കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കൊലക്കേസ് പ്രതിയുടെ തലപ്പാവ്! രാജഗോപാലിന് വാങ്ങിയ തലപ്പാവ് രാജ്നാഥ് സിങിനെ അണിയിച്ചത് രാഷ്ട്രീയ കൊലക്കേസിലെ ഒന്നാം പ്രതി; പൊലീസിനേയും ബിജെപിയേയും വിമർശിച്ച് സിപിഐ(എം).
തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമീ ക്ഷേത്ര ദർശനം നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ഡൽഹിയിൽ തിരിച്ചെത്തി. കണ്ണൂരിലെ കതിരൂർ മനോജിന്റെ വീടും ആഭ്യന്തര മന്ത്രി സന്ദർശിച്ചിരുന്നു. അതുകൊണ്ട് തന്നെ ഡൽഹിയിലെത്തിയെ ആഭ്യന്തര മന്ത്രി ആദ്യമെടുത്തത് മനോജിന്റെ വധം. സി.ബിഐയുടെ അന്വേഷണത്തിന് അവസാനവട്ട നിർദ്ദേശങ്ങളും നൽകി. സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കാനാണിതെന്ന് ആർക്കും അറിയാം.
അതിനിടെയാണ് സിപിഎമ്മിനും ആശ്വാസമായി ആയുധമെത്തുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ തൊട്ടടുത്ത് ഒരു കേസിലെ പ്രതി. കേന്ദ്ര മന്ത്രിസഭയിലെ രണ്ടാമന് തലപ്പാവും അണിയിച്ചു. പാർട്ടി രക്തസാക്ഷി വിഷ്ണുവിനെ കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിടുന്നയാളാണ് പത്മനാഭ സ്വാമീക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് തലപ്പാവ് അണിയിച്ചത്. വിഷയം രാഷ്ട്രീയ ചർച്ചയാക്കുകയാണ് സിപിഐ(എം) നേതൃത്വം.
ഡിവൈഎഫ്ഐ പ്രവർത്തകനായ കൈതമുക്ക് വിഷ്ണുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പൊലീസ് നോക്കി നിൽക്കെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനെ തലപ്പാവ് അണിയിച്ചത്. വിഷ്ണു വധക്കേസിലെ ഒന്നാംപ്രതിയും ആർഎസ്എസ് പ്രവർത്തകനുമായ കൈതമുക്ക് സന്തോഷാണ് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അതീവ സുരക്ഷയ്ക്കിടയിലും മന്ത്രിയെ തലപ്പാവ് അണിയിച്ചത്. മന്ത്രിയുടെ അനുമതി വാങ്ങിയായിരുന്നു ഇത്. അതുകൊണ്ട് തന്നെ കേരളാ പൊലീസ് എതിർത്തുമില്ല.
ശനിയാഴ്ച രാവിലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങ് ശ്രീ പത്മനാഭസ്വാമി ക്ഷേത്രം സന്ദർശിക്കാനെത്തിയത്. സന്ദർശനവും കഴിഞ്ഞ് വസ്ത്രവും ധരിച്ച് മന്ത്രി പുറത്തിറങ്ങി. അതിനിടയിൽ ബിജെപിയുടെ ഒരു സംസ്ഥാന നേതാവ് സുരക്ഷാ ചുമതലുള്ള എൻഎസ്ജി സംഘത്തോട് തലപ്പാവ് അണിയിക്കാൻ അനുമതി വാങ്ങി. ആർഎസ്എസ് പ്രവർത്തകന് തലപ്പാവ് അണിയിക്കണമെന്ന ആഗ്രഹം മന്ത്രിയോടും പങ്കുവച്ചു. അതിന് കേന്ദ്രമന്ത്രി വഴങ്ങുകയും ചെയ്തു. ചില ടെലിവിഷൻ ചാനലുകളുടെ ദൃശ്യങ്ങളിൽ എത് എത്തി. അപ്പോഴാണ് പ്രതിയാണ് തലപ്പാവ് ധരിച്ചതെന്ന് തിരിച്ചറിഞ്ഞത്.
തലപ്പാവിന് പിന്നിലും രസകരമായ കഥയുണ്ട്. ഈ തലപ്പാവ് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് വേണ്ടി വാങ്ങിയതായിരുന്നില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒ രാജഗോപാൽ ജയിക്കുമെന്ന് ആർഎസ്എസ്. പ്രവർത്തകർ കരുതിയിരുന്നു. ജയിച്ചെത്തുന്ന രാജഗോപാലിനെ അണിയിക്കാൻ ഹൈദരാബാദിൽ നിന്ന് കൊണ്ടു വന്നതാണ് തലപ്പാവ്. തെരഞ്ഞെടുപ്പിൽ ശശി തരൂർ ജയിച്ചപ്പോൾ തലപ്പാവ് രാജഗോപാലന്‍ നൽകിയില്ല. അപ്പോഴാണ് രാജ്നാഥ് സിങ് എത്തുന്നത് അറിഞ്ഞത്.
കേന്ദ്രമന്ത്രിസഭയിലെ രണ്ടാമനായി രാജ്നാഥ് സിംഗിനെ പ്രഖ്യാപിച്ചത് തലേ ദിവസമാണ്. അതുകൊണ്ട് തന്നെ തലപ്പാവ് അണിയിക്കണമെന്ന ആഗ്രഹവും തോന്നി. ഇക്കാര്യം ബിജെപി നേതാക്കളെ അറിയിച്ച് അനുമിത വാങ്ങിയ ശേഷമാണ് തലപ്പാവുമായി അർ.എസ്.എസ് നേതാവ് രാജ്നാഥ് സിംഗിന് അടുത്ത് എത്തിയത്. ഒരു പ്രശ്നവുമില്ലാതെ നേതാവിന് തലപ്പാവും അണിയിച്ചു. ഈ സ്ഥലത്തെ ആർഎസ്എസ് സഹകാര്യവാഹാണ് സന്തോഷ്.
ബിജെപി. സംസ്ഥാന വക്താവ് വിവി രാജേഷാണ് സന്തോഷിന്റെ ആവശ്യം കേന്ദ്ര ആഭ്യന്തരമന്ത്രിയെ അറിയിച്ചത്. ഇസഡ് പ്ലസ് കാറ്റഡറിയിലുള്ള രാജ്നാഥ് സിങിനടുത്ത് എല്ലാവർക്കും എത്താൻ കഴിയില്ലെന്നതാണ് വസ്തുത. അദ്ദേഹത്തിന് നൽകേണ്ടവ നേരത്തെ പരിശോധിക്കുകയും വേണം. അതൊന്നും തലപ്പാവ് വിഷയത്തിൽ ഉണ്ടായില്ല.
2008 ഏപ്രിൽ ഒന്നിനാണ് രാവിലെയാണ് തിരുവനന്തപുരം കൈതമുക്കിലുള്ള പാസ്പോർട്ട് ഓഫീസിന്റെ മുന്നിലിട്ട് ഡിവൈഎഫ്ഐ പ്രവർത്തകനായ വിഷ്ണുവിനെ പട്ടാപ്പകൽ വട്ടിക്കൊലപ്പെടുത്തിയത്. കേസിൽ സന്തോഷിനെ ഒന്നാംപ്രതിയാക്കി പൊലീസ് കോടതിയിൽ കുറ്റപത്രവും സമർപ്പിച്ചു. കേസിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കൊലക്കേസിലെ ഒന്നാംപ്രതി തലപ്പാവ് സമ്മാനിച്ചത്. ഇത് സംസ്ഥാന സർക്കാരിന്റെ വീഴ്ചയാണെന്നാണ് സിപിഐ(എം). നേതൃത്വം ഉയർത്തുന്ന ചോദ്യം. സംസ്ഥാന പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടും തടഞ്ഞില്ലെന്നും സിപിഐ(എം). നേതാവ് വി.ശിവൻകുട്ടി എംഎൽഎ. ആരോപിച്ചു.
ആർ.എസ്.എസിനോടുള്ള പൊലീസിലെ ഒരു വിഭാഗത്തിന്റെ താൽപ്പര്യമാണ് സംഭവം തെളിയിക്കുന്നതെന്നും ശിവൻ കുട്ടി പറയുന്നു. ഇസഡ് പ്ലസ് സുരക്ഷയുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സുരക്ഷാ വലയത്തിൽ കൊലക്കേസ് പ്രതിയെത്തിയത് ഏത് സാഹചര്യത്തിലും ഒഴിവാക്കേണ്ടതായിരുന്നുവെന്നാണ് സിപിഎമ്മിന്റെ അഭിപ്രായം. ഇതേക്കുറിച്ച് വിശദ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ശിവൻകുട്ടി എംഎൽഎ പരാതി നൽകിയിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍