മുഹമ്മദ് നബിയുടെ തിരുകേശവും പാനപാത്രവും കേരളത്തിലെത്തിച്ച് കാന്തപുരം; നാട്ടുകാർക്ക് 'തിരുശൈഖി'നെ സമ്മാനിക്കാൻ മകനും! വിദേശത്തു നിന്നെത്തിയ സാധാരണക്കാരനെ മഹാപണ്ഡിതനാക്കിയും ആത്മീയ കച്ചവടം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മുഹമ്മദ് നബിയുടെ തിരുകേശം സ്ഥാപിക്കാനായി കോഴിക്കോട് കാന്തപുരം എ പി അബുബക്കർ മുസ്ല്യാർ് നിർമ്മിക്കുന്ന മുടിപ്പള്ളിയെ ചൊല്ലിയുള്ള വിവാദങ്ങൾക്ക് ഇനിയും ശമനമായിട്ടില്ല. കാന്തപുരത്തിന്റേത് തട്ടിപ്പാണെന്നും ഇതിനെതിരെ സർക്കാർ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഇ കെ വിഭാഗം സുന്നികൾ മുസ്ലിംലീഗിനെ കടുത്ത പ്രതിരോധത്തിൽ ആക്കിയിരുന്നു. ഇതേചൊല്ലിയുള്ള പ്രശ്നങ്ങൾ ഇപ്പോഴും തുടരുകയും ചെയ്യുന്നു. ഇതിനിടെയാണ് മുഹമ്മദ് നബിയുടെതെന്ന് അവകാശപ്പെടുന്ന പാനപാത്രവും കാന്തപുരം മുസ്ല്യാർ കേരളത്തിൽ എത്തിച്ചത്. ഇത് തട്ടിപ്പിന്റെ ഭാഗമായാണെന്നാണ് ഇ കെ സുന്നികൾ വാദിക്കുന്നതും. ഇങ്ങനെ പരസ്പരം തർക്കിക്കാൻ ഒന്നിനും പിറകേ മറ്റൊന്നായി വിവാദം ഉടലെടുക്കുമ്പോൾ കാന്തപുരം അബൂബക്കർ മുസ്ല്യാരുടെ മകന് ഡോക്ടർ അബ്ദുൽ ഹകിം അസ്ഹരിയും മലേഷ്യയിലെ ഇസ്ലാം നേതാവ് എന്നവകാശപ്പെടുന്ന ശൈഖ് ഇസ്മായിൽ കാസിമുമായുള്ള ബന്ധവും വിവാദത്തിന് തിരി കൊളുത്തിയിരിക്കയാണ്. സാധാരണക്കാരനായ ഒരാളെ പണ്ഡിതനാക്കി ആത്മീയ തട്ടിപ്പ് നടത്തുകയാണ് കാന്തപുരവും മകനും എന്നാണ് ആരോപണം ഉയരുന്നത്.
മലേഷ്യയിലെ ഇസ്ലാമിക പണ്ഡിതനാണെന്നും അറിയപ്പെടുന്ന എഴുത്തുകാരനാണെന്നും അവകാശപ്പെട്ട് കാന്തപുരത്തിന്റെ പുത്രൻ പരിചയപ്പെടുത്തിയ ശൈഖ് ഇസ്മായിൽ കാസിമിനെ കുറിച്ച് അനുയായികൾക്ക് തെറ്റായ വിവരങ്ങൾ പറഞ്ഞു കൊടുത്ത നടപടിയാണ് ഇ കെ സുന്നികൾ സൈബർ ലോകത്തും ആഘോഷമാക്കുന്നത്. പാതിമലയാളിയും അബുദാബി ഫ്യൂച്ചർ സിറ്റി പ്രൊജക്ടിന്റെ ചെയർമാനാണ് ഇസ്മായിൽ കാസിമമെന്നും ലോകം മുഴുവൻ അറിയപ്പെടുന്ന ഇസ്ലാമിക പണ്ഡിതനും ശൈഖുമാണെന്ന് പറഞ്ഞ് അബ്ദുൾ ഹക്കിം പരിചയപ്പെടുത്തുന്ന വീഡിയോ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിനെതിരെ ഉയരുന്ന വിമർശനങ്ങൾ.
ഹക്കിം പരിചയപ്പെടുത്തിയത് വ്യാജശൈഖിനെ ആണെന്നും ഇതിന് പിന്നിൽ ചില സ്ഥാപിത താല്പര്യങ്ങളുണ്ടെന്നുമാണ് സൈബർ ലോകത്തെ സമസ്ത വിഭാഗം സുന്നികൾ വിമർശിക്കുന്നത്. എന്നാൽ സംഭവം വിവാദമായതോടെ ഡോ. ഡോക്ടർ അബ്ദുൽ ഹകിം അസ്ഹരി ശൈഖിനെ പരിചയപ്പെടുത്തുന്ന വീഡിയോ യുട്യൂബിൽ നിന്നും അപ്രത്യക്ഷമായി. തട്ടിപ്പാണെന്ന് വ്യക്തമായതോടെ വീഡിയോ ഡിലീറ്റ് ചെയ്ത് രക്ഷപെടുക ആയിരുന്നു എന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.
എ പി വിഭാഗം ഒരുസ്ഥാപനത്തിൽ സന്ദർശിക്കാനെത്തിയ ഇസ്മായിൽ കാസിമിനെ പരിചയപ്പെടുത്തി അബ്ദുൾ ഹക്കിം നടത്തിയ പരാമർശത്തെ ഖണ്ഡിച്ചുകൊണ്ടാണ് സൈബർ ലോകത്ത് എ പി - ഇകെ യുദ്ധം കൊഴുത്തത്. അന്താരാഷ്ട്ര വ്യക്തിത്വമാണ് ശൈഖ് ഇസ്ലാമിയിൽ കാസിമെന്നും നിരവധി അന്താരാഷ്ട്ര വേദികളിൽ സംസാരിച്ചിട്ടുള്ള വ്യക്തിത്തമാണെന്നും ഡോ. അബ്ദുൾ ഹക്കീം പരിചയപ്പെടുത്തുന്നത് യുട്യൂബ് വീഡിയോയിൽ വ്യക്തമായിരുന്നു. 150തോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ടെന്നും 40 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന വ്യക്തിത്വമാണെന്നും അദ്ദേഹത്തെ സദസിനായി പരിചയപ്പെടുത്തിയിട്ടുണ്ട്.
കാന്തപുരത്തിന്റെ പുത്രൻ തങ്ങളുടെ അനുയായികൾക്ക് പരിചയപ്പെടുത്തിയ വ്യക്തി വ്യാജ ശൈഖാണെന്ന് തെളിവുകൾ നിരത്തി സമർത്ഥിച്ചുകൊണ്ടാണ് ചില ബ്ലോഗർമാരും രംഗത്തെത്തി. സ്വയം പ്രഖ്യാപിത ആത്മീയ നേതാവായ ഇസ്മായിൽ കാസിം ചുരുങ്ങിയ കാലം കൊണ്ടാണ് 'ശൈഖായി' മാറിയതെന്നും ഈ ബ്ലോഗുകളിൽ വ്യക്തമാക്കുന്നു. തിരൂർ സ്വദേശിയാണ് ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ. സ്വാതന്ത്ര്യലബ്ദിക്ക് മുമ്പ് തന്നെ മലേഷ്യയിലേക്ക് താമസം മാറുകയും ചെയ്തിരുന്നു. സ്വന്തമായി വെബ്സൈറ്റ് തുടങ്ങി അതിലൂടെ സ്വയം ആത്മീയ നേതാവ് ചമയുന്ന ശൈഖ് ഇസ്മായിൽ സ്വന്തമായി ഒരു പുസ്തകം പോലും എഴുതാത്ത ആളാണെന്നാണ് ആരോപണം. മാത്രവുമല്ല, ലോകം അറിയപ്പെടുന്ന പ്രഭാഷകനാണെന്ന് പറയുമ്പോഴും ലോകത്തെ പ്രമുഖർക്ക് ആർക്കും അറിയുകയുമില്ല.
ഫേസ്ബുക്ക് പേജിൽ കാണുന്ന ഇസ്ലാമായിൽ കാസിമിന്റെ ചിത്രവും വെബ്സൈറ്റിലെ ചിത്രവും കണ്ടാലും തട്ടിപ്പ് വ്യക്തമാകും. മികച്ചൊരു ആത്മീയ വ്യാപാരിയാണ് താനെന്ന് സ്വയം പരിചയപ്പെടുത്തുകയാണ് ഇസ്മായിൽ കാസിം. ഇതിനെ സമർത്ഥിക്കുന്ന രേഖകളും വെബ്സൈറ്റിലുണ്ട്. ഒരു വെള്ള തൊപ്പി അതിന്റെ മുകളിൽ ഒരു പച്ച തൊപ്പി അതിനു മുകളിൽ ഒരു ചുവന്ന കെട്ട് പിന്നൊരു ചുവന്ന കോട്ട്, കയ്യിൽ ഒരു വടിയുമാണ് വേഷം. ഫേസ്ബുക്കിൽ എല്ലാം തികഞ്ഞൊരു ബിസിനസ് മാന്റെ ലുക്കിലും. അബുദാബിയിൽ ഫ്യൂച്ചർ സിറ്റിയുടെ ചെയർമാൻ എന്നാണ് അവകാശപ്പെടുന്നതെങ്കിലും അങ്ങനെയല്ല കാര്യങ്ങളെന്നാണ് അറിയുന്നത്. അബുദാബി ഫ്യൂച്ചർ സിറ്റി പ്രൊജക്ട് എന്നൊരു പദ്ധതി പോലുമില്ലെന്നാണ് സൈബർ ഇടങ്ങളിലൂടെ ഇ കെ സുന്നി വിഭാഗക്കാർ വ്യക്തമാക്കുന്നത്.
ലോകത്ത് അറിയപ്പെടാത്ത ഈ തട്ടിപ്പുകാരനെ എ പി വിഭാഗത്തിന്റെ കേന്ദ്രത്തിൽ അബദ്ധത്തിൽ എത്തിച്ചതല്ലെന്ന വിമർശനമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. മലേഷ്യയിൽ അടുത്തിടെ ഒരു എ പി വിഭാഗം നേതാവ് യാത്ര ചെയ്തിരുന്നെന്നും അവരിൽ ചിലർ മുഖേനയാണ് ഈ ശൈഖ് കേരളത്തിലെത്തിയതെന്നുമാണ് ആക്ഷേപം. ഇസ്മായിൽ ശൈഖിന്റേതായി യുട്യുബിൽ അപ്ലോഡ് ചെയ്ത വീഡിയോകളെല്ലാം രണ്ട് വർഷത്തിനുള്ളിൽ പോസ്റ്റ് ചെയ്തതാണ്. ഇങ്ങനെയുള്ള ഒരാളെ ഡോ. അബ്ദുൾ ഹക്കിം അസ്ഹരിയെ പോലുള്ള ഒരു വ്യക്തി എന്തിന് സ്വീകരിച്ചാനയിച്ചു എന്നാണ് സൈബർ ഇടങ്ങളിൽ ഉയരുന്ന ചോദ്യം. ഈ കപട ശൈഖിനെ ഉപയോഗിച്ച് ആത്മീയ വ്യാപാരമാണ് ലക്ഷ്യമിടുന്നതെന്നുമാണ് ഉയരുന്ന വിമർശനം.
കേരളത്തിലെ അറിയപ്പെടുന്ന ഇസ്ലാമിക പണ്ഡിതൻ കൂടിയായ ഡോ. അബ്ദുൽ ഹകിം അസ്ഹരി സ്വീകരിച്ച് ആനയിച്ച വ്യക്തിത്വം സൈബർ ഇടങ്ങളെ മറയാക്കി ആത്മീയ തട്ടിപ്പു നടത്തുന്ന ആളാണ് ഇസ്മായിൽ കാസി എന്നാണ് വ്യക്തമാകുന്നത്. ഇദ്ദേഹത്തിന്റെ വെബ്സൈറ്റിൽ നെൽസൺ മണ്ഡേല അവാർഡ് കിട്ടിയിട്ടുണ്ടെന്നുമാണ്. ഇത് ഇന്ത്യയിൽ നിന്നാണ് കിട്ടിയതെന്നുമൊക്കെയാണ് തട്ടിവിട്ടിരിക്കുന്നത്. ഇങ്ങനെയൊരു തട്ടിപ്പുകാരനെ ഒപ്പം കൂട്ടിയത് മറ്റൊരു ആത്മീയ തട്ടിപ്പിനാണെന്ന വിമർശനം കടുത്തിരിക്കയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍