Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുവാവിനെ തടഞ്ഞ് വെച്ച് മർദ്ദിച്ചത് മോഷ്ടാവെന്ന് പറഞ്ഞ്: സുഖമില്ലാത്ത ആളാണെന്നും ഉപദ്രവിക്കരുതെന്ന് പറഞ്ഞിട്ടും കേൾക്കാതെ ജനക്കൂട്ടം: യുവതി മർദിക്കുന്നവരുടെ ചിത്രം മൊബൈലിൽ പകർത്തിയതോടെ പ്രകോപിതരായ ആളുകൾ യുവതിക്ക് നേരെയും ആക്രമണം; സമൂഹമാധ്യമങ്ങളിൽ യുവതിക്ക് നേരെ പോസ്റ്റ് ഇട്ട് അപമാനിച്ച് പ്രതികൾ; ആൾക്കൂട്ടാക്രമണം നടത്തിയ പ്രതികൾ പൊലീസ് പിടിയിൽ

യുവാവിനെ തടഞ്ഞ് വെച്ച് മർദ്ദിച്ചത് മോഷ്ടാവെന്ന് പറഞ്ഞ്: സുഖമില്ലാത്ത ആളാണെന്നും ഉപദ്രവിക്കരുതെന്ന് പറഞ്ഞിട്ടും കേൾക്കാതെ ജനക്കൂട്ടം: യുവതി മർദിക്കുന്നവരുടെ ചിത്രം മൊബൈലിൽ പകർത്തിയതോടെ പ്രകോപിതരായ ആളുകൾ യുവതിക്ക് നേരെയും ആക്രമണം; സമൂഹമാധ്യമങ്ങളിൽ യുവതിക്ക് നേരെ പോസ്റ്റ് ഇട്ട് അപമാനിച്ച് പ്രതികൾ; ആൾക്കൂട്ടാക്രമണം നടത്തിയ പ്രതികൾ പൊലീസ് പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കുറുപ്പന്തറ : ബന്ധുവായ യുവാവിന് നേരെ ആൾക്കൂട്ടാക്രമണം തടയാൻ ശ്രമിച്ച യുവതിക്ക് നേരെയും ആക്രമണം. കഴിഞ്ഞ 17 ന് കോട്ടയം മാഞ്ഞൂർ സൗത്ത് ഉള്ളാട്ടിൽ ജംഗ്ഷന് സമീപത്താണ് യുവാവിനും യുവതിക്കും ക്രൂര മർദ്ദനം നേരിടേണ്ടി വന്നത്. സംഭവത്തിൽ മാഞ്ഞൂർ യോഹന്നാൻ (58), മക്കളായ ഷെറിൻ (25), ഷെബിൻ (28) എന്നിവരെയാണ് യുവതിയുടെ പരാതിയിൽ കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ബന്ധുവായ യുവാവിനെ ആളുകൾ കൂട്ടം കൂടി മർദിക്കുന്നതു തടയാൻ ശ്രമിക്കുകയും ഇത് പരാജയപ്പെട്ടതോടെ മർദിക്കുന്നവരുടെ ചിത്രം മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിക്കുകയും ചെയ്ത യുവതിയെ ഉപദ്രവിച്ച കേസിൽ പിതാവിനെയും രണ്ടു മക്കളെയും കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

യുവതിയുടെ ബന്ധുവായ യുവാവിനെ മോഷ്ടാവ് എന്ന പേരിലാണ് നാട്ടുകാർ തടഞ്ഞു വയ്ക്കുകയും മർദിക്കുകയും ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. പിതാവും യുവതിയും സ്ഥലത്ത് എത്തിയപ്പോൾ യുവാവിനെ ആൾക്കൂട്ടം മർദിക്കുന്നതാണു കണ്ടത്. തങ്ങളുടെ ബന്ധുവാണെന്നും സുഖമില്ലാത്ത ആളാണെന്നും പറഞ്ഞെങ്കിലും ആൾക്കൂട്ടം കേട്ടില്ല. തുടർന്ന് യുവതി തന്നെ പൊലീസിനെ വിളിച്ചു. മർദനം തുടർന്നതോടെ യുവതി മർദിക്കുന്നവരുടെ ചിത്രം മൊബൈലിൽ പകർത്തി.

ഇതിൽ പ്രകോപിതരായ ആൾക്കൂട്ടം യുവതിക്കു നേരെ തിരിയുകയും യുവതിയെ ഉപദ്രവിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. ഇതോടെ യുവതിയുടെ പിതാവ് ബോധരഹിതനായി വീണു. തുടർന്ന് അയൽവാസികൾ പിതാവിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഉപദ്രവിക്കാൻ ശ്രമിച്ചവർ യുവതിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ട് അപമാനിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. പൊലീസ് തക്ക സമയത്ത് എത്തിയതോടെയാണ് യുവാവിനെ രക്ഷിക്കാനായത്. യുവാവിനെതിരെ ആരും പരാതി നൽകിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കണ്ടാലറിയാവുന്ന 3 പേരെ കൂടി പിടികൂടാനുണ്ടെന്ന് കടുത്തുരുത്തി എസ്‌ഐ ടി. റെനീഷ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP