മൂന്നാറിൻ മക്കളേ, ഉങ്കളുക്കു വണക്കം എന്ന് വി എസ്; 'വീര വണക്കം തലൈവരേ എന്ന് സ്ത്രീകൾ; 94ാം വയസിലും ടാറ്റയ്ക്കെതിരെയുള്ള സമരം വിജയിപ്പിച്ച വി എസ് ചരിത്രപുരുഷനായത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
മൂന്നാർ: ജനങ്ങളുടെ മനസ് അറിയുന്ന ആളാണ് യഥാർത്ഥ ജനകീയ നേതാവ്. മുഖ്യമന്ത്രി ആയിരുന്നപ്പോഴും പ്രതിപക്ഷ നേതാവായിരുന്നപ്പോഴും ജനമനസ് അറിഞ്ഞുള്ള തീരുമാനങ്ങൾ എടുക്കാൻ വി എസ് അച്യുതാനന്ദനോളം പോന്ന മറ്റൊരു നേതാവ് ഇന്ന് കേരളത്തിൽ ഇല്ല. അതിന്റെ ഒടുവിലെ തെളിവാണ് മൂന്നാർ തൊഴിലാളി സമരത്തിൽ വി എസ് അച്യുതാനന്ദൻ നടത്തിയ ഇടപെടൽ. കുത്തക മുതലാളിയായ ടാറ്റയ്ക്കെതിരെ വി എസ് സമരം നയിച്ചത് ഇതാദ്യമായല്ല. ടാറ്റയുടെ കൈയേറ്റങ്ങൾക്കെതിരെ സമരം നയിക്കാൻ കെൽപ്പുള്ള ഒരേയൊരു നേതാവേ കേരളത്തിൽ ഉണ്ടായിരുന്നുള്ളൂ. അത് വി എസ് മാത്രമായിരുന്നു. 94 വയസായി കേരളത്തിന്റെ പ്രതിപക്ഷ നേതാവിന്. എന്നാൽ, ഏതാരു യുവ രാഷ്ട്രീയക്കാരക്കാരേക്കാളും ഊർജ്ജസ്വലനായാണ് വി എസ് എന്നും. സമരഭൂമിയിൽ എത്തുമ്പോൾ അദ്ദേഹം കൂടുതൽ ചെറുപ്പമാകുന്നു എന്നതാണ് പ്രത്യേകത.
മാദ്ധ്യമങ്ങൾ അത്രയ്ക്ക് പ്രാധാന്യം നൽകാതിരുന്ന മൂന്നാർ സമരത്തിന് പിന്നിലെ യഥാർഥ പ്രശ്നങ്ങൾ പുറത്തുകൊണ്ടുവന്നത് മറുനാടൻ മലയാളി ആയിരുന്നു. ഇതിന് ശേഷമാണ് ഈ വിഷയം മറ്റ് മാദ്ധ്യമങ്ങൾ ഏറ്റെടുത്തതും. ചാനലുകളിൽ വാർത്ത വന്നെങ്കിലും നേതാക്കൾ മാത്രം അങ്ങോട്ട് പോകാൻ മടിച്ചു നിന്നും സ്ത്രീതൊഴിലാളികളുടെ പ്രതിഷേധം തന്നെയായിരുന്നു ഇതിന് കാരണം. എന്നാൽ, അവിടെയും വി എസ് വ്യത്യസ്തനായി. സമരം തീർത്തില്ലെങ്കിൽ താനും സമരക്കാർക്കൊപ്പം എത്തുമെന്നായിരുന്നു വിഎസിന്റെ പ്രസ്താവന. അത് ധാരാളമായിരുന്നു. വി എസ് എത്തും എന്നറിഞ്ഞതോടെ മൂന്നാറിലേക്ക് നേതാക്കൾ ഒഴുകി. എന്നാൽ, അതിന് കാര്യമുണ്ടായില്ല, നേതാക്കളെ അടിച്ചോടിച്ചു തൊഴിലാളികൾ. ഒടുവിലാണ് വി എസ് അച്യുതാനന്ദൻ സമരവേദിയിലേക്ക് എത്തിയത്. അതുവരെ നേതാക്കളെ അടിച്ചോടിച്ചവർ വിഎസിനെ പൂമാലയിട്ടും മുദ്രാവാക്യം വിളിച്ചും സ്വീകരിക്കുകയാണ് ഉണ്ടായത്. മറ്റൊരു നേതാവിനും ലഭിക്കാത്ത ആദരവായി അത്.
രാവിലെ 11.00 മണിയോടെയാണ് വി എസ്. മൂന്നാറിൽ എത്തിയത്. സമരക്കാർ പൂമാലയണിയിച്ചു സ്വീകരിച്ചു. സമരക്കാർക്കൊപ്പം ഇരുന്നതോടെ തോട്ടം തൊഴിലാളികൾ അടുത്തെത്തി പരാതികൾ പറഞ്ഞു. ചില സ്ത്രീകൾ വിഎസിന്റെ കാൽ തൊട്ടു വന്ദിച്ചു. എഴുതിവായിച്ച പ്രസംഗം വി എസ് തുടങ്ങിയത് തമിഴിൽലായിരുന്നു. തൊഴിലാളികളുടെ വികാരം തിരിച്ചറിഞ്ഞായിരുന്നു വിഎസിന്റെ അഭിസംബോധന. 'മൂന്നാറിൻ മക്കളേ, ഉങ്കളുക്കു വണക്കം!' വിഎസിന്റെ അഭിസംബോധനയ്ക്കു 'വീര വണക്കം തലൈവരേ...' എന്ന സ്ത്രീകളുടെ കോറസ് മറുപടിയായി.
തിങ്ങിനിറഞ്ഞിരുന്ന സമരക്കാർക്കിടയിലൂടെ മുൻനിരയിലേക്ക് എത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. അതോടെ മദ്ധ്യഭാഗത്തായി കസേരയിട്ടിരുന്ന് മൈക്കിലൂടെ പ്രസംഗം ആരംഭിച്ചു. തൊഴിലാളികളെ വഞ്ചിക്കുന്ന തട്ടിപ്പു കമ്പനിയാണ് കണ്ണൻ ദേവനെന്ന് വി എസ് പറഞ്ഞു. തൊഴിലാളിയുടെ കമ്പനി എന്ന പേരിൽ മാനേജ്മെന്റ് പ്രതിനിധിയെ തിരഞ്ഞെടുക്കുന്നതും മാനേജ്മെന്റാണ്. ഏറ്റവും ഗുണമേന്മയുള്ള തേയിലയായ മൂന്നാർ തേയില, ഉത്പാദിപ്പിക്കുന്നതിന്റെ സിംഹഭാഗവും ടാറ്റയ്ക്കാണ് വിൽക്കുന്നത്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാട് പെടുന്ന ആയിരക്കണക്കിന് തൊഴിലാളികളാണ് സമരരംഗത്തുള്ളത്. തികച്ചും ന്യായമായ ഇവരുടെ ആവശ്യങ്ങൾ പരിഹരിച്ച് സർക്കാർ കമ്പനിയെ നിലയ്ക്ക് നിറുത്തണം. മൂന്നാറിനെ കലുഷമായ അന്തരീക്ഷത്തിലേക്ക് തള്ളി വിടരുതെന്നാണ് എല്ലാവരും ആശിക്കുന്നത്.
തൊഴിലാളികൾ ആവശ്യപ്പെടുന്ന പത്ത് ശതമാനം വർദ്ധനയെന്നത് മൂവായിരം രൂപയ്ക്ക് താഴയാണ്. ബോണസ് ഏകപക്ഷീയമായി വെട്ടിക്കുറച്ചതിന് ന്യായീകരണമില്ല. കാടത്തം നിറഞ്ഞ നടപടിയാണ് കണ്ണൻദേവൻ കമ്പനിയുടേത്. സാധാരണ തൊഴിലാളികൾക്കു പോലും 700 800 രൂപ കൂലി ലഭിക്കുമ്പോൾ ഇവിടുത്തെ തൊഴിലാളികൾക്ക് 238 രൂപ മാത്രമാണ് നൽകുന്നത്. ഇവരുടെ പ്രശ്നത്തിൽ സർക്കാരും കമ്പനിയും തീരുമാനമെടുക്കുന്നതു വരെ ഞാൻ ഈ സമരക്കാർക്കൊപ്പം ഇരിക്കുന്നതാണ്.... ഇരിക്കുന്നതാണ്... ഇരിക്കുന്നതാണ്....
പതിവ് ശൈലിയിൽ നീട്ടി പറഞ്ഞ് വി എസ് പ്രസംഗം അവസാനിപ്പിച്ചപ്പോൾ സമരക്കാർ കൈയടിച്ചു. തൊഴിലാളികളുടെ പ്രശ്നങ്ങൾ കേട്ട് വി എസ് സമരത്തിൽ തുടരുകയാണ്. രാവിലെ തന്നെ സമരക്കാർക്കൊപ്പം ഉണ്ടായിരുന്ന കെ.കെ. രമ, ലതികാ സുഭാഷ് എന്നിവർ വി.എസിന് അരികിലെത്തി സംസാരിച്ചിരുന്നു.
മൂന്നാറിൽ കണ്ടത് കേരളത്തിന്റെ മുല്ലപ്പൂ സമരമാണ്. വി എസ്.അച്യുതാനന്ദൻ എന്ന വയോധികനായ നേതാവിനോട് ജനങ്ങൾക്ക് എന്തു മാത്രം വിശ്വാസവും സ്നേഹവുമുണ്ടെന്നും ഈ സമരം തെളിയിച്ചു. എല്ലാ രാഷ്ട്രീയ നേതാക്കളെയും ആട്ടിപ്പായിച്ച സമരക്കാർ വി.എസിനെ രണ്ടു കൈയും നീട്ടിയാണ് സ്വീകരിച്ചത്. തങ്ങളുടെ രക്ഷകനായാണ് വി.എസിനെ മൂന്നാറിലെ സാധുക്കളായ സ്ത്രീ തൊഴിലാളികൾ കണ്ടത്. വി.എസിന്റെ സത്യസന്ധതയും പ്രതിബദ്ധതയും സമരവീര്യവും അവരെ ആവേശ ഭരിതരാക്കി.
സ്വന്തം പാർട്ടിയിലെ ഒരു നേതാവിനും ലഭിക്കാത്ത സ്വീകാര്യതയാണ് മൂന്നാറിൽ അദ്ദേഹത്തിന് ലഭിച്ചത്. വി.എസിന്റെ പാർട്ടിക്കാരനായ എംഎൽഎ രാജേന്ദ്രൻ തൊട്ടപ്പുറത്ത് നിരാഹാരം കിടന്നിട്ടും അങ്ങോട്ട് തിരിഞ്ഞു നോക്കാൻ ആരുമുണ്ടായിരുന്നില്ല. സമരമുഖത്ത് നിന്ന് സ്ത്രീകൾ ചെരിപ്പൂരി അടിക്കാനായി ഓടിച്ചു വിട്ടതാണ് . ആ ജാള്യതയിൽ നിന്ന് കര കയറാനാണ് രാജേന്ദ്രൻ പിന്നീട് അവിടെ നിരാഹാര സത്യാഗ്രഹം തുടങ്ങിയത്. സിപിഎമ്മിന്റെ വനിതാ നേതാക്കളായ പി.കെ. ശ്രീമതിക്കും കെ.കെ.ശൈലയ്ക്കുമെല്ലാം സമരക്കാരുടെ അവഹേളനം ഏറ്റുവാങ്ങേണ്ടി വന്നു. തോട്ടം തൊഴിലാളിയായിരുന്ന സിപിഐ എംഎൽഎ ഇ.എസ്. ബിജിമോൾക്ക് മാത്രമാണ് സമരക്കാർക്കിടയിൽ പിടിച്ചു നിൽക്കാനായത്.
ജനങ്ങളെ എല്ലാക്കാലത്തും രാഷ്ട്രീയത്തിന്റെ മോഹവലയത്തിൽ കുരുക്കി പറ്റിക്കാനാവില്ലെന്ന സന്ദേശമാണ് മൂന്നാർ സമരം നൽകുന്നത്. കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾക്കുള്ള മുന്നറിയിപ്പാണിത്. ജനത്തെ മറക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് ജനങ്ങൾ സ്വയം സംഘടിച്ചിറങ്ങിയാൽ പിടിച്ചു നിൽക്കാനാവില്ലെന്ന സത്യമാണ് വെളിപ്പെട്ടത്. സിപിഎമ്മിനെ ഈ സമരം വല്ലാത്ത പ്രതിസന്ധിയിലെത്തിച്ചു. വിരുദ്ധനെന്ന മുദ്ര ചാർത്തി വിചാരണയ്ക്ക് വിധിക്കപ്പെട്ട വി.എസിനെയാണ് ജനങ്ങൾ മൂന്നാറിൽ വാരിപ്പുണർന്നത്. മറ്റു നേതാക്കൾക്ക് പേടിച്ചോടേണ്ടി വന്ന സ്ഥാനത്താണിത്. എ.കെ.ജിക്ക് ശേഷമുള്ള ഏറ്റവും ജനപ്രിയനായ ഇതിഹാസ നേതാവായി വി എസ് മാറി.
സ്ത്രീത്തൊഴിലാളികളുടെ സംഘശക്തി ഉയിർത്തെഴുന്നേറ്റ മൂന്നാറിലെ ഒൻപത് ദിവസം നീണ്ട തോട്ടം സമരത്തിന് എല്ലാ വിധത്തിലും ഊർജ്ജം പകരുകയായിരുന്നു വി എസ്. കൊച്ചിയിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചർച്ചയിൽ സമരക്കാരുടെ ആവശ്യങ്ങൾ ഏറക്കുറെ അംഗീകരിച്ചുകൊണ്ടുള്ള കരാറായി. ഈ വിവരം രാത്രി എട്ടരയോടെ മന്ത്രി പി.കെ. ജയലക്ഷ്മിയാണ് തൊഴിലാളികളെ അറിയിച്ചത്.
ഐതിഹാസികമായ സമരം വിജയിപ്പിച്ച തൊഴിലാളികളെ വി എസ് അഭിനന്ദിക്കുകയും ചെയ്തു. തൊഴിലാളികൾ തന്നെ നേതാക്കളായി നടത്തിയ ഉജ്ജ്വല സമരമാണിത്. പ്രഖ്യാപനങ്ങൾ നടപ്പാക്കിയില്ലെങ്കിൽ വീണ്ടും നിങ്ങൾ ശക്തമായ സമരം നടത്തണം. എല്ലാ സഹായവും ഞാനും എന്റെ നേതൃത്വവും വാഗ്ദാനം ചെയ്യുന്നു. സമരം വിജയിക്കുന്നതുവരെ നിങ്ങൾക്കൊപ്പമുണ്ടാകുമെന്ന വാക്ക് ഞാൻ പാലിച്ചു. വെറുതേ വീൺവാക്ക് പറയുകയായിരുന്നില്ല. ഇനി നിങ്ങളോടെല്ലാം വന്ദനം പറഞ്ഞുകൊണ്ട് ഞാൻ പോകുന്നു എന്ന് പറഞ്ഞാണ് വി എസ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്. ആർപ്പ് വിളികളോടെയാണ് സമരക്കാർ വി.എസിനെ യാത്രയാക്കിയത്. സമരക്കാർ പടക്കം പൊട്ടിച്ചും ആർപ്പ് വിളിച്ചും പൂത്തിരി കത്തിച്ചുമാണ് വിജയത്തെ വരവേറ്റത്.
മൂന്നാറിലെ കടുത്ത തണുപ്പിനെ പ്രതിരോധിക്കാനായി സ്വെർ ധരിച്ച വി എസ് രാത്രി എട്ടരയോടെ തീരുമാനം വരുന്നതുവരെ അക്ഷോഭ്യനായി കാത്തിരുന്നു എന്നതും അദ്ദേഹത്തിലെ സമരവീര്യത്തിന് തെഴിവായി.
Stories you may Like
- പിണറായി വിജയൻ മുഖ്യമന്ത്രിയായത് ഉമ്മൻ ചാണ്ടിയെ വേട്ടയാടി: കെ സുധാകരൻ
- 'കണ്ണേ, കരളേ.. വി എസ്സേ..'; ഐതിഹാസിക സമര ജീവിതത്തിന് നൂറ്റാണ്ട് തികയുമ്പോൾ!
- പ്രീജിത് രാജിന്റെ 'കോടിയേരി ഒരു ജീവചരിത്രം' പറയുന്നത് സഖാവിന്റെ രാഷ്ട്രീയ പോരാട്ടക്കഥ
- എസ് എഫ് ഐയോട് പാർട്ടി വിശദീകരണം തേടും; തോൽവിയിൽ അന്വേഷണവും വരും
- എസ്എഫ്ഐ കോട്ടകൾ തകർത്തെറിഞ്ഞ് കെ എസ് യു, ചരിത്ര നേട്ടം!
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്