എസ്എസ്എൽസി പരീക്ഷ എഴുതാത്ത കുട്ടിക്കും കിട്ടി രണ്ട് ഗ്രേഡ്! വിനയായത് സോഫ്റ്റ്വെയറിൽ അപ്ലോഡ് ചെയ്യാൻ പരിചയമില്ലാത്തവർക്ക് പുറംകരാർ നൽകിയത്; വിദ്യാഭ്യാസ വകുപ്പിന്റെ 'കുട്ടിക്കളി'യിൽ നാണംകെട്ട് കേരളം
കണ്ണൂർ: രണ്ട് വട്ടം എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിക്കുക. വിദ്യാഭ്യാസ രംഗത്ത് എന്നും മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായിരുന്ന കേരളത്തെ നാണം കെടുത്തുന്ന സംഭവങ്ങളാണ് എസ്എസ്എൽസി പരീക്ഷാ ഫലത്തിലെ പിഴവിലൂടെ പുറത്തുവന്നത്. പരീക്ഷ എഴുതാതിരുന്ന കുട്ടിക്കും രണ്ട് ഗ്രേഡ് മാർക്ക് കിട്ടിയെന്ന സംഭവം ഫലപ്രഖ്യാപനത്തിലെ ഗുരുതര വീഴ്ച്ചയെ സൂചിപ്പിക്കുന്നത്. ആലക്കോട് നെല്ലിപ്പാറയിലെ ടി.എ. ധനേഷിനാണ് എസ്എസ്എൽസി പരീക്ഷ എഴുതാതിരുന്നിട്ടും രണ്ട് ഗ്രേഡ് കരസ്ഥമാക്കാൻ സാധിച്ചത്. സി പ്ളസും ഒരു ഇയുമാണ് ധനേഷിന് ലഭിച്ചത്.
അസുഖം കാരണം ധനേഷിന് പരീക്ഷ എഴുതാൻ പറ്റിയില്ല. രക്ഷിതാക്കൾ വിവരം നേരത്തേ സ്കൂൾ ഹെഡ്മാസ്റ്ററെ അറിയിച്ചിരുന്നു. ധനേഷിന്റെ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള രക്ഷിതാവിന്റെ അപേക്ഷ ഹെഡ്മാസ്റ്റർ ഡി.പി.ഐ ഓഫീസിലേക്ക് അയച്ചു. തുടർന്ന് വിദ്യാർത്ഥിയുടെ രജിസ്ട്രേഷൻ റദ്ദാക്കി ഫെബ്രുവരി 28ന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവുമിറക്കി. പക്ഷേ, ഫലപ്രഖ്യാപിച്ചപ്പോൾ ധനേഷിന് കണക്കിന് സി പ്ളസും കംപ്യൂട്ടർ സയൻസിന് ഇ ഗ്രേഡും!മറ്റു വിഷയങ്ങൾക്ക് അവധി എന്നു തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ധനേഷിന്റെ രക്ഷിതാക്കൾ വെറുതെ വിദ്യാഭ്യാസവകുപ്പിന്റെ സൈറ്റിൽ നോക്കിയപ്പോഴാണ് ഫലം കണ്ട് ഞെട്ടിയത്. ഉടനെ വിവരം ഹെഡ്മാസ്റ്റർ സി. ഹരികുമാറിനെ അറിയിച്ചു. സാങ്കേതികപ്രശ്നം മൂലമുണ്ടായ അബദ്ധമാണെന്നായിരുന്നു ഉന്നതരുടെ വിശദീകരണം.
അതേസമയം എസ്എസ്എൽസി പരീക്ഷയെ ഇത്രയും കുളമാക്കിയത് വകുപ്പിലെ രാഷ്ട്രീയത്തിന്റെ അതിപ്രസരം തന്നെയാണെന്നും വ്യക്തമായി. എസ്എസ്എൽസി മൂല്യനിർണയ ക്യാമ്പുകളിൽ നാലരലക്ഷത്തിലധികം കുട്ടികളുടെ മാർക്കുകൾ സോഫ്റ്റ്വെയറിൽ അപ്ലോഡ് ചെയ്യാൻ രാഷ്ട്രീയ ശുപാർശയിൽ നിയമിച്ച മൂന്നൂറോളം ഡിറ്റിപി ഓപ്പറേറ്റർമാരാണ് ഫലനിർണ്ണയത്തെ കുളമാക്കിയത്. യാതൊരു പരീശിലനവും നൽകാതെയാണ് ഇവരെ നിയമിച്ചത്. കഴിഞ്ഞ വർഷം വരെ മൂല്യ നിർണയ കേന്ദ്രങ്ങളിൽ പരിചയ സമ്പന്നരായ അദ്ധ്യാപകരായിരുന്നു മാർക്ക് അപ്ലോഡ് ചെയ്തിരുന്നത്. വളരെ ഉത്തരവാദിത്വം വേണ്ട ആ ജോലി ഇത്തവണ ആദ്യമായാണ് ഔട്ട് സോഴ്സ് ചെയ്യുന്നത്.
ഹയർസെക്കൻഡറിയിൽ ഈ ജോലിക്ക് കമ്പ്യൂട്ടർ അദ്ധ്യാപകരേയും എച്ച്.എസ്.എസ്.ടിമാരേയും പരിശീലനം നൽകി നിയോഗിച്ച സ്ഥാനത്താണ് എസ്. എസ്. എൽ. സിക്ക് സാദാ ഡി.റ്റി.പിക്കാരുമായി വിദ്യാഭ്യാസവകുപ്പ് ഫലപ്രഖ്യാപനത്തിന് നീങ്ങിയത്. ഹയർസെക്കൻഡറിയിൽ ഒൻപതരലക്ഷം കുട്ടികളുടെ മാർക്ക് കൈകാര്യംചെയ്യുന്ന നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിന്റെ നൂതന സോഫ്റ്റ്വെയറിന്റെ ലളിതരൂപമായ 'ഐ എക്സാംസ്' ആണ് എസ്.എസ്.എൽ.സിക്ക് ഉപയോഗിച്ചത്. മൂല്യനിർണയക്യാമ്പിൽ മാർക്ക് അപ്ലോഡ് ചെയ്യുന്നതിൽ തെറ്റ് വരാതിരിക്കാൻ ഡബിൾഎൻട്രി എന്ന സുരക്ഷാ സംവിധാനമുള്ള സോഫ്റ്റ്വെയറാണിത്. രണ്ട് ഡാറ്റാ എൻട്രി ഓപ്പറേറ്റർമാർ രണ്ട് കമ്പ്യൂട്ടറുകൾ വഴി ഓരോ മാർക്കും എന്റർ ചെയ്യണം. രണ്ട് മാർക്കുകളും സമാനമല്ലെങ്കിൽ സോഫ്റ്റ്വെയർ നിരസിക്കുകയും തെറ്റ് ചൂണ്ടിക്കാട്ടുകയും ചെയ്യും. ഈ മാർക്ക് മൂല്യനിർണയ രജിസ്റ്ററിൽ ഒത്തുനോക്കിയശേഷം മൂന്നാമത് ശരിയായി എന്റർ ചെയ്യണം. എന്റർ ചെയ്ത മാർക്കിൽ എഡിറ്റിങ് സാദ്ധ്യമല്ല. രണ്ട് മാർക്കും ശരിയാണെങ്കിലേ സെർവറിലേക്ക് പോകൂ.
54 ക്യാമ്പുകളിലായി 19,000 അദ്ധ്യാപകരാണ് മൂല്യനിർണയം നടത്തിയത്. ഒരിടത്ത് ശരാശരി 350പേർ. ഫലപ്രഖ്യാപനം വേഗത്തിലാക്കാൻ കൂടുതൽ ഉത്തരക്കെട്ടുകൾ നോക്കുന്നവർക്ക് കെട്ടൊന്നിന് 200രൂപ വീതം അധിക പ്രതിഫലം പ്രഖ്യാപിച്ചു. അതോടെ മിക്കഅദ്ധ്യാപകരും ഒരു ദിവസം രണ്ട് കെട്ട് നോക്കേണ്ടിടത്ത് അഞ്ചും ആറും കെട്ടുകൾ നോക്കി. ഒരുകെട്ടിൽ 25മുതൽ 32വരെ ഉത്തരക്കടലാസുകളാണുള്ളത്. ഒരുഅദ്ധ്യാപകൻ ഒരു ദിവസം 190 ഉത്തരക്കടലാസുകൾ വരെ നോക്കിയിട്ടുണ്ട്.
അതായത് ഒരു ദിവസം ശരാശരി 60,000ത്തിലധികം പേപ്പറുകളിലെ മാർക്കുകൾ ഏതാനും മണിക്കൂറുകൾക്കുള്ളിൽ സോഫ്റ്റ്വെയറിലാക്കാൻ കരാർ ജീവനക്കാർ നിർബന്ധിതമായി. അതോടെ സുരക്ഷാ സംവിധാനമായ 'ഡബിൾഎൻട്രി' അട്ടിമറിച്ചു. ഒരേ ഓപ്പറേറ്റർ തന്നെ രണ്ട് കമ്പ്യൂട്ടറുകളിൽ മാർക്ക് അപ്ലോഡ് ചെയ്തു. ആ മാർക്ക് ശരിയോ തെറ്റോ എന്ന് കണ്ടുപിടിക്കാനാവില്ല. ധൃതി കാരണം ഗ്രേസ്മാർക്കിന്റെ ഫയൽ പലയിടത്തും എന്റർ ചെയ്തില്ല. സംശയമുള്ള മാർക്കുകൾ ഡാറ്റാഎൻട്രിക്കാർ എന്റർ ചെയ്യാതെ വിട്ടു. അതിനാലാണ് ചില വിഷയങ്ങളുടെ ഫലം ലഭിക്കാതിരുന്നത്.
അതേസമയം കേരളത്തെ മുഴുവൻ നാണംകെടുത്തിയ സംഭവത്തിൽ യാതൊരു വിധ അന്വേഷണവും വേണ്ടെന്ന നിലപാടിലാണ് വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയും.
- TODAY
- LAST WEEK
- LAST MONTH
- വനിതാപൊലീസുകാരും, മാധ്യമ പ്രവർത്തകരും അടങ്ങുന്ന നാനൂറോളം സ്ത്രീകളെ ഒരു പരാതിയുമില്ലാതെ ഇത്രയും കാലം പീഡിപ്പിക്കാൻ കഴിഞ്ഞതെങ്ങനെ? ഇത് ഇന്ത്യ കണ്ട എറ്റവും വലിയ ലൈംഗിക പീഡനക്കേസ്; പ്രജ്വൽ രേവണ്ണയുടെ സൈക്കോ സ്ത്രീ പീഡനത്തിന്റെ മോഡസ് ഓപ്പറൻഡി ഇങ്ങനെ
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- മാറ്റം കണ്ടുതുടങ്ങിയത് കോവിഡ് കാലത്ത്; ഏറ്റവുമൊടുവിൽ സ്വന്തം പേരുപോലും ഓർക്കാൻ കഴിയുമായിരുന്നില്ല; പെട്ടെന്ന് രണ്ടര മൂന്ന് വയസ്സുകാരിയായത് പോലെ; ദുരിതങ്ങൾ താണ്ടാൻ സഹായിയായത് സഹോദരി വിജയമ്മ; ചെറിയ വേഷങ്ങൾ എങ്കിലും മലയാളിയുടെ മനസ്സിൽ ഇടം പിടിച്ച കനകലത വിടവാങ്ങുമ്പോൾ ബാക്കിയാക്കുന്നത് കലയുടെ 'പൂക്കാലം'
- മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി മകൻ അമ്മയെ കൊലപ്പെടുത്തി; മകൻ അറസ്റ്റിൽ; ഹൃദയാഘാതമെന്ന് ആദ്യം കരുതിയെങ്കിലും പിടി വീണത് ഡോക്ടർക്ക് സംശയം തോന്നിയതോടെ
- ഉറക്കക്കുറവായി തുടങ്ങിയ രോഗം ഒടുവിൽ കീഴടക്കി; നടി കനകലത അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്തെ വസതിയിൽ; ആദ്യത്തെ കൺമണിയും രാജാവിന്റെ മകനും അനിയത്തിപ്രാവും അടക്കം മലയാളത്തിലും തമിഴിലുമായി 360 ൽ അധികം ചിത്രങ്ങൾ; സിനിമയിലേക്ക് എത്തിയത് നാടകത്തിൽ തിളങ്ങിയ ശേഷം
- കെ എസ് ആർ ടി സി ഡ്രൈവറുടെ പരാതി: മേയർക്കും സച്ചിൻ ദേവ് എംഎൽഎയ്ക്കും എതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ്; യദുവിന്റെ ഹർജിയിൽ കേസെടുത്തത് കോടതി നിർദ്ദേശപ്രകാരം; അഭിഭാഷകന്റെ പരാതിയിൽ കേസെടുത്തിരുന്നത് ജാമ്യം കിട്ടുന്ന വകുപ്പുകൾ പ്രകാരം
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- 12 ഫോറും ആറ് സിക്സുമായി സൂര്യകുമാർ യാദവ് സെഞ്ചുറി പ്രകടനത്തിലൂടെ മുന്നിൽ നിന്ന് പട നയിച്ചപ്പോൾ മുംബൈക്ക് അനായാസ ജയം; ഹൈദരാബാദിനെ കീഴടക്കിയത് ഏഴുവിക്കറ്റിന്; മുംബൈയുടെ പ്ലേ ഓഫ് സ്വപ്നം വീണ്ടും സജീവമായി
- അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം
- നിരോധിത സംഘടനയിൽ നിന്ന് പണം കൈപ്പറ്റി; കെജ്രിവാളിനെതിരെ എൻഐഎ അന്വേഷണം നിർദ്ദേശിച്ച് ലഫ്. ഗവർണർ; ഇടക്കാല ജാമ്യം നൽകുന്നത് പരിഗണിക്കുമെന്ന് സുപ്രീംകോടതി പറഞ്ഞതിന് പിന്നാലെ രാഷ്ട്രീയ നീക്കം
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- തൃശ്ശൂരിൽ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു; പൊലീസ് അന്വേഷണം അസാധാരണ വഴികളിലൂടെ; യദുവിനെ കെ എസ് ആർ ടി സി പിരിച്ചു വിട്ടേക്കും; ഡ്രൈവിങ് ലൈസൻസും റദ്ദാക്കിയേക്കും; യദുവിനെ എല്ലാ അർത്ഥത്തിലും പൂട്ടാൻ നീക്കം
- ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- 'ഈ ഒരു തെളിവു മാത്രം മതി; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു': യാത്രയ്ക്കിടെ തന്നെ അപമാനിച്ച ദിവസം കെ എസ് ആർ ടി സി ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞതായി നടി റോഷ്ന
- അമേരിക്കയും, കാനഡയും, ബ്രിട്ടനും, ആസ്ട്രേലിയയുമെല്ലാം കഴിഞ്ഞകാല ഓർമ്മകളാകുന്നു; ഉന്നതപഠനത്തിനായി ഇന്ത്യൻ വിദ്യാർത്ഥികൾ ഇപ്പോൾ തിരഞ്ഞെടുക്കുന്നത് നെതർലാൻഡ്സും ഫിൻലാൻഡും; പരമ്പരാഗത ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ ഇന്ത്യൻ വിദ്യാർത്ഥികൾ കൈയൊഴിയുന്നു
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍