബയുടെ അനിയത്തിയുടെ വിവാഹത്തിനിടയിൽ വച്ചാണ് വീട് വാടയ്ക്ക് എടുത്ത് നൽകിയ റഷീദ് സഞ്ജുവിനെ പരിചയപ്പെടുന്നത്. അഞ്ച് വർഷം മുമ്പാണ് റഷീദ്, അഫ്‌സയ്ക്ക് എസ്.ആർ.എം റോഡിലെ വീട് വാടകയ്ക്ക് എടുത്ത് നൽകിയത്. അന്നു മുതൽ അഫ്‌സയെയും കുടുംബത്തെയും അടുത്ത് അറിയാമായിരുന്നു. ഒരു പ്രശ്‌നവും ആ വീട്ടുകാരെയോ സംബന്ധിച്ച് കേട്ടിട്ടില്ല. കൊല്ലപ്പെട്ട ഷീബയെക്കുറിച്ചും നാട്ടിൽ നല്ല അഭിപ്രായയമായിരുന്നു എന്ന് റഷീദ് പറഞ്ഞു.

ആക്രമണത്തിനിടെ സഞ്ജുവിന്റെ വലത് കൈപ്പത്തിക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്ന് നോർത്ത് എസ്‌ഐ മറുനാടൻ മലയാളിയോട് പറഞ്ഞു. ആദ്യം ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഇയാൾ ഇപ്പോൾ പൊലീസ് കാവലിൽ എറണാകുളം സ്‌പെഷ്യലിസ്റ്റ്സ് ആശുപത്രിയിൽ ചികിത്സയിലാണ്. കൈ പത്തിയുടെ സർജ്ജറി കഴിഞ്ഞു. ഷീബയുടെ മൃതദേഹം ലൂർദ് ആശുപത്രിയിൽ നിന്ന് ഉച്ചയോടെ പോസ്റ്റ്മോർട്ടത്തിനായി ജനറൽ ആശുപത്രിയിൽ എത്തിച്ചു. പോസ്റ്റ് മോർട്ടത്തിന് ശേഷം കറുകപ്പള്ളിയിലെ ഷീബയുടെ കുടുംബക്കാർക്ക് ബോഡി വിട്ട് കൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP