Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓൺലൈൻ ടാക്‌സി ഡ്രൈവറെ മർദ്ദിച്ച യുവതികൾ കൂടുതൽ കുരുക്കിലേക്ക്; ദൃക്സാക്ഷിയായ ഷിനോജ് കൂടുതൽ വെളിപ്പെടുത്തലുമായി രംഗത്തെത്തിയതോടെ പൊലീസും പ്രതിക്കൂട്ടിലേക്ക്; കേസിൽ ഇടപെടാനൊരുങ്ങി ഡിജിപി ലോക്നാഥ് ബെഹ്റ; ദുർബലമായ വകുപ്പുകൾ ചുമത്തി യുവതികളെ പൊലീസ് ജാമ്യത്തിൽ വിട്ടത് വിവാദമായിരുന്നു

ഓൺലൈൻ ടാക്‌സി ഡ്രൈവറെ മർദ്ദിച്ച യുവതികൾ കൂടുതൽ കുരുക്കിലേക്ക്; ദൃക്സാക്ഷിയായ ഷിനോജ് കൂടുതൽ വെളിപ്പെടുത്തലുമായി രംഗത്തെത്തിയതോടെ പൊലീസും പ്രതിക്കൂട്ടിലേക്ക്; കേസിൽ ഇടപെടാനൊരുങ്ങി ഡിജിപി ലോക്നാഥ് ബെഹ്റ; ദുർബലമായ വകുപ്പുകൾ ചുമത്തി യുവതികളെ പൊലീസ് ജാമ്യത്തിൽ വിട്ടത് വിവാദമായിരുന്നു

കൊച്ചി: ഓൺലൈൻ ടാക്സി ഡ്രൈവറെ യുവതികൾ മർദ്ദിച്ച സംഭവത്തിൽ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇടപെടുന്നു. ദുർബലമായ വകുപ്പുകൾ ചുമത്തി യുവതികളെ ജാമ്യത്തിൽ വിട്ടിരുന്നു. ഇതിനെ തുടർന്നാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ബെഹ്റ ഉത്തരവിട്ടത്. മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് ഡ്രൈവറായ ഷെഫീഖിനെ യുവതികൾ ക്രൂരമായി മർദ്ദിച്ചത്. എന്നാൽ യുവതികളുടെ ആരോപണം ശരിയല്ലെന്ന് ഇതേ കാറിലെ യാത്രക്കാരനായിരുന്നയാൾ മൊഴി നൽകിയിരുന്നു.

സംഭവത്തിന് ദൃക്സാക്ഷിയായ യുവാവ് കൂടുതൽ വെളിപ്പെടുത്തലുമായി രംഗത്തെത്തിയതോടെ സംഭവത്തിൽ പൊലീസാണ് പ്രതിക്കൂട്ടിലാകുന്നത്. ജാമ്യമില്ലാത്ത വകുപ്പിൽ യുവതികെളെ അറസ്റ്റു ചെയ്യുന്നതിന് പകരം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ച നടപടിയാണ് വിമർശനങ്ങൾക്ക് ഇടയാക്കിയത്. ഓൺലൈൻ ടാക്‌സി ഡ്രൈവർക്കു മർദ്ദനമേറ്റ സംഭവത്തിൽ തെറ്റ് പൂർണമായും യുവതികളുടെ ഭാഗത്താണെന്നാണ് സാക്ഷിയായ യുവാവ് വെളിപ്പെടുത്തിയിരിക്കുന്നത്. യുവതികൾ സംഘം ചേർന്ന് ഏകപക്ഷീയമായി ഡ്രൈവറെ ആക്രമിക്കുകയായിരുന്നെന്നു സംഭവം നടന്ന സമയത്തു വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരൻ ഷിനോജ് പറഞ്ഞു.

നിലവിൽ ദുർബലമായ വകുപ്പുകളാണ് യുവതികൾക്കെതിരേ ചുമതത്തിയതെങ്കിലും അവരെ കുടുക്കാൻ തന്നെയാണ് ബെഹ്റ നിർദ്ദേശം നൽകിയിരിക്കുന്നത്. വിശദമായ അന്വേഷണത്തിന് അദ്ദേഹം ഉത്തരവിട്ടിട്ടുണ്ട്. ദൃശ്യങ്ങൾ പുറത്ത് യുവതികൾ ചേർന്നു ഷെഫീഖിനെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നാട്ടുകാർ ഇടപെട്ടിട്ടുപോലെ യുവതികൾ മർദ്ദനം തുടരുകയായിരുന്നുവെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. നാട്ടുകാർ ചേർന്ന് ഷെഫീഖിനെ പിടിച്ചുമാറ്റിയെങ്കിലും യുവതികൾ മർദ്ദനം തുടർന്നതായും ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടുന്നു.

കാറിലുണ്ടായിരുന്ന യാത്രക്കാരനായ ഷിനോജ് സംഭവത്തെക്കുറിച്ച് പൊലീസിന് കഴിഞ്ഞ ദിവസം മൊഴി നൽകിയിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് യുവതികൾ ഷെഫീഖിനെ തല്ലിച്ചതച്ചതെന്നും ഇയാൾ വെൽപ്പെടുത്തിയിരുന്നു. കരിങ്കല്ല് കൊണ്ട് ഷെഫീഖിന്റെ തലയ്ക്ക് യുവതികൾ അടിച്ചതായും നിലത്തിട്ടു ചവിട്ടിയതായും ഷിനോജ് പൊലീസിനോട് പറഞ്ഞു. അടിവസ്ത്രം കീറി നടുറോഡിൽ വച്ച് യുവതികൾ ഷെഫീഖിന്റെ മുണ്ട് പിടിച്ചുവലിച്ച് അഴിച്ചെടുത്തെന്നും തുടർന്ന് അടിവസ്ത്രവും കീറിയെന്നും ഷിനോജ് പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.

ഡ്രൈവർ മോശമായി പെരുമാറിയെന്ന യുവതികളുടെ ആരോപണം കളവാണെന്നും ഷിനോജ് പറയുന്നു. ഓൺലൈൻ ടാക്‌സി ഡ്രൈവറായ കുമ്പളം സ്വദേശി ഷെഫീക്കിനെ വൈറ്റിലയ്ക്കു സമീപം മൂന്നു യുവതികൾ ചേർന്ന് മർദ്ദിച്ച സംഭവത്തിന്റെ തുടക്കം മുതൽ കണ്ട ഏകസാക്ഷിയാണു തൃപ്പൂണിത്തുറയിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായ ഷിനോജ്. പൂൾ ടാക്്‌സി പ്രകാരം വിളിച്ച വാഹനത്തിൽ നിന്ന് ഷിനോജിനെ ഇറക്കിവിടണം എന്നാവശ്യപ്പെട്ട് യുവതികൾ ഷഫീക്കിനോട് കയർത്തു. എന്നാൽ ഇതിന് ഷഫീക്ക് തയാറാകാത്തതിനെ തുടർന്ന് യുവതികൾ അക്രമാസക്തരാകുകയായിരുന്നെന്നു ഷിനോജ് വെളിപ്പെടുത്തുന്നു. കരിങ്കല്ലു കൊണ്ട് തലയ്ക്കടിച്ചെന്നും നിലത്തിട്ട് ചവിട്ടിയെന്നുമുള്ള ഷഫീക്കിന്റെ പരാതി പൂർണമായും സത്യമാണെന്നും ഷിനോജ് പറഞ്ഞു.

ഇതിനു പുറമേ നടുറോഡിൽ ഷഫീക്കിന്റെ മുണ്ടഴിച്ച് അടിവസ്ത്രം വരെ യുവതികൾ വലിച്ചു കീറിയെന്നും ഷിനോജ് പറയുന്നു. ഷഫീക്ക് മോശമായി പെരുമാറിയെന്ന് യുവതികൾ പറയുന്നത് തീർത്തും തെറ്റാണെന്നും ഷിനോജ് പറയുന്നു. യുവതികൾക്കെതിരെ ജാമ്യമില്ലാത്ത വകുപ്പുപ്രകാരം കേസെടുക്കുമെന്നറിയിച്ചിരുന്നെങ്കിലും പൊലീസ് പിന്നീട് അവരെ ജാമ്യത്തിൽ വിട്ടതെന്താണെന്നറിയില്ലെന്നും ഷിനോജ് പറയുന്നു.

കണ്ണൂർ, പത്തനംതിട്ട സ്വദേശികളായ യുവതികൾ. സിനിമ, സീരിയൽ രംഗങ്ങളിൽ പ്രവർത്തിക്കുന്നവരാണ്. തൃപ്പൂണിത്തുറയിലെ ഓഫിസിലേക്കു പോകുന്നതിന് ഓൺലൈൻ ഷെയർ ടാക്‌സി വിളിച്ചു യാത്രചെയ്യുകയായിരുന്നു ഷിനോജ്. വൈറ്റിലയിൽ ടാക്‌സി എത്തിയതോടെ ഇവിടെ ബുക്ക് ചെയ്തു കാത്തിരുന്ന യുവതികളും കയറാനെത്തി. തങ്ങൾ വിളിച്ച ടാക്‌സിയിൽ മറ്റൊരാൾ ഇരിക്കുന്നത് അനുവദിക്കില്ലെന്നും ഇറക്കിവിടണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് യുവതികൾ ഡ്രൈവറെ മർദ്ദിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP