ദൈവ നാമത്തിൽ മൈക്ക് തിന്നുന്നത് കോടികൾ! നിർധന പെൺകുട്ടികളുടെ വിവാഹ ധനശേഖരണാർത്ഥം നടത്തിയ മതപ്രഭാഷണ പരമ്പരയിൽ പ്രഭാഷകർ കൈപ്പറ്റിയത് ലക്ഷങ്ങൾ; പ്രഭാഷണ മാഫിയക്കാരുടെ മുഖംമൂടി വലിച്ചുകീറി സോഷ്യൽ മീഡിയ
കോഴിക്കോട്: മലബാർ മേഖലയിലെ മുസ്ലിം സമുദായങ്ങംഗൾക്കിടയിൽ മതപ്രഭാഷണ സദസ്സുകൾ നിത്യസംഭവമാണ്. ദൈവത്തിന്റ നാമത്തിൽ യത്തീംമുകളെ സഹായിക്കാനും മറ്റുമായാണ് പ്രധാനമായും ഇത്തരം മതപ്രഭാഷണങ്ങൾ സംഘടിപ്പിക്കുന്നത്. മുൻകാലങ്ങളിൽ പ്രഭാഷകർ യാതൊരു പണവും വാങ്ങാതെയാണ് പ്രഭാഷണങ്ങളിൽ പങ്കെടുക്കാൻ എത്തിയതെങ്കിൽ ഇന്ന് പ്രഭാഷണത്തിന്റെ പേരിൽ കോടികളാണ് ഇത്തരം പ്രഭാഷകർ കൈപ്പറ്റുന്നത്. പ്രഭാഷണം കേൾക്കാനെത്തുന്ന ആളുകളുടെ എണ്ണവും പരിപാടിയുടെ വലിപ്പവും കണക്കാക്കി പ്രതിഫലം നിശ്ചയിക്കുന്ന വിധത്തിലേക്കാണ് ഇപ്പോൾ കാര്യങ്ങൾ മാറിയിരിക്കുന്നത്. ഇങ്ങനെ കോടികളാണ് ദൈവത്തിന്റെ പേരിൽ പ്രമുഖ പ്രഭാഷകർ പോക്കറ്റിലാക്കുന്നത്. ദൈവത്തിന്റെ മഹത്വവും പ്രവാചക വാക്കുകളും ഉദ്ധരിക്കുന്നതിനായാണ് ലക്ഷങ്ങൾ പ്രതിഫലമായി ഇവർ കൈപ്പറ്റുന്നത്. ഇങ്ങനെ പണം വാങ്ങുന്നപ്രഭാഷകരുടെ മുഖമൂടി വലിച്ചുകീറി സോഷ്യൽ മീഡിയ രംഗത്തെത്തി.
പാവപ്പെട്ട പെൺക്കുട്ടികൾക്കായി നടത്തിയ സമൂഹ വിവാഹത്തിന്റെ ധനശേഖരണാർത്ഥം നടത്തിയ മതപ്രഭാഷണ പരമ്പരയ്ക്ക് പോലും പ്രഭാഷകർ ലക്ഷക്കണക്കിന് രൂപ വാങ്ങിയെന്ന ആരോപണമാണ് സോഷ്യൽ മീഡിയയിലൂടെ ഉയർന്നിരിക്കുന്നത്. കാസർകോട്ടെ പ്രാദേശിക ക്ലബ് മഹർ 2015 എന്ന പേരിൽ സംഘടിപ്പിച്ച സമൂഹ വിവാഹത്തിന്റെ വരവു ചിലവു കണക്കുകളുടെ വിവരങ്ങൾ പുറത്തുവന്നപ്പോഴാണ് പ്രമുഖ പ്രഭാഷകർ വിവാദത്തിൽ ചാടിയത്. ഇത് സോഷ്യൽ മീഡിയയിൽ ചൂടുള്ള സംവാദത്തിനും ഇടയാക്കി. പരിപാടിയിൽ പ്രസംഗിക്കാൻ എത്തുന്നതിനായി സംഘാടകർ ഒരുക്കേണ്ടി വന്നത് വൻസംവിധാനങ്ങൾ ആയിരുന്നു. ചടങ്ങിൽ പങ്കെടുത്ത മൗലവിമാർ ഫീസ് ഇനത്തിലും താമസ യാത്രാ ചെലവിനത്തിലും വൻ തുക ഈടാക്കിയതിനെ ചൊല്ലിയാണ് സൈബർ ലോകത്ത് യുദ്ധം മുറുകുന്നത്.
ഈ മാസം അഞ്ചിന് കേന്ദ്ര മന്ത്രി മുഖ്താർ അബ്ബാസ് നഖ്വിയടക്കമുള്ള പ്രമുഖർ പങ്കെടുത്ത സമൂഹ വിവാദത്തിന്റെ കണക്കുകളാണ് പുറത്തുവന്നത്. സിറാജുദ്ദീൻ ബാഖവി, മുഹമ്മദ് ഷംസാദ് നിസാമി, ഇപി അബൂബക്കർ ഖാസിമി, സിറാജുദ്ദീൻ ഖാസിമി, നൗഷാദ് ബാഖവി, കബീർ ബാഖവി എന്നിവരാണ് ചടങ്ങിനോടനുബന്ധിച്ച് മതപ്രഭാഷണം നടത്തിയത്. അഞ്ച് ദിവസങ്ങളിലായി നടന്ന മതപ്രഭാഷണ പരമ്പരയിൽ പങ്കെടുത്ത പ്രഭാഷകർ സംഘാടകരിൽ നിന്നും കൈപ്പറ്റിയത് 3.73 ലക്ഷം രൂപയാണ്.
ഇ പി അബൂബക്കർ ഖാസിമിയാണ് ഏറ്റവും കൂടുതൽ തുക കൈപ്പറ്റിയത്. ഒരു ലക്ഷം രൂപ. ഇതു കൂടാതെ 12,000 രൂപ മറ്റ് ചെലവുകൾക്കെന്ന പേരിലും വാങ്ങിയിട്ടുണ്ട്. നൗഷാദ് ബാഖവി വിമാന ടിക്കറ്റ് ഉൾപ്പെടെ എഴുപതിനായിരം രൂപ വാങ്ങിയപ്പോൾ കബീർ ബാഖവി 66,000 രൂപയാണ് വാങ്ങിയത്. അൻപതിനായിരം രൂപ വീതമാണ് ഇരുവർക്കും പ്രഭാഷണത്തിനായി സംഘാടകർക്ക് നൽകേണ്ടി വന്നത്. ദുബൈയിലുണ്ടായിരുന്ന നൗഷാദ് ബാഖവിക്ക് വിമാന ടിക്കറ്റ് ഇനത്തിൽ ഇരുപതിനായിരം രൂപയും നൽകിയിട്ടുണ്ട്. കബീർ ബാഖവിയാകട്ടെ വാഹന വാടക, സെക്രട്ടറി എന്നിവക്കായി 19,000വും ഹോട്ടൽ ചെലവിന് ഏഴായിരം രൂപയും വാങ്ങി.
നൗഷാദ് ബാഖവിയുടെ ക്യാമറ ഉപയോഗിച്ചതിന് 3000 രൂപയും നൽകിയിട്ടുണ്ട്. സിറാജുദ്ദീൻ ഖാസിമി പ്രഭാഷണത്തിന് അറുപതിനായിരം രൂപയാണ് ഈടാക്കിയത്. മറ്റ് ചെലവുകൾക്കായി 12,000 രൂപയും ഇദ്ദേഹം വാങ്ങിയിട്ടുണ്ട്. സിറാജുദ്ദീൻ ബാഖവിക്കും മുഹമ്മദ് ഷംനാദ് നിസാമിക്കുമാണ് താരതമ്യേന കുറഞ്ഞ തുക നൽകേണ്ടി വന്നിട്ടുള്ളത്. ഇരുപതിനായിരം രൂപ വീതമാണ് രണ്ട് പേർക്കും നൽകിയത്. ഇവരെല്ലാം കച്ചവടം ഉറപ്പിച്ചതിന് ശേഷമാണ് പ്രഭാഷണത്തിന് തയ്യാറായതെന്ന് സംഘാടകർ പറഞ്ഞു. നൗഷാദ് ബാഖവി ഒന്നര ലക്ഷം രൂപയാണത്രെ ആവശ്യപ്പെട്ടത്. പിന്നീട് അൻപതിനായിരം രൂപയും ചെലവുകളും വഹിക്കാമെന്ന ഉറപ്പിലാണ് പ്രഭാഷണത്തിനെത്തിയത്. ഇത്രയും തുക കൈപറ്റിയിട്ടും ഇവരിൽ പലരും ഒരു മണിക്കൂർ സമയം പ്രസംഗിക്കുക പോലും ചെയ്തിട്ടില്ല
പാവപ്പെട്ടവർക്ക് കൈതാങ്ങായി സംഘടിപ്പിച്ച പരിപാടിക്ക് പോലും മതപ്രഭാഷകർ വൻതുക ഫീസായി വാങ്ങിയതിനെ വിമർശിച്ച് ഫേസ്ബുക്കടക്കമുള്ള സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടതോടെ പ്രതിരോധവുമായി പ്രഭാഷകരെ അനുകൂലിക്കുന്നവരും രംഗത്തെത്തി. പ്രഭാഷണങ്ങൾക്ക് പണം വാങ്ങുന്നതിൽ തെറ്റില്ലെന്നും ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് മാത്രം ചലച്ചിത്ര താരങ്ങൾക്ക് ലക്ഷങ്ങൾ നൽകുമ്പോൾ ഇത് മാത്രം പ്രശ്നമാക്കുന്നതെന്തിനാണെന്നും ഇവരുടെ ചോദ്യം.
സംഭവം വിവാദമായതോടെ വാട്സ് ആപ്പിലൂടെ നൗഷാദ് ബാഖവി ഇത്രയും പണം താൻ വാങ്ങിയിട്ടില്ലെന്ന് പറഞ്ഞ് വോയ്സ് മെസേജ് അയച്ചിട്ടുണ്ട്. ഇതോടെ നേരിട്ട് വന്ന് പണം വാങ്ങിയിട്ടില്ലെന്ന് തെളിയിക്കണമെന്നും സത്യം ചെയ്യണമെന്നുമാണ് ആവശ്യം. 2012ലും ഇത്രയും തുക ഇദ്ദേഹം വാങ്ങിയതായും സംഘാടകർ പറയുന്നു. വിവിധ ജില്ലകളിൽ ഇവരെ പ്രസംഗത്തിനായി കൊണ്ടുവന്ന പല സംഘാടകരും പരിപാടി നടത്താൻ ചെലവായ തുക പോലും ലഭിക്കാതെ കടക്കെണിയിലായ സംഭവങ്ങളും നിരവധിയുണ്ട്.
16 യുവതീയുവാക്കന്മാരാണ് ക്ലബ് ഒരുക്കിയ വേദിയിൽ വിവാഹിതരായത്. കാന്തപുരം എപി അബൂബക്കർ മുസ്ല്യാരാണ് വിവാഹത്തിന് കാർമികത്വം വഹിച്ചത്. വധുവിന് അഞ്ചുപവൻ സ്വർണവും കുടുംബത്തിന് ഒരു ഓട്ടോറിക്ഷവീതവും കല്യാണവസ്ത്രവും ക്ലബ് നൽകി. ബേക്കൽ ഹദ്ദാദ്നഗർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗോൾഡ് ഹിൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബാണ് സമൂഹവിവാഹം നടത്തിയത്. ക്ലബ്ബിന്റെ മൂന്നാമത് സമൂഹവിവാഹമാണ് 'മഹർ 2015'. 2012ൽ ഏഴും 2013ൽ 13ഉം വിവാഹങ്ങളും ഗോൾഡ് ഹില്ലിന്റെ മഹർ സമൂഹവിവാഹത്തിൽ നടന്നിരുന്നു. മതജാതിരാഷ്ട്രീയ ഭേദമന്യെ സംഘടിപ്പിച്ച ചടങ്ങിലേക്ക് പ്രവാസികളിൽ നിന്നടക്കം ഒരു കോടിയോളം രൂപയാണ് സംഭാവനയായി ലഭിച്ചത്. എന്തായാലും സംഭവം സോഷ്യൽ മീഡിയയിൽ ചൂടുള്ള ചർച്ചയായി മാറിയിരിക്കയാണിപ്പോൾ.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍