തെറി പറയുന്നവർ തെറി കേൾക്കുമ്പോൾ എന്തിനാണ് പൊട്ടി തെറിക്കുന്നത്; കൊടുത്താൽ കൊല്ലത്തും കിട്ടുന്നത് ഇങ്ങനെ
യാതൊരുവിധ ആധികാരിക തെളിവുകളുമില്ലാതെ സ്വന്തം വ്യക്തിതാൽപര്യങ്ങളുടെ പേരിൽ പ്രായമോ പ്രവർത്തന പാരമ്പര്യമോ നോക്കാതെ, ജനപിന്തുണ മനസ്സിലാക്കാതെ മറ്റുള്ളവരെ തെറിപറഞ്ഞുകൊണ്ടിരുന്ന ചിലരെ ജനങ്ങൾ തെറിപറഞ്ഞപ്പോൾ അതു 'വാർത്ത'യായി, അതെങ്ങനെ ശരിയാകും. കൊടുക്കുന്നവർ വാങ്ങാനും തയാറാകണം. അതിനെപ്പറ്റി 13-3-2016-ൽ മാദ്ധ്യമവിചാരണയും മറുവിചാരണയും എന്ന തലക്കെട്ടിൽ കാലാകൗമുദിയിൽ ഗീതാ നസീർ ഇങ്ങനെ എഴുതി:
മാദ്ധ്യമ വിചാരണയും മറുവിചാരണയും
മാധ്യമവിചാരണയ്ക്ക് ഒരു മറുവിചാരണ ആരംഭിക്കേണ്ടിയിരിക്കുന്നു. രാഷ്ട്രീയവിഷയങ്ങളിൽ രാത്രികാലത്തെ ന്യൂസ് അവറിൽ അലക്കി വെളുപ്പിക്കുന്ന രീതി മാദ്ധ്യമ എത്തിക്സിന്റെ ഏത് അളവുകോലുകൊണ്ട് അളക്കാനാവുമെന്നറിയില്ല. അഴിമതി തുറന്നുകാട്ടാനുള്ള ആത്മാർത്ഥ ശ്രമങ്ങൾ കേരളത്തിൽ തുടർച്ചയായി പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു. അതൊക്കെ അപസർപ്പക കഥകളും തമാശക്കഥകളുമായി അധഃപതിക്കുകയാണു പതിവ്. അഴിമതിയും ദുർഭരണവും വ്യവസ്ഥയുടെ കൂടപ്പിറപ്പുകളാകുന്നതുകൊണ്ട് മാദ്ധ്യമങ്ങൾ മാത്രം വിചാരിച്ചാൽ അവയൊന്നും ഇല്ലാതാക്കാനാകില്ലല്ലോ.
എന്നാൽ ചിലതൊക്കെ ഉണ്ടാക്കാൻ വെളിച്ചപ്പാടുകളാകുന്ന മാദ്ധ്യമങ്ങളെ ഇന്ത്യ ഭയക്കേണ്ടതുണ്ടെന്നു തോന്നുന്നു. ഓശാനപാടുന്ന മാദ്ധ്യമപ്രവർത്തനം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇത്ര നഗ്നമായി രംഗത്തുവന്നതിപ്പോഴാണ്. കനയ്യകുമാർ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നതായി വ്യാജ ക്ലിപ്പിംഗുകൾ വിഷ്വലുകളിൽ തിരുകിക്കയറ്റി രാജ്യമാകെ പ്രചരിപ്പിച്ച് ദേശസ്നേഹബോധത്തെപ്പോലും ഒരു വിഭാഗം മാദ്ധ്യമങ്ങൾ അപമാനിച്ചു. ഇതല്ലേ യഥാർത്ഥത്തിൽ ഏറ്റവും വലിയ രാജ്യദ്രോഹം? ഇതു ചെയ്തവരെ ആരു വിചാരണ ചെയ്യും?
സിപിഐ നേതാവ് രാജയുടെ മകൾക്കും രക്ഷയില്ല.
സിപിഐ. നേതാവും രാജ്യസഭാംഗവുമായ ഡി. രാജയുടെയും സിപിഐ. ദേശീയ എക്സിക്യൂട്ടീവ് അംഗവും എൻ.എഫ്.ഐ.ഡബ്ലിയു ദേശീയ സെക്രട്ടറിയുമായ ആനി രാജയുടെയും മകൾ അപരാജിത ജെ.എൻ.യു-എ.ഐ.എസ്.എഫ്. നേതാവാണ്. അവിടെ നടക്കുന്ന തീക്ഷ്ണമായ ചെറുത്തുനിൽപ്പുകൾക്ക് നേതൃത്വം നൽകുന്ന അപരാജിതയെ ഐ.എസ്. ബന്ധമാരോപിച്ച് അപകീർത്തിപ്പെടുത്താൻ മംഗളം പത്രം തയാറായത് ഈ നവമാദ്ധ്യമ സംസ്കാരത്തിന്റെ പ്രേതം അവരിൽ ആവാഹിക്കപ്പെട്ടതുകൊണ്ടാണ്. ഉദ്ദിഷ്ടകാര്യത്തിന് എല്ലാവർക്കും കോർപ്പറേറ്റുകൾ ഉപകാരസ്മരണ നടത്തുന്ന കഥകൾ ഒന്നൊന്നായി പുറത്തുവരുന്നുണ്ട്. മുൻ ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ള അദാനി ഗ്രൂപ്പിന്റെ ഉദ്യോഗസ്ഥനായതും മറ്റു പലരും മറ്റു പലതുമാകുന്നതും നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു. എന്നാൽ സ്വന്തം അമ്മയെ അപമാനിക്കാൻ കൂട്ടുനിൽക്കുന്നവർക്ക് രാജ്യസ്നേഹമുണ്ടാകണമെന്ന് ആഗ്രഹിക്കാൻ പാടില്ലല്ലോ. ഒരു വാർത്ത സൃഷ്ടിച്ചേക്കാവുന്ന വരുംവരായ്കകളെക്കുറിച്ച് ഉത്തമബോധ്യത്തോടെയാണ് മേൽപ്പറഞ്ഞവരെല്ലാം വാർത്തകൾ പടച്ചുവിടുന്നത്. അതാണ് മതേതര ജനാധിപത്യസ്നേഹികളെ ഏറെ ഉൽക്കണ്ഠാകുലരാക്കുന്നത്.
സിന്ധു സൂര്യകുമാർ എന്ന മാദ്ധ്യമപ്രവർത്തകയ്ക്കു നേരിട്ടത് ഇതിന്റെ മറുപുറമാണ്. പറയാത്ത കാര്യം പറഞ്ഞുവെന്ന് പ്രചരിപ്പിച്ച് ഒരു പ്രത്യേക പ്രഭവകേന്ദ്രത്തിൽനിന്നും കിട്ടിയ നിർദ്ദേശങ്ങളുടെ വെളിച്ചത്തിൽ കൃത്യനിർവ്വഹണം നടത്തുകയായിരുന്നു. സിന്ധുവിനെ വധിക്കുമെന്നു ഭീഷണിപ്പെടുത്തിയും വേശ്യയെന്നടക്കമുള്ള അസഭ്യപ്രയോഗങ്ങൾ നടത്തി അപമാനിച്ചും അരങ്ങുതകർത്തവർ ജാമ്യത്തിലിറങ്ങവേ തിലകംചാർത്തി മാലയിട്ട് സ്വീകരണം നൽകുന്നതിനെ എന്തു പേരിട്ടു വിളിക്കണം? (വാർത്താചാനൽ ശൈലിയിൽഒരാൾ വേശ്യയാണെന്നു പറഞ്ഞാൽ മറിച്ച് തെളിവുകളുടെ പിൻബലത്തിൽ വേശ്യ അല്ലെന്നു തെളിയിക്കുന്നതുവരെ വേശ്യ എന്ന ആരോപണം നിലനിൽക്കുമെന്നല്ലേ ഇവരൊക്കെ ചാനൽ വാർത്തയിൽ നിലപാടെടുക്കുന്നത് ?)
ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചില്ലേ? അഫ്സൽ ഗുരു അനുസ്മരണം നടത്തിയില്ലേ? കനയ്യ രാജ്യദ്രോഹിയല്ലേ. അപരാജിതയ്ക്ക് ഐ.എസ്. ബന്ധമില്ലേ? സിന്ധു സൂര്യകുമാറിന്റെ പ്രശ്നം എഡിറ്റ് പേജിലൊക്കെ വിഷയമാക്കാൻവേണ്ടി ഉണ്ടോ? എന്നൊക്കെയുള്ള സംശയങ്ങൾ ഇപ്പോഴും ഇവിടെ ഉന്നയിക്കപ്പെടുന്നത് ഫാസിസത്തിന്റെ ഭീകരത ഉൾക്കൊള്ളാൻ പരാജയപ്പെട്ടുപോകുന്ന മനസ്സുകളാണ്. ഹിറ്റ്ലർ ദേശീയത കത്തിക്കാളിക്കുമ്പോൾ ഗീബൽസ് കല്ലുവച്ച നുണകൾ ആവർത്തിക്കുകയായിരുന്നു.
അച്യുതമേനോന്റെ മകൻ രാമൻകുട്ടിയുടെ അനുഭവം
ജർമ്മനിയിലെ സന്ദർശനത്തിനിടയിൽ പല്ലും എല്ലും കൂമ്പാരമായിക്കിടക്കുന്ന കോൺസൻട്രേഷൻ ക്യാമ്പുകളിലെ നടുക്കുന്ന കാഴ്ച കണ്ണിൽ ഇപ്പോഴുമുണ്ട്. ഹിറ്റ്ലറിന്റെ ടോർച്ചർ സെല്ലുകളുടെ ഭീകരതയും മനസ്സിലുണ്ട്. അച്ചുതമേനോന്റെ മകൻ ഡോ. രാമൻകുട്ടി കനയ്യ സംഭവം നടക്കുമ്പോൾ ഡൽഹിയിലുണ്ടായിരുന്നു. ജെ.എൻ.യു. വിദ്യാർത്ഥികളോടൊപ്പം പ്രകടനത്തിൽ പങ്കുചേർന്ന കാര്യം ഫേസ്ബുക്കിൽ കുറിച്ചിട്ടു. ഇതുവരെ മാന്യന്മാരായിരുന്ന മഹദ്വ്യക്തികൾ പലരും രാമൻകുട്ടിക്കെതിരെ തിരിഞ്ഞു എന്നു മാത്രമല്ല ഒരു രാജ്യദ്രോഹിയെ നിങ്ങൾക്കെങ്ങനെ പിന്തുണയ്ക്കാൻ കഴിയുന്നു എന്നു ചോദിച്ച് രാമൻകുട്ടിയെ സുഹൃത്ത്പട്ടികയിൽനിന്ന് നീക്കുകപോലും ചെയ്തു. തിരിച്ചറിവിന്റെ കാലമാണ്. കമ്മ്യൂണിസ്റ്റ് രക്തത്തിനും ദളിത് ന്യൂനപക്ഷങ്ങൾക്കും സന്ദേഹമുണ്ടാകില്ല. മറ്റുള്ളവർ തിരിച്ചറിയുമ്പോഴേക്കും വൈകിപ്പോകുമോ എന്നാണു പേടി.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍