Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തോക്കുസ്വാമിക്ക് ജിഷ്ണുവിനെയോ അമ്മ മഹിജയെയോ ഒരു പരിചയവുമില്ല; അറസ്റ്റിലായത് സമരവും കണ്ട് ഡിജിപി ഓഫീസിനു മുന്നിലെ പെട്ടിക്കടയിൽ ചായകുടിച്ചു നിൽക്കുമ്പോൾ; ഡിജിപിയെ കാണാനെത്തിയ ഹിമവൽ ഭദ്രാനന്ദ പൂജപ്പുര ജയിലെത്തിയ കോമഡിക്കഥ ഇങ്ങനെ

തോക്കുസ്വാമിക്ക് ജിഷ്ണുവിനെയോ അമ്മ മഹിജയെയോ ഒരു പരിചയവുമില്ല; അറസ്റ്റിലായത് സമരവും കണ്ട് ഡിജിപി ഓഫീസിനു മുന്നിലെ പെട്ടിക്കടയിൽ ചായകുടിച്ചു നിൽക്കുമ്പോൾ; ഡിജിപിയെ കാണാനെത്തിയ ഹിമവൽ ഭദ്രാനന്ദ പൂജപ്പുര ജയിലെത്തിയ കോമഡിക്കഥ ഇങ്ങനെ

തിരുവനന്തപുരം: ജിഷ്ണു പ്രാണോയിക്കു നീതി ലഭിക്കാനായി അമ്മ മഹിജ നടത്തിയ സമരത്തിനിടെ തോക്കു സ്വാമിയെന്ന ഹിമവൽഭദ്രാനന്ദയെ പൊലീസ് അറസ്റ്റ് ചെയ്തത് എങ്ങനെയെന്നറിഞ്ഞാൽ ജനം ചിരിക്കും. തീർത്തും ആടിനെ പട്ടിയാക്കുന്ന നടപടിയാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. അതേസമയം ഇടയ്ക്കു നഷ്ടപ്പെട്ട മൈലേജ് അപ്രതീക്ഷിതമായി തിരിച്ചുകിട്ടിയതിന്റ ചെറിയ സന്തോഷം സ്വാമിക്കുമുണ്ട്.

തോക്കുസ്വാമിയെന്ന ഹിമവൽഭദ്രാനന്ദയെ അറിയാത്തവർ ചുരുക്കമാണ്. ഇടയ്ക്കിടെ വിവാദമുണ്ടാക്കി ചാനലുകളിൽ പ്രത്യക്ഷപ്പെട്ടിരുന്ന സ്വാമിക്ക് പിന്നീട് മാർക്കറ്റ് കുറയുകയും ചാനൽ വിട്ട് ഫേസ്‌ബുക്ക് വഴി ഓപ്പറേഷൻ തുടരുകയുമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ നാലു ചീത്ത വിളിച്ച് ജയിലിലായിരുന്നു സ്വാമി. ഇതിനു പിന്നാലെയാണ് അപ്രതീക്ഷിതമായി സ്വാമി വീണ്ടും അറസ്റ്റിലാകുന്നത്. ജിഷ്ണുവിന്റെ അമ്മ ഡിജിപി ഓഫീസിൽ നടത്തിയ മാർച്ചിൽ സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് സ്വാമിയെ പൊലീസ് അറസ്റ്റ് ചെയ്തത്. മജിസ്ട്രേറ്റ് ജാമ്യം നിഷേധിച്ച തോക്കു സ്വാമി ഇപ്പോൾ 14 ദിവസം റിമാൻഡിലാണ്.

ജിഷ്ണു പ്രണോയിയെയോ അമ്മ മഹിജയെയോ നേരിട്ട് ഒരു പരിചയവുമില്ലാത്ത കക്ഷിയാണ് തോക്കുസ്വാമി. മഹിജ സമരത്തിനായി ഡിജിപി ഓഫീസിലെത്തിയ ദിവസം തോക്കുസ്വാമിയും കെട്ടും കിടക്കയുമായി തിരുവനന്തപുരത്തെത്തി. കേരളത്തെ ഞെട്ടിക്കുന്ന ഒരു ബോംബ് കൈയിലുണ്ടത്രേ. അത് ഡിജിപിക്ക് നല്കുകയായിരുന്നു കഥാനായകന്റെ ലക്ഷ്യം.

സംഭവദിവസം രാവിലെ ഡിജിപി ഓഫീസിനു മുന്നിലെ പെട്ടിക്കടയിൽ ചായയൊക്കെ കുടിച്ച് നില്ക്കുകയായിരുന്നു സ്വാമി. ഇതിനിടെയാണ് മഹിജയെ പൊലീസ് തടയുന്നതും ഷാജഹാനെയൊക്കെ കസ്റ്റഡിയിലെടുക്കുന്നതും. ഇതുകണ്ട് ചെറിയ കമന്റൊക്കെ പാസാക്കി നില്ക്കുമ്പോഴാണ് മ്യൂസിയം എസ്‌ഐയുടെ ദൃഷ്ടിയിൽ സ്വാമി പെടുന്നത്. ഉടൻ ചോദ്യം വന്നു, 'എന്താ ഇവിടെ'. സ്വാമിയുടെ മറുപടിയും പെട്ടെന്നായിരുന്നു. 'ഡി.ജി.പിയെ കാണാൻ വന്നതാണ്.

ചോദ്യവും പറച്ചിലുമൊന്നും പിന്നെ ഉണ്ടായില്ല. നേരെ പൊലീസിന്റെ ഇടിവണ്ടിയിലേക്ക് സ്വാമിക്ക് പ്രമോഷൻ. സ്റ്റേഷനിൽനിന്ന് നേരെ കോടതിയിലേക്ക്. കോടതിയിൽവച്ചാണ് താൻ കലാപമുണ്ടാക്കാൻ ശ്രമിച്ചതിനാണ് പിടിയിലായതെന്ന കാര്യം സ്വാമി അറിയുന്നതത്രേ. എന്തായാലും ഇപ്പോൾ പൂജപ്പുര ജയിലിലാണ് കക്ഷി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP