വെട്ടിക്കൊന്നവന്റെ കല്ലറ ആക്രമിച്ച് തകർക്കുക; എന്നിട്ട് അത് പുതിക്കിപ്പണിയുമ്പോൾ സ്റ്റീൽ ബോംബ്വെച്ച് കോൺക്രീറ്റ് ചെയ്യുക; കണ്ണൂരിന്റത് കേട്ടുകേൾവിയില്ലാത്ത പകയുടെ ചരിത്രം; ഒരു കാലത്തെ രാഷ്ട്രീയ ക്രിമിനലുകൾ ഇന്ന് ക്വട്ടേഷനുകൾ ഏറ്റെടുത്ത് ഒരുമിച്ച് പ്രവർത്തിക്കുന്നു; കാവിയും ചുവപ്പുമെന്നും അവർക്ക് വ്യത്യാസമില്ല; കൊടി സുനിയും കാട്ടി സുരേഷും കാക്ക ഷാജിയുമൊക്കെ ഒരേ തൂവൽ പക്ഷികൾ; മറുനാടൻ പരമ്പര കൊലക്കത്തികൾ വാഴുന്ന കണ്ണൂർ മൂന്നാം ഭാഗം
രഞ്ജിത്ത് ബാബു
കണ്ണൂർ: കൊല്ലപ്പെട്ടവന്റെ ശവക്കല്ലറയെപ്പോലും പകയോടും പ്രതികാരത്തോടും നോക്കി കാണുന്ന സംഭവവും കണ്ണൂരിൽ നടക്കുകയുണ്ടായി. കണ്ണൂർ മുഴപ്പിലങ്ങാട്ട് പൊതു ശ്മശാനത്തിലാണ് ഇത്തരമൊരു സംഭവം അരങ്ങേറിയത്. ആർ.എസ്. എസ്. പ്രവർത്തകൻ എം. സുരജിന്റെ ശവക്കല്ലറയിൽ നിന്നാണ് പൊലീസ് മൂന്ന് സ്റ്റീൽ ബോംബുകൾ നീക്കം ചെയ്തത്. കല്ലറയുടെ സിമന്റ് അടർന്ന് വീണപ്പോൾ അതിനകത്ത് സ്റ്റീൽ ബോംബിന്റെ അടപ്പ് കാണാനിടയായി. പൊളിച്ചു നോക്കിയപ്പോൾ ഒരെണ്ണം പൊട്ടുകയും ചെയ്തു. 2005 ൽ സിപിഎം. അക്രമത്തിലാണ് സൂരജ് വെട്ടേറ്റ് മരിച്ചത്. മൃതദേഹം സംസ്ക്കരിച്ച് പൊതു ശ്മശാനത്തിലെ കല്ലറയ്ക്ക് നേരെ എതിരാളികളുടെ അക്രമം നടന്നു. തുടർന്ന് അത് പുതുക്കി പണിയുമ്പോൾ സീറ്റീൽ ബോംബ് വെച്ച് കോൺക്രീറ്റ് ചെയ്യുകയായിരുന്നു. എവിടേയും കേട്ടു കേൾവിയില്ലാത്ത കണ്ണൂരിലെ പകയുടെ രാഷ്ട്രീയ ചരിത്രമാണിത്.
ഒരു കാലത്ത് ബിജെപി.ക്കും സിപിഎം. നും എൻ.ഡി.എഫി നുമൊക്കെ ആയുധമെടുത്തുകൊല നടത്തിയവർ ജയിലിൽ നിന്നും പുറത്തെത്തിയപ്പോൾ പഴയ രാഷ്ട്രീയത്തിൽ നിന്നും മാറി ക്വട്ടേഷൻ സംഘങ്ങളായി ഒരുമിച്ചു. ബോംബെറിഞ്ഞും വാൾ വീശിയും ഭയപ്പെടുത്തി സുഖമറിഞ്ഞവർ ക്വട്ടേഷൻ ഏറ്റെടുത്തുകൊലപാതകമടക്കമുള്ള മേച്ചിൽ പുറം തേടി. . എന്നാൽ ഈ രഹസ്യ ഇടപാടുകളൊന്നും ആരും അറിയില്ല. ടി.പി. ചന്ദ്രശേഖരൻ വധം നടപ്പാക്കാൻ 35 ലക്ഷത്തിന് ക്വട്ടേഷൻ എടുത്തെന്ന് ആരോപണമുണ്ട്. അങ്ങിനെ ബോംബും വാളും ഉപയോഗിച്ച് പരസ്പരം പോരാടുന്ന കണ്ണൂർ രാഷ്ട്രീയം മെല്ലെ മാഞ്ഞു തുടങ്ങി. പണം മാത്രം. അതായിരുന്നു ലക്ഷ്യം. ഒരേ സമയം രാഷ്ട്രീയത്തിനും മണൽ മാഫിയക്കും കോഴിക്കടത്തിനും ബ്ലേഡ് കമ്പനിക്കാർക്കും മദ്യ കടത്തുകാർക്കും കാവൽ നിൽക്കാൻ അവർ തയ്യാറായി. പണം നൽകി ക്വട്ടേഷൻ നൽകുന്നവരുടെ ആജ്ഞ മാത്രമായിരുന്നു അവരുടെ പ്രത്യയശാസ്ത്രം. രാഷ്ട്രീയ നേതാക്കളേയും പ്രധാന പ്രവർത്തകരേയും ക്വട്ടേഷൻ സംഘങ്ങൾ കൊല ചെയ്യുന്നതിന്റെ താത്പര്യം എന്താണ് എന്ന ചോദ്യത്തിന് ഇപ്പോൾ പ്രസക്തിയില്ലാതായി.
ഒരു കാലത്തെ രാഷ്ട്രീയ ക്രിമിനലുകൾ ക്വട്ടേഷനുകൾ ഏറ്റെടുത്ത് ഒരുമിച്ച് പ്രവർത്തിക്കുന്നു. കാവിയും ചുവപ്പുമെന്നും അവർക്ക് വ്യത്യാസമില്ല. ഇത് വളർന്ന് വളർന്ന് ഭാവിയിൽ വർഗ്ഗീയ കലാപംപോലും സംഘടിപ്പിക്കാൻ അവർക്ക് കഴിയും. ആർ.എസ്. എസും പോപ്പുലർ ഫ്രണ്ടും പോലുള്ള മതസംഘടനകൾ സജീവമാകുന്ന നമ്മുടെ സംസ്ഥാനത്ത് അവരും ഇത്തരം സംഘങ്ങളെ ഉപയോഗിച്ച് പൊരുതാൻ തയ്യാറായേക്കാം. പരസ്പരം വാൾപയറ്റ് നടത്തുന്ന രാഷ്ട്രീയ കക്ഷികൾക്ക് ഇതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും മാറി നിൽക്കാനാവില്ല. കൊടി സുനിയും കാട്ടി സുരേഷും കാക്ക ഷാജിയും കണ്ണൂരും കോഴിക്കോടും കേന്ദ്രീകരിച്ചുള്ള ക്വട്ടേഷൻ രാഷ്ട്രീയത്തിലെ ഭയപ്പെടുത്തുന്ന പേരുകളാണ്. രാഷ്ട്രീയത്തിന്റെ പേരിൽ വാടക ഗുണ്ടകളെ ഉപയോഗിച്ച് കൊല്ലുന്ന പ്രവണത ഗൗരവത്തോടെ കാണണമെന്ന് കോടതികൾ വിവിധ വിധിന്യായത്തിൽ പറഞ്ഞിട്ടുണ്ട്.
2009 നവംബറിൽ കാസർഗോഡ് പെർളയിലെ കോൺഗ്രസ്സ് പ്രവർത്തകനായ ജബ്ബാറിനെ സിപിഎം. കാർ വാടക ഗുണ്ടകളെ ഉപയോഗിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഈ കേസിൽ സിപിഎം. ഏരിയാ സെക്രട്ടറിയും ലോക്കൽ സെക്രട്ടറിയും വാടക ഗുണ്ടകളും ശിക്ഷിക്കപ്പെട്ടു. പാർട്ടികൾക്കായി കൊല നടത്തുന്നവർക്ക് സൗകര്യങ്ങൾ നിർലോഭം നൽകുന്നതിൽ നേതൃത്വം മടി കാണിക്കാറില്ല. ഭരണ തലത്തിൽ പൊലീസുകാർ അവരുടെ ആഞ്ജാനുവർത്തികളാകുന്നു. വി.ഐ. പി. പരിവേഷമാണ് കണ്ണൂർ സെട്രൽ ജയിലുകൾ ഉൾപ്പെടെയുള്ള ജയിലുകളിൽ ലഭിക്കുന്നത്. മൊബൈൽ ഫോണിൽ മന്ത്രിമാരേയും നേതാക്കളേയും വിളിക്കാം. സന്ദർശിക്കാൻ ഉന്നതർ വരെ എത്തും. കേസിനായി ലക്ഷങ്ങൾ ചിലവഴിക്കും. പാർട്ടിയിലെ മന്ത്രിമാർ ജയിൽ സന്ദർശിക്കുമ്പോൾ കൊലക്കേസിലെ പ്രതികൾ തന്നെ സഹായികളായി നടക്കും.
കണ്ണൂർ ജയിലിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രാഷ്ട്രീയ തടവുകാരുള്ളത്. അതിൽ ഒന്നാം സ്ഥാനം സിപിഎം. നും തൊട്ടു പിറകിൽ ബിജെപി.യുമാണ്. . പട്ടാപകൽ ആളുകൾ നോക്കി നിൽക്കേ കൊലയാളി സംഘം ഏതെന്ന് തിരിച്ചറിയാനുള്ള ലക്ഷണങ്ങൾ ബാക്കി വെച്ച് അക്രമിക്കുന്ന സംഘവുമുണ്ട്. അതിന് സിപിഎം. ആർ.എസ്. എസ്. വ്യത്യാസമൊന്നുമില്ല. എതിരാളിയെ വയറുവെട്ടി പിളർന്ന് കൊലപ്പെടുത്തിയ ശേഷം ശരീരത്തിൽ മണ്ണ് വാരിയിട്ട് കടന്നു കളയുന്ന രീതിയും കണ്ണൂരിലുണ്ടായിരുന്നു. തലശ്ശേരിയിൽ ഏറ്റവും ഒടുവിൽ നടന്ന തുടർ കൊലപാതകങ്ങൾ അതി ക്രൂരമായിരുന്നു. വെണ്ടുട്ടായിയിലെ സത്യൻ എന്ന പഴയ ബിജെപി. ക്കാരനെ സൗഹൃദം കാട്ടി വിളിച്ചു കൊണ്ടു പോയി തലയറുത്ത് വീടിന് സമീപം കൊണ്ടിടുകയായിരുന്നു. കേരളം മുഴുവൻ തിരുവോണക്കാലം ആഘോഷമായി കൊണ്ടാടുമ്പോൾ കണ്ണൂരിൽ അക്രമത്തിന് അവധി നൽകിയിരുന്നില്ല. സിപിഎം. ന്റെ കണ്ണൂർ ജില്ലാ സെക്രട്ടറി പി..ജയരാജനെ ആർ.എസ്. എസുകാർ അക്രമിച്ചത് ഒരു തിരുവേണനാളിലായിരുന്നു.
ഭാഗ്യവും മന:ശക്തിയും കൊണ്ടാണ് ജയരാജൻ അന്ന് രക്ഷപ്പെട്ടത്. 40 ലധികം വെട്ടുകളേറ്റ ജയരാജനെ മരിച്ചെന്ന് കരുതി അക്രമികൾ ഒഴിവാക്കുകയായിരുന്നു. യുവ മോർച്ചാ നേതാവ് കെ.ടി. ജയകൃഷ്ണനെ ക്ലാസു മുറിയിൽ കൊച്ചു വിദ്യാർത്ഥികളുടെ മുന്നിൽ വെച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കുട്ടികളുടെ മുഖത്ത് തെറിച്ചു വീണ ചോരത്തുള്ളികൾ സർവ്വരേയും ഞെട്ടിച്ചു. ആർ.എസ്. എസ്. നേതാവ് സദാനന്ദൻ മാസ്റ്റരുടെ ഇരുകാലുകളും വെട്ടിയരിഞ്ഞതും ഇക്കാലത്താണ്. അതിന് പകരം വീട്ടിയതും എസ്.എഫ്.ഐ. നേതാവ് കെ.വി. സുധീഷിനെ വെട്ടിയരിഞ്ഞു കൊണ്ട്. സ്ക്കൂട്ടറിൽ ഭാര്യയോടൊപ്പം സഞ്ചരിക്കവേയാണ് പന്ന്യൻന്നൂർ ചന്ദ്രനെന്ന ആർ.എസ്. എസ് നേതാവിനെ വെട്ടി കൊലപ്പെടുത്തിയത്. അച്ഛനും അമ്മയോ ഭാര്യയോ കുട്ടികളോ ഒപ്പമുണ്ടെന്ന് നോക്കാതെ നിരവധി കൊലകൾ അരങ്ങേറിയത്. അതിലൊന്നാണ് സിപിഎം. പ്രവർത്തകനും കാർ ഡ്രൈവറുമായ സുധീറിനെ സ്ക്കൂൾ കുട്ടികളെ കൊണ്ടു പോകുമ്പോൾ തടഞ്ഞ് വച്ചാണ് വെട്ടിക്കൊന്നത്. കാലം എത്രമാറിയിട്ടും കൊലകൾക്കും മൃഗീയതക്കും കൊലക്കും യാതൊരു മാറ്റുവുമില്ല.
(തുടരും)
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍