കേരളത്തിനെതിരെ കോടതിയലക്ഷ്യ ഹർജിയുമായി പ്രശാന്ത് ഭൂഷൺ മുന്നോട്ട്; കേന്ദ്ര നിർദ്ദേശം അനുസരിക്കില്ലെന്ന് കേരളവും; തെരുവ് നായക്കളെ കൊന്നൊടുക്കാനുള്ള തീരുമാനം നടപ്പിലാക്കാൻ കടമ്പകൾ ഏറെ
തിരുവനന്തപുരം: ആക്രമണകാരികളായ തെരുവുനായ്ക്കളെ പോലും കൊല്ലരുതെന്ന കേന്ദ്ര മൃഗസംരക്ഷണ ബോർഡിന്റെ നിർദ്ദേശം സംസ്ഥാനത്തു നടപ്പാക്കേണ്ടതില്ലെന്നു സംസ്ഥാന സർക്കാർ തീരുമാനം. അതിനിടെ തെരുവുനായ്ക്കളെ കൊന്നൊടുക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം നിലവിലെ നിയമങ്ങൾക്കു വിരുദ്ധവും സുപ്രീം കോടതി വിധിയുടെ ലംഘനവുമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി. നായ്ക്കളെ കൊല്ലാനുള്ള തീരുമാനം നടപ്പാക്കിയാൽ താൻ ഉടനെ കോടതിയലക്ഷ്യ ഹർജി നൽകുമെന്നും പ്രശാന്ത് ഭൂഷൺ മുന്നറിയിപ്പു നൽകി. അതിനുള്ള നിയമനടപടികൾ പ്രശാന്ത് ഭൂഷൺ തുടങ്ങി കഴിഞ്ഞു. ഇതോടെ തെരുവ് നായ പ്രശ്നത്തിന് പുതിയ തലം വരികയാണ്.
സുപ്രീം കോടതി വിധിയിൽ മനുഷ്യന്റെ ജീവനു ഭീഷണിയാകുന്ന ആക്രമണകാരികളായ തെരുവുനായ്ക്കൾക്കെതിരെ നടപടി ആകാമെന്നു വ്യക്തമാക്കിയിട്ടുള്ളതിനാൽ മൃഗസംരക്ഷണ ബോർഡിന്റെ നിർദ്ദേശം സംസ്ഥാനത്തു നടപ്പാക്കേണ്ടതില്ലെന്നായിരുന്നു സർക്കാർ തീരുമാനം.. ഇത്തരം തെരുവുനായ്ക്കൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും വന്ധ്യംകരണ പ്രവർത്തനങ്ങൾ ഊർജിതമായി നടപ്പാക്കാനും തദ്ദേശ സ്ഥാപനങ്ങൾക്കു നിർദ്ദേശം നൽകും. വളർത്തുനായ്ക്കൾക്കു റജിസ്ട്രേഷൻ നിർബന്ധമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
തെരുവുനായ്ക്കളെ വന്ധ്യംകരിക്കാനും ആക്രമണകാരികളായവയെ കൊന്നൊടുക്കാനുമുള്ള മന്ത്രിയുടെ ഉത്തരവ് പ്രാവർത്തികമാകാൻ സാധ്യത കുറവെന്ന് വിദഗ്ദ്ധരും വിലയിരുത്തുന്നു. 2001ലെ മൃഗങ്ങളുടെ ജനനനിയന്ത്രണ നിയമത്തിന്റെ ഒൻപതാം വകുപ്പ് അനുസരിച്ച് ചികിത്സിച്ച് ഭേദമാക്കാൻ പാടില്ലാത്ത രോഗമോ മാരകമായ മുറിവോ ഉള്ള നായകളെ അംഗീകരിക്കപ്പെട്ട ഒരു വെറ്ററിനറി സർജ്ജൻ സാക്ഷ്യപ്പെടുത്തിയതിന് ശേഷം മാത്രം ദയാവധത്തിന് വിധേയമാക്കാവുന്നതാണ്. പേ പിടിച്ച നായകൾ ആണെങ്കിൽ മൃഗഡോക്ട്ടർമാരുടെ ഒരു പാനൽ സാക്ഷ്യപ്പെടുത്തിയതിനു ശേഷം അവയെ വേദനാരഹിതമായി മരിക്കാൻ അനുവദിക്കുകയോ ആനിമൽ വെൽഫെയർ ബോർഡിന് കൈമാറുകയോ ചെയ്യണമെന്നാണ് നിയമം അനുശാസിക്കുന്നത്. അല്ലെങ്കിൽ അത് ക്രിമിനൽകുറ്റംവരെയാകാം. ഈ സാഹചര്യത്തിൽ സർക്കാർ തീരുമാനം നടപ്പാക്കാനാകില്ലെന്നാണ് വിലയിരുത്തൽ.
ഇത്തരം നായകളെ കണ്ടെത്തിയാൽ ആനിമൽ വെൽഫെയർ ബോർഡിന് കൈമാറണം എന്നതിനപ്പുറം മറ്റൊന്നും ചെയ്യാൻ നിയമം സർക്കാരിനെ അനുവദിക്കുന്നില്ലെന്നു വ്യക്തമാണ്. കൊല്ലുന്ന രീതിയെക്കുറിച്ചും നിയമത്തിൽ പരാമർശങ്ങൾ ഉണ്ട്. പേ പിടിച്ച നായകളെ സോഡിയം പെനതോൾ കുത്തി വച്ച് വേദന കുറഞ്ഞ മരണം അനുവദിക്കുകയാണ് ചെയ്യുന്നത്. അതല്ലാത്ത അക്രമകാരികളായ നായകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിൽ സർക്കാർ നിയമോപദേശം തേടിയിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞ്ത്. വന്ധ്യംകരണം നിയമവിരുദ്ധമാണെന്ന 2012ലെ കോടതിവിധിയ്ക്കെതിരെ സർക്കാർ അപ്പീൽ പോയതും ആവശ്യമില്ലാത്ത കാര്യമാണെന്ന് നിയമവകുപ്പ് ഉപദേശം നൽകിയിരുന്നു. മാത്രമല്ല തെരുവ് നായ്ക്കളെ കൈകാര്യം ചെയ്യാനുള്ള അധികാരം കോർപ്പറേഷൻ സെക്രട്ടറിക്ക് നൽകുന്ന മുനിസിപ്പാലിറ്റി ആക്റ്റ് നിലവിലുള്ളപ്പോൾ മറ്റൊരു ഒരു നിയമനിർമ്മാണം ആവശ്യമില്ലെന്നും അന്ന് പറഞ്ഞിരുന്നു. വന്ധ്യംകരണം നടത്തിയതിനു ശേഷം വേണ്ട വിധം നിരീക്ഷിച്ചില്ലെങ്കിൽ മറ്റു രോഗങ്ങൾ പടർന്നു പിടിക്കാനും സാധ്യതയുണ്ടെന്ന് അഭിപ്രായം ഉയരുന്നുണ്ട്. ഇതും വെല്ലുവിളിയാണ്.
ആക്രമണകാരികളായ നായ്ക്കളെ കൊല്ലുന്നതു സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നാണു കേന്ദ്ര മൃഗസംരക്ഷണ ബോർഡ് കഴിഞ്ഞ ദിവസം നൽകിയ കത്തിൽ സംസ്ഥാനത്തെ അറിയിച്ചത്. ഈ സാഹചര്യത്തിലാണ് സർക്കാർ തീരുമാനം എടുത്തത്. കേന്ദ്ര മൃഗസംരക്ഷണ ബോർഡ് പറയുന്നത് പോലെയല്ലെന്നും സുപ്രീം കോടതി വിധി മറിച്ചാണെന്നുമാണു സർക്കാർ നിലപാട്. തെരുവുനായ്ക്കളുടെ ആക്രമണത്തിൽ മരിച്ച പുല്ലുവിള ചെമ്പകരാമൻതുറ സ്വദേശി ശിലുവമ്മയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ അനുവദിച്ചു. ഇതോടെയാണ് പ്രശാന്ത് ഭൂഷൺ കാര്യങ്ങൾ വിശദീകരിച്ച് കത്ത് അയച്ചത്. തെരുവുനായ്ക്കളെ കൊന്നൊടുക്കുമെന്ന മന്ത്രിമാരായ കെ.ടി.ജലീലിന്റെയും കെ.രാജുവിന്റെയും പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണു കത്ത്. നായ്ക്കളെ കൊന്നൊടുക്കുന്നത് മൃഗങ്ങളോടുള്ള ക്രൂരത തടയാനുള്ള നിയമത്തിന്റെയും (1960) ഇന്ത്യൻ ശിക്ഷാനിയമത്തിന്റെയും ലംഘനമാണെന്ന് പ്രശാന്ത് ഭൂഷൺ വിശദീകരിക്കുന്നു.
നായ്ക്കളെ കൊന്നൊടുക്കാൻ പാടില്ലെന്നു ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് കഴിഞ്ഞ വർഷം നവംബറിൽ വ്യക്തമാക്കിയതാണ്. മൃഗ ജനന നിയന്ത്രണ പദ്ധതി ഫലപ്രദമായി നടപ്പാക്കണമെന്നും നായ്ക്കളെ കൊന്നൊടുക്കുന്നതു പ്രശ്നപരിഹാരമല്ലെന്നും കോടതി കഴിഞ്ഞ മാർച്ചിൽ വ്യക്തമാക്കിയിരുന്നു. നായ്ക്കളെ കൊന്നൊടുക്കുന്നതു ഫലപ്രദമല്ലെന്നു ലോകാരോഗ്യ സംഘടനയുടെയും മറ്റും പഠനങ്ങൾ തെളിയിക്കുന്നുവെന്നും പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി. കൊന്നൊടുക്കൽ കാലങ്ങളായി ഇന്ത്യയിൽ പ്രയോഗിക്കുന്നതാണ് . എന്നാൽ നായ്ക്കളുടെ സംഖ്യ കുറയ്ക്കാൻ അതിലൂടെ സാധിച്ചിട്ടില്ല. നായ്ക്കളെ കൊല്ലുന്നതുകൊണ്ടു മെച്ചമില്ലെന്നു ബോധ്യപ്പെട്ട ബോംബെ മുനിസിപ്പൽ കോർപറേഷൻ 1994ൽ വന്ധ്യംകരണ പരിപാടി തുടങ്ങി.
പ്രശ്നത്തിനു നാലു പരിഹാരങ്ങൾ സാധ്യമാണ്: അതിൽ പ്രധാനം വന്ധ്യംകരണമാണ്. നായ്ക്കളെ ഭാഗികമായി ദത്തെടുക്കലാണ് മറ്റൊന്ന്. നായ്ക്കൾക്കു ദിവസവും ഭക്ഷണം നൽകിയാൽ അവ മനുഷ്യരെ ഭീഷണിയായി കരുതില്ല, അലഞ്ഞുതിരിയില്ല, ഭക്ഷണത്തിനായി കടിപിടികൂടില്ല. ഇതിനൊപ്പം ഓമനമൃഗങ്ങളുടെ കച്ചവടം നിരോധിക്കണം. ഓമന മൃഗങ്ങളെ വിലയ്ക്കു വാങ്ങുന്ന രീതിക്കു പകരം ജനങ്ങൾ തെരുവു നായ്ക്കളെ ദത്തെടുത്താൽ അവ തെരുവിൽ അലയുന്ന സ്ഥിതിയുണ്ടാവില്ല. മാലിന്യ നിർമ്മാർജനവും പ്രധാനമാണ്. അറവുശാലകളിൽനിന്നും മറ്റുമുള്ള മാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്കരിക്കാൻ സംവിധാനമുണ്ടാക്കണമെന്നും പ്രശാന്ത് ഭൂഷൺ പറയുന്നു.
തിരുവനന്തപുരം പുല്ലുവിളയിൽ സ്ത്രീയെ തെരുവുനായ്ക്കൾ കടിച്ചുകൊന്നുവെന്ന വാർത്ത നൽകിയ ഏജൻസിയുടെ റിപ്പോർട്ടറോടു താൻ അന്വേഷിച്ചപ്പോൾ മരുമകൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണു റിപ്പോർട്ടെന്നു വ്യക്തമായി. കൊല്ലപ്പെട്ടയാളുടെ മകനാണു സാക്ഷി. എന്നാൽ, അദ്ദേഹത്തോടു മാദ്ധ്യമപ്രതിനിധികൾ സംസാരിക്കുകയോ മെഡിക്കൽ റിപ്പോർട്ടുകളോ പോസ്റ്റ്മോർട്ടം റിപ്പോർട്ടോ പരിശോധിക്കുകയോ ഉണ്ടായിട്ടില്ല. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ട് തരംതാണ മാദ്ധ്യമപ്രവർത്തനമാണ്. ദിവസവും കേരളത്തിൽനിന്നു തെരുവുനായ ആക്രമണം സംബന്ധിച്ചു വാർത്തകൾ വരുന്നു. കേരളത്തിലെ ടൂറിസം സീസണിൽ ചില തൽപരകക്ഷികൾ തെരുവുനായ്ക്കൾക്കെതിരെ വിഭ്രാന്തി സൃഷ്ടിക്കാൻ പണം നൽകി വാർത്തയുണ്ടാക്കുന്നുവെന്നു വ്യക്തമാണെന്നും പ്രശാന്ത് ഭൂഷൺ ആരോപിക്കുന്നു.
വനം, കായൽ, നദി, വന്യജീവി തുടങ്ങിയവയുൾപ്പെടുന്ന പ്രകൃതിയെ മെച്ചപ്പെടുത്തുക, ജീവികളോട് അനുകമ്പയുണ്ടായിരിക്കുക - ഇതു ഭരണഘടയനയുടെ 51എ(ജി) വകുപ്പ് വ്യക്തമാക്കുന്ന മൗലികമായ ഉത്തരവാദിത്തമാണ്. അതാണു നടപ്പാക്കേണ്ടതെന്നും പ്രശാന്ത് ഭൂഷൺ അഭിപ്രായപ്പെട്ടു. കോടതി ഉത്തരവുകളുടെ പകർപ്പുസഹിതമുള്ള കത്ത് ഗവർണർ, ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, മന്ത്രിമാരായ കെ.ടി.ജലീൽ, കെ.രാജു എന്നിവർക്കും സംസ്ഥാനത്തെ ആറു കോർപറേഷനുകൾ, ഇന്ത്യൻ മൃഗക്ഷേമ ബോർഡ് എന്നിവയ്ക്കും ലഭ്യമാക്കിയിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍