Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉത്സവത്തിനിടയിൽ ഭാര്യ മറ്റൊരു യുവാവിനോട് സംസാരിച്ച് നിന്നത് ഇഷ്ടപ്പെട്ടില്ല; വീട്ടിൽ ചെന്ന ഉടൻ ഇതിനെച്ചൊല്ലി തർക്കം; ഭർത്താവിന്റെ കുറ്റപ്പെടുത്തൽ കാമുകനോട് പറഞ്ഞു ഭാര്യ; കലികേറിയ കാമുകൻ വീട്ടിൽ എത്തി കാമുകിയുടെ ഭർത്താവിനെ കുത്തിക്കൊന്നു; ശാസ്താംകോട്ടയിൽ യുവാവ് അറസ്റ്റിൽ

ഉത്സവത്തിനിടയിൽ ഭാര്യ മറ്റൊരു യുവാവിനോട് സംസാരിച്ച് നിന്നത് ഇഷ്ടപ്പെട്ടില്ല; വീട്ടിൽ ചെന്ന ഉടൻ ഇതിനെച്ചൊല്ലി തർക്കം; ഭർത്താവിന്റെ കുറ്റപ്പെടുത്തൽ കാമുകനോട് പറഞ്ഞു ഭാര്യ; കലികേറിയ കാമുകൻ വീട്ടിൽ എത്തി കാമുകിയുടെ ഭർത്താവിനെ കുത്തിക്കൊന്നു; ശാസ്താംകോട്ടയിൽ യുവാവ് അറസ്റ്റിൽ

ശാസ്താംകോട്ട: ഭാര്യ കാമുകന്റെ കുത്തേറ്റ് യുവാവ് മരിച്ചു. കുന്നത്തൂർ ഏഴാംമൈലിലാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. കുന്നത്തൂർ എഴാംമൈൽ പെരുവിഞ്ച ശിവഗിരി കോളനിയിൽ മഹാദേവ ഭവനത്തിൽ മഹേഷ് (39) ആണ് ഭാര്യയുടെ കാമുകന്റെ കൈ കൊണ്ട് കൊല ചെയ്യപ്പെട്ടത്.

കൂലിപ്പണിക്കാരായ മഹേഷും സുനിൽകുമാറും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇതിനിടയിൽ മഹേഷിന്റെ ഭാര്യ രജനിയും സുനിൽകുമാറും തമ്മിൽ അടുപ്പത്തിലായിരുന്നു. തുടർന്ന് മഹേഷ് ഇതറിഞ്ഞതോടെ ഇരുവരും ശത്രുക്കളാവുകയും പരസ്പരം ഏറ്റുമുട്ടുന്നത് പതിവാകുകയും ചെയ്തിരുന്നു ഇതുസംബന്ധിച്ച് പലതവണ ശാസ്താംകോട്ട പൊലീസ് കേസെടുത്തിട്ടും ഉണ്ട്.

രണ്ട് മക്കളുടെ മാതാവായ രജനിയും മഹേഷും രാത്രി ഉടയാൻകാവ് ക്ഷേത്ത്രതിൽ ഉത്സവത്തിന് പോയതായിരുന്നു. ഉത്സവത്തിനിടയിൽ രജനി കാമുകനായ പോരുവഴി അമ്പലത്തുംഭാഗം കോട്ടവിള വീട്ടിൽ സുനിലുമായി സംസാരിച്ച് നിൽക്കുന്നത് കാണുകയായിരുന്നു.

തുടർന്ന് വീട്ടിൽ എത്തുകയും ആരാണ് എന്താണ് തുടങ്ങിയ കാര്യങ്ങൾ ചോദിക്കുകയും ചെയ്തതോടെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും ആയിരുന്നു.

തുടർന്ന് രജനി കാമുകനായ സുനിലിനെ വിളിച്ച് വരുത്തുകയായിരുന്നു. തുടർന്ന് വീട്ടിലെത്തിയ സുനിൽ രജനിയുടെ ഭർത്താവായ മഹേഷുമായി വാക്കേറ്റം ഉണ്ടാവുകയും തുടർന്ന് കയ്യിലുണ്ടായിരുന്ന കത്തികൊണ്ട് കുത്തുകയുമായിരുന്നു.

പിന്നീട് കുത്തേറ്റ് വീണ മഹേഷിനെ ആദ്യം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന് പാഥമികചികിത്സ നൽകിയതിന് ശേഷം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിക്കുയായിരുന്നു.

എന്നാൽ ആശുപത്രിയിൽ പോകാതെ വീണ്ടും തിരിച്ച് വീട്ടിലേക്കാണ് കൊണ്ട് പോയത്. തുടർന്ന് രാത്രി ഒരു മണിയോടെ വീണ്ടും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെ മഹേഷ് മരണത്തിന് കീഴടങ്ങുകയായുരുന്നു.

നാട്ടുകാരാണ് മഹേഷിന്റെ കരച്ചിൽ കേട്ട് പ്രതിയായ സുനിലിനെ പിടിച്ച് പൊലീസിൽ ഏൽപിച്ചത്. മഹാദേവൻ, മഹേന്ദ്രദേവൻ എന്നീ രണ്ട് മക്കളാണ് മഹേഷിനും രജനിക്കും ഉള്ളത്.

മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് ഉച്ചയ്ക്ക് 12 ഓടെ വീട്ടുവളപ്പിൽ സംസ്‌കരിക്കും.ശാസ്താംകോട്ട സി.ഐ വി.കെ. പ്രശാന്തിന്റെ മേൽനോട്ടത്തിലാണ് കേസന്വേഷണം. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP