'കേന്ദ്രസർക്കാരിന്റെ ഓഹരി വിറ്റഴിക്കൽ നയത്തിന്റെ ഭാഗമായി 2002ലാണ് കോവളം ഹോട്ടൽ വിൽപന നടന്നത്; പൊതുമേഖലാ സ്ഥാപനങ്ങളും പൈതൃക സ്മാരകങ്ങളും കച്ചവടം ചെയ്യുന്നതിന് എന്നും സിപിഎം എതിരാണ്'; കോവളം കൊട്ടാരം സ്വകാര്യ കമ്പനിക്കു വിറ്റതിനു പിന്നിലും കേന്ദ്രസർക്കാരാണെന്ന വാദവുമായി മന്ത്രി തോമസ് ഐസക്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കോവളം കൊട്ടാരം വിൽപനയുമായി ബന്ധപ്പെട്ടു സംസ്ഥാന സർക്കാരിനെ സമൂഹമാധ്യമങ്ങളിൽ വിമർശിക്കുന്നവർക്കു മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്. ഡൽഹിയിലെ ചെങ്കോട്ട കേന്ദ്രസർക്കാർ സ്വകാര്യ കമ്പനിക്കു പാട്ടത്തിനു കൊടുത്തതിനെതിരെ വിമർശനമുയർന്നതിനു പിന്നാലെയാണു കോവളം കൊട്ടാരം കേരള സർക്കാർ വിറ്റെന്ന ബദൽ വാദവുമായി സമൂഹമാധ്യമങ്ങളിൽ ഒരു വിഭാഗം രംഗത്തെത്തിയത്. എന്നാൽ കോവളം കൊട്ടാരം സ്വകാര്യ കമ്പനിക്കു വിറ്റതിനു പിന്നിലും കേന്ദ്രസർക്കാരാണെന്നാണ് ഐസക്കിന്റെ വാദം.
പൊതുമേഖലാ സ്ഥാപനങ്ങളും പൈതൃക സ്മാരകങ്ങളും കച്ചവടം ചെയ്യുന്നതിന് എന്നും സിപിഎം എതിരാണ്. നുണയെഴുതുന്ന സംഘികൾക്ക് അങ്ങനെയൊരു നിലപാടുണ്ടെങ്കിൽ ഈ നയത്തിനെതിരെ, കേന്ദ്രസർക്കാരിനും ബിജെപിക്കുമെതിരായ പ്രക്ഷോഭത്തിൽ അണിനിരക്കുകയാണ് അവർ ചെയ്യേണ്ടതെന്നും ഐസക് പ്രതികരിച്ചു.
മന്ത്രി തോമസ് ഐസക്കിന്റെ കുറിപ്പിന്റെ പൂർണ രൂപം:
പകർച്ചവ്യാധി പടർത്താനുള്ള നിയോഗം കൊതുകിന്റെ തലവിധിയാണ്. ബോധവത്കരണം നടത്തി ആ ജീവിയെ നേർവഴിക്കു നയിക്കാനാവില്ല. അതുപോലെയാണ് നുണപ്രചരണം നടത്തുന്ന സംഘികളുടെ കാര്യം. നുണയല്ലാതെ മറ്റൊന്നും എഴുതാനോ പറയാനോ പ്രചരിപ്പിക്കാനോ അവർക്കു കഴിയില്ല. അതവരുടെ ജന്മവാസനയാണ്. അക്കൂട്ടർ വസ്തുതാപരമായി സംവദിക്കുമെന്നോ അന്തസ്സായി വാദപ്രതിവാദം നടത്തുമെന്നോ പ്രതീക്ഷിക്കുക വയ്യ. അവർ തുടർച്ചയായി നുണ പറയും. ഒരാളെയെങ്കിലും തെറ്റിദ്ധരിപ്പിക്കാൻ കഴിഞ്ഞാൽ അത്രയും ലാഭം.
കോവളം കൊട്ടാരം വിൽപനയെച്ചൊല്ലിയാണ് സംഘികളുടെ പുതിയ അഭ്യാസം. കൊട്ടാരം വിറ്റത് എൽഡിഎഫ് സർക്കാരാണത്രേ. പല ഐഡികളിൽ നിന്ന് ഈ അസംബന്ധം തുരുതുരാ പ്രവഹിക്കുകയാണ്. എന്താണ് വസ്തുത?
എന്താണ് കോവളം കൊട്ടാരത്തിന്റെ ചരിത്രം? ഈ കൊട്ടാരത്തിന്റെയും സ്ഥലത്തിന്റെയും ഉടമസ്ഥാവകാശത്തെച്ചൊല്ലി ധാരാളം കേസുകൾ ഹൈക്കോടതിയിലും സുപ്രിംകോടതിയിലുമുണ്ട്. ആ കേസുകളിൽ കേന്ദ്രസർക്കാരും കക്ഷിയാണ്. കേന്ദ്ര സർക്കാരിന്റെ വാദങ്ങളും സത്യവാങ്മൂലങ്ങളും പൊതുരേഖയാണ് എന്നുപോലും ഓർമിക്കാതെയാണ് സംഘികളുടെ 'കോളാമ്പി' പ്രകടനം.
ഉദാഹരണത്തിന് Kovalam Hotels Ltd vs State Of Kerala on 7 January, 2011 എന്നൊരു വിധിന്യായമുണ്ട്. കേരള ഹൈക്കോടതി വക. അതിൽ ?Pleadings and arguments of Union of India & ITDC എന്ന തലക്കെട്ടിൽ അഞ്ചാമത്തെ പാരഗ്രാഫ് മുതൽ കൊട്ടാരവിൽപനയുടെ ചരിത്രം കേന്ദ്രസർക്കാർ വിവരിച്ചിട്ടുണ്ട്. ആറാമത്തെ ഖണ്ഡിക താഴെ ഉദ്ധരിച്ചു ചേർത്തിരിക്കുന്നു.
The 5th respondent Union of India(UOI) has filed a counter affidavit stating that it had requested the State of Kerala to acquire land in order to develop the same as an international tourist resort and the land was acquired from Shree Makayiram Thirunal Rama Verma Valiyakoyil Thampuran upon payment of compensation and UOI acquired free hold land to the extent of 43 acres against a payment of Rs.9,50,534.39 to the State of Kerala vide Exts.P1 and P2. Besides that, a balance of 21 acres was also acquired from the State Government over a period of time thereby totalling 64.5 acres. The UOI states that ITDC began to operate the property as a resort in the year 1972 and that ITDC was in un-interrupted possession of that property which was transferred to it by the UOI for valid consideration and ITDC had acquired absolute, clear and marketable title and enjoyed an exclusive and peaceful possession of the properties with a valid title for the period commencing from 1970 till 2002. The UOI further makes reference to different documents including the Thandaper Register of the Vizhinjam Village Office, showing the General Manager, ITDC as the registered owner in the Thandaper Account and the Settlement Register prepared on the basis of re-survey showing ITDC property. The Puramboke Register is also referred to, to show that the item is shown as ITDC puramboke. Different other materials are also referred to in the counter affidavit of the UOI to conclude its stand that ITDC had valid title to the said property at all times.
1972 മുതൽ ആ സ്ഥലം ഐടിഡിസിയുടെ വകയാണ്. വില്ലേജ് രേഖകൾ പ്രകാരം ഐടിഡിസിയുടെ ജനറൽ മാനേജരാണ് വസ്തുവിന്റെ ഉടമ. 2002ൽ എന്തു സംഭവിച്ചു? ഇംഗ്ലിഷ് വായിച്ചു മനസിലാക്കാൻ ശേഷിയുള്ള സംഘികളുടെ ശ്രദ്ധ മേപ്പടി വിധിയുടെ ഏഴാം ഖണ്ഡികയുടെ ആദ്യവാചകത്തിലേയ്ക്കു ക്ഷണിക്കുന്നു. ?In continuation of the aforesaid assertion of the title of ITDC, the UOI proceeds to state in its counter affidavit that in furtherance of the disinvestment policy, all the business including all assets which includes Schedule land was transferred by ITDC to the writ petitioner as per the sale by transfer of shares and such transfer is perfectly valid. In terms of the transfer documents, the business including all liabilities of Kovalam Ashoka Beach Resort was transferred to the petitioners during July, 2002 and no objections were received against disinvestment process either form the State of Kerala or any one else.
കേന്ദ്രസർക്കാരിന്റെ ഓഹരി വിറ്റഴിക്കൽ നയത്തിന്റെ ഭാഗമായി 2002ലാണു കോവളം ഹോട്ടൽ വിൽപന നടന്നത്. വിറ്റതു കേന്ദ്രസർക്കാർ, വാങ്ങിയത് എം ഫാർ ഗ്രൂപ്പ്. വില ഏതാണ്ട് 44 കോടി രൂപ. 2002ൽ ആരായിരുന്നു കേന്ദ്രം ഭരിച്ചത്? അടൽ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ. കാശു വാങ്ങി കീശയിലിട്ടത് ഐടിഡിസി.
അതായത്, പ്രിയപ്പെട്ട സംഘികളേ, കോവളം കൊട്ടാരം എം ഫാർ ഗ്രൂപ്പിനു വിറ്റത് ബിജെപി നേതാവ് അടൽ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരാണ്. 2002 ജൂലൈ മാസത്തിൽ. ഇത്തരം വിൽപനകൾക്ക് ഇന്ത്യയിലാദ്യമായി ഒരു വകുപ്പുണ്ടാക്കി മന്ത്രിയെ നിശ്ചയിച്ചതും എൻഡിഎ സർക്കാരാണ്. അരുൺ ഷൂരി ആയിരുന്നു മന്ത്രി.
കോവളം കൊട്ടാരം എംഫാർ ഗ്രൂപ്പിനു വിറ്റ കേന്ദ്രസർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ചതും പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചതും സിപിഎമ്മും എൽഡിഎഫുമാണ്. 2006 അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാർ വിൽപന അസാധുവാക്കി കൊട്ടാരം ഏറ്റെടുക്കാൻ നിയമം കൊണ്ടുവന്നു. ഈ നിയമത്തിനെതിരെ കൊട്ടാരത്തിന്റെ ഉടമസ്ഥർ കോടതിയെ സമീപിച്ചു. ഈ കേസിൽ ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായത്തിൽ നിന്നാണു മുകളിൽ ഉദ്ധരിച്ചത്. ഹൈക്കോടതി വിധിയ്ക്കെതിരെ സംസ്ഥാന സർക്കാർ സുപ്രിംകോടതിയെ സമീപിച്ചു. അവിടെയും വിധി പ്രതികൂലമായിരുന്നു. ഈ കോടതികളിലെല്ലാം കൊട്ടാരത്തിന്റെ ഉടമസ്ഥാവകാശം സംസ്ഥാന സർക്കാരിനാണെന്ന കേരളത്തിന്റെ വാദങ്ങളെ നഖശിഖാന്തം എതിർക്കുകയായിരുന്നു കേന്ദ്രസർക്കാരും ഐടിഡിസിയും.
പൊതുമേഖലാ സ്ഥാപനങ്ങളും പൈതൃക സ്മാരകങ്ങളും ഇതുപോലെ കച്ചവടം ചെയ്യുന്നതിന് എന്നും സിപിഎം എതിരാണ്. നുണയെഴുതുന്ന സംഘികൾക്ക് അങ്ങനെയൊരു നിലപാടുണ്ടെങ്കിൽ ഈ നയത്തിനെതിരെ കേന്ദ്രസർക്കാരിനും ബിജെപിക്കുമെതിരായ പ്രക്ഷോഭത്തിൽ അണിനിരക്കുകയാണ് അവർ ചെയ്യേണ്ടത്. അല്ലാതെ, ആടിനെ പട്ടിയാക്കുന്ന കുപ്രചരണങ്ങൾ ഒഴുക്കി വിടുകയല്ല. ആ പരിപ്പ് കേരളത്തിൽ വേകാൻ പോകുന്നില്ല.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍