നാട്ടിൻ പുറങ്ങളിൽ ഓണമുണ്ണാം..ഓണ സമ്മാനങ്ങൾ വാങ്ങാം; സംസ്ഥാന ടൂറിസം വകുപ്പിന്റെ പ്രത്യേക ഓണം പാക്കേജുകൾ ഈ വർഷവും; ഇത്തവണ കോഴിക്കോടടക്കം കൂടുതൽ കേന്ദ്രങ്ങളിൽ
ജാസിം മൊയ്ദീൻ
കോഴിക്കോട്: സംസ്ഥാന ടൂറിസം വകുപ്പ് ഉത്തരവാദിത്വ ടൂറിസത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം നടപ്പിലാക്കിയ നാട്ടിൻപുറങ്ങളിൽ ഓണമുണ്ണാം പരിപാടി ഇത്തവണ കോഴിക്കോടടക്കം കൂടുതൽ കേന്ദ്രങ്ങളിലേക്ക് കൂടി വിപുലീകരിക്കുന്നു. ഓണക്കാലത്ത് വിദേശികൾക്കും, പ്രവാസി മലയാളികൾക്കും, നഗരവാസികളായ മലയാളികൾക്കും ഗ്രാമ പ്രദേശങ്ങളിൽ ഓണമാഘോഷിക്കാനുള്ള പദ്ധതിയാണ് ടൂറിസം വകുപ്പ് നടപ്പിലാക്കുന്നത് കഴിഞ്ഞ വർഷം പരീക്ഷണാർത്ഥം നടപ്പിലാക്കിയ പദ്ധതിയുടെ വിജയത്തിൽ നിന്നാണ് ഇത്തവണ കൂടുതൽ കേന്ദ്രങ്ങളിലേക്ക് കൂടി പദ്ധതി നടപ്പിലാക്കാൻ ടൂറിസം വകുപ്പിനെ പ്രരിപ്പിച്ചത്.
കഴിഞ്ഞ വർഷം നാട്ടിൻപുറങ്ങളിൽ ഓണമുണ്ണാനും, ഓണസമ്മാനം നേടാനും എത്തിയത് 563 പേരാണ്. ഇതിൽ 151 പേർ വിദേശ ടൂറിസ്റ്റുകളും, 268 പേർ ആഭ്യന്തര ടൂറിസ്റ്റുകളും, 154 പേർ മലയാളികളുമായിരുന്നു. ഇത്തവണ കൂടുതൽ സഞ്ചാരികളെ നാട്ടിൻപുറങ്ങളിൽ ഓണമുണ്ണാൻ പ്രതീക്ഷിക്കുകയാണ്. ഇതുവഴി ഗ്രാമീണ ജനതയ്ക്ക് വരുമാനമുണ്ടാക്കാനും, അവരുടെ ഉത്പന്നങ്ങൾ ന്യായവിലയ്ക്ക് വിപണനം ചെയ്യാനും അവസരമുണ്ടാകും. കഴിഞ്ഞ വർഷം ഈ പദ്ധതി വഴി ഏഴ് ലക്ഷത്തി ഇരുപത്തേഴായിരം രൂപയാണ് വരുമാനമായി ലഭിച്ചത്. ടൂറിസ്റ്റുകൾക്ക് ഗ്രാമീണത്തനിമയുള്ള ഓണ അനുഭവങ്ങൾ സമ്മാനിക്കുന്നതിനൊപ്പം ഗ്രാമീണജനതക്ക് ഓണക്കാലത്തൊരു വരുമാനവും എന്ന നിലയിലാണ് ഇത്തവണ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
തെരഞ്ഞെടുക്കപ്പെടുന്ന ഹോംസ്റ്റേകൾ വഴിയാണ് പദ്ധതി നടപ്പിലാക്കുക. ഇതിനായി പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന മേഖലകളിലുള്ള അംഗീകൃത ഹോംസ്റ്റേകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ ഒളവണ്ണ,കടലുണ്ടി, തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം , മടവൂർ പാറ, കണ്ണൂർ ജില്ലയിലെ കുഞ്ഞിമംഗലം, വൈക്കം താലൂക്കിലെ മറവന്തുരുത്ത്, ചെമ്പ്, കുമരകത്തിനടുത്ത് മാഞ്ചിറ, വരമ്പിനകം, അയ്മനം, തിരുവാർപ്പ് , കാസർകോട് ജില്ലയിലെ ബേക്കൽ, വയനാട്ടിലെ ചേകാടി, ചെറുവയൽ,നെല്ലറച്ചാൽ തുടങ്ങിയ ഗ്രാമങ്ങളിലാണ് ഓണമുണ്ണാനും ഗ്രാമയാത്ര നടത്തുന്നതിനും സൗകര്യമൊരുക്കുന്നത്. [email protected] എന്ന ഇമെയിൽ ഐഡിയിലേക്കാണ് ഹോംസ്റ്റേ ഉടമകൾ അപേക്ഷ സമർപ്പിക്കേണ്ടത്. ഓഗസ്റ്റ് പത്ത് വരെയാണ് അപേക്ഷിക്കാനുള്ള സമയം. ഹോം സ്റ്റേകൾക്ക് പുറമെ വീടുകൾ, നാടൻ ഭക്ഷണശാലകൾ , കുടുംബശ്രീ റെസ്റ്റോറന്റുകൾ, കാറ്ററിങ് യൂണിറ്റുകൾ , ഹോട്ടലുകൾ എന്നിവർക്കും രജിസ്റ്റർ ചെയ്ത് ഈ പദ്ധതിയുടെ ഭാഗമാകാനാകും. അംഗീകൃത ഹോട്ടലുകൾ മുതൽ വഴിയോരക്കടകൾ വരെ താത്പര്യമുള്ള ആരെയും ഇതിനു അനുവദിക്കും.
ഇതിനായി വീടിന്റെയോ സ്ഥാപനത്തിന്റെയോ വിശദാംശങ്ങൾ രജിസ്റ്റർ ചെയ്താൽ മതിയാകം. ഓണ സദ്യക്ക് പരമാവധി ഒരാൾക്ക് 250 രൂപയാണ് ഈടാക്കുക. ഓണ സദ്യ നടത്തുന്ന സ്ഥാപനങ്ങൾ / വീടുകൾ ഇതിനായി ഉത്തരവാദിത്ത ടൂറിസം മിഷൻ തയ്യാറാക്കിയിട്ടുള്ള ബാനറുകളോ, പോസ്റ്ററുകളോ വെബ് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തു പ്രദർശിപ്പിക്കുകയും ചെയ്യണം. ഈ പദ്ധതിയുടെ ഒരു ഭാഗം ഗ്രാമ യാത്രകൾ ആണ് .
ഗ്രാമയാത്രയ്ക്ക് സ്വന്തം വാഹനത്തിലെത്തുന്നവർക്ക് കുട്ടികളുൾപ്പെടെയുള്ള നാലംഗ കുടുംബത്തിന് 3000 രൂപ നിരക്കിൽ ഈ പദ്ധതിയുടെ ഭാഗമാകാം. ഈ 3000 രൂപയിൽ 4 അംഗ കുടുംബത്തിന് ( അച്ഛൻ, അമ്മ, 12വയസ് വരെ പ്രായമുള്ള 2 കുട്ടികൾ ) ഓണസദ്യയും ഓണ സമ്മാനങ്ങളും നല്കുന്നു. ഓണ സമ്മാനമ്മായി അര കിലോ ഏത്തക്ക ഉപ്പേരി, ഒരു കരകൗശല ഉല്പന്നം, പപ്പടം, വിത്തു പേനകൾ, ഒരു ഓണക്കോടി എന്നിവ നൽകും. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ ഗ്രാമീണ ജീവിതം അനുഭവിച്ചറിയാനുള്ള പ്രത്യേക പാക്കേജുകൾ കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് 4500 രൂപ പാക്കേജിൽ പൈതൃക നടത്തം, ഓണ സദ്യ, ഓണ സമ്മാനം എന്നിവയാണുള്ളത്. തിരുവനന്തപുരം 4500 രൂപയുടെ ആദ്യ പാക്കേജിൽ സിൽക് സാരി നെയ്ത്, കോവളം ബീച്ച് സന്ദർശനം, ഓണ സദ്യ, കൃഷിയിടങ്ങളിലെ സന്ദർശനം, ഓണ സമ്മാനം എന്നിവയാണ് ആകർഷണമായിട്ടുള്ളത്.
രണ്ടാമത്തെ പാക്കേജിൽ മടവൂർ പാറ ഗുഹാ ക്ഷേത്ര സന്ദർശനം, ഓല നെയ്ത്, വേര് ശില്പ നിർമ്മാണം, പപ്പടം നിർമ്മാണം, ഓണ സദ്യ, ഓണ സമ്മാനം എന്നിവയുണ്ടാകും. ഇതിനും 4500 രൂപ മാത്രമാണ് നാലുപേർക്കുള്ള പാക്കേജ് കോസ്റ്റ്. തേക്കടി പാക്കേജിൽ തേനീച്ച വളർത്തൽ, വലിയ പാറ വ്യൂ പോയിന്റ് സന്ദർശനം, ഒട്ടകതലമേട് വ്യൂ പോയിന്റ് സന്ദർശനം, പപ്പടം നിർമ്മാണം, നെയ്ത്, ഓണ സദ്യ, ഓണ സമ്മാനം എന്നിവയാണ് 4500 രൂപയുടെ പാക്കേജിലുള്ളത്. വയനാട് പാക്കേജിൽ എടക്കൽ ഗുഹ സന്ദർശനം, തേയിലത്തോട്ടസന്ദർശനം, അമ്പെയ്ത്ത് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. കുമരകം പാക്കേജിൽ മൂന്ന് മണിക്കൂർ കായൽ, കനാൽ യാത്ര, കയർ നിർമ്മാണം, തെങ്ങുകയറ്റം, ഓണസദ്യ എന്നിവയുണ്ടാകും.
നാല് പേർക്ക് ഇതിന് 4500 രൂപ മാത്രമാണ് ഈടാക്കുന്നത്. ഇതിനൊപ്പം ഗ്രാമയാത്രയും, വലവീശലും, ഓണസമ്മാനവും, തിരുവാതിരകളിയുമെല്ലാമടങ്ങുന്ന പാക്കേജിന് 4 പേർക്ക് 8500 രൂപയാണ് ഈടാക്കുക. വൈക്കം പാക്കേജിൽ കായൽ/കനാൽ യാത്ര, നെയ്ത്തുശാല സന്ദർശനം, വൈക്കം ക്ഷേത്ര സന്ദർശനം, ഓണ സദ്യ, ഓണ സമ്മാനം എന്നിവയ്ക്ക് എല്ലാം കൂടി 4 പേർക്ക് 5000 രൂപയാണ്. ബേക്കൽ കോട്ട സന്ദർശനം, ബേക്കൽ ബീച്ച് സന്ദർശനം, മൺപാത്ര നിർമ്മാണം, ഓണ സദ്യ, ഓണ സമ്മാനം എന്നിവ അടങ്ങുന്ന ബേക്കൽ പാക്കേജിൽ 5000 രൂപയാണ് 4 പേരടങ്ങുന്ന കുടുംബത്തിൽ നിന്ന് ഈടാക്കുക. കണ്ണൂർ പാക്കേജിൽ കുഞ്ഞിമംഗലം വെങ്കല ഗ്രാമം സന്ദർശനം, ഓണ സദ്യ, നെയ്തു ശാല സന്ദർശനം, ഓണ സമ്മാനം, ഗ്രാമ യാത്ര എന്നിവയെല്ലാം കൂടി 5000 രൂപയാണ്. കോഴിക്കോട് 6000 രൂപ പാക്കേജിൽ ജലായനം ഗ്രാമ യാത്ര, ഫാം ടൂറിസം സെന്റർ സന്ദർശനം, ഓണസദ്യ, ഓണ സമ്മാനം എന്നിവയുണ്ടാകും.
Stories you may Like
- മലയാളി യുവത ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർമാരായി മാറുന്നു: മന്ത്രി പി.എ മുഹമ്മദ് റിയാസ്
- ഓണം ബമ്പറിൽ കോളടിച്ചത് കേരളത്തിനോ അതോ കേന്ദ്രത്തിനോ?
- ടൂറിസം ദിനത്തിൽ അവാർഡ് തിളക്കവുമായി കേരളം
- വർക്കല ഫ്ളോട്ടിങ് ബ്രിഡ്ജ് അപകടം: ഡിടിപിസി വാദം തള്ളി ടൂറിസം ഡയറക്ടർ
- വിനോദസഞ്ചാര മേഖലയിൽ വേഗതയേറിയ മുന്നേറ്റമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍