ടോംസ് എൻജിനീയറിങ് കോളേജിന് പൂട്ടുവീണു; സാങ്കേതിക സർവ്വകലാശാലയുടെ സ്റ്റോപ് മെമോ നൽകിയതോടെ നാളെ മുതൽ കോളേജ് തുറക്കില്ല; വിദ്യാർത്ഥികളെ മറ്റ് കോളേജുകളിലേക്ക് മാറ്റും
കോട്ടയം: കോട്ടയം മറ്റക്കര ടോംസ് എൻഞ്ചിനീയറിങ് കോളേജിന് സാങ്കേതിക സർവ്വകലാശാല സ്റ്റോപ് മെമോ നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ നാളെ മുതൽ കോളേജ് അടച്ചിടും. നിലവിലെ വിദ്യാർത്ഥികളെ മറ്റു കോളേജുകളിൽ പ്രവേശിപ്പിക്കുമെന്നും സർവ്വകലാശാല അറിയിച്ചു. നേരത്തെ മറ്റക്കര ടോംസ് എഞ്ചിനീയറിങ് കോളേജിന് സാങ്കേതിക സർവകലാശാല കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. സാങ്കേതിക സർവകാലാശാലയിൽ നിന്നും വ്യാജ അനുമതിപത്രം നേടിയാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ടോംസ് കോളേജിന്റെ പ്രവർത്തനത്തെക്കുറിച്ച് അന്വേഷിച്ച സാങ്കേതിക സർവകലാശാല രജിസ്ട്രാർ ഇതുസംബന്ധിച്ച് വിദ്യാഭ്യാസ വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് നൽകി. അനുമതിയില്ലാതെയാണ് കോളേജ് പ്രവർത്തിക്കുന്നതെന്ന് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. വിദ്യാർത്ഥിനികൾ ഉന്നയിച്ച പ്രശ്നങ്ങൾ അതീവഗുരുതരമാണ്. പരാതികൾ ഉചിതമായ ഏജൻസികൾ അന്വേഷിക്കണമെന്നും രജിസ്ട്രാർ ശുപാർശ ചെയ്തിരുന്നു. മാനദണ്ഡങ്ങൾ പാലിക്കാത്തതിന്റെ പേരിൽ ടോംസ് കോളേജിന് 2016-17 വർഷത്തെ അഫിലിയേഷൻ നൽകുന്നത് സംബന്ധിച്ച് സർവകലാശാല തീരുമാനമെടുത്തിരുന്നില്ല. അതിനാൽ അനുമതിയും നൽകിയിരുന്നില്ല.
എന്നാൽ തങ്ങൾക്ക് രജിസ്ട്രാരുടെ അനുമതിപത്രം ലഭിച്ചതായും സർവകലാശാല ഇമെയിലിൽ അയച്ചു തരികയായിരുന്നു എന്നുമാണ് കോളേജ് അധികൃതരുടെ വാദം. ഈ അനുമതി പത്രത്തിൽ ഒപ്പോ ക്യൂആർ കോഡോ ഉണ്ടായിരുന്നില്ല. അതിനാൽ ഇത് വ്യാജമായി ഉണ്ടാക്കിയതാണെന്നാണ് രജിസ്ട്രാറുടെ കണ്ടെത്തൽ. എംജി സിൻഡിക്കേറ്റ് അംഗമായിരുന്ന ഫാ. ബേബി സെബാസ്റ്റ്യൻ തോണിക്കുഴിയുടെ റിപ്പോർട്ടിനെത്തുടർന്നാണ് അഫിലിയേഷൻ ലഭിച്ചതെന്നായിരുന്നു വ്യക്തമായത്. 2014 മെയ് 27നാണ് ഫാ. ബേബി സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള സംഘം കോളേജ് സന്ദർശിച്ചത്. ജൂൺ ഒമ്പതിന് റിപ്പോർട്ട് നൽകി. ബിടെക് കോഴ്സ് തുടങ്ങുന്നതിന് ഒരു സൗകര്യമില്ലാതിരുന്ന ഇവിടെ മിക്ക സൗകര്യങ്ങളുമുണ്ടെന്നാണ് റിപ്പോർട്ടിൽ.
ടോംസ് കോളേജിന്റെ ഉടമസ്ഥരായ തിരുനിലത്ത് എഡ്യൂക്കേഷണൽ ട്രസ്റ്റിന് കൊഴുവനാൽ സബ്രജിസ്ട്രാർ പരിധിയിൽ പത്തേക്കർ സ്ഥലം ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇവിടെ 400 ചതുരശ്ര മീറ്റർ ലൈബ്രറി, 200 ചതുരശ്ര മീറ്റർ ലാബ്, 66 ചതുരശ്ര മീറ്റർ വീതമുള്ള 16 മുറി, 150 ചതുരശ്ര മീറ്റർ കമ്പ്യൂട്ടർ ലാബ് എന്നിവയുണ്ടെന്നാണ് പറഞ്ഞിരുന്നത്. ചില സൗകര്യങ്ങൾ കുറവുണ്ടെന്നും ഒരു വർഷത്തിനകം അതു പരിഹരിക്കുമെന്നുമാണ് കോളേജ് അധികൃതർ അറിയിച്ചിരിക്കുന്നതെന്നുമാണ് ഫാ.ബേബി തോണിക്കുഴിയുടെ നാല് പേജുള്ള റിപ്പോർട്ട്. എന്നാൽ സിൻഡിക്കേറ്റ് അംഗം കണ്ടെന്ന് പറയുന്ന പത്തേക്കർ വസ്തുവിൽ ഇതുവരെ കെട്ടിടം ഇല്ല. ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്ന വസ്തുവിൽ നിന്നും കിലോമീറ്ററുകൾ അകലെ കേവലം 60 സെന്റിലാണ് ടോംസ് കോളേജ്.
ഇത് സിൻഡിക്കേറ്റ് അംഗം മറച്ച് വച്ചതാണ് ഗുരുതരമായ പിഴവ്. റിപ്പോർട്ടിൽ പ്രിൻസിപ്പലിന്റെ ഒപ്പില്ല. അപൂർണ്ണവും വാസ്തവ വിരുദ്ധവുമായ റിപ്പോർട്ടിന്റെ മറവിലാണ് അഞ്ച് ബി.ടെക് കോഴ്സുകൾ അനുവദിച്ചത്. ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ നിന്ന് അഫിലിയേഷൻ നേടാനും എം.ജി സർവ്വകലാശാല വഴിവിട്ട് നൽകിയ അഫിലിയേഷൻ ടോംസ് കോളേജ് പ്രയോജനപ്പെടുത്തി. വിദ്യാർത്ഥികളുടെ പരാതിയെത്തുടർന്ന് നടത്തിയ പരിശോധനയിൽ അടിസ്ഥാന പഠന സൗകര്യങ്ങൾ ഇല്ലെന്ന് കണ്ടെത്തിയതോടെയാണ് ശാസ്ത്രസാങ്കേതിക സർവ്വകലാശാല കഴിഞ്ഞ ദിവസം കോളേജിന്റെ അംഗീകാരം റദ്ദാക്കിയത്.
കടുത്ത വിദ്യാർത്ഥി പീഡനത്തെ തുടർന്നാണ് ടോംസ് കോളേജ് വിവാദത്തിലായത്. പെൺകുട്ടികളുടെ ഹോസ്റ്റലിലടക്കം അനാവശ്യമായി കയറിയിറങ്ങുന്ന കോളേജ് ചെയർമാനെതിരെ നിരവധി പരാതികളാണ് ഉയർന്നത്. മാത്രമല്ല, സർവകലാശാല നിർദേശിക്കുന്ന മാനദണ്ഡമൊന്നും പാലിക്കാതെയാണ് കോളേജ് പ്രവർത്തിക്കുന്നത്.
കോളേജ് തുടങ്ങണമെങ്കിൽ പത്ത് ഏക്കർ ഉണ്ടാകണമെന്ന് സർവകലാശാല നിഷ്കർഷിക്കുന്നു. എന്നാൽ, 50 സെന്റ് പോലും സ്ഥലമില്ലാത്ത കെട്ടിടത്തിലാണ് കോളേജ് പ്രവർത്തിക്കുന്നത്. സ്ഥലസൗകര്യമില്ലാത്തതിനാൽ ലബോറട്ടറിയും ലൈബ്രറിയും മെൻസ് ഹോസ്റ്റലിലാണ്. കോളേജിന് അഫിലിയേഷൻ ലഭിച്ചതും വൈസ് ചാൻസിലർ അറിയാതെയാണ്. ടോംസ് കോളജിന് സാങ്കേതിക സർവകലാശാല നൽകിയ അഫിലിയേഷനിൽ തിരിമറി നടന്നതായി സർവകലാശാല രജിസ്ട്രാർ തന്നെയാണ് വ്യക്തമാക്കിയത്. തന്റെ ഒപ്പോ സീലോ ഇല്ലാത്ത അഫിലിയേഷൻ പേപ്പർ കോളജിനു ലഭിച്ചതിൽ ദുരൂഹതയുണ്ടെന്ന് രജിസ്ട്രാർ ജി.പി പത്മകുമാർ പറഞ്ഞിരുന്നു. അംഗീകാരം ലഭിക്കാനായി ടോംസ് കോളേജ് സർവകലാശാലക്ക് നൽകിയത് വ്യാജരേഖകളാണെന്നും കണ്ടെത്തി.
കെടിയുവിന്റെ അംഗീകാരത്തിനായി സമർപ്പിച്ച സമയത്ത് കാണിച്ച സ്ഥലത്തല്ല കോളേജ് പ്രവർത്തിക്കുന്നതെന്നും, നിലവിൽ കോളേജ് പ്രവർത്തിക്കുന്ന സ്ഥലം സർവകലാശാലക്ക് നൽകിയ അഫിലിയേഷൻ പേപ്പറിൽ കാണിച്ച സ്ഥലത്ത് നിന്ന് ഒരു കിലോമീറ്റർ മാറിയുള്ള ഒരു കെട്ടിടത്തിലാണെന്ന് 2016 മെയ് മാസം മൂന്നാം തീയതി സർവകലാശാല നിയോഗിച്ച രണ്ടംഗ പരിശോധന സമിതി കണ്ടെത്തിയിരുന്നു. എഐസിടിഇ മാനദണ്ഡപ്രകാരം ഇത് വളരെ ഗുരുതരമായ കുറ്റകൃത്യം ആണ്. എന്നാൽ ഗുരുതരമായ ഈ കണ്ടെത്തൽ മാത്രം മറച്ച് വച്ച് സർവകലാശാല രണ്ട് ദിവസത്തിന് ശേഷം ടോംസ് കോളജിന് ഒരു നോട്ടീസ് നൽകിയിരുന്നു. കോളേജിലെ മറ്റ് സൗകര്യങ്ങൾ വർദ്ധിപ്പിക്കണം എന്ന് മാത്രമാണ് നോട്ടീസിൽ പറഞ്ഞിരുന്നത്.
24 മണിക്കൂറിനുള്ളിൽ ചെയർമാൻ ടോംസ് നൽകിയ വിശദീകരണം അംഗീകരിച്ച് കൊണ്ട് 2016 മെയ് 11ന് കോളേജിന് പ്രവർത്താനുമതി നൽകുകയായിരുന്നു. അഫിലിയേഷൻ രേഖയിൽ രജിസ്ട്രാറുടെ ഒപ്പോ സീലോ ഉണ്ടായിരുന്നില്ല. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ടോംസ് കോളേജുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കവേയാണ് ഇകാര്യം രജിസ്ട്രാർ കണ്ടെത്തിയത്. താൻ അനുമതി നൽകാത്ത കോളേജിന് എങ്ങനെ ആര് പ്രവർത്തനാനുമതി കൊടുത്തു എന്ന് വിശദീകരിക്കാൻ അസിസ്റ്റന്റ് രജിസ്ട്രാർക്ക് ഷോക്കോസ് നോട്ടീസ് നൽകിയതോടെയാണ് സംഭവങ്ങളുടെ ചുരുൾ അഴിഞ്ഞത്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍