Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേരളത്തിന് പുറത്ത് പോകാത്ത യുവാവിന് പഞ്ചാബിലെ മരണവുമായി ബന്ധപ്പെട്ട് സമൻസ് ! മലയാളമല്ലാതെ മറ്റൊരു ഭാഷയും അറിയാത്ത ശൂരനാട് സ്വദേശിക്ക് സമൻസ് വന്നത് പാട്യാല പൊലീസിൽ നിന്നും; മരിച്ചയാൾ സഹോദരനു നൽകിയ നമ്പർ കുരുക്കിലാക്കിയത് സംഭവം എന്താണെന്ന് പോലുമറിയാത്ത സുനിലിനെ

കേരളത്തിന് പുറത്ത് പോകാത്ത യുവാവിന് പഞ്ചാബിലെ മരണവുമായി ബന്ധപ്പെട്ട് സമൻസ് ! മലയാളമല്ലാതെ മറ്റൊരു ഭാഷയും അറിയാത്ത ശൂരനാട് സ്വദേശിക്ക് സമൻസ് വന്നത് പാട്യാല പൊലീസിൽ നിന്നും; മരിച്ചയാൾ സഹോദരനു നൽകിയ നമ്പർ കുരുക്കിലാക്കിയത് സംഭവം എന്താണെന്ന് പോലുമറിയാത്ത സുനിലിനെ

മറുനാടൻ ഡെസ്‌ക്‌

ശൂരനാട് (കൊല്ലം) : കേരളം വിട്ട് ഇതുവരെ പുറത്ത് പോയിട്ടില്ല. മലയാളമല്ലാതെ മറ്റൊരു ഭാഷയും അറിയത്തുമില്ല. എന്നിരുന്നിട്ടും പഞ്ചാബിൽ നടന്ന മരണവുമായി ബന്ധപ്പെട്ട് ശൂരനാട് സ്വദേശിക്ക് സമൻസ് അയച്ച് പാട്യാല പൊലീസ്. പോരുവഴി നടുവിലേമുറി സുനിൽ ഭവനത്തിൽ സുനിലിനാ(35)ണു ശൂരനാട് പൊലീസ് സ്റ്റേഷൻ വഴി സമൻസ് എത്തിയത്. ഈ മാസം 20ന് കേസിന്റെ ആവശ്യത്തിനായി പട്യാല സ്റ്റേഷനിൽ എത്തണമെന്നാണു നിർദ്ദേശം. എന്നാൽ സംഭവം എന്താണെന്ന് ഇപ്പോഴും സുനിലിന് വ്യക്തമായിട്ടില്ല.

2017 ജൂലൈ 14നു പട്യാല റെയിൽവേ സ്റ്റേഷനിൽ ഹരിയാന ഭിവാനി സ്വദേശിയായ സതീഷ്‌കുമാർ (45) ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞിരുന്നു. തന്നെ വധിക്കുമെന്ന് ആരോ ഫോണിൽ വിളിച്ച് പറഞ്ഞുവെന്നാണ് മരിക്കും മുൻപ് സതീഷ് കുമാർ സഹോദരനോട് പറഞ്ഞത്. ഏത് നമ്പറാണിതെന്നും സഹോദരന് കൈമാറിയിരുന്നു. എന്നാലോ നൽകിയ നമ്പർ ശൂരനാട് സ്വദേശി സുനിലിന്റെയും. നമ്പർ നൽകിയ ദിവസം രാത്രി ഏഴിനാണു സതീഷ്‌കുമാർ മരിച്ചത്.

തുടർന്ന് ഈ നമ്പറുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായാണു സുനിലിനെ ചോദ്യം ചെയ്യാൻ വിളിച്ചിരിക്കുന്നത്. ഇതുവരെ ആരെയും ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയിട്ടില്ലെന്നു സുനിൽ പറയുന്നു. നമ്പർ എഴുതിയെടുത്തപ്പോൾ വന്ന തെറ്റാകാമെന്നാണു കരുതുന്നത്. സമൻസ് വന്നതിന്റെ ഞെട്ടലിലാണ് കൂലിപ്പണിക്കാരനായ സുനിലും കുടുംബവും. നീതി തേടി മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മിഷൻ, കോടതി എന്നിവരെ സമീപിക്കാനൊരുങ്ങുകയാണ് സുനിൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP