ഭർത്താവിന്റെ പീഡനം സഹിക്കാനാകാതെ ബന്ധുവീട്ടിൽ അഭയം പ്രാപിച്ചു; കശ്മലന്മാരുടെ കൈയില്‍പ്പെട്ട് ആളൊഴിഞ്ഞ വീട്ടിൽ പീഡനത്തിന് ഇരയായത് ഒരാഴ്ച; ഇതൊക്കെ നമ്മുടെ കേരളത്തിലാണ് നടക്കുന്നതെന്ന് എങ്ങനെ വിശ്വസിക്കും?
തിരുവനന്തപുരം: ഭർതൃഗൃഹത്തിൽ അനുഭവിക്കേണ്ടി വന്ന ദുരിതത്തിൽ മനംനൊന്ത് വീടുവിട്ട യുവതിക്ക് ഒടുവിൽ നേരിട്ടത് ഒരാഴ്ചക്കാലത്തെ പീഡനം. രണ്ടുപെൺകുട്ടികൾക്ക് കൂട്ടമാനഭംഗത്തിന് ഇരയാകേണ്ടി വന്നത് പൊലീസിന്റെ നിസ്സംഗതയെ തുടർന്നെന്നും ആരോപണമുയരുന്നു.
വർക്കല പൊലീസ് തുടർച്ചയായി വരുത്തിയ വീഴ്ചകളാണ് യുവതിയെയും ബന്ധുവായ പെൺകുട്ടിയെയും കൂട്ടമാനഭംഗത്തിന് ഇരകളാക്കിയത്. യുവതിയെ ഭർത്താവിന്റെ വീട്ടിൽ നിന്ന് ആദ്യം കാണാതായപ്പോൾതന്നെ ഭർത്താവ് ചടയമംഗലം പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതി ചടയമംഗലം പൊലീസ് വർക്കല പൊലീസിന് കൈമാറുകയും ചെയ്തു. വർക്കലയിലെ ബന്ധുവീട്ടിൽ യുവതി ഉണ്ടെന്ന് മനസിലാക്കി പൊലീസ് അവിടെയെത്തിയെങ്കിലും യുവതിയെ കസ്റ്റഡിയിലെടുക്കുകയോ, കോടതിയിൽ ഹാജരാക്കുകയോ ചെയ്തില്ല. പിന്നീടാണ് യുവതിയെയും ബന്ധുവീട്ടിലെ പെൺകുട്ടിയെയും ഒന്നിച്ചു കാണാതാകുന്നത്. ഈ സമയത്താണ് വർക്കലയിൽ നിന്ന് ഇവരെ ഒരു സംഘം തട്ടിക്കൊണ്ടുപോയതും കൂട്ട മാനഭംഗത്തിന് ഇരയാക്കിയതും.
ചിലക്കൂറുള്ള ബന്ധുവീട്ടിൽ നിന്ന് ഈ മാസം ഒമ്പതിനാണ് യുവതിയെയും ബന്ധുവായ പെൺകുട്ടിയേയും കാണാതായത്. യുവതിക്ക് കലശലായ തലവേദനയാണെന്നും ആശുപത്രിയിൽ പോകണമെന്നും പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. ആശുപത്രിയിലേയ്ക്ക് പോകുന്നതല്ലേ എന്ന് ബന്ധുവീട്ടിലെ 16 വയസുള്ള പെൺകുട്ടിയെ കൂട്ടിനയച്ചു. അടുത്തുള്ള താലൂക്ക് ആശുപത്രിയിൽ പോയ രണ്ടുപേരെയും കാണാതായതോടെ ബന്ധുക്കൾ വിവരം വർക്കല പൊലീസിൽ അറിയിച്ചു. ആ പരാതിയിലും വർക്കല പൊലീസ് നടപടി എടുത്തില്ലെന്നതാണ് ഗൗരവമായ ആക്ഷേപം.
വർക്കല ആശാന്മുക്കിലെ ഇസ്മയിൽ എന്ന ഓട്ടോഡ്രൈവറുമായി പതിനാറുകാരിക്ക് പരിചയമുണ്ടായിരുന്നു. ആശുപത്രിയിൽ പോയി മടങ്ങവേ, ഇവരെ കണ്ട ഓട്ടോ ഡ്രൈവർ വണ്ടി നിർത്തി അതിൽ കയറ്റി. പരിചയക്കാരനായതിനാൽ യാത്ര ആറ്റിങ്ങൽവരെ നീണ്ടു. ഇതിനിടെ ഇസ്മയിലിന്റെ കൂട്ടുകാരൻ നൗഷാദും ഓട്ടോയിൽ കയറി. നാലുപേരുമായി വൈകിട്ടോടെ ആശാന്മുക്കിലെ ആളൊഴിഞ്ഞ കെട്ടിടത്തിലെത്തി. തൊട്ടടുത്തൊന്നും ആൾതാമസമില്ലാത്ത ഈ വീടിന്റെ താക്കോൽ നൗഷാദിന്റെ കൈയിലുണ്ടായിരുന്നു. വീട്ടിൽ കയറിയ ഇവർ രാത്രിയിലും പകലുമെല്ലാം അവിടെയായിരുന്നു. ആദ്യം ഇസ്മയിലും നൗഷാദുമാണ് ഇവരെ പീഡിപ്പിച്ചത്. പിന്നീട് അവർ കൂട്ടുകാരെ ഓരോരുത്തരെ വിളിച്ചുവരുത്തി. ഒമ്പതാം തീയതി മുതൽ പതിനഞ്ചാം തീയതി വരെ പത്തിലധികം പേർ ഇവിടെത്തി ഓരോരുത്തരേയും മാറിമാറി പീഡിപ്പിച്ചു എന്നാണ് വിവരം.
എല്ലാ ദിവസവും രാവിലെ ഇസ്മയിലും നൗഷാദും മുറി പുറത്തുനിന്ന് പൂട്ടി പോകും. ആ ദിവസത്തേയ്ക്കുള്ള ഭക്ഷണം വാങ്ങാനും ആളെ കണ്ടെത്തി കൊണ്ടുവരാനുമാണ് യാത്ര. പതിനഞ്ചാം തീയതി വരെ ഇങ്ങനെയായിരുന്നു രീതി. ആൾക്കാർ വന്നുകൊണ്ടിരുന്നെങ്കിലും അധികം പേരും സമീപിച്ചത് പതിനാറുകാരിയെയായിരുന്നു. വണ്ണക്കുറവും പ്രായക്കുറവുമായിരുന്നു കാരണം. അതിനാൽ കൂടുതൽ പീഡനം അനുഭവിക്കേണ്ടിവന്നതും പതിനാറുകാരി തന്നെ. ഒടുവിൽ പെൺകുട്ടിക്ക് രക്തസ്രാവമുണ്ടായി. ഈ സമയം ഇവരെ സമീപിച്ച രണ്ടുപേർ രക്തസ്രാവം കണ്ട് പേടിച്ച് മടങ്ങി. രണ്ടുപേരോടും പെട്ടെന്ന് രക്ഷപ്പെട്ട് ആശുപത്രിയിലെത്താനും ഉപദേശിച്ചു.
ഇസ്മയിലും നൗഷാദും മുറി പൂട്ടാതെ സാധനം വാങ്ങാൻ പുറത്ത് പോയ തക്കം നോക്കി രണ്ടുപേരും ഓടി രക്ഷപ്പെടുകയായിരുന്നു. അവസാനം അടുത്തെത്തി വെറുതെ മടങ്ങിപ്പോയ രണ്ടുപേർ നൽകിയ തുച്ഛമായ തുക മാത്രമാണ് ഇവരുടെ കൈയിലുണ്ടായിരുന്നത്. അതുപയോഗിച്ച് രണ്ടുപേരും കാപ്പിൽ ജങ്ഷനിൽ നിന്നും ബസ് കയറി. എന്നാൽ ഇതിനിടെ ഇവരെ ജങ്ഷനിൽ കണ്ട പരിചയക്കാർ വിവരം വർക്കലയിലെ ബന്ധുക്കളെ അറിയിച്ചു. വർക്കലയിൽ വച്ച് ബന്ധുക്കൾ ഇവരെ പിടികൂടി. വർക്കല പൊലീസ് സ്റ്റേഷനിലെത്തിച്ച് മൊഴി രേഖപ്പെടുത്തിയശേഷം ഇവരെ ചികിത്സയ്ക്കായി ആശുപത്രിയിലയക്കുകയായിരുന്നു.
കൂട്ടമാനഭംഗത്തിന് ഇരയായ ഇരുപത്തിനാലുകാരിക്ക് രണ്ട് മക്കളുമുണ്ട്. ചടയമംഗലത്തെ ഭർതൃഗൃഹത്തിലാണ് ഇവർ താമസിച്ചിരുന്നത്. ഭർത്താവിന്റെ നിരന്തര പീഡനത്തെത്തുടർന്ന് ജൂലൈ 24നാണ് ചടയമംഗലത്തെ വീട്ടിൽ നിന്നും ഇറങ്ങിപ്പോയത്. യുവതിയെ കാണാതായതിന് ഭർതൃവീട്ടുകാർ ചടയമംഗലം പൊലീസിന് പരാതി നൽകിയിരുന്നു. യുവതി വർക്കലയിലുള്ള മാമന്റെ വീട്ടിലുണ്ടാവുമെന്ന വിവരവും ഇവർ പൊലീസിന് കൈമാറി. അതോടെ ചടയമംഗലം പൊലീസ്, പരാതി വർക്കല പൊലീസിന് കൈമാറി കൈയൊഴിഞ്ഞു.
ഒരാളെ കാണാനില്ലെന്ന് പരാതി കിട്ടിയാൽ പൊലീസ് സ്വീകരിക്കേണ്ട നടപടികളൊന്നും വർക്കല പൊലീസ് സ്വീകരിച്ചില്ലെന്നത് വിമർശനത്തിന് ഇടയാക്കുന്നു. ആദ്യ പരാതി ഗൗരവമായി എടുക്കാത്ത പൊലീസ്, വർക്കലയിലെ അമ്മാവന്റെ വീട്ടിൽ നിന്നിരുന്ന യുവതിയെയും ആ വീട്ടിലെ പെൺകുട്ടിയെയും കാണാതായെന്ന പരാതി കിട്ടിയിട്ടും കാര്യമായ അന്വേഷണം നടത്തിയില്ല.
പൊലീസ് സ്റ്റേഷന് തൊട്ടടുത്ത ഒരു വീട്ടിൽ ഇരുവരും ഉണ്ടായിരുന്നു. ഇടയ്ക്കിടെ വീട്ടുകാരോട് മൊബൈൽ ഫോണിൽ സംസാരിക്കുകയും ചെയ്തു. മാനഭംഗത്തിന് ഇരയായ പതിനാറുകാരി രക്തം വാർന്ന് അവശ നിലയിലായതായശേഷമാണ് പ്രശ്നത്തിൽ ഇടപെടാൻ പൊലീസിനായത്. പൊലീസ് അനാസ്ഥ കാട്ടാതിരുന്നെങ്കിൽ ഇരുവരും മാനഭംഗത്തിന് ഇരയാകുമായിരുന്നില്ല എന്ന് പ്രദേശവാസികൾ പറയുന്നു.
കാണാതായ ഒമ്പതാം തീയതി മുതൽ കണ്ടെത്തുന്ന ദിവസം വരെയും യുവതിയുടേയും പെൺകുട്ടിയുടേയും കൈകളിൽ മൊബൈൽ ഫോൺ ഉണ്ടായിരുന്നു. വീട്ടുകാർ വിളിക്കുമ്പോഴെല്ലാം ഇവർ ഫോണെടുക്കുമായിരുന്നു. കൂടെയുള്ള ഇസ്മയിലും നൗഷാദും ഇവരെ പേടിപ്പിച്ചിരുന്നതിനാൽ ഒന്നും പറഞ്ഞിരുന്നില്ല. ഒരിടത്ത് സുരക്ഷിതരാണെന്നും ഉടൻ മടങ്ങിയെത്തുമെന്നും മാത്രം പറയുകയാണുണ്ടായത്. വർക്കല പൊലീസിൽ പരാതി നൽകിയ ബന്ധുക്കൾ ഇക്കാര്യവും പൊലീസിനോട് പറഞ്ഞിരുന്നു. പക്ഷേ, ഇവരെ കണ്ടെത്താൻ പൊലീസ് മിനക്കെട്ടില്ല.
മൊബൈൽ ടവർ ലൊക്കേഷൻ നോക്കിയിരുന്നെങ്കിൽ ഇവരെ പിറ്റേന്ന് തന്നെ പിടിക്കാമായിരുന്നു. ഓടിപ്പോയവർ തിരിച്ചു സ്റ്റേഷനിൽ വരുന്നതുവരെ പരാതിയിൽ പൊലീസ് നടപടിയൊന്നും എടുത്തില്ല. അതിനിടെ പ്രതികളിൽ പലരും ഗൾഫിലേയ്ക്ക് കടന്നുവെന്ന് സംശയമുണ്ട്. ചിലർ ഗൾഫിൽനിന്നും ലീവിന് വന്നവരാണ്. ചിലരാകട്ടെ, ഗൾഫിലേയ്ക്ക് പോകാൻ തയ്യാറെടുക്കുന്നവരും. ഇതിലൊന്നും ഉൾപ്പെടാത്ത കുറച്ചുപേരാണ് ഇപ്പോൾ പിടിയിലായത്. പ്രതികളിൽ ചിലർ ഗൾഫിലേയ്ക്ക് മുങ്ങാൻ സാധ്യതയുണ്ടെന്ന് പൊലീസിന് അറിവുണ്ടായിരുന്നെങ്കിലും ഇത് സംബന്ധിച്ച അറിയിപ്പ് വിമാനത്താവളത്തിൽ നൽകാൻ പൊലീസ് തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. പോകുന്നെങ്കിൽ പോകട്ടേയെന്ന മട്ടിലായിരുന്നു പൊലീസ് പ്രതികരണമെന്ന് ബന്ധുക്കൾ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍