Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കൊലക്കേസ് പ്രതിയുടെ തലപ്പാവ്! രാജഗോപാലിന് വാങ്ങിയ തലപ്പാവ് രാജ്‌നാഥ് സിങിനെ അണിയിച്ചത് രാഷ്ട്രീയ കൊലക്കേസിലെ ഒന്നാം പ്രതി; പൊലീസിനേയും ബിജെപിയേയും വിമർശിച്ച് സിപിഐ(എം).

കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കൊലക്കേസ് പ്രതിയുടെ തലപ്പാവ്! രാജഗോപാലിന് വാങ്ങിയ തലപ്പാവ് രാജ്‌നാഥ് സിങിനെ അണിയിച്ചത് രാഷ്ട്രീയ കൊലക്കേസിലെ ഒന്നാം പ്രതി; പൊലീസിനേയും ബിജെപിയേയും വിമർശിച്ച് സിപിഐ(എം).

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമീ ക്ഷേത്ര ദർശനം നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ഡൽഹിയിൽ തിരിച്ചെത്തി. കണ്ണൂരിലെ കതിരൂർ മനോജിന്റെ വീടും ആഭ്യന്തര മന്ത്രി സന്ദർശിച്ചിരുന്നു. അതുകൊണ്ട് തന്നെ ഡൽഹിയിലെത്തിയെ ആഭ്യന്തര മന്ത്രി ആദ്യമെടുത്തത് മനോജിന്റെ വധം. സി.ബിഐയുടെ അന്വേഷണത്തിന് അവസാനവട്ട നിർദ്ദേശങ്ങളും നൽകി. സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കാനാണിതെന്ന് ആർക്കും അറിയാം.

അതിനിടെയാണ് സിപിഎമ്മിനും ആശ്വാസമായി ആയുധമെത്തുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ തൊട്ടടുത്ത് ഒരു കേസിലെ പ്രതി. കേന്ദ്ര മന്ത്രിസഭയിലെ രണ്ടാമന് തലപ്പാവും അണിയിച്ചു. പാർട്ടി രക്തസാക്ഷി വിഷ്ണുവിനെ കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിടുന്നയാളാണ് പത്മനാഭ സ്വാമീക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് തലപ്പാവ് അണിയിച്ചത്. വിഷയം രാഷ്ട്രീയ ചർച്ചയാക്കുകയാണ് സിപിഐ(എം) നേതൃത്വം.

ഡിവൈഎഫ്‌ഐ പ്രവർത്തകനായ കൈതമുക്ക് വിഷ്ണുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പൊലീസ് നോക്കി നിൽക്കെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിനെ തലപ്പാവ് അണിയിച്ചത്. വിഷ്ണു വധക്കേസിലെ ഒന്നാംപ്രതിയും ആർഎസ്എസ് പ്രവർത്തകനുമായ കൈതമുക്ക് സന്തോഷാണ് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അതീവ സുരക്ഷയ്ക്കിടയിലും മന്ത്രിയെ തലപ്പാവ് അണിയിച്ചത്. മന്ത്രിയുടെ അനുമതി വാങ്ങിയായിരുന്നു ഇത്. അതുകൊണ്ട് തന്നെ കേരളാ പൊലീസ് എതിർത്തുമില്ല.

ശനിയാഴ്ച രാവിലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങ് ശ്രീ പത്മനാഭസ്വാമി ക്ഷേത്രം സന്ദർശിക്കാനെത്തിയത്. സന്ദർശനവും കഴിഞ്ഞ് വസ്ത്രവും ധരിച്ച് മന്ത്രി പുറത്തിറങ്ങി. അതിനിടയിൽ ബിജെപിയുടെ ഒരു സംസ്ഥാന നേതാവ് സുരക്ഷാ ചുമതലുള്ള എൻഎസ്ജി സംഘത്തോട് തലപ്പാവ് അണിയിക്കാൻ അനുമതി വാങ്ങി. ആർഎസ്എസ് പ്രവർത്തകന് തലപ്പാവ് അണിയിക്കണമെന്ന ആഗ്രഹം മന്ത്രിയോടും പങ്കുവച്ചു. അതിന് കേന്ദ്രമന്ത്രി വഴങ്ങുകയും ചെയ്തു. ചില ടെലിവിഷൻ ചാനലുകളുടെ ദൃശ്യങ്ങളിൽ എത് എത്തി. അപ്പോഴാണ് പ്രതിയാണ് തലപ്പാവ് ധരിച്ചതെന്ന് തിരിച്ചറിഞ്ഞത്.

തലപ്പാവിന് പിന്നിലും രസകരമായ കഥയുണ്ട്. ഈ തലപ്പാവ് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് വേണ്ടി വാങ്ങിയതായിരുന്നില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒ രാജഗോപാൽ ജയിക്കുമെന്ന് ആർഎസ്എസ്. പ്രവർത്തകർ കരുതിയിരുന്നു. ജയിച്ചെത്തുന്ന രാജഗോപാലിനെ അണിയിക്കാൻ ഹൈദരാബാദിൽ നിന്ന് കൊണ്ടു വന്നതാണ് തലപ്പാവ്. തെരഞ്ഞെടുപ്പിൽ ശശി തരൂർ ജയിച്ചപ്പോൾ തലപ്പാവ് രാജഗോപാലന് നൽകിയില്ല. അപ്പോഴാണ് രാജ്‌നാഥ് സിങ് എത്തുന്നത് അറിഞ്ഞത്.

കേന്ദ്രമന്ത്രിസഭയിലെ രണ്ടാമനായി രാജ്‌നാഥ് സിംഗിനെ പ്രഖ്യാപിച്ചത് തലേ ദിവസമാണ്. അതുകൊണ്ട് തന്നെ തലപ്പാവ് അണിയിക്കണമെന്ന ആഗ്രഹവും തോന്നി. ഇക്കാര്യം ബിജെപി നേതാക്കളെ അറിയിച്ച് അനുമിത വാങ്ങിയ ശേഷമാണ് തലപ്പാവുമായി അർ.എസ്.എസ് നേതാവ് രാജ്‌നാഥ് സിംഗിന് അടുത്ത് എത്തിയത്. ഒരു പ്രശ്‌നവുമില്ലാതെ നേതാവിന് തലപ്പാവും അണിയിച്ചു. ഈ സ്ഥലത്തെ ആർഎസ്എസ് സഹകാര്യവാഹാണ് സന്തോഷ്.

ബിജെപി. സംസ്ഥാന വക്താവ് വിവി രാജേഷാണ് സന്തോഷിന്റെ ആവശ്യം കേന്ദ്ര ആഭ്യന്തരമന്ത്രിയെ അറിയിച്ചത്. ഇസഡ് പ്ലസ് കാറ്റഡറിയിലുള്ള രാജ്‌നാഥ് സിങിനടുത്ത് എല്ലാവർക്കും എത്താൻ കഴിയില്ലെന്നതാണ് വസ്തുത. അദ്ദേഹത്തിന് നൽകേണ്ടവ നേരത്തെ പരിശോധിക്കുകയും വേണം. അതൊന്നും തലപ്പാവ് വിഷയത്തിൽ ഉണ്ടായില്ല.

2008 ഏപ്രിൽ ഒന്നിനാണ് രാവിലെയാണ് തിരുവനന്തപുരം കൈതമുക്കിലുള്ള പാസ്‌പോർട്ട് ഓഫീസിന്റെ മുന്നിലിട്ട് ഡിവൈഎഫ്‌ഐ പ്രവർത്തകനായ വിഷ്ണുവിനെ പട്ടാപ്പകൽ വട്ടിക്കൊലപ്പെടുത്തിയത്. കേസിൽ സന്തോഷിനെ ഒന്നാംപ്രതിയാക്കി പൊലീസ് കോടതിയിൽ കുറ്റപത്രവും സമർപ്പിച്ചു. കേസിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കൊലക്കേസിലെ ഒന്നാംപ്രതി തലപ്പാവ് സമ്മാനിച്ചത്. ഇത് സംസ്ഥാന സർക്കാരിന്റെ വീഴ്ചയാണെന്നാണ് സിപിഐ(എം). നേതൃത്വം ഉയർത്തുന്ന ചോദ്യം. സംസ്ഥാന പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടും തടഞ്ഞില്ലെന്നും സിപിഐ(എം). നേതാവ് വി.ശിവൻകുട്ടി എംഎൽഎ. ആരോപിച്ചു.

ആർ.എസ്.എസിനോടുള്ള പൊലീസിലെ ഒരു വിഭാഗത്തിന്റെ താൽപ്പര്യമാണ് സംഭവം തെളിയിക്കുന്നതെന്നും ശിവൻ കുട്ടി പറയുന്നു. ഇസഡ് പ്ലസ് സുരക്ഷയുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സുരക്ഷാ വലയത്തിൽ കൊലക്കേസ് പ്രതിയെത്തിയത് ഏത് സാഹചര്യത്തിലും ഒഴിവാക്കേണ്ടതായിരുന്നുവെന്നാണ് സിപിഎമ്മിന്റെ അഭിപ്രായം. ഇതേക്കുറിച്ച് വിശദ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ശിവൻകുട്ടി എംഎ‍ൽഎ പരാതി നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP