അലറിവിളിക്കുന്ന വാർത്താവതാരകൻ; വിശ്വാസ്യത നഷ്ടപ്പെടുന്ന ചാനലുകൾ: ചാനൽ അവതാകരൻ ഏകാധിപതിയാവുമ്പോൾ
2011-ലെ സക്കറിയയുടെ ഈ കണ്ടെത്തലുകൾ ശരിയാണെന്നു സമർത്ഥിക്കുന്നത് മാതൃഭൂമി ആഴ്ചപ്പതിപ്പുതന്നെയാണ്. വാർത്താചാനലുകളിലെ അവതാരകരെപ്പറ്റിയും വാർത്താചാനലുകളുടെ സ്ഥാപിതതാല്പര്യങ്ങളെപ്പറ്റിയും അവർ എങ്ങനെയാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനെപ്പറ്റിയും മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ 2016 മാർച്ച് 13-19-ലെ ''വെളിച്ചത്തിരുന്നുള്ള അലർച്ചകൾ, ഇരുണ്ടുപോവുന്ന ഇന്ത്യ'' എന്ന മുഖ്യ ലേഖനത്തിൽ എൻ.പി. സജീവ് ഇങ്ങനെ എഴുതി.
ഇക്കഴിഞ്ഞ ഫെബ്രുവരി 19-ന് രാത്രി ഒമ്പതു മണിക്ക് ഇന്ത്യൻ ടെലിവിഷന്റെ ചരിത്രത്തിലെ നിർണായകനിമിഷത്തിൽ നിറക്കൂട്ടുകളില്ലാതെ കറുത്തിരുണ്ടുപോയ ഒരു സ്ക്രീൻ തെളിഞ്ഞു. രാജ്യത്തെ മുൻനിര വാർത്താചാനലായ എൻ.ഡി.ടി.വി-യുടെ സ്ക്രീൻ ആയിരുന്നു അത്. ഇരുണ്ട കാലങ്ങളിൽ ഉണ്ടാവുന്ന പാട്ട് ഇരുണ്ട കാലത്തെക്കുറിച്ചുള്ളതായിരിക്കുമെന്ന ബ്രെഹ്ത്യൻ വരികൾക്ക് കറുത്ത നിറത്തിൽ അടിവരയിടുകയായിരുന്നു എൻ.ഡി.ടി.വി. ഹിന്ദിയുടെ വാർത്താവതാരകാൻ രവീഷ്കുമാർ. ''ഞാൻ നിങ്ങളെ ഇരുട്ടിലേക്കു കൂട്ടിക്കൊണ്ടുപോവുകയാണ് ഇന്നത്തെ ഇന്ത്യൻ ടി.വി-യുടെ മുഖം.''
അലറിവിളിക്കുന്ന വാർത്താവതാരകൻ
''ഞങ്ങൾ വാർത്താവതാരകർ അലറിവിളിച്ചും ആക്രോശിച്ചും നിങ്ങളിലെ വിദ്വേഷത്തിന്റെ കനലുകളെ ഊതിക്കത്തിക്കുകയായിരുന്നു. വാർത്തയിൽ വിവരങ്ങളില്ലാതാവുകയും രോഷം മാത്രം നിറയുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഞങ്ങൾ ഈ സ്ക്രീൻ ഇരുണ്ടതാക്കിയത്. അപ്പോൾ ഞങ്ങൾ എന്താണ് പറയുന്നതെന്ന് ഞങ്ങൾക്ക് കേൾക്കാൻ കഴിയും. വിമതശബ്ദങ്ങളെ പരിഹസിച്ചും തടഞ്ഞും നിശ്ശബ്ദമാക്കുന്ന ഞങ്ങൾക്ക് ഞങ്ങളെ കേൾക്കാൻ കഴിയും. ഒരു സാങ്കേതികപ്രശ്നവും സിഗ്നൽ തകരാറും നിങ്ങൾ ഇപ്പോൾ നേരിടുന്നില്ല.''
ടെലിവിഷൻ വാർത്തയുടെ പ്രസക്തി
മാധ്യമങ്ങൾ ജനാധിപത്യത്തിന്റെ അനിഷേധ്യരായ പരിരക്ഷകരായാണ് പരിഗണിക്കപ്പെടുന്നത്. ഭരണപ്രക്രിയയിൽ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിലും സംവാദങ്ങൾ വളർത്തുന്നതിലും നിർമ്മാണാത്മകമായ വിമർശനവ്യവഹാരം രൂപപ്പെടുത്തുന്നതിലും ജനാധിപത്യവ്യവസ്ഥയുടെ നാലാം നെടുംതൂണുകളായ മാദ്ധ്യമങ്ങൾക്ക് നിർണായക പങ്കുണ്ട്. ഓരോ സാമൂഹികപ്രശ്നത്തിലുമുള്ള പൊതുജനാഭിപ്രായം ഗ്രഹിക്കാൻ ടെലിവിഷൻ വാർത്തയെയാണ് നാം ആശ്രയിച്ചുപോരുന്നത്. അങ്ങനെ പൊതുജനാഭിപ്രായങ്ങളുടെ കൈമാറ്റവേദിയായി ന്യൂസ് ചാനലുകൾ മാറുന്നു. പൗരസംഘടനകളുടെയും രാഷ്ട്രീയകക്ഷികളുടെയും പ്രതിനിധികൾ അവിടെ ആശയകൈമാറ്റത്തിന് എത്തിച്ചേരുന്നു. ജനാധിപത്യഭാഷയെ വിശാലാർത്ഥത്തിൽ പ്രദർശിപ്പിക്കുന്ന ദൃശ്യമാദ്ധ്യമങ്ങൾ നിയമനിർമ്മാണസഭ, നീതിന്യായവിഭാഗം, ഭരണനിർവഹണവിഭാഗം എന്നീ ജനാധിപത്യസ്ഥാപനങ്ങളെക്കാൾ ജനപ്രീതിയുള്ളവയാണ്.
പരമാധികാര (!) ജനാധിപത്യ (!) സ്ഥാപനം
ജനാധിപത്യപ്രക്രിയയുടെ വിസ്മയക്കാഴ്ചയാണ് പൗരന്/പ്രേക്ഷകനു മുന്നിൽ ദൃശ്യമാദ്ധ്യമങ്ങൾ ഒരുക്കുന്നത് എന്നുപറയാം. മറ്റു ജനാധിപത്യസ്ഥാപനങ്ങളുടെ ധർമ്മങ്ങളെല്ലാം പിടിച്ചുപറിച്ച് ഏറ്റെടുത്തു നടത്തുന്ന പരമാധികാരജനാധിപത്യ സ്ഥാപനമായാണ് ദൃശ്യമാദ്ധ്യമങ്ങൾ നിലകൊള്ളുന്നത്. നിയമനിർമ്മാണസഭയുടെ ധർമ്മങ്ങൾ ഏറ്റെടുത്തുകൊണ്ട് സ്റ്റുഡിയോയിൽ അവ ജനാധിപത്യപരമായ സംവാദങ്ങൾ നടത്തുന്നു; നയപരിപാടികൾ ചർച്ച ചെയ്യുന്നു. നീതിന്യായവിഭാഗത്തെപ്പോലെ കുറ്റകൃത്യങ്ങളിൽ മാദ്ധ്യമവിചാരണ നടത്തുന്നു. ഭരണനിർവഹണവിഭാഗമായും അത് പ്രവർത്തിക്കുന്നു. കുറ്റകൃത്യങ്ങളുടെ സമാന്തരഅന്വേഷണങ്ങൾ നടത്തുകയും തിരഞ്ഞെടുപ്പ് (അഭിപ്രായവോട്ടെടുപ്പു) നടത്തുകയും പൊതുപരാതികൾക്ക് പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുന്നു. എന്നാൽ, സ്വന്തം പ്രവർത്തനത്തെപ്പറ്റിയും തങ്ങളുടെ നിലനില്പിന്റെ നട്ടെല്ലായ കോർപറേറ്റ് ലോകത്തിന്റെ ചൂഷണങ്ങളെക്കുറിച്ചും അവ അർത്ഥഗർഭമായ മൗനം പാലിക്കുന്നുണ്ട്. എന്നാൽ ഈ മൗനത്തിന്റെ ഗൂഢാർത്ഥങ്ങളെയും രാഷ്ട്രീയാന്തർഗതങ്ങളെയും ധാർമ്മികതയുടെ അടിസ്ഥാനത്തിൽ മാത്രം വായിക്കാൻ കഴിയില്ലെന്നും മറിച്ച് ഉദാരീകരണാനന്തര ഇന്ത്യയിലെ സ്വകാര്യമാദ്ധ്യമങ്ങളുടെ ശക്തിസാധ്യതകളെക്കുറിച്ചുള്ള വിമർശനാത്മകമായ അപഗ്രഥനത്തിലൂടെയേ അതിനു കഴിയൂ എന്നും അഭിജിത്ത് റോയ് അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഉപജാപങ്ങളാകുന്ന ന്യൂസ് കം സംവാദം
രാഷ്ട്രീയ സാമൂഹികപ്രശ്നങ്ങളെ കണ്ടെത്താനും മനസ്സിലാക്കാനും വിശകലനം ചെയ്യാനുമുള്ളതാണ് ന്യൂസ്റൂം സംവാദം. പക്ഷേ, അത് ഉപജാപങ്ങളിലൂടെ പൊതുജനാഭിപ്രായത്തെ ധ്രുവീകരണത്തിനു വിധേയമാക്കുന്ന മാരകക്രീഡയായി മാറുകയാണിപ്പോൾ. സമീപകാലത്ത് ടെലിവിഷൻ വാർത്ത ടാബ്ലോയ്ഡ്വത്ക്കരിക്കപ്പെടുന്നതിൽ പ്രണയ്റോയ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ശ്രദ്ധയാകർഷിക്കാൻവേണ്ടി എന്തും ചെയ്യുന്ന ഇത്തരം മാദ്ധ്യമപ്രവർത്തനം.
അവതാരകൻ എന്ന ഏകാധിപതി
സമകാലിക ഇന്ത്യൻ ടെലിവിഷൻ ജേണലിസം ന്യൂസ് ആങ്കർ എന്ന ഒരൊറ്റ വ്യക്തിയിലേക്ക് കേന്ദ്രീകരിക്കപ്പെട്ടിരിക്കുകയാണ്. വാർത്താവതാരകൻ ഇവിടെ റിപ്പോർട്ടറും എഡിറ്ററും ചാനലും താരവുമായി മാറുന്നു. ടെലിവിഷന്റെ മുഴുവൻ ഇടവും അയാളിലേക്ക് പരിമിതപ്പെടുത്തപ്പെടുന്നു. ദൃശ്യമാദ്ധ്യമത്തിന്റെ സകല സാധ്യതകളും പ്രൈം ടൈം സംവാദങ്ങളുടെ സങ്കുചിതവൃത്തങ്ങളിൽ ഒതുക്കപ്പെടുന്നു. റിപ്പോർട്ടർമാരെ അപ്രസക്തമാക്കുന്ന മാദ്ധ്യമപ്രവർത്തനമാണ് പല ന്യൂസ് ചാനലുകളിലും നടക്കുന്നത്. ടൈംസ് നൗവിലെ റിപ്പോർട്ടർമാർ സൗണ്ട് ബൈറ്റ് ശേഖരിക്കുന്നവർ മാത്രമാണെന്ന് ചാനലിന്റെ മുൻ മുംബൈ ബ്യൂറോ ചീഫ് വെളിപ്പെടുത്തിയിരുന്നു. സംവാദം ഏകോപിപ്പിക്കുന്നതിനുമുൻപ് അവതാരകർ വാർത്തയുടെ വസ്തുനിഷ്ഠത അന്വേഷിക്കുന്നില്ല. സ്റ്റുഡിയോ സംവാദത്തിൽ അതിഥികളായി വരുന്ന രാഷ്ട്രീയനേതാക്കൾ തങ്ങളുടെ നിലപാട് സ്ഥാപിക്കുന്നതിനുവേണ്ടി പറയുന്ന കാര്യങ്ങളുടെ ആധികാരികത പരിശോധിക്കുന്നില്ല.
വിശ്വാസ്യത തകരുന്ന വാർത്താചാനലുകൾ
ചാനലുകളുടെ ജനപ്രിയത കൂടുമ്പോൾ വിശ്വാസ്യത തകരുകയാണ്. കൂടുതൽ ജനപ്രിയതയുള്ള മാദ്ധ്യമങ്ങൾക്ക് അതിനനുസരിച്ചുള്ള വിശ്വാസ്യതയില്ലെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
വാർത്ത താരമാവുന്നതിനു പകരം അവതാരകൻ താരമാവുകയാണ് ഇവിടെ. അയാൾ ഒരു ജനപ്രിയ സിനിമയിലെ നായകനെപ്പോലെ ധീരോദാത്തനതിപ്രതാപഗുണവാനാണ്. വില്ലനെ സംസാരിക്കാനനുവദിക്കാതെ എല്ലാം ഒറ്റശ്വാസത്തിൽ പറഞ്ഞുതീർക്കുന്ന ആക്ഷൻ ഹീറോ. ന്യൂസ് റൂമിൽ അതിഥികളായി എത്തുന്നവരെ അയാൾ അവഹേളിക്കുന്നു. അവരുടെ കാഴ്ചപ്പാടുകളെ നിർദ്ദയം ചോദ്യച്ചെയ്യുന്നു. സ്ക്രീനിലെ ആ താരസ്വരൂപം പരിരക്ഷിക്കാൻ അയാൾ ആക്രമണോത്സുകനായ ധീരപുരുഷന്റെ പരിവേഷം എടുത്തണിയുന്നു. ഈ അവഹേളനത്തിനും അധിക്ഷേപത്തിനും പതിവായി വിധേയരാവുന്നവർ സ്റ്റുഡിയോവിലെത്തുന്ന അതിഥികൾ മാത്രമല്ല; അവരുടെ കാഴ്ചപ്പാടുകളും നിലപാടുകളുമുള്ള പ്രേക്ഷകർകൂടിയാണ്.
ബഹുജന ഉപജാപമാകുന്ന ചാനലുകൾ
പ്രബലമായ ഭരണകൂടത്തെയല്ല, പൊതുജനങ്ങളെയാണ് വാർത്താവതാരകൻ പ്രതിനിധാനം ചെയ്യേണ്ടത് എന്ന് പ്രേക്ഷകർ കരുതുന്നുണ്ട്. അതുകൊണ്ടുതന്നെ അവതാരകരിൽനിന്ന് അവർ നിഷ്പക്ഷത പ്രതീക്ഷിക്കുന്നു.
ബഹുജന മാദ്ധ്യമങ്ങളിലൂടെയുള്ള ആശയവിനിമയം (Mass communication) ഇവിടെ ബഹുജന ഉപജാപ (Mass manipulation) മായി മാറുകയാണ്.
അഞ്ചുവർഷം മുൻപെ മെർക്കിസ്റ്റൺ വിവാദത്തിൽ സക്കറിയ എഴുതിയ മാദ്ധ്യമവേട്ടയെ അനുസ്മരിപ്പിക്കുന്ന മറ്റൊരു മാദ്ധ്യമ വേട്ടയായിരുന്നു ബാർകോഴ കേസിൽ കെ.എം. മാണിക്കെതിരെ നടന്നതെന്ന് ചാനൽ ചർച്ചകളുടെ പോക്ക് കണ്ടെപ്പോഴെ എല്ലാവർക്കും മനസ്സിലായിരുന്നു. കെ.എം. മാണിക്കെതിരെ ചാനൽ ചർച്ചകളിൽ അഴിഞ്ഞാടിയ നിരവധി മാദ്ധ്യമപ്രവർത്തകരും ജനപ്രതിനിധകളും പൗരപ്രമുഖരും എനിക്ക് അടുത്തറിയാവുന്നവർ ആയിരുന്നതിനാൽ സക്കറിയ പറഞ്ഞതു ശരിയാണെന്നു മനസ്സിലാക്കാൻ ഏറെ സമയം വേണ്ടിവന്നില്ല. ദശാംശത്തിന്റെ പരിധിയിൽ പെടുത്തിയെങ്കിലും കേസുനടത്തിപ്പിനുള്ള ചെലവ്പോലും നൽകാതിരുന്നതിനാൽ മലയോരപട്ടയ കേസു കാലഘട്ടം മുതൽ കെ.എം. മാണി എന്റെ ശത്രുവാണ്. അതുകൊണ്ടുതന്നെ ബാർകോഴ കേസിൽ ഞാൻ സന്തോഷിക്കണമായിരുന്നു. എന്നാൽ എനിക്കു മുന്നിൽ വന്ന മന്ത്രിസഭായോഗതീരുമാന നോട്ട് ഫയൽ അടക്കമുള്ള രേഖകൾ മാണിയുടെ ഈ കേസിലെ പങ്കാളിത്തം ചോദ്യം ചെയ്യുന്നു. പ്രത്യേകിച്ച് ബാർ കേസിൽ ബാറുകൾക്കെതിരെ നിലപാടെടുത്ത രണ്ടു സംഘടനകൾക്കുവേണ്ടി ഞാൻ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നേരിട്ട് കേസ് നടത്തിയ സാഹചര്യത്തിൽ. കേസു നടത്തിപ്പുമായി ബന്ധപ്പെട്ട വിവരാവകാശനിയമപ്രകാരം അവർ സ്വന്തമാക്കി എന്നെ ഏൽപ്പിച്ച മന്ത്രിസഭാ നോട്ടുഫയലുകൾ അടക്കമുള്ള രേഖകൾ മാണിക്കതിലുള്ള റോൾ ചോദ്യം ചെയ്യുന്നു എന്നു തെളിയിച്ചപ്പോൾ മാദ്ധ്യമങ്ങളുടെ വിശ്വാസ്യതയെ വട്ടപ്പൂജ്യത്തിലെത്തിച്ചിരിക്കുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടെത്തിറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്