ചൊവ്വാദോഷത്തിന് ഇനി എന്തുപറ്റും? ചൊവ്വയുടെ പേരിൽ ഇനിയും പെൺകുട്ടികൾക്ക് വിവാഹം മുടങ്ങുമോ? മംഗൾയാൻ പര്യവേക്ഷണത്തിന്റെ പശ്ചാത്തലത്തിൽ ഒരു മംഗലവിചാരം
ഇന്ത്യയുടെ ചൊവ്വാ പര്യവേക്ഷണത്തിന് ആശംസ നേർന്ന് കടലകൊറിക്കാൻ ഇന്ത്യൻ ശാസ്ത്രജ്ഞന്മാരോട് നാസ ഫേസ്ബുക്കിലൂടെ തമാശ പറഞ്ഞത് മുൻപ് കൗതുകവാർത്ത ആയിരുന്നു. മംഗൾയാന്റെ വിക്ഷേപണത്തിന് ഇന്ത്യ തയ്യാറെടുത്തുകൊണ്ടിരുന്നപ്പോഴായിരുന്നു, ഈ കുസൃതി. കപ്പൽ നീറ്റിലിറക്കുമ്പോൾ ഷാംപെയ്ൻ പൊട്ടിക്കുന്നതുപോലെ ഒരു ആചാരമാണ്, നാസ റോക്കറ്റ് വിക്ഷേപിക്കുമ്പോൾ സ്പേസ് സയന്റിസ്റ്റുകൾ കടല കൊറിക്കുന്നതും. അന്ന് ഈ നാസയുടെ ഫേസ്ബുക്ക് പോസ്റ്റ് വന്നപ്പോൾ, മംഗൾയാൻ വിക്ഷേപണത്തിനു മുമ്പ് ഇന്ത്യൻ ശാസ്ത്രജ്ഞന്മാർ കടല കൊറിക്കുമോ അതോ ഉപവാസം അനുഷ്ഠിക്കുമോ എന്ന ഒരു ചർച്ച ഉയർന്നുവന്നു. അതല്ല, ചൊവ്വാഴ്ച വ്രതം അവസാനിപ്പിക്കാൻ ചെയ്യുന്നതുപോലെ പരിപ്പു കഴിക്കുകയാവും ചെയ്യുക എന്നു ചില വിരുതന്മാർ തമാശ പറഞ്ഞു. കൊറിക്കുന്നത് കടലയായാലും പരിപ്പായാലും വയറ്റിൽ മീഥെയ്ൻ വാതകം രൂപപ്പെടാൻ സാധ്യത കൂടുതലാണെന്ന് ചിലർ കടന്നുപറഞ്ഞു. മീഥെയ്ൻ വാതകത്തിന്റെ സാന്നിദ്ധ്യം അളക്കുന്ന ഉപകരണം മംഗൾയാന്റെ ഭാഗവുമാണല്ലോ!
ഇന്ത്യൻ വിശ്വാസം അനുസരിച്ച് ചൊവ്വ അത്ര ശുഭലക്ഷണ ഹേതുവായ ഗ്രഹം അല്ല. ഒരാളുടെ ജാതകദശയിൽ ആറു ദശയിലും ചൊവ്വയുടെ സാന്നിധ്യം ഉണ്ടെങ്കിൽ അതിനെ ചൊവ്വാദോഷം എന്നാണ് വിളിക്കുന്നത്. ഹിന്ദു വിശ്വാസികളാകട്ടെ ഈ ദോഷം ഉള്ള ആൾക്ക് വിവാഹ ജീവിതത്തിൽ ഉൾപ്പെടെ നാശം കല്പിക്കുന്നു. പങ്കാളിയുടെ മരണമാണ് ഈ ദോഷജാതകത്തിൽ വിവക്ഷിക്കുന്നത്. ഇതിനു പരിഹാരമായാണ് ചൊവ്വാഴ്ച വ്രതം അനുഷ്ഠിക്കുന്നത്. മൂന്നു നേരം ഉപവസിച്ച ശേഷം പരിപ്പ് കഴിച്ചാണ് വ്രതഭംഗം വരുത്തുന്നത്. ഇതായിരുന്നു കടലയ്ക്ക് പകരം പരിപ്പിനെ പ്രതിഷ്ഠിച്ച് ഇറങ്ങിയ സ്പൂഫുകൾക്കു നിദാനം.
ഏതായാലും കടല കൊറിക്കുകയോ പരിപ്പു കഴിക്കുകയോ ചെയ്തില്ലെങ്കിലും ഇന്ത്യൻ ശാസ്ത്രജ്ഞർ ഈ വലിയ ശാസ്ത്രനേട്ടത്തിനു തയ്യാറെടുക്കുമ്പോഴും ഓരോ പ്രധാന ഘട്ടങ്ങൾ പിന്നിടുമ്പോഴും ദൈവത്തിലുള്ള വിശ്വാസം കൈവിട്ടില്ല. അത്യധികം സൂക്ഷ്മതയോടെ നിർവ്വഹിക്കേണ്ട ഒട്ടേറെ ഘടകങ്ങൾ അടങ്ങുന്ന ഈ യത്നത്തിൽ ഉണ്ടാകാവുന്ന ഏതു പിഴവും സഹിക്കാവുന്നതിലും അപ്പുറമാണ്. അതുകൊണ്ടുതന്നെ തിരുപ്പതി വെങ്കിടേശ്വരനും പഴവങ്ങാടി ഗണപതിക്കും മുമ്പിൽ ശാസ്ത്രജ്ഞർ സാഷ്ടാംഗം പ്രണമിച്ചു. പിഎസ്എൽവിയുടെ മാതൃകയുമായി തിരുപ്പതിയിൽ പോയി ഭജനമിരിക്കാൻ ഐഎസ്ആർഒ ചെയർമാൻ രാധാകൃഷ്ണൻ തയ്യാറായി. ചൊവ്വയുടെ ഭ്രമണപഥത്തിൽ മംഗൾയാൻ പ്രവേശിക്കുമ്പോൾ പഴവങ്ങാടി ഗണപതിക്കു തേങ്ങയുടച്ച് പിഎസ്എൽവിയുടെ സൃഷ്ടാവ് നമ്പി നാരായണനും മന്ത്രി വി എസ് ശിവകുമാറും തൊഴുകൈകളോടെ നിന്നു.
ശാസ്ത്രനേട്ടങ്ങൾ മാറ്റിവച്ചാൽ ഇനി അറിയേണ്ടത് ജ്യോതിഷത്തിലെ ചൊവ്വാദോഷത്തിന്റെ ഭാവിയാണ്. ആ ചൊവ്വയല്ല, ഈ ചൊവ്വ എന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് സ്ഥാപകൻ ഡോ. എൻ ഗോപാലകൃഷ്ണൻ നേരത്തെ തന്നെ വിശദീകരിച്ചിട്ടുണ്ട്. ജ്യോതിശാസ്ത്രത്തിൽ ചൊവ്വ പണ്ടേ ഗ്രഹമാണെങ്കിൽ ജ്യോതിഷത്തിൽ ചൊവ്വ ഇപ്പോഴും നക്ഷത്രമാണ്.
ചൊവ്വാദോഷത്തിന്റെ പേരിൽ നടക്കുന്നതെല്ലാം കള്ളമാണെന്ന് സ്വാമി സന്ദീപ് ചൈതന്യ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ചൊവ്വാ ദോഷം വിവാഹത്തിന് തടസമല്ലെന്നും ചൊവ്വാദോഷം ഉണ്ടെന്ന് പറയുന്നത് തന്നെ അറിവില്ലായ്മയാണെന്നും ഇത്തരം വിശ്വാസത്തിന് ഒരു ശാസ്ത്രീയ അടിത്തറയുമില്ലെന്നും അദ്ദേഹം പറയുന്നു. ജ്യോതിഷികൾ നടത്തുന്ന തട്ടിപ്പാണ് ചൊവ്വാദോഷത്തിന് പിന്നിലുള്ളതെന്നും അദ്ദേഹം ആരോപിക്കുന്നു.
ഇതുസംബന്ധിച്ച് ഇന്നു ഫേസ്ബുക്കിൽ കണ്ട രസകരമായ ഒരു പോസ്റ്റിൽ നിന്ന് എടുത്തെഴുതട്ടെ. കെ ജി ബിജു എന്ന ഫേസ്ബുക്ക് ഉപയോക്താവ് എഴുതി:
ജ്യോതിഷവിശ്വാസമനുസരിച്ച് 2, 4, 7, 8, 12 ഭാവങ്ങളിൽ സ്ത്രീജാതകത്തിൽ ചൊവ്വ നിന്നാൽ സംഗതി സീരിയസാണ്. സ്ത്രീജാതകത്തിൽ നിന്ന് ചൊവ്വയെ ഉന്തിത്തള്ളി പുറത്താക്കാൻ മംഗൾയാനിനു കഴിയുമോ എന്നാണ് ഫെമിനിസ്റ്റുകളുൾപ്പെടെ ഉറ്റുനോക്കുന്നത്. അതിൽത്തന്നെ അഷ്ടമത്തിലെ ചൊവ്വയ്ക്കാണത്രേ ഏറ്റവും ദോഷം. റിവേഴ്സ് ഓർഡറിൽ ദോഷം കുറഞ്ഞു വരും.
സ്ത്രീജാതകത്തിലെ 8 ലാണ് ചൊവ്വയെങ്കിൽ ഏഴിൽ പാപിയായ പുരുഷൻ വേണം. അഷ്ടമത്തിലെ ചൊവ്വയാണ് സ്ത്രീയെ ഭാഗ്യദോഷിയാക്കുന്നത്.
അങ്ങനെ വരുമ്പോൾ മംഗൾയാൻ ദൗത്യം പൂർണമാകണമെങ്കിൽ രണ്ടുകാര്യങ്ങളിൽ ശ്രദ്ധിക്കണം. ഒന്ന്, പെൺകുഞ്ഞുങ്ങളുടെ ജനനവേളയിൽ (ആർഷഭാരതത്തിലാണേ...) ചൊവ്വയെ അഷ്ടമത്തിന്റെ ഏഴയലത്ത് അടുപ്പിക്കാതിരിക്കണം. രണ്ട്, എന്തെങ്കിലും നോട്ടപ്പിശകുകൊണ്ട് അതിനു കഴിയാതെ വന്നാൽ 1:1 എന്ന അനുപാതത്തിൽ പുരുഷസൃഷ്ടി സാധ്യമാകും വിധം ഏഴിൽ പാപത്തിനുള്ള ശുഭസ്ഥാനത്ത് അറ്റൻഷനായി നിൽക്കണം. ചൊവ്വയെക്കൊണ്ട് അതും നമ്മൾ തന്നെ ചെയ്യിക്കണ്ടേ... ഒരു പ്രായശ്ചിത്തമെന്ന നിലയ്ക്ക്?
"ഇന്ത്യ ചൊവ്വ കീഴടക്കി" എന്നൊക്കെ മത്തങ്ങാതലക്കെട്ടുകൾ വിരിഞ്ഞു നിരന്നു നിൽക്കുമ്പോൾ, ചൊവ്വ കാരണം വെണ്ണീറായതും കണ്ണീരിൽ കുതിർന്നതുമായ ജീവിതങ്ങളും സ്വപ്നങ്ങളുമുണ്ട്. ശാസ്ത്രസാങ്കേതികവിദ്യയുടെ ചെലവിൽ വിജൃംഭിക്കുന്ന ആർഷഭാരത മസിലുകൾ അതു കണ്ടില്ലെന്നു നടിക്കരുത് - ബിജു പറഞ്ഞ് അവസാനിപ്പിക്കുന്നു.
ഇതേ വിഷയം പങ്കുവയ്ക്കുന്ന ഒട്ടേറെ തമാശ പോസ്റ്റുകളാണ് ഫേസ്ബുക്കിൽ നിറയെ. പത്രപ്രവർത്തകൻ കൂടിയായ കെ ജെ ജേക്കബ് എഴുതുന്നു: "ചൊവ്വയിലെ അന്തരീക്ഷം ഇല്ലാതായിത്തീർന്നു എന്നൊരു തിയറിയുണ്ടല്ലോ. അങ്ങിനെ ചൊവ്വാ ദോഷം കാരണം അവിടെ ജീവിക്കാൻ വയ്യാതെ ഭൂമിയിലെത്തിയവരുടെ പിൻഗാമികളാണ് നമ്മളെങ്കിലോ? ഒരു തിരിച്ചു പോക്കാണെങ്കിലോ?"
സുനിൽ കൃഷ്ണൻ എന്ന മറ്റൊരു ഫേസ്ബുക്ക് ഉപയോക്താവ് ഇന്നലെ രാത്രിയിൽ ഇങ്ങനെ എഴുതി:
'മംഗൾയാനു' പിന്നിലുള്ള രാഷ്ട്രീയവും സാമ്പത്തികവും തൽക്കാലത്തേക്ക് മാറ്റി വയ്ക്കട്ടെ.. നാളെ രാവിലെ കൃത്യം 7:17:32 നു LAM കൃത്യമായി കത്തിക്കുകയും മംഗൾയാൻ സൂര്യന്റെ ആകർഷണവലയങ്ങളിൽ നിന്ന് പതിയെ പതിയെ തെന്നി മാറി 'ചൊവ്വ'യുടെ കരവലയങ്ങളിലേക്ക് നീങ്ങുകയും ചെയ്യുമ്പോൾ മാക്സിംഗോർക്കി പറഞ്ഞ പോലെ ഞാൻ പറയും... "ഹാ..മനുഷ്യൻ എത്ര സുന്ദരമായ പദം"..
എത്ര ദശലക്ഷം കിലോമീറ്ററുകൾക്കപുറമാണു ഇന്ന് മംഗൾയാൻ. പ്രപഞ്ചത്തിന്റെ അനന്തവിശാലതകളിലെവിടെയോ ഗ്രഹങ്ങളും നക്ഷത്രങ്ങളും എല്ലാം നിറഞ്ഞ അനന്തതയിൽ... പക്ഷേ അതിന്റെ ഓരോ ചലനവും ഇങ്ങകലെ ഭൂമിയുടെ ഏതോ കോണിലിരിക്കുന്ന മനുഷ്യന്റെ വിരൽതുമ്പുകളിലാണു... അതാണു മനുഷ്യൻ...
ചൊവ്വ മംഗൾയാനെ സ്വീകരിക്കാൻ ഒരുങ്ങിയിരിക്കുകയാവും... എന്താവും അത് മംഗൾയാനോട് ആദ്യം പറയുക? അത് മറ്റൊന്നുമല്ല...
"ദേ നോക്കിയേ..ഞാനൊരു പാവം ഗ്രഹമാണേ..ഭൂമിയിൽ നിങ്ങൾ വിചാരിക്കുന്ന ഒരു ദോഷവും എനിക്കില്ലേ... ഇനിയെങ്കിലും പാവപ്പെട്ട പെൺകുട്ടികളെ എന്റെ പേരും പറഞ്ഞ് പീഡിപ്പിക്കുന്നത് ഒഴിവാക്കണേ..."
ഇതൊക്കെയാണെങ്കിലും മാർസ് വൺ എന്ന കമ്പനി ചൊവ്വയിലേക്ക് പ്രഖ്യാപിച്ച ഉല്ലാസയാത്രയ്ക്ക് പേരു രജിസ്റ്റർ ചെയ്തവരിൽ മലയാളിയുമുണ്ടെന്നതാണ് വേറൊരു രസം. കണ്ണൂരിലെ ചൊവ്വയിലേക്കല്ല, ചൊവ്വ ഗ്രഹത്തിലേക്ക് തന്നെയാണ്, ഈ യാത്ര. കമ്പനി ഷോർട്ട് ലിസ്റ്റ് ചെയ്ത 705 യാത്രികരിൽ 44 പേർ ഇന്ത്യക്കാരാണ്. അതിൽ 27 പുരുഷന്മാരും 17 സ്ത്രീകളും പെടും. ഇക്കൂട്ടത്തിൽ ഒരാൾ തിരുവനന്തപുരം സ്വദേശിയാണെന്ന് വാർത്ത വന്നിരുന്നു. എന്നാൽ ആരാണ് ഇയാൾ എന്ന് ഇപ്പോഴും വ്യക്തമല്ല. 140 രാജ്യങ്ങളിൽ നിന്നായി ധാരാളം പേർ ചൊവ്വായാത്രയ്ക്ക് അപേക്ഷ അയച്ചിരുന്നു. ഇന്ത്യയിൽ നിന്നു മാത്രം 20,000 അപേക്ഷകരാണുണ്ടായിരുന്നത്. അവരിൽ നിന്നാണ് 44 പേരെ ഷോർട്ട് ലിസ്റ്റ് ചെയ്തത്. 313 അമേരിക്കക്കാർ, 187 യൂറോപ്യന്മാർ, 136 ഏഷ്യക്കാർ, 41 ആഫ്രിക്കക്കാർ, 28 ഓഷ്യാനക്കാർ എന്നിങ്ങനെയാണ് പ്രദേശം തിരിച്ചുള്ള കണക്ക്. ഇതിൽ 418 പേർ പുരുഷന്മാരും 287 പേർ സ്ത്രീകളുമാണ്. ഏതായാലും ഒരു സ്വകാര്യ കമ്പനി ചൊവ്വയിലേക്ക് ടൂർ സംഘടിപ്പിക്കുമ്പോൾ കുറഞ്ഞ ചെലവിൽ ചൊവ്വയിലേക്ക് ഉപഗ്രഹത്തെ എത്തിക്കാൻ കഴിഞ്ഞ ഐഎസ്ആർഒയുടെ മിടുക്ക് കാണാതെ പോകില്ല. മിക്കവാറും സ്പേസ് ടാക്സി ആവുക, നമ്മുടെ പിഎസ്എൽവിയോ ജിഎസ്എൽവിയോ മറ്റോ ആയേക്കും. ഇപ്പോ തീർന്നില്ലെങ്കിലും അപ്പോഴെങ്കിലും ചൊവ്വാദോഷം തീരുമെന്നു പ്രതീക്ഷിക്കാം.
- TODAY
- LAST WEEK
- LAST MONTH
- പ്ലേ ഓഫിൽ ഇടം പിടിക്കാനുള്ള ജീവന്മരണ പോരാട്ടത്തിൽ, ലക്ഷ്യത്തിൽ എത്തും മുമ്പേ ഇടറി വീണ് ലക്നൗ സൂപ്പർ ജയന്റ്സ്; 19 റൺസിന് ഡൽഹി ക്യാപ്പിറ്റൽസ് ലക്നൗവിനെ മുട്ടുകുത്തിച്ചതോടെ രാജസ്ഥാൻ റോയൽസ് പ്ലേ ഓഫിൽ
- രാജേഷിനെ മരണം കൊണ്ടുപോയത് ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ് വിശ്രമത്തിലിരിക്കുമ്പോൾ; പൊലിഞ്ഞു പോയത് നഴ്സിങ് വിദ്യാർത്ഥിയായ ഭാര്യയുടേയും രണ്ടു മക്കളുടേയും ഏക താങ്ങ്; അവസാനമായി ഒരു നോക്ക് കാണാനുള്ള അവസരം ഇല്ലാതാക്കിയത് എയർ ഇന്ത്യാ സമരം
- 'മുക്കം മൗലവിക്ക് നിസ്ക്കരിക്കാൻ മുട്ടിയിട്ട് എൽഡിഎഫ് റാലിയിൽ പിണറായി ഇരിക്കുന്ന സ്റ്റേജിന്റെ പിറകിൽ നിസ്ക്കരിക്കയാണ്; തൊട്ടടുത്ത് പള്ളിയുണ്ട്; പക്ഷേ മൗലവിക്ക് അതുപോര; എന്ത് രാഷ്ട്രീയമാണിത്': പ്രസ്താവന തരംതാണതെന്ന് സമസ്ത; കെ എസ് ഹരിഹരൻ വീണ്ടും വിവാദത്തിൽ
- പന്തീരാങ്കാവ് സ്ത്രീധന പീഡന കേസ്: നവവധുവിന് മർദ്ദനമേറ്റ സംഭവത്തിൽ പ്രതി രാഹുലിന് എതിരെ കൂടുതൽ വകുപ്പുകൾ ഇട്ടുകേസ്; വധശ്രമം, സ്ത്രീധനപീഡനം അടക്കം കുറ്റങ്ങൾ ചുമത്തി; പ്രതി ഇപ്പോഴും ഒളിവിൽ; തിരച്ചിൽ തുടങ്ങിയെന്ന് പൊലീസ്
- 'എം വി ഗോവിന്ദന്റ മകൻ വ്യവസായിയിൽ നിന്ന് വാങ്ങിയ വൻതുക തിരിച്ചുകൊടുത്തില്ല; മധ്യസ്ഥനായത് രാജേഷ് കൃഷ്ണ; യുകെയിലെ വിവാദ നായകന് തോമസ് ഐസക്ക് അടക്കമുള്ള സിപിഎം നേതാക്കളുമായി അടുത്ത ബന്ധം; സിനിമയിലും ഇടപെടൽ;' ഭാര്യയെ സംവിധായിക ആക്കാൻ പരിശ്രമിച്ച് ഒടുവിൽ കുടുംബം നഷ്ടമായ ഷർഷാദ് ജീവിതം പറയുന്നു
- കൊല്ലത്ത് യുവതിയും യുവാവും ട്രെയിൻ തട്ടി മരിച്ചു; ട്രാക്കിലൂടെ നടന്ന ഇരുവരും ട്രെയിൻ വരുന്നത് കണ്ടപ്പോൾ കെട്ടിപ്പിടിച്ച് നിന്നതായി ദൃക്സാക്ഷികൾ
- സ്ലീപ്പർ കോച്ചിൽ കൂട്ടത്തോടെ 'കള്ളവണ്ടി' കയറി സീസൺ ടിക്കറ്റുകാർ; ദീർഘദൂര യാത്രക്കാർക്ക് സീറ്റ് ഒഴിഞ്ഞു നൽകാൻ പോലും തയ്യാറാകുന്നില്ല; 'കള്ളവണ്ടി' കയറുന്നതിൽ ഭൂരിഭാഗം പേരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ; തിരുവനന്തപുരം- എറണാകുളം റൂട്ടിൽ പുതിയ ട്രെയിൻ വേണമെന്ന് യാത്രക്കാർ
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- 150 പവനും കാറും കിട്ടാൻ തനിക്ക് അർഹതയുണ്ടെന്ന് പറഞ്ഞാണ് രാഹുൽ തർക്കം തുടങ്ങിയത്; മൊബൈൽ ചാർജർ കഴുത്തിൽ മുറുക്കി കൊല്ലാൻ ശ്രമം; പിടിച്ച് കിടത്തി ബെൽറ്റിന് അടിച്ചു; വീട്ടിലെ ആരും തിരിഞ്ഞുനോക്കിയില്ല; എല്ലാം മറന്നേക്കൂ എന്ന് പൊലീസും; പന്തീരാങ്കാവ് സംഭവത്തിൽ നവവധു പറഞ്ഞത്
- പ്രധാനമന്ത്രിയുടെ വരുമാനം 2018 ലേക്കാൾ ഇരട്ടിയായി; സ്വന്തമായി സ്ഥലമോ, വീടോ, കാറോ ഇല്ല; ആകെ 3.02 കോടി വിലമതിക്കുന്ന സ്വത്തുക്കൾ; രാഹുൽ ഗാന്ധിക്ക് മോദിയേക്കാൾ നാലുമടങ്ങ് വരുമാനം; ആകെ ആസ്തി 20 കോടിയിലേറെ
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
- വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, കെ എസ് ഇ ബി കട്ടോണ്ട് പോകും; ബാറ്ററി വാങ്ങി ഓഫ് ഗ്രിഡ് വച്ചാൽ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ! കെ എസ് ഇ ബി കാട്ടുകള്ളന്മാരെന്ന് മുൻ ഡിജിപി ആർ ശ്രീലേഖയുടെ പോസ്റ്റ്
- താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
- പെൺകുട്ടിയുടെ പിറന്നാളിന് കേക്കുമായി എത്തിയ യുവാവ്; തേങ്ങ തുണിയിൽ കെട്ടി മർദ്ദിച്ച ബന്ധുക്കൾ; പോക്സോ കേസെടുത്ത പൊലീസും; നഹാസിനെതിരെ നടന്നത് ക്രൂര മർദ്ദനം
- ഒരു ഡോക്ടറെ അടിയന്തരമായി വീട്ടിൽ അയക്കാൻ സൂപ്രണ്ടിന് നിർദ്ദേശം; പറ്റില്ലെന്ന് പറഞ്ഞെങ്കിലും അധികാര സ്വരത്തിൽ ആവശ്യപ്പെട്ടു; വീട്ടിലെത്തിയ ഡോക്ടർ കണ്ടത് കാലിലെ കുഴിനഖം; ഒപി നിർത്തിയത് വിവാദത്തിൽ; തിരുവനന്തപുരം കളക്ടർക്കെതിരെ പരാതി
- റഹിമിന്റെ അയൽവാസിയായ കണ്ടക്ടറെ വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുത്ത് പൊലീസ്; നടക്കുന്നത് വിശദ ചോദ്യം ചെയ്യൽ; മെമ്മറി കാർഡ് കാണാതായതിൽ ട്വിസ്റ്റിന് സാധ്യതകൾ ഏറെ; ഡിവൈഎഫ് ഐക്കാരനെന്ന് യദു ആരോപിച്ച കണ്ടക്ടറെ നാടകീയമായി പൊലീസ് പൊക്കിയത് എന്തിന്?
- പ്രഭാത സവാരിക്കിടെ ബിലീവേഴ്സ് ചർച്ച് മെത്രാപ്പൊലീത്തയെ ഇടിച്ചത് അജ്ഞാത വാഹനമെന്ന് റിപ്പോർട്ട്; തലയ്ക്കും നെഞ്ചിനും ഗുരുതര പരിക്ക്; അടിയന്തര ശസ്ത്രക്രിയ വിജയകരം; കെപി യോഹന്നാൻ എന്ന അത്തനാസിയസ് യോഹാന് അമേരിക്കയിൽ സംഭവിച്ചത് എന്ത്? അപകടമുണ്ടായത് പള്ളിയുടെ പുറത്തെ റോഡിലേക്ക് ഇറങ്ങിയപ്പോൾ
- ടെക്നോപാർക്കിലെ ജീവനക്കാരിയായ ഭാര്യയെ മർദ്ദിച്ചത് ജർമനിയിൽ എയറോനോട്ടിക്കൽ എൻജിനീയറായ ഭർത്താവ്; കഴുത്തിൽ മൊബൈൽ ചാർജ്ജ് കേബിൾ ഇട്ട് മുറുക്കി കൊല്ലാനും ശ്രമിച്ചു; മാട്രിമോണിയൽ സൈറ്റിലൂടെ ഒത്ത വിവാഹം; പൊലീസ് ഒത്തുകളിയിലും ആരോപണം; പന്തീരാങ്കാവിലേത് സംശയ രോഗം
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്