മോദിക്ക് മുന്നേ ദീദി ബ്രിട്ടണിലേക്ക്; ജൂലൈ അവസാന വാരം മമത പോകുന്നത് വിമാനം നിറയെ ബിസിനസ് സംഘവുമായി; പ്രതീക്ഷയോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി
ലണ്ടൻ: കഴിഞ്ഞ ഒരു വർഷമായി ഇന്ത്യ യുകെ സൗഹൃദ ചർച്ചയിൽ നിഴലിട്ടിരുന്ന അവസാന ചോദ്യത്തിന് ഇനിയും ഉത്തരം ആയിട്ടില്ലെങ്കിലും സൗഹൃദ വഴികളിൽ മറ്റൊരു സന്തോഷ വാർത്ത പിറന്നിരിക്കുന്നു. മോദി എപ്പോൾ ബ്രിട്ടണിൽ എത്തും എന്നതിന് ഇനിയും ഉത്തരം ആയിട്ടില്ലെങ്കിലും ഇന്ത്യൻ രാഷ്ട്രീയത്തിലെ ശക്തയായ വനിതയും ബംഗാൾ സിംഹം എന്നറിയപ്പെടുന്ന മുഖ്യമന്ത്രി മമത ബാനർജി ജൂലൈ അവസാന വാരം ബ്രിട്ടണിൽ എത്തുന്നു.
ഏറെ നാളത്തെ തയ്യാറെടുപ്പിന് ശേഷം ഉള്ള വരവിൽ രണ്ട് ഭാഗത്തും പ്രതീക്ഷകൾ ഏറെയാണ്. വിജയകരമായ സിംഗപൂർ പര്യടനത്തിന് ശേഷം കൂടുതൽ വിദേശ നിക്ഷേപം തേടിയെത്തുന്ന മമതയ്ക്ക് ഊഷ്മള സ്വീകരണം നൽകാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി കാമറോൺ തന്നെ മുൻകൈ എടുക്കുമ്പോൾ തിരിച്ചു ബംഗാളിലേക്കുള്ള കയറ്റുമതിയാകും കാമറോൺ ഊന്നൽ നൽകുക. കാമറോണിന്റെ പുതിയ മന്ത്രി സഭയിൽ തൊഴിൽ വകുപ്പ് സെക്രട്ടറി ആയി നിയമിതയായ ഇന്ത്യൻ വംശജ പ്രീതി പട്ടേൽ ഈ കൂടിക്കാഴ്ചയിൽ നിർണ്ണായക റോൾ ഏറ്റെടുക്കുന്നതോടെ ഇരു രാജ്യങ്ങൾക്കുമിടയിൽ നിർണ്ണായക വഴിത്തിരിവ് ആയി മാറുകയാണ് മമതയുടെ വരവ്. മാത്രമല്ല മമതയ്ക്ക് ലഭിക്കുന്ന സ്വീകരണത്തിന്റെ രാഷ്ട്രീയ പ്രാധാന്യം കണക്കിലെടുത്ത് ഇനിയും മോദിയുടെ വരവിന് കാലതാമസം ഉണ്ടാകില്ലെന്നും സൂചനയുണ്ട്.
ജൂലൈ അവസാന വാരത്തിൽ 27 മുതൽ നാല് ദിവസത്തേക്ക് ആയിരിക്കും മമതയും സംഘവും എത്തുക. രണ്ട് വർഷം മുൻപ് ഇന്ത്യൻ സന്ദർശന വേളയിൽ കാമറോൺ നൽകിയ ക്ഷണം സ്വീകരിച്ചാണ് മമത ലണ്ടനിൽ എത്തുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപം ഉള്ള സംസ്ഥാനങ്ങളിൽ ഒന്നായി ബംഗാളിനെ മാറ്റുക എന്ന ഉദ്ദേശത്തോടെയാണ് മമ്മത ബ്രിട്ടണിൽ എത്തുന്നത്. ഉദ്യോഗസ്ഥ തലത്തിൽ വലിയ തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയാണ് മമതയുടെ വരവ്. നിക്ഷേപകർക്ക് എന്തൊക്കെ സഹായം ചെയ്യാനാകും എന്ന് കാമറോണിനെ ധരിപ്പിക്കുന്നതിനൊപ്പം ശാസ്ത്ര സാങ്കേതിക കൈമാറ്റ സാധ്യതകളും സർവകലാശാലകൾ തമ്മിൽ ഉള്ള സഹകരണവും ചർച്ചയാകും. പ്രത്യേകിച്ചും ഇന്ത്യൻ വിദ്യാർത്ഥികളുടെ യുകെയിലേക്കുള്ള വരവ് നേർ പാതിയായി കുറഞ്ഞതോടെ എങ്ങനെയും അത് തിരിച്ചു പിടിക്കണം എന്ന വാശിയിലാണ് ഇപ്പോൾ കാമറോൺ സർക്കാർ. അതിനായി വിസ ഇളവുകളും ജോലി ചെയ്യുന്നതിനുള്ള പരിധി ഇല്ലാതാക്കലും ഒക്കെ സർക്കാരിന്റെ പരിഗന്നനയിലുണ്ട്.
ബ്രിട്ടന്റെ സാംസ്കാരിക കാഴ്ചകൾ മമതക്ക് വേണ്ടി സർക്കാർ ഒരുക്കുന്നു എന്നാണ് ലഭ്യമായ വിവരം. ഇയ്യിടെ പാർലമെന്റ് സ്ക്വയറിൽ സ്ഥപിക്കപ്പെട്ട ഗാന്ധി പ്രതിമയിൽ പുഷ്പ്പാർച്ചന നടത്തുന്ന മമത തെംസ് നദിയിൽ സവാരിയും നടത്തും. തന്റെ മന്ത്രി സഭയിലെ മുതിർന്ന അംഗങ്ങളോടൊപ്പം ആണ് മമതയുടെ വരവ് എന്നതും പ്രത്യേകതയാണ്. സംസ്ഥാന ധനകാര്യ മന്ത്രി അമിത് മിത്ര, നഗര വികസന മന്ത്രി ഫിർഹാദ് ഹക്കിം എന്നിവരും സംഘത്തിൽ ഇടം പിടിക്കും. ബംഗാളിന്റെ സമഗ്ര വികസനത്തിന് വിദേശ നിക്ഷേപമാണ് ഏക ആശ്രയം എന്ന ആശയമാണ് സിംഗപ്പൂർ ട്രിപ്പിന് ശേഷം ബ്രിട്ടൺ യാത്രയ്ക്ക് മമതയെ പ്രേരിപ്പിക്കുന്നത്. കൊൽക്കത്തയെ ലണ്ടന്‍ സമാനമായ നഗരം ആക്കുകയാണ് തന്റെ സ്വപ്നം എന്ന് മമത പലവട്ടം പറഞ്ഞിട്ടുള്ളതിനാൽ എം 25 ഉൾപ്പെടെയുള്ള ഗതാഗത സംവിധാനം സൂക്ഷ്മമായി പഠിക്കാനും ഈ യാത്രയിൽ അവർ ശ്രദ്ധ നൽകും. ലണ്ടൻ നഗരം ദിവസവും എങ്ങനെ തിരക്കിനെ ഉൾക്കൊള്ളുന്നു എന്ന് മനസ്സിലക്കുകയാകും മമതയുടെ വരവിൽ പ്രധാനം. കൊൽക്കത്ത നഗരത്തിലെ തിരക്കും ഗതാഗത കുരുക്കും ലോകം എങ്ങും പ്രസിദ്ധമാണ്.
വിവിധ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും അടക്കം 3 ഡസൻ മേധാവികളും ആയിട്ടാണ് മമത ലണ്ടനിൽ എത്തുന്നത്. ഇന്ത്യൻ ബിസിനെസ്സിലെ തന്നെ വമ്പന്മാരായ സജ്ഞീവ് ജിയോൻക, ഹർഷ് നിയോട്ടിയ, ജ്യോത്സന സുരി, വൈസി ദേവേശ്വർ, ആദി ഗോഡ്റെജ്, വൈ കെ മോദി, സുമിത് മജ്ഞുന്ദർ എന്നിവരൊക്കെ സംഘത്തിൽ ഇടം പിടിക്കും. സമാനമായ ഇത്തരം ഒരു സംഘവുമായാണ് മമത സിംഗപ്പൂർ സന്ദർശനം പൂർത്തിയാക്കിയത്. ലണ്ടനിലെ ഇന്ത്യൻ എംബസ്സിയും മമതയുടെ വരവിനെ വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്. മമത അധികാരം ഏറ്റ ശേഷം കൊൽക്കത്ത സന്ദർശിച്ച ആദ്യ രാഷ്ട്ര തലവൻ എന്ന പെരുമ കാമറോണിനും കാമറോണിന്റെ രണ്ടാം സർക്കാരിൽ ഇന്ത്യയിൽ നിന്നെത്തുന്ന ആദ്യ വി ഐ പി എന്ന പരിഗണന മമതയ്ക്കും ലഭിക്കുന്നത് ഈ സന്ദർശനത്തെ ഏറെ പ്രത്യേകതയുള്ളതാക്കി മറ്റും. കാമറോണിന്റെ ക്ഷണത്തെ തുടർന്ന് ഇന്ത്യ യുകെ ബിസിനെസ് കൗൺസിൽ ചീഫ് പട്രീഷ ഹെവ്ട്ടും മമതയെ ലണ്ടനിലേക്ക് ക്ഷണിച്ചിരുന്നു.
ഇതോടൊപ്പം ബ്രിട്ടീഷ് ഫോറിൻ ഓഫീസിലെ ഇന്ത്യ ചുമതലയുള്ള ഹ്യുഗോ സ്വിയർ മുഖേനെയും ക്ഷണം കൈമാറി. പക്ഷെ ഈ സമയം ബ്രിട്ടൺ തിരഞ്ഞെടുപ്പിലേക്ക് നീങ്ങിയതിനാൽ പുതിയ സർക്കാർ എത്തിയ ശേഷം സന്ദർശനം നടത്താം എന്ന് കരുതി കാത്തിരിക്കുക ആയിരുന്നു മമത. ബ്രിട്ടനേക്കൾ ജന സംഖ്യയുള്ള ബംഗാളിന്റെ ഭരണ മേധാവിക്ക് കാമറോൺ നേരിട്ട് ചർച്ചക്ക് തയ്യാറാകുന്നതിൽ ഒട്ടും ഔചിത്യ കുറവില്ല എന്ന് ബ്രിട്ടീഷ് ഫോറിൻ ഓഫീസിനെ അറിയിക്കുവാനുള്ള ചുമതല ഏറ്റെടുത്തിരിക്കുന്നത് ലണ്ടനിലെ ഇന്ത്യൻ എംബസ്സിയാണ്. ഇക്കാര്യം ഉറപ്പാക്കാൻ മമത ആവശ്യപ്പെട്ടിട്ടും ഉണ്ട്.
ദേശീയവും പ്രാദേശീയവും ആയി പ്രാധാന്യം ഉള്ള കമ്പനി തലവന്മാരെ സംഘത്തിൽ ഉൾപ്പെടുതിയാണ് മമത എത്തുക. ഇപ്പോൾ തന്നെ ബംഗാളിന്റെ നിയമ സഭയുടെ പുനഃ നിർമ്മാണത്തിൽ ബ്രിട്ടീഷ് സാങ്കേതിക സഹായം ഉറപ്പു വരുത്തിയിട്ടുള്ളതിനാൽ വികസന കാര്യത്തിൽ ഏതൊക്കെ നിലയിൽ ഈ സഹകരണം വളർത്താം എന്നാകും മുഖ്യമായും മമത അന്വേഷിക്കുക. അതേ സമയം ബംഗാളിൽ വൻ സാധ്യത ഉള്ള ഖനന മേഖലയിലാകും ബ്രിട്ടന്റെ കണ്ണ്. അടുത്തിടെ അസോസിയേഷൻ ഓഫ് ബ്രിട്ടീഷ് മൈനിങ് എക്യുപ്മെന്റ് നേതൃത്വം നൽകി 16 കമ്പനികളുടെ പ്രതിനിധികൾ ബംഗാളിനെ സന്ദർശിച്ച് സാദ്ധ്യതകൾ പഠിച്ചിരുന്നു. നദീ മുഖങ്ങളെ സംരക്ഷിച്ചു കൊണ്ട് നഗര വികസനം സാധ്യമാക്കുന്ന വിധം സാങ്കേതിക വിദ്യ കൈമാറ്റത്തിന് ബ്രിട്ടൺ തയ്യാറാകും. കൂടാതെ ആരോഗ്യ മേഖല, വിദ്യാഭ്യാസം, ഐ ടി, പെട്രോ കെമിക്കൽ രംഗങ്ങളും ചർച്ചയിൽ നിറയും. ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങൾക്കും ഇല്ലാത്ത വികസന സാധ്യതയും വിഭവ ശേഷിയും ബംഗാളിന് ഉണ്ടെന്നാണ് ബ്രിട്ടന്റെ വിലയിരുത്തൽ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍