ഡിഎൻഎ ടെസ്റ്റ് നടത്തി പെരുമ്പാവൂരിലെ പ്രമുഖൻ നിരപരാധിത്വം തെളിയിക്കണമെന്ന ബോംബ് പൊട്ടിച്ചത് ജോമോൻ പുത്തൻ പുരയ്ക്കൽ; മകളുടെ അച്ഛൻ താൻ തന്നെയെന്ന് പാപ്പു തറപ്പിച്ചു പറഞ്ഞത് യുഡിഎഫ് നേതാവിന് തുണയായി; മുൻ മന്ത്രിയുടെ വീട്ടിൽ രാജേശ്വരി ജോലിക്ക് പോയത് രണ്ട് പ്രസവത്തിന് ശേഷമെന്ന ബന്ധുക്കളുടെ വെളിപ്പെടുത്തൽ നിർണ്ണായകവുമായി; ജിഷയുടെ പിതൃത്വ തർക്കത്തിൽ എന്തുകൊണ്ട് ഡിഎൻഎ പരിശോധന നടന്നില്ല? തങ്കച്ചനെ പൊലീസ് വെറുതെ വിട്ടത് എന്തുകൊണ്ട്?
പ്രകാശ് ചന്ദ്രശേഖർ
കൊച്ചി: പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടെ ഘാതകരെ പിടികൂടാൻ സാധിക്കാതെ പൊലീസ് നക്ഷത്രമെണ്ണുന്ന വേളയിലാണ് കേസിലെ ഉന്നത ബന്ധം പുറത്തുപറഞ്ഞ് പൊതുപ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ രംഗത്തെത്തുന്നത്. ജിഷ കൊല്ലപ്പെട്ടപ്പോൾ അധികാരത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയായിരുന്നു. അതുകൊണ്ട് തന്നെ ജോമോൻ ഉയർത്തിയ വിവാദങ്ങൾ കത്തി പടർന്നു. എന്നാൽ അന്വേഷണത്തിനൊടുവിൽ ആക്ഷേപത്തിൽ കാര്യമില്ലെന്ന് എഡിജിപി സന്ധ്യയും കൂട്ടരും തിരിച്ചറിഞ്ഞു. ഇതിനിടെ യഥാർത്ഥ പ്രതി അമീറുൾ ഇസ്ലാം പിടിയിലാവുകയും ചെയ്തു. ഇതോടെ രാഷ്ട്രീയക്കാർ രക്ഷപ്പെട്ടു.
ജിഷയുടെ പിതാവ് പെരുമ്പാവൂരിലെ പ്രമുഖ രാഷ്ട്രീയ നേതാവാണെന്നും അദ്ദേഹവുമായുള്ള സ്വത്തുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും ആരോപിച്ച് ജോമോൻ പുത്തൻപുരയ്ക്കൽ മുഖ്യമന്ത്രി പിണറായി വിജയന് പരാതി അയച്ചതോടെയാണ് പിതൃത്വപ്രശ്നത്തിൽ ചർച്ച തുടങ്ങുന്തന്. ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തനിക്കും കുടുംബത്തിനുമെതിരെ ജോമോൻ പുത്തൻപുരയ്ക്കൽ നടത്തുന്ന ദുഷ്പ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഈ സാഹചര്യത്തിൽ തന്നെ യു.ഡി.എഫ്. കൺവീനർ പി.പി. തങ്കച്ചൻ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. ജോമോന്റെ പ്രചാരണം ജിഷ വധക്കേസ് അന്വേഷണം അട്ടിമറിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നും അതിനാൽ പുതിയ പരാതിയുടെ ഉറവിടം അന്വേഷിക്കണമെന്നുമായിരുന്നു തങ്കച്ചൻ പരാതിയിലെ പ്രധാന ആവശ്യം.
'ഡി.എൻ.എ. ടെസ്റ്റ് നടത്തി പി.പി. തങ്കച്ചൻ നിരപരാധിത്വം തെളിയിച്ചാൽ എന്തു ശിക്ഷ വേണമെങ്കിലും സ്വീകരിക്കാം.പി.പി. തങ്കച്ചൻ മഹാനാണെന്നും ഞാൻ പാപിയാണെന്നും പറയാം. ജിഷ തങ്കച്ചന്റെ മകളാണെന്നോ അല്ലയോ എന്ന് അമ്മ പറഞ്ഞാലും ഡി.എൻ.എ. ടെസ്റ്റ് നടത്താതെ അതു നിയമപരമായി നിലനിൽക്കില്ല' ഈ സാഹചര്യത്തിൽ ജോമോൻ മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങിനെയായിരുന്നു. ഉന്നത കോൺഗ്രസ് നേതാവിന്റെ വീട്ടിൽ തന്റെ മാതാവ് ജോലിക്ക് നിന്നിരുന്നെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് വെളിപ്പെടുത്തി കൊല്ലപ്പെട്ട ജിഷയുടെ സഹോദരി ദീപ രംഗത്തെത്തിയതോടെ വിവാദം വീണ്ടും കൊഴുത്തു.
'ഈ ആരോപണത്തിന്റെ പിന്നിൽ മറ്റെന്തോ ലക്ഷ്യമുണ്ട്.ലക്ഷങ്ങളുടെ സാമ്പത്തിക ലാഭവും ഇതിന് പിന്നിൽ കണ്ടേക്കാം.നല്ല നിലയിൽ ജീവിച്ച അനുജത്തിയുടെ ആത്മാവിനെപ്പോലും ഇവരൊക്കെ വെറുതെ വിടുന്നില്ലോ എന്നോർത്ത് വിഷമിക്കുന്നു.'ഈ വിഷയത്തിൽ പ്രതികരണമാരാഞ്ഞ മാധ്യമ പ്രവർത്തകരോട് ദീപ പറഞ്ഞു. മാതാവ് പ്രസവ ശുശ്രൂഷയ്ക്കും പ്രായമായവരെ പരിചരിക്കുന്നതും പോയിട്ടുണ്ടെന്നും എന്നാൽ, അതൊരു നിശ്ചിത ദിവസം മാത്രമുള്ള ജോലികളായിരുന്നുവെന്നും ജീവിതത്തിൽ ഒരിക്കൽ പോലും യു.ഡി.എഫ്. കൺവീനർ പി.പി. തങ്കച്ചന്റെ വീട്ടിൽ തന്റെ മാതാവ് പോയിട്ടില്ലെന്നും അദ്ദേഹത്തെ വ്യക്തിപരമായി അറിയില്ലെന്നും വ്യക്തമാക്കിയാണ് ഈ വിഷയത്തിലുള്ള പ്രതികരണത്തിന് ദീപ രംഗത്തു വന്നു. ഭാര്യ രാജേശ്വരി തങ്കച്ചന്റെ വീട്ടിൽ ജോലിക്കു പോയിരുന്നു എന്ന് ജിഷയുടെ പിതാവ് പാപ്പുവെളിപ്പെടുത്തിയതായി വാർത്തകൾ പുറത്തുവന്നതോടെ ഈ വിഷയം നന്നായി കത്തിക്കാളി.
ജിഷയുടെ ആന്തരിക അവയവങ്ങൾ പൊലീസ് എടുത്തുവച്ചിട്ടുണ്ട്. ആത്മാർത്ഥതയുണ്ടെങ്കിൽ, തന്റെ മകളല്ല ജിഷയെന്നുതെളിയിച്ച് അഗ്നിശുദ്ധി വരുത്താൻ തങ്കച്ചന് അവസരം ലഭിച്ചിരിക്കുകയാണ്. ഡി.എൻ.എ. ടെസ്റ്റ് നടത്താൻ തയ്യാറണോ. അന്ന് ജോമോൻ പി പി തങ്കച്ചനെ വെല്ലുവിളിച്ചു. ഡിഎൻഎ ടെസ്റ്റ് നടത്താതിരിക്കാൻ വേണ്ടിയാണ് ജിഷയുടെ മൃതദേഹം ആരുമറിയാതെ കത്തിച്ചുകളഞ്ഞതെന്നും രാസപരിശോധനകൾക്കായി എടുത്തുവച്ചിട്ടുള്ള ആന്തരിക അവയവയങ്ങൾ ജിഷയുടേതു തന്നെയാണോ എന്നകാര്യത്തിൽ സംശയമുണ്ടെന്നും തങ്കച്ചനോട് അനുകൂല നിലപാടുള്ള പൊലീസ് ജിഷയുടേതാണെന്ന വ്യാജേന മറ്റൊരാളുടെ ആന്തരിക അവയവങ്ങൾ പരിശോധനക്കായി എടുത്തുവച്ചിരിക്കാനാണ് സാധ്യതയെന്നും ജോമോൻ ആരോപിച്ചിരുന്നു.
എസ്.ഐ. മുതൽ റൂറൽ എസ്പി. വരെയുള്ളവർ പി.പി. തങ്കച്ചൻ നിയമിച്ച ആളുകൾ ആയിരുന്നെന്നും ഏപ്രിൽ 28 നടന്ന ഈ കൊലപാതകം മെയ് രണ്ടു വരെ അവർ പുറംലോകം അറിയാതെ മൂടിവയക്കുകയായിരുന്നെന്നും ഇല്ലായിരുന്നുവെങ്കിൽ യു.ഡി.എഫിന് 47 സീറ്റ് പോലും ലഭിക്കില്ലായിരുന്നു. എന്നും വരെ ജോമോൻ വിലയിരിത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജിഷയ്ക്കും അമ്മയ്ക്കും ഭീഷണിയുണ്ടെന്ന് കുറുപ്പംപടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുക്കാത്തത് ആരോപണവിധേയൻ തങ്കച്ചൻ ആയതുകൊണ്ടു മാത്രമാണെന്നും ജിഷ കൊല്ലപ്പെട്ട ഒറ്റമുറി വീടിന്റെ അരികിലെ കനാലിൽ കൊലനടന്ന ദിവസം വെള്ളമില്ലായിരുന്നെന്നും പിന്നീട് വെള്ളം ഒഴുക്കിവിട്ട് തെളിവുകൾ നശിപ്പിച്ചെന്നും ജോമോൻ തട്ടിവിട്ടു.
ഇതോടെ പൊലീസിനും അന്വേഷിക്കേണ്ട സാഹചര്യമുണ്ടായി. തങ്കച്ചനോട് പൊലീസ് അനൗദ്യോഗികമായി കാര്യങ്ങൾ തിരക്കി. തങ്കച്ചന്റെ മകനേയും ചോദ്യം ചെയ്തു. ഇരുവരും ആരോപണം നിഷേധിച്ചു. ഇതിന് പിന്നാലെ പൊലീസ് രാജേശ്വരിയുടെ ബന്ധുക്കളെ ചോദ്യം ചെയ്തു. തങ്കച്ചനുമായുള്ള ബന്ധത്തിന്റെ വേരുകൾ തേടി. എന്നാൽ തങ്കച്ചന്റെ വീട്ടിൽ രാജേശ്വരി പോയിട്ടുണ്ടാകമെന്ന് തന്നെയാണ് പൊലീസിന് ലഭിച്ച സൂചന. പക്ഷേ ജിഷയുടെ പിതൃത്വവുമായി ബന്ധപ്പെട്ട വിഷയങ്ങൾ വെറുതെയാണെന്നും മനസ്സിലായി. രാജേശ്വരിക്ക് രണ്ട് മക്കളാണുള്ളത്. ഇവരുടെ പ്രസവ ശേഷമായിരുന്നു തങ്കച്ചന്റെ വീട്ടിൽ രാജേശ്വരി ജോലിക്ക് പോയത്. അതുകൊണ്ട് തന്നെ തങ്കച്ചനെ കേസിൽ സംശയിക്കേണ്ടതില്ലെന്ന മൊഴിയാണ് പൊലീസിന് ലഭിച്ചത്. ഇതുകൊണ്ടാണ് ജിഷയുടെ പിതൃത്വത്തിൽ പാപ്പുവിനും സംശയങ്ങൾ ഇല്ലാതിരുന്നത്. ഇത് പൊലീസ് പല തലത്തിൽ പരിശോധിച്ചു. എല്ലാ കോണിലും തങ്കച്ചൻ നിരപരാധിയായുമായി. ഇതോടെ ജോമോനും നിശബ്ദനായി.
ജിഷ കൈയിൽ സൂക്ഷിച്ചിരുന്നെ പെൻക്യാമറയെിലെ ദൃശ്യങ്ങളെക്കുറിച്ചും ഡയറിയിലെ ഉള്ളടക്കത്തെക്കുറിച്ചുമെല്ലാം പൊലീസ് വ്യക്തമാക്കുന്നില്ല പരാതിയും ഈ ഘട്ടത്തിൽ ജോമോൻ ഉന്നയിച്ചിരുന്നു.
അതേക്കുറിച്ച് തുടരും..
(രാജ്യത്തെ നടുക്കിയ അരും കൊലകളിലൊന്നാണ് കുറുപ്പംപടിയിലെ നിയമ വിദ്യാർത്ഥിനി ജിഷയുടേത്. നവംബർ അവസാനമോ ഡിസംബർ ആദ്യ മോ ഈ കേസിൽ വിധി ഉണ്ടായേക്കുമെന്നാണ് അറിയുന്നത്.ഈ സാഹചര്യത്തിൽ ഈ സംഭവത്തിന്റെ എല്ലാവശങ്ങളെയും പരാമർശിച്ചുള്ള പരമ്പരയുടെ മൂന്നാം ഭാഗമാണ് ഇത്)
Stories you may Like
- 17 വർഷത്തിനിടെ വിൻഡീസിനോട് പരമ്പര തോൽക്കുന്ന നായകനായി ഹാർദ്ദിക് പാണ്ഡ്യ
- ജിഷ വധം, ആറ്റിങ്ങൽ ഇരട്ടക്കൊല എന്നിവയിലെ വധശിക്ഷ പുനഃപരിശോധിക്കുന്നു
- വിതുര തങ്കച്ചൻ സഞ്ചരിച്ച കാർ ജെസിബിയിൽ ഇടിച്ച് അപകടം
- ഇന്ത്യൻ മണ്ണിൽ ബാസ്ബോളിന്റെ കാറ്റൂരിവിട്ട് രോഹിതും സംഘവും
- തനിക്കിപ്പോൾ കാര്യമായ പ്രശ്നങ്ങൾ ഒന്നുമില്ലെന്നും തങ്കച്ചൻ വിതുര
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍