ഇവിടെ ഹോം സയൻസും ശരിക്കും സയൻസ് തന്നെ! ഇഷ്ടമുള്ള വിഷയം തെരഞ്ഞെടുക്കാൻ പോലും കുട്ടികൾക്ക് സ്വാതന്ത്ര്യമില്ല; 5 വിഷയം പഠിപ്പിക്കേണ്ടിടത്ത് 6 വിഷയം പഠിപ്പിച്ച് വഴിവിട്ട പരിഷ്ക്കാരം; പ്രിൻസിപ്പലിന്റെ സർട്ടിഫിക്കറ്റ് പരിശോധിക്കണമെന്ന് ഒരു വിഭാഗം രക്ഷിതാക്കൾ; ഇവിടെ സർക്കാരും എംബസിയും ഇടപെടണം; ഈ സ്കൂളിന്റെ പ്രൗഡി തിരിച്ചുപിടിക്കണമെന്നും ഇന്ത്യൻ സമൂഹം; കോവിഡ് കാലത്തും കൂവൈറ്റിൽ വിദ്യാഭ്യാസ കൊള്ള; മറുനാടൻ പരമ്പര അവസാന ഭാഗം
എം റിജു
തിരുവനന്തപുരം: മലയാളികൾ അടക്കമുള്ള ഇന്ത്യൻ സമൂഹത്തിന് ഗൾഫിൽ ഇത്രയേറെ സ്വീകാര്യത കിട്ടാനുള്ള പ്രധാന കാരണം നമ്മുടെ വിദ്യാഭ്യാസ മികവ് തന്നെയാണ്. എന്തുകാര്യത്തിൽ വിട്ടുവീഴ്ച ചെയ്താലും വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ അരുത്. കാരണം അത് പാളിയാൽ പിന്നെ നാം ഇല്ല. ഈ ഒരു തിരിച്ചറിവ് ഉള്ളതുകൊണ്ടാണ് ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ കുവൈറ്റിൽ നടക്കുന്ന തെറ്റായ നടപടികൾ പുറം ലോകത്തെ അറിയിക്കാൻ ഒരു വിഭാഗം രക്ഷിതാക്കളും അദ്ധ്യാപകരും പൂർവ വിദ്യാർത്ഥികളും തീരുമാനിച്ചത്. അടിയന്തരമായ തിരുത്തൽ നടപടികൾ ഉണ്ടായില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്നും അവർ ഇന്ത്യൻ എംബസിക്കും വിദേശകാര്യ മന്ത്രാലയത്തിനുമൊക്ക അയച്ച പരാതിയിൽ വ്യക്തമാക്കുന്നു.
ഹോംസയൻസ് ഒരു സയൻസ് ആണോ
പ്രീഡിഗ്രി അത്രമോശം ഡിഗ്രിയല്ലെന്ന് ശ്രീനിവാസൻ കഥാപാത്രം പറയുന്നപോലെ , ഇന്ത്യൻ കമ്യുണിറ്റി സ്കൂൾ കുവൈത്ത് സീനിയർ സാൽമിയിലെ പ്രിൻസിപ്പൽ ഡോ ബിനുമോൻ വാസുദേവന്റെ അഭിപ്രായത്തിൽ ഹോം സയൻസും ഒരു സയൻസാണ്! പത്താംക്ലാസ് കഴിഞ്ഞ് കുട്ടികൾ ഇന്റവ്യുവിന് വരുമ്പോൾ അവരുടെ അഭിരുചിക്ക് അനുസരിച്ച് വിഷയങ്ങൾ തെരഞ്ഞെടുക്കാൻ പ്രിൻസിപ്പൽ അനുവദിക്കാറില്ലെന്നാണ് രക്ഷിതാക്കൾ വ്യാപകമായി പരാതിപ്പെടുന്നത്. പലപ്പോഴും കുട്ടിയുടെ മേൽ പ്രിൻസിപ്പൽ വിഷയം അടിച്ചേൽപ്പിക്കയാണ്. വിവിധ മേഖലകളിലായി ബാച്ചുകൾ ഫില്ലുചെയ്യുന്നതിലാണ് അവരുടെ ശ്രദ്ധ. അല്ലാതെ കുട്ടിയുടെ അഭിരുചിയും താൽപ്പര്യവും അല്ല. ബയോ മാതസ് പഠിക്കാൻ ആഗ്രഹിക്കുന്ന ഒരു കുട്ടിക്ക് ഇങ്ങനെ മാത്സ് ഒഴിവാക്കി ഹോംസയൻസ് കൊടുത്തത് നേരത്തെ വിവാദമായിരുന്നു. ഹോംസയൻസും ഒരു സയൻസ് ആണത്രേ. അതുപോലെ സൈക്കോളജിയുംമാത്സിന് പകരംകൊടുക്കാറുണ്ട്.
സാധാരണ അഞ്ചുവിഷയങ്ങളാണ് കുട്ടികൾ പ്ലസ്ടുവിന് ഇവിടെ പഠിക്കേണ്ടത്. എന്നാൽ പ്രിൻസിപ്പിൽ ഇത് ആറു വിഷയം ആക്കി. അതായത് ഒരു സബ്ജക്റ്റ് കൂടി കുട്ടികൾ അഡീഷണലായി പഠിക്കണം. അതിന് അദ്ദേഹം പറയുന്ന ന്യായീകരണം, കുട്ടി ആറുവിഷയം പഠിച്ചാൽ ഏതെങ്കിലും ഒന്നിൽ തോറ്റുപോയാലും പ്രശ്നമില്ലല്ലോ, ബാക്കി അഞ്ചണ്ണം ഉണ്ടല്ലോ എന്നാണ്. അതുകൊണ്ടുതന്നെ പഠനത്തിൽ ഏറ്റവും മിടുക്കരായ വിദ്യാർത്ഥികൾ പോലും സിക്ത്ത് ഓപ്ഷൻ പഠിക്കേണ്ടി വരുന്നു.
ഇത് തന്റെ കരുതൽ ആയാണ് പ്രൻസിപ്പൽ പറയുന്നത്. ഭാവിയിൽ വീഴുമെന്ന് കരുതി ഇപ്പോഴേ വടിയും കുത്തി നടക്കേണ്ടതുണ്ടോ എന്നാണ്, ഇതേക്കുറിച്ച് ഒരു രക്ഷിതാവ് ചോദിച്ചത്. പുറമെ നിഷ്ക്കളങ്കമെന്ന് തോന്നുമെങ്കിലും ബുക്ക് പബ്ലിഷിങ്ങ് കമ്പനികളെ സഹായിക്കാനുള്ള ശ്രമമാണ് പ്രിൻസിപ്പലിന്റെ ആറു വിഷയ ഭ്രമം എന്നാണ് ചില അദ്ധ്യാപകർ തന്നെ പറയുന്നത്. ലക്ഷക്കണക്കിന് രൂപയുടെ പുസ്തകങ്ങളാണ് ഇങ്ങനെ സ്കൂളിലേക്ക് എത്തുന്നത്. ഈ വിഷയങ്ങളിലൊക്കെ വർഷങ്ങളായി രക്ഷിതാക്കൾക്കും ഒരു വിഭാഗം അദ്ധ്യാപർക്കും പരാതിയുണ്ട്. പക്ഷേ അവരുടെ പരാതികളിൽ നടപടികൾ മാത്രം ഒന്നും ഉണ്ടാകുന്നില്ല.
പ്രിൻസിപ്പലിന്റെ സർട്ടിഫിക്കേറ്റ് പരിശോധിക്കണം!
സാധാരണ വിദ്യാർത്ഥികളുടെ സർട്ടിഫിക്കേറ്റ് പരിശോധിക്കാൻ കുടി ചുമതലപ്പെട്ട വ്യക്തിയാണെല്ലോ പ്രിൻസിപ്പൽ. എന്നാൽ ഈ സ്കൂളിൽ പ്രിസിപ്പലിന്റെ സർട്ടിഫിക്കേറ്റ് പരിശോധിക്കണം എന്നാണ് ഒരു വിഭാഗം അദ്ധ്യാപകരും രക്ഷിതാക്കളും ആവശ്യപ്പെടുന്നത്. വിദേശകാര്യ വകുപ്പിനും ഇന്ത്യൻ എംബസിക്കുമൊക്കെ നൽകിയ പരാതിയിലും അവർ ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്. ചങ്ങനാശ്ശേരി എൻഎസ്എസ് കോളജിൽ നിന്ന് എടുത്ത ബിഎസ്സി സുവോളജി തൊട്ട് 11 ബിരുദങ്ങൾ പ്രിൻസിപ്പലിന്റെ അക്കൗണ്ടിലുണ്ട്. എംഎസ്സി (സുവോളജി), എംഫിൽ (സുവോളജി), എംഫിൽ ( എജുക്കേഷൻ), എംഡ് (നാച്ച്വറൽ സയൻസ്), എംഎസ്സി ( സൈക്കോളജി), എംഎ ( പൊളിറ്റിക്കൽ സയൻസ്), എംബിഎ ( എച്ച് ആർ), പിജി ഡിപ്ലോമ ഇൻ സ്കുൾ ലീഡർഷിപ്പ് ആൻഡ് മാനേജ്മെന്റ്, ഡിപ്ലോമ (യോഗ), പിഎച്ച്്ഡി ( എജുക്കേഷൻ) ഇങ്ങനെ നീളുന്നു ബിനുമോൻ വാസുദേവന്റെ ബിരുദങ്ങൾ. പരസ്പര വിരുദ്ധമായ സബജ്കറ്റുകളാണ് ഇവയെന്നത് നോക്കണം. അതുമാത്രമല്ല, ഇത്രയും ബിരുദവും ഡോക്ടറേറ്റുമൊക്കെയുള്ള ഒരു വ്യക്തിക്ക് വേണ്ട അക്കാദമിക്ക് ബ്രില്ല്യൻസ് അദ്ദേഹത്തിന് തൊട്ടു തീണ്ടിയിട്ടില്ല എന്നാണ് സഹപ്രവർത്തകരിൽ ചിലർ പറയുന്നത്. ഇത്രയും വർഷത്തിനിടെ അദ്ദേഹം ഒരു ക്ലാസിൽപോലും പഠിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും മറ്റ് അദ്ധ്യാപകർ പറയുന്നു.
മികച്ച അദ്ധ്യാപകനുള്ള വൈസ് പ്രസിഡന്റിന്റെ അവാർഡ് വാങ്ങിയത് ഡോ ബിനുമോൻ പറയാറുണ്ട്. എന്നാൽ അവാർഡ് സർട്ടിഫിക്കേറ്റിൽ ഡോ ബിനുമോൻ എന്നില്ല. വെറും ബിനുമോനാണ്. ഇത്രയും വലിയ അവാർഡിലൊക്കെ ഈ രീതിയിൽ അക്ഷരത്തെറ്റ് വരുമോ എന്നാണ് ചോദ്യം. അതുകൊണ്ടുതന്നെയാണ് ഈ യോഗ്യതകൾ ഒക്കെ പ്രിൻസിപ്പളിന് ഉണ്ടോ എന്ന കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് രക്ഷിതാക്കളും ഒരു വിഭാഗം അദ്ധ്യാപകരും ആവശ്യപ്പെടുന്നത്.
മാനേജ്മെന്റിനെപ്പോലും മറികടന്നുകൊണ്ട് സമ്പുർണ്ണമായ ഏകാധിപത്യമാണ് ഇദ്ദേഹത്തിന്റെ ശൈലി. എതിർക്കുന്നവർക്ക് പണി പോകും. വൈസ് പ്രിൻസിപ്പൽ തസ്തികയിൽവരെ ഇരുന്നിരുന്ന ആരാധ്യനായ ഒരു അദ്ധ്യാപകൻ ഇങ്ങനെ രാജിവെച്ചു പോയിട്ടുണ്ട്. നിരവധി അദ്ധ്യാപകർ ഇങ്ങനെ സ്വയം രാജിവെച്ച് പോകാൻ നിർബന്ധിതമാവുകയോ അല്ലെങ്കിൽ ഒഴിവാക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. തുഛമായ ശമ്പളത്തിന് പത്തിരുപത് വർഷത്തോളം ഈ സ്കൂളിൽ ജോലി ചെയ്തിരുന്നു ഒരു ഡൈവ്രറെ ഒരു സുപ്രഭാതത്തിൽ പിരിച്ചുവിട്ട സംഭവം നേരത്തെ വിവാദമായിരുന്നു. ഇന്നും ഇവിടെ ഡ്രൈവർമാർ പീഡനം അനുഭവിക്കയാണ്. ഈ കോവിഡ് കാലത്തും ഡ്രൈവർമാരെ പുറം ജോലിക്ക് നിയമിക്കുന്നത് പരാതിക്ക് ഇടയാക്കിയിട്ടുണ്ട്. പക്ഷേ അവർക്ക് ഇത് പുറത്തുപറയാൻ പേടിയാണ്. കാരണം പ്രതികരിച്ചാൽ പിന്നെ ശമ്പളം പോലും ഉണ്ടാവില്ല.
അതുപോലെ തന്നെ തന്റെ ഇഷ്ടക്കാരെ രക്ഷിച്ച് എടുക്കാനും ഡോ ബിനുമോന് ബഹുമിടുക്കാണെന്നതിന് പഴയ ചില സംഭവങ്ങൾ ഉദാഹരണം. ഇദ്ദേഹത്തിന്റെ ഡ്രൈവർ സകൂളിലെ ഒരു പെൺകുട്ടിയോട് മോശമായി പെരുമാറിയത് മുമ്പ് വിവാദമായിരുന്നു. രക്ഷിതാക്കൾ ഇയാളെ പൊലീസ് എൽപ്പിക്കാൻ ഒരുങ്ങവെ, രക്ഷിച്ച് നാട്ടിലേക്ക് അയച്ചത് പ്രിൻസിപ്പൽ തന്നെയാണെന്ന് പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു അദ്ധ്യാപകൻ മറുനാടൻ മലയാളിയോട് പറഞ്ഞു. സ്ത്രീ പീഡന പരാതികളിൽ കർശന ശിക്ഷയുള്ള കുവൈറ്റിൽനിന്ന് ഇയാൾ രാക്കുരാമാനം രക്ഷപ്പെടുക ആയിരുന്നു.പക്ഷേ സംഭവത്തിൽ കുറേക്കാലം കേസ് ഉണ്ടായിരുന്നു. പൊലീസ് സ്കൂളിൽ എത്തി മൊഴി എടുക്കുകയും ചെയ്തിരുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും പബ്ലിക്ക് റിലേഷൻ വർക്കുകൾക്ക് പ്രിൻസിപ്പൽ ബഹുമിടുക്കനാണ്. മീഡിയാ ശ്രദ്ധ കിട്ടുന്ന പരിപാടികൾ ഇടക്കിടെ സ്കൂളിൽ ആരങ്ങേറാറുണ്ട്. ഇത് വല്ലാതെ വർധിച്ച് അക്കാദമിക്ക് പ്രവർത്തനങ്ങളെ ബാധിക്കും എന്ന ഘട്ടം വന്നതോടെ ഇപ്പോൾ മനേജ്മെന്റ് തന്നെ കടിഞ്ഞാൺ ഇട്ടിരിക്കയാണ്. സ്കൂളിലെ ചാരിറ്റി ബോക്സിന്റെ കഥയും രസകരമാണ്. കുട്ടികൾ കൈയിലുള്ള പണം പാവങ്ങളെ സഹായിക്കാനായി ചാരിറ്റി ബോക്സിൽ നിക്ഷേപിക്കുന്നതിൽ തെറ്റു പറയാൻ ആവില്ല. പക്ഷേ ടീച്ചർമാർ എല്ലാദിവസവും നിർബന്ധിച്ച് പണം ഇടീക്കുന്ന രീതിയാണ് ഇവിടെ.പണം ഇടാത്ത കുട്ടികളെ വഴക്കു പറയുകയും വെയിലത്ത് നിർത്തിക്കുകയും ചെയ്യും.
ഈ പണം ഒക്കെ ഉപയോഗിച്ച് പാവപ്പെട്ട കാൻസർ രോഗികളെയും മറ്റും സഹായിക്കുന്നുണ്ട്. ഇവരെ സ്കൂളിലേക്ക് വിളിച്ചുവരുത്തി ഫോട്ടോയെടുത്ത് നല്ല പബ്ലിസിറ്റി കൊടുക്കം. രക്ഷിതാക്കളിൽനിന്ന് എല്ലാ അവശ്യസാധനങ്ങളും വാങ്ങി പാക്ക് ചെയ്ത് ലേബർക്യാമ്പിലും മറ്റു കൊണ്ടുപോയി വിതരണം ചെയ്യുന്ന പരിപാടികൾ വേറെയും. ഇങ്ങനെയുള്ള പബ്ലിസിറ്റിയിൽനിന്നാണ് ഇദ്ദേഹത്തിന് അവാർഡ് ഒക്കെ കിട്ടിയതെന്നാണ് പറയുന്നത്. അല്ലാതെ അക്കാദമിക്ക് രംഗത്തുള്ള മിടുക്കുകൊണ്ടല്ല.
നിലനിൽക്കണം ഈ സ്കുൾ അഭിമാനത്തോടെ
ഏറ്റവും ശ്രദ്ധേയായ ഒരു കാര്യം പ്രിൻസിപ്പലിന്റെ നടപടികളെ വിമർശിക്കുന്ന എല്ലതരം രക്ഷിതാക്കളും സകൂൾ മാനേജ്മെന്റിന് എതിരെയോ സ്പോർസർക്കെതിരെയോ കാര്യമായ പരാതികൾ ഒന്നും പറയുന്നില്ല എന്നതാണ്. പലപ്പോഴും മനേജ്മെന്റിന്റെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായാണ് പ്രിൻസിപ്പൽ പ്രവർത്തിക്കുന്നത്. അല്ലെങ്കിൽ ഇങ്ങനെയൊക്കെ ചെയ്യുകയാണ് വേണ്ടത് എന്ന് മാനേജ്മെന്റിനെ തെറ്റിദ്ധരിപ്പിക്കാൻ പ്രിൻസിപ്പലിന് ആവുന്നു. ഇന്ത്യൻ കമ്യൂണിറ്റി സ്കുൾ കുവൈത്തിന് സാൽമിയയെ കൂടാതെ മറ്റ് മൂന്ന് ബ്രാഞ്ചുകൾ കൂടിയുണ്ട്. ജൂനിയർ സാൽമിയ, അമാൻ സാൽമിയ, ഖൈത്താൻ കമ്യൂണിറ്റി സ്കുൾ എന്നിവിടങ്ങളിൽ. അവിടെയൊന്നും ഇത്ര ഗുരതരമായ ആരോപണങ്ങൾ ഉയർന്നിട്ടില്ല എന്ന് ഓർക്കുമ്പോൾ തന്നെ പ്രശ്നം വ്യക്തികളുടേതാണെന്ന് വ്യക്തമാവുകയാണ്.
ഈ സാഹചര്യത്തിലാണ് രക്ഷിതാക്കളും ഒരു വിഭാഗം അദ്ധ്യാപകരും അടിയന്തരമായ ചില പരിഷ്ക്കരണ നടപടികൾ ആവശ്യപ്പെടുന്നത്. അതിൽ ഏറ്റവും പ്രധാനം ഇപ്പോഴത്തെ ഏകാധിപത്യ രീതികൾ മാറി സ്കുൾ ജനാധിപത്യത്തിന്റെ പാതയിലേക്ക് നീങ്ങണം എന്നാണ്. അതിന്റെ ആദ്യ പടിയായി പാരൻസ് കൗൺസിലുകൾ പുനഃസ്ഥാപിക്കണം. നിലവിൽ രക്ഷാകർത്താക്കൾക്ക് തമ്മിൽ കാണുന്നില്ല. ഗൗരവമായി എടുക്കേണ്ട പലകാര്യങ്ങളിലും കൂട്ടായ അഭിപ്രായം ഉണ്ടാകുന്നില്ല. സ്കൂളിന് നേരയുണ്ടായ വിവിധ ആരോപണങ്ങളിൽ സമഗ്രമായ ഒരു അന്വേഷണം വേണമെന്നും ഇവർ പറയുന്നു.
62 വർഷം കുവൈററിൽ ഒരു ഇന്ത്യൻ സ്കൂൾ തുടങ്ങുന്നത് സത്യത്തിൽ ദീർഘവീക്ഷണത്തോട് കൂടിയുള്ള വലിയൊരു വിദ്യാഭ്യാസ വിപ്ലവം തന്നെയായിരുന്നു. അഞ്ചും പത്തും പലരിൽ നിന്നായി പിരിച്ചെടുത്ത് എളിയ നിലയിൽ തുടങ്ങിയ സകൂളിന് വലിയ പാരമ്പര്യമാണ് ഉള്ളത്. മിടുക്കരായ ആയിരക്കണക്കിന് വിദ്യാർത്ഥികളെ സൃഷ്്ടിക്കാൻ ഈ സ്കൂളിന് ആയി. പകലന്തിയോളം ജോലി ചെയ്യുന്ന പ്രവാസികൾക്ക് തങ്ങളുടെ മക്കളെ വിശ്വസിച്ച് ഏൽപ്പിക്കാൻ കഴിയുന്ന ഒരിടം ആയിരുന്നു ഇന്ത്യൻ സ്കൂളുകൾ. ആ പാരമ്പര്യവും അക്കാദമിക നിലവാരവും എന്ത് വിലകൊടുത്തും തിരിച്ചുപിടിക്കണം എന്നാണ് രക്ഷിതാക്കളും, സ്കൂളിനെ സ്നേഹിക്കുന്ന പൂർവ വിദ്യാർത്ഥികളും പറയുന്നത്. ഇന്ത്യക്കാരുടെ അഭിമാനമായിരുന്നു ഈ സ്കൂൾ അങ്ങനെ തന്നെ തുടരാനായി ഇന്ത്യൻ എംബസിയുടെയും വിദേശകാര്യ വകുപ്പിന്റെയുമൊക്കെ ശക്തമായ നിരീക്ഷണവും മേൽനോട്ടവും ഉണ്ടാകണമെന്നാണ് കുവൈറ്റിലെ ഇന്ത്യൻ കമ്യൂണിറ്റിയുടെ പൊതു നിലപാട്.ഇതും സംബന്ധിച്ച് നവമാധ്യമങ്ങളിൽ ചർച്ചയും സജീവമാണ്. ഈ ആരോപണങ്ങൾ സംബന്ധിച്ച് പ്രിൻസിപ്പൽ ബിനുമോന്റെ പ്രതികരണം മറുനാടൻ മലയാളി ആരാഞ്ഞെങ്കിലും ലഭ്യമായിട്ടില്ല.
( അവസാനിച്ചു)
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്