വിചാരണ ചെയ്യപ്പെടേണ്ട മാദ്ധ്യമ വിചാരണ
മാധ്യമങ്ങൾക്ക് ഭരണഘടന അനുവദിച്ചുനൽകിയിട്ടുള്ള ചില അവകാശങ്ങളുണ്ട്. വിവരങ്ങൾ അറിയുവാനും അറിയിക്കുവാനുമുള്ള അവകാശം. അതിനെയാണ് മാദ്ധ്യമസ്വാതന്ത്ര്യം എന്നു പറയുന്നത്. ഏതൊരു ഭരണസംവിധാനത്തിലും മാദ്ധ്യമ സ്വാതന്ത്ര്യം തടയുകയോ നിഷേധിക്കുകയോ ചെയ്യുവാൻ പാടില്ല. ഒരിക്കൽ അങ്ങനെ ചെയ്തതിന്റെ ദോഷഫലങ്ങൾ അനുഭവിച്ചറിഞ്ഞ രാജ്യമാണ് നമ്മുടേത്. അടിയന്തിരാവസ്ഥയിൽ സംഭവിച്ച ന്യൂനത മാദ്ധ്യമസ്വാതന്ത്ര്യം നിഷേധിച്ചു എന്നതാണ്. അതുവഴി, അറിയാനും അറിയിക്കാനുമുള്ള മാദ്ധ്യമങ്ങളുടെ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടപ്പോൾ അറിയേണ്ടതുപലതും അറിയേണ്ടവർ അറിഞ്ഞില്ല. അതു സംഭവിക്കാൻ പാടില്ലായിരുന്നു. മാദ്ധ്യമ സ്വാതന്ത്ര്യവും മാദ്ധ്യമാവകാശങ്ങളും തീർച്ചയായും സംരക്ഷിക്കപ്പെടേണ്ടതാണ്. സംശയമില്ല. കാരണം, മാദ്ധ്യമങ്ങളും മൗലികാവകാശങ്ങളുടെ നിരയിൽപ്പെട്ടതാണ്. അതേസമയം തന്നെ, രാജ്യത്തെ ഓരോ പൗരനും വലിയ മൗലികാവകാശങ്ങൾ ഭരണഘടന ഉറപ്പു നൽകിയിട്ടുണ്ട് എന്നുള്ള കാര്യം മറക്കുവാൻ പാടില്ല, അത് ക്രിമിനൽ നിയമത്തിൽ വരുമ്പോൾ, ഒരാൾ കുറ്റം ചെയ്തതായി ആരോപിക്കപ്പെട്ടാൽ, കുറ്റവാളിയാണെന്ന് തെളിയിക്കപ്പെടുംവരെ അയാൾ നിരപരാധിയാണെന്നാണ് കരുതേണ്ടത്. കുറ്റവാളിയാണെന്ന് സംശയാതീതമായി തെളിയിക്കപ്പെടണം എന്നാണ് ആ നിയമം അനുശാസിക്കുന്നത്. ഇന്ത്യൻ എവിഡന്റ്സ് ആക്ടും ക്രിമിനൽ പ്രൊസീഡിയർ കോഡും എല്ലാം അനുശാസിക്കുന്ന അലംഘനീയമായ നിയമങ്ങളാണ് അവ. ഒരാൾ കുറ്റവാളിയാണെന്നു തെളിയിക്കേണ്ട ചുമതല പ്രോസിക്യൂഷനുള്ളതാണ്.
പ്രോസിക്യൂഷനു മുമ്പുള്ള ഒരു ഘട്ടമാണ് പൊലീസ് നടത്തുന്ന അന്വേഷണം അഥവാ ഇൻവെസ്റ്റിഗേഷൻ. ഒരു കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കോടതിയിൽ ചാർജ്ജ് ഫയൽ ചെയ്യും വരെയുള്ള ഘട്ടമാണ് ഇൻവെസ്റ്റിഗേഷൻ. അതു പൊലീസിന്റെ ചുമതലയാണെങ്കിൽ, അതു പിന്നെ കോടതിയിലവതരിപ്പിക്കേണ്ട ചുമതല പ്രോസിക്യൂഷന് ഉള്ളതാണ്. വിചാരണ നടത്തി കുറ്റവാളിയാണോ അല്ലയോ എന്ന് വിധികൽപ്പിക്കുവാനുള്ള അധികാരം കോടതിക്ക് മാത്രമുള്ളതാണ്. ഇതിൽ പൊലീസിന്റെ അധികാരങ്ങളും മറ്റും ദുർവിനിയോഗം ചെയ്യപ്പെടാതിരിക്കുവാൻ വേണ്ടി ഭരണഘടനയിലും ക്രിമിനിൽ നിയമങ്ങളിലും വളരെയധികം മുൻകരുതലുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതിലൊന്നാണ്, ഒരു പ്രതിയെ അറസ്റ്റുചെയ്താൽ 24 മണിക്കൂറിനകം കോടതിമുമ്പാകെ ഹാജരാക്കണം എന്നുള്ളത്. മറ്റൊന്ന്, ഒരു പ്രതി ഒരു പൊലീസ് ഓഫീസറുടെ മുൻപാകെ പറയുന്ന കാര്യങ്ങൾ ഒരിക്കലും കോടതിയിൽ തെളിവായി സ്വീകരിക്കാൻ പാടില്ല. പിന്നൊന്ന്, വിചാരണ നടക്കുന്നതിനുമുമ്പ് പ്രതി കുറ്റവാളിയാണോ അല്ലയോ എന്നത് സംബന്ധിച്ച് തെളിവിന്റെ അപഗ്രഥനങ്ങൾ, വിശകലനങ്ങൾ തുടങ്ങിയവയൊന്നും നിയമപരമായി അനുവദനീയമല്ല.
ഒരു കേസ് രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ അതെപ്പറ്റിയുള്ള സത്യപ്രസ്താവനകൾ കോർട്ടലക്ഷ്യക്കുറ്റത്തിന്റെ പരിധിയിൽപ്പെടുന്നതാണ്. എന്നാൽ ഈ കർശനമായ നിയമങ്ങൾ പാലിക്കപ്പെടാൻ പലപ്പോഴും ബുദ്ധിമുട്ടുവന്നേക്കാം. എങ്കിലും ഇതിന്റെ അടിസ്ഥാനപരമായ തത്ത്വം അന്വേഷണവും വിചാരണയും സ്വതന്ത്രവും ബാഹ്യ ഇടപെടലുകൾക്ക് വിധേയമാകാത്തതും നിഷ്പക്ഷവും ആയിരിക്കണം എന്നുള്ളതാണ്. എന്നാലിന്ന് നിർഭാഗ്യവശാൽ ചില ചാനൽ ചർച്ചകളിൽ കാണുന്നത് ഒരാൾ കുറ്റവാളിയാണോ അല്ലയോ എന്ന് ചർച്ച ചെയ്ത് തീരുമാനിക്കുന്നതായാണ്. ഇതാകട്ടെ ഓരോരുത്തരുടേയും താൽപ്പര്യവും ഭാവനാവിലാസം അനുസരിച്ചുമായിരിക്കും. ഇത് അന്വേഷണത്തെ സ്വാധീനിക്കാനിടയുണ്ട്. സാങ്കൽപ്പികവും തെളിവുകളുടെ അഭാവത്തിലും ചർച്ചക്കാർ തട്ടിവിടുന്ന കാര്യങ്ങൾ, തെളിവുകളുടെ അടിസ്ഥാനത്തിലെന്നു പറഞ്ഞ് ഒരാളെ കുറ്റവാളിയാണെന്ന് സ്ഥാപിക്കുമ്പോൾ, ആരോപണങ്ങൾ ഭയന്ന് മറിച്ച് ചിന്തിക്കുവാൻപോലും പൊലീസിന് മടിയുണ്ടാകും. അതുപോലെ പൊലീസിൽ കൊടുക്കുന്ന മൊഴി തെളിവായി സ്വീകരിക്കുവാൻ പാടില്ല എന്നു പറയുമ്പോൾ തന്നെ ചില ചാനലുകളിൽ പൊലീസ് ഓഫീസർമാരും പ്രോസിക്യൂട്ടറും ചില വക്കീലന്മാരും പ്രത്യക്ഷപ്പെട്ട് അന്വേഷണത്തിലോ വിചാരണയിലെ ഇരിക്കുന്ന കേസിനെപ്പറ്റി അഭിപ്രായ പ്രകടനങ്ങളും വാദപ്രതിവാദങ്ങളും നടത്തുന്നത് ഒരിക്കലും നീതീകരിക്കാനാവുന്നതല്ല. ഈ അപകടകരവും നിയമപരമല്ലാത്തുമായ പ്രവണതയിലൂടെ രൂപംകൊള്ളുന്ന പൊതുജനാഭിപ്രായം ചിലപ്പോൾ ജഡൂഷ്യറിയെപ്പോലും സ്വാധീനിച്ചേക്കാവുന്ന സാധ്യത തള്ളിക്കളയാനാവില്ല.
ഏറെ അധാർമ്മികമായ ഒരു കാര്യം തികച്ചും നിരപരാധികളായുള്ള ആളുകൾ ഇത്തരം ചർച്ചകളിൽക്കൂടി കുറ്റവാളികളായി മുദ്രകുത്തപ്പെടുന്നു എന്നുള്ളതാണ്. അവരുടെ അന്തസിനും മാന്യതയ്ക്കും മനസ്സിനും ഉണ്ടാകാവുന്ന തകർച്ചയും വേദനയും പരിഹരിക്കാൻ മാർഗ്ഗമില്ലാതാകുന്നു. അതിനൊരുദാഹരണം ചവറയിൽ നടന്നതായി മാദ്ധ്യമങ്ങൾ 'ആഘോഷിച്ച' സരസൻ സംഭവമാണ്. കുറച്ചുകാലത്തേക്ക് അപ്രത്യക്ഷനായ സരസൻ എന്ന ആളിനെ ബേബിജോൺ കൊലപ്പെടുത്തി എന്നായിരുന്നു ആരോപണം. പത്രങ്ങളിലും പ്രസംഗങ്ങളിലുമെല്ലാം അന്നു നിറഞ്ഞുനിന്നിരുന്നത് സരസൻ സംഭവമായിരുന്നു. ഓരോരുത്തരും അവരവരുടെ ഭാവനയ്ക്കനുസരിച്ച് പല കഥകളും ചമച്ച് പ്രസംഗിക്കുകയും പ്രചരിപ്പിക്കുകയും ഒക്കെ ചെയ്തുകൊണ്ട് ശ്രീ. ബേബി ജോണിനെ സരസന്റെ കൊലപാതകിയായി ചിത്രീകരിച്ചുസ്ഥാപിച്ചപ്പോൾ, പല പത്രങ്ങളും തെളിവുകൾ നിരത്തി വിധി പ്രസ്താവിക്കുകയും ചെയ്തു. അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥർ, സരസൻ കൊലചെയ്യപ്പെട്ടതാണെന്ന വാർത്തകൾ മാദ്ധ്യമങ്ങൾക്ക് എത്തിച്ചുകൊടുത്തുകൊണ്ടിരുന്നു. അതൊക്കെ ശ്രീ. ബേബിജോണിനും കുടുംബത്തിനും അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കുമൊക്കെ ഉണ്ടാക്കിയ മനോവേദന അവർണ്ണനീയമായിരുന്നു. ഇടയ്ക്ക്, കൊല്ലപ്പെട്ടു എന്നുപറഞ്ഞ സരസനെ ഒരാൾ മംഗലാപുരത്തുവച്ചു കണ്ടു. അയാൾ നാട്ടിൽവന്ന് ആ വിവരം പറഞ്ഞപ്പോൾ, അയാൾ ബേബിജോണിന്റെ അടുത്തയാളാണെന്നു പറഞ്ഞ് പൊലീസ് ക്രൂരമായി മർദ്ദിച്ചു. ഒടുവിൽ സഹികെട്ട്, സരസനെ താൻ കണ്ടിട്ടില്ല എന്ന് അയാൾക്ക് പറയേണ്ടിവന്നു. അങ്ങനെ പറഞ്ഞതായ വിവരം അന്വേഷണോദ്യോഗസ്ഥർതന്നെ പത്രങ്ങളെ അറിയിക്കുകയും ചെയ്തു.
പിന്നീട് സരസൻ പച്ചജീവനോടെ പ്രത്യക്ഷപ്പെട്ടപ്പോൾ അതുവരെ നടന്ന പ്രചരണങ്ങളും പ്രസ്താവനകളും എത്ര ക്രൂരമായ അസംബന്ധമായിരുന്നു എന്ന് ആരും ചിന്തിച്ചില്ല. ബേബിജോണിനെപ്പോലെ ശക്തനും കരുത്തനുമായ ഒരു രാഷ്ട്രീയനേതാവായതിനാലാണ് പിടിച്ചുനിന്നത്. മറ്റാരെങ്കിലും ആയിരുന്നെങ്കിൽ സമ്പൂർണ്ണമായും തകർന്നുപോകുമായിരുന്നു. ഒരുവൻ കുറ്റവാളിയാണ്, അവനെ നശിപ്പിക്കുക എന്ന് ആൾക്കൂട്ടം വിളിച്ചുപറഞ്ഞാൽ, അതു ശിക്ഷിക്കാനുള്ള കാരണമാകുമെങ്കിൽ നിയമവാഴ്ചയ്ക്കും ജനാധിപത്യത്തിനും അത് വലിയ കളങ്കമായിരിക്കും. (സേവി മനോ മാത്യുവിന്റെയും കെ.എം. മാണിയുടെയും അങ്ങനെ അറിയപ്പെടാത്ത നിരവധി മാദ്ധ്യമ വിചാരണകളുടെയും സ്ഥിതി ഇതുതന്നെ).
അതുപോലെതന്നെ, അഴിമതി പ്രവർത്തനം അവസാനിപ്പിക്കേണ്ടത് ജനാധിപത്യത്തിൽ തീർച്ചയായും ഒരാവശ്യകാര്യമാണ്. പക്ഷേ, ഇന്നിപ്പോൾ നടക്കുന്നത് ഒട്ടും ആരോഗ്യകരമായ സംഗതിയല്ല. ചുരുക്കത്തിൽ മാദ്ധ്യമങ്ങൾ അവരുടെ സ്വാതന്ത്ര്യം, സത്യാന്വേഷണം ഒക്കെ നിലനിർത്തുമ്പോൾ തന്നെ നിയന്ത്രണം പാലിച്ചില്ലെങ്കിൽ വിശ്വസനീയത നഷ്ടപ്പെടും എന്നുള്ള കാര്യം മറക്കരുത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍