പൗരസ്വാതന്ത്ര്യത്തെ ബന്ദിയാക്കി മാദ്ധ്യമപ്രവർത്തകരുടെ അടിയന്തിരാവസ്ഥയോ? മാദ്ധ്യമങ്ങൾ ഇരകളോ വേട്ടക്കാരോ? ഹൈക്കോടതി അഭിഭാഷകൻ എഴുതുന്ന പരമ്പര ഇന്നു മുതൽ...
മാദ്ധ്യമങ്ങൾ ജഡ്ജിമാരെ പോലെ പൊതു ജനങ്ങളെ വിചാരണ ചെയ്യുമ്പോഴും സ്വയം വിമർശനത്തിനു പോലും വഴങ്ങാതെ മാറി നിൽക്കുന്നതായാണ് ആരോപണം. ചെറിയ വിമർശനങ്ങളെ പോലും അനിഷ്ടത്തോടെ അവർ നേരിടും. മാദ്ധ്യമങ്ങളുടെ ഈ സമീപനം മൂലം അനേകം നിരപരാധികൾ വെട്ടയാടപ്പെട്ടതായി വിലയിരുത്തപ്പെടുന്നു. വേട്ടയാടപ്പെടുന്നവർക്ക് ശബ്ദിക്കാൻ പോലും അവസരമില്ല, കേരളത്തിലെ മാദ്ധ്യമങ്ങളും അഭിഭാഷകരും തമ്മിലുള്ള തർക്കത്തിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനായ അഡ്വ. ജോൺസൺ മനയാനി നടത്തുന്ന ഒരു മാദ്ധ്യമ വിചാരണയാണ് ഇന്നു മുതൽ പ്രസിദ്ധീകരിക്കുന്നത്. ആദ്യ ലേഖനത്തിൽ ഇങ്ങനെ ഒരു പരമ്പര എഴുതാൻ ഉണ്ടായ കാരണവും എന്താണ് ഇതിൽ പരാമർശിക്കുന്നത് എന്നുമാണ് വ്യക്തമാക്കുന്നത് - എഡിറ്റർ.
മാദ്ധ്യമസ്വാതന്ത്ര്യമല്ല, പൗരാവകാശങ്ങളാണ് വലുത്
ജനങ്ങളുടെ മുൻപിൽ ഫയൽ ചെയ്യുന്ന ഒരു പൊതുതാൽപര്യഹർജിയാണിത്. ഈ കേസിൽ തീരുമാനമെടുക്കേണ്ടത് ജനങ്ങളാണ്. ഈ ഹർജിയിൽ എന്റെ സ്വന്തം വാചകങ്ങൾ/അഭിപ്രായങ്ങൾ വളരെ പരിമിതമാണ്. ഈ ഹർജിയിലെ എതിർകക്ഷിയായ മാദ്ധ്യമങ്ങൾക്കെതിരെയും മാദ്ധ്യമപ്രവർത്തകർക്കെതിരെയും മാദ്ധ്യമ അഭിഭാഷകർക്കെതിരെയും രേഖപ്പെടുത്തിയിരിക്കുന്ന സകല ലേഖനങ്ങളും വാർത്തകളും മാദ്ധ്യമപ്രവർത്തകരോ മാദ്ധ്യമ സുഹൃത്തുക്കളോ എഴുതിയതാണ്. ഞാനതൊന്നു ക്രോഡീകരിച്ചെന്നുമാത്രം. കോപ്പി റൈറ്റ് പറഞ്ഞ് ആരും കേസിനു പോകേണ്ടതില്ല. കാരണം ജനകീയ പൊതുതാൽപര്യ ഹർജിയിലെ അനുബന്ധങ്ങൾ (EXHIBITS) മാത്രമാണിവ. ഒഴുക്കിനെതിരെയുള്ള നീന്തലാണിത്. ഏറെ പ്രതിബന്ധങ്ങളുണ്ടായാലും നീന്തി വിജയിച്ചേ പറ്റൂ. അല്ലെങ്കിൽ അപകടത്തിലാകുന്നത് ജനങ്ങളുടെ സ്വാതന്ത്ര്യമായിരിക്കും. അഭിഭാഷകരും മാദ്ധ്യമസുഹൃത്തുക്കളും ഇതു മനസ്സിലാക്കണം. യാതൊരു അടിസ്ഥാനവുമില്ലാതെ എന്തും വിളിച്ചുപറയാനുള്ളതല്ല മാദ്ധ്യമസ്വാതന്ത്ര്യം. വേണമെങ്കിൽ അതും അംഗീകരിക്കാം. എന്നാൽ മാദ്ധ്യമങ്ങൾ വാർത്താചാനലുകളിലൂടെ ഇരയാക്കുന്നവർക്കും ആക്രമിക്കുന്നവർക്കും പറയാനുള്ളതുകൂടി അതേ ചാനലിൽ അതേസമയത്ത് അതേ ദൈർഘ്യത്തോടുകൂടി പറയാനുള്ള അവസരം ജനങ്ങൾക്കു ലഭിക്കണം. പ്രിന്റ് മാദ്ധ്യമങ്ങളെ നിയന്ത്രിക്കാൻ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ ഉണ്ടെങ്കിൽ ഓൺലൈൻ മാദ്ധ്യമങ്ങളെ നിയന്ത്രിക്കാൻ സൈബർ നിയമമുണ്ടെങ്കിൽ വാർത്താചാനലുകളെ ഒന്നെങ്കിൽ പ്രസ് കൗൺസിൽ നിയന്ത്രിക്കണം. അല്ലെങ്കിൽ അവരെ സൈബർ നിയമങ്ങൾക്കു കീഴിലാക്കണം. ആരെങ്കിലും ഇതു ചൂണ്ടിക്കാണിക്കണമല്ലോ?
കോടതി വാർത്തകൾ റിപ്പോർട്ടുചെയ്യുന്നതിന് നിയന്ത്രണം വേണമെന്നല്ല, കോടതി വാർത്തകൾ റിപ്പോർട്ടുചെയ്യുന്നവർക്ക് അടിസ്ഥാനയോഗ്യതകൾ വേണമെന്നായിരുന്നു സെന്റർ ഫോർ കൺസ്യൂമർ എജ്യൂക്കേഷൻ (പാലാ) ഫയൽ ചെയ്ത പൊതുതാൽപര്യ ഹർജിയിൽ ഞാൻ ആവശ്യപ്പെട്ടത്. സുപ്രീം കോടതിയിൽ അത്തരം മാർഗ്ഗനിർദ്ദേശങ്ങൾ നിലവിലുണ്ട്.
ഹൈക്കോടതി വിധികൾ റിപ്പോർട്ടുചെയ്യുന്നതിലും നിബന്ധനകളുണ്ടാകണം. വിധികൾ അടിച്ചു കക്ഷികൾക്കു നൽകുന്നതിനോടൊപ്പമായിരിക്കണം അത് പത്രപ്രവർത്തകർക്കു ലഭിക്കേണ്ടത്.അതിന്റെ ഒരു സോഫ്റ്റ് കോപ്പി ഹൈക്കോടതി വെബ് സൈറ്റിൽ അപ്ലോഡ് ചെയ്യണം. അപ്പോൾ ആർക്കു വേണമെങ്കിലും പഠിക്കാം. എന്നിട്ടാകണം കോടതി വിധികളെപ്പറ്റിയുള്ള വാർത്താചാനൽ മാദ്ധ്യമ വിചാരണ. അങ്ങനെവരുമ്പോൾ ആർക്കുവേണമെങ്കിലും രേഖകളുടെ അടിസ്ഥാനത്തിൽ പ്രതികരിക്കാം.
വലിയ പ്രശ്നങ്ങൾക്കു ചെറിയ നിർദ്ദേശങ്ങൾമാത്രം. പൊതുസമൂഹം ചർച്ചചെയ്യട്ടെ. യഥാർത്ഥ ജനകീയ വിഷയങ്ങളിൽ ഒരിക്കലും മാദ്ധ്യമവിചാരണ നടക്കാറില്ല എന്നുകൂടി നാം മനസ്സിലാക്കണം. അതുകൊണ്ടുതന്നെ ഒരു വർഷം മാദ്ധ്യമങ്ങൾ കോടതി വാർത്തകൾ റിപ്പോർട്ടുചെയ്തില്ലെങ്കിലും ഒന്നും സംഭവിക്കില്ല. പബ്ലിസിറ്റിക്കുവേണ്ടിയല്ല നിരവധി അഭിഭാഷകർ പൊതുതാൽപര്യവിഷയങ്ങൾ ഏറ്റെടുക്കുന്നത്. പബ്ലിസിറ്റി ആഗ്രഹിക്കാത്ത പൊതുതാൽപര്യ വ്യവഹാരസംഘടനകൾ (Public Intertse Non Gov--ernmental Organizations) ആണ് ജനകീയ വിഷയങ്ങൾ കോടതികൾക്കു മുൻപിൽ കൊണ്ടുവരുന്നത്. അവരൊരിക്കലും കോടതിവിധികളുമായി പത്ര/ന്യൂസ് ചാനൽ ഓഫീസുകൾ കയറിയിറങ്ങാറില്ല. ഏറെ ജനങ്ങളെ-അവരുടെ ദൈനംദിന ജീവിതത്തിൽ അത്തരം വിധികൾ സ്വാധീനിക്കുമ്പോൾ-അതു വാർത്തയാകുന്നു. കേരളത്തിലെ അറിയപ്പെടുന്ന, കഴിഞ്ഞ 25 വർഷമായി പ്രവർത്തിക്കുന്ന, പൊതുതാൽപര്യ എൻജിഓ (NGO) ആയ സെന്റർ ഫോർ കൺസ്യൂമർ എജ്യുക്കേഷന്റെ അടിസ്ഥാന പ്രവർത്തനശൈലിതന്നെ അവരുടെ ഭാരവാഹികളുടെ പേര് പ്രസിദ്ധീകരിക്കരുതെന്നാണ്. വ്യക്തിയല്ല സ്ഥാപനമാണ്-അതിന്റെ നയങ്ങളാണ് പ്രധാനം എന്നായിരുന്നു അവരുടെ നിലപാട്. വാർത്താചാനലുകളിൽ ഒഴിവാക്കാനാവാതെ വന്നപ്പോഴായിരുന്നു ഭാരവാഹികളുടെ പേര് പുറത്തുവന്നത്.
കേരള ഹൈക്കോടതിയിൽ അതീവ ഗൗരവത്തോടെ 1999-ൽ വാദിക്കപ്പെട്ട പട്ടയ കേസ് (Nature Lovers Movement V/S State of Kerala) (7-10-1999) ആണ് സത്യത്തിൽ പൊതുതാൽപര്യഹർജികളുടെ പ്രസക്തിതന്നെ തലനാരിഴ കീറി പരിശോധിച്ച കേസ്. ആ കേസിൽ ഇടുക്കിയിലെ കർഷകർക്കുവേണ്ടി കേരളാ കോൺഗ്രസ് നിർദ്ദേശാനുസരണം കേസ് വാദിച്ചതു ഞാനായിരുന്നു. എനിക്കേറെ സാമ്പത്തിക നഷ്ടമുണ്ടാക്കിയ കേസായിരുന്നു. പക്ഷേ, ജനപക്ഷം ജയിച്ചു. പിന്നീട് വാദിച്ച നിരവധി പൊതുതാൽപര്യക്കേസുകളിൽ ജനപക്ഷം ജയിച്ചപ്പോൾ സാമ്പത്തികമായി എനിക്കു നഷ്ടമുണ്ടായി. എന്റെ മതനിയമപ്രകാരം ഞാനത് ദശാംശം എന്ന ഭാഗത്തിൽ വരവുവച്ചു. സത്യക്രിസ്ത്യാനികൾ (ക്രിസ്തുമാർഗ്ഗം ശരിയായി പിന്തുടരുന്ന ക്രിസ്തുവിന്റെ അനുയായികളാണ് സത്യക്രിസ്ത്യാനികൾ) അവരുടെ വരുമാനത്തിന്റെ (ലാഭത്തിന്റെയല്ല) 10% മറ്റുള്ളവർക്കായി നീക്കിവയ്ക്കണമെന്നാണ് പ്രമാണം. പൊതുതാൽപര്യക്കേസുകളിലെ എന്റെ സാമ്പത്തിക നഷ്ടത്തെ ഞാൻ ദശാംശമായി കണക്കാക്കുന്നു.
2008-ൽ സേവി മനോ മാത്യുവിനെ മാദ്ധ്യമങ്ങൾ ഏകപക്ഷീയമായി ആക്രമിച്ചപ്പോൾ കേരളത്തിലെ ഏറ്റവും അറിയപ്പെടുന്ന ഒരു പൊതുതാൽപര്യ എൻജിഒയുടെ സ്ഥാപകനും ഉപദേശകനുമായ എന്റെ സുഹൃത്തുകൂടിയായ വ്യക്തി മാദ്ധ്യമങ്ങളുടെ ഏകാധിപത്യത്തിനെതിരെ ശബ്ദമുയർത്തണമെന്ന് അഭ്യർത്ഥിച്ചിരുന്നു. പിന്നീട് പല സമയത്തും നടന്ന സമാനമായ മാദ്ധ്യമവേട്ടകളെ അതാതുകാലത്തെ സംഭവവികാസങ്ങളുടെ തെളിവുകളോടെ അജ്ഞാതനായ-പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത- ആ പൊതുപ്രവർത്തകൻ എന്നോടു പറഞ്ഞത് ഇതിങ്ങനെ പോയാൽ ജനങ്ങളുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുമെന്നും ഈ പോക്ക് കലാപങ്ങളിലേക്കു നയിക്കുമെന്നുമായിരുന്നു. ആ പ്രവചനമാണ് ഇപ്പോൾ മാദ്ധ്യമ അഭിഭാഷക തർക്കത്തിലൂടെ നടപ്പിലായത്. ഈ പൊതുതാൽപര്യ ഹർജി തയാറാക്കാനുള്ള ഇതിലെ രേഖകൾ അദ്ദേഹമാണ് എന്നെ ഏൽപ്പിച്ചത്.
മാദ്ധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ ലേഖനങ്ങൾക്കും വിശകലനങ്ങൾക്കുമായി ജഗദീഷ് ചന്ദ്രൻ നായരുടെ (Adv. Jagadish Chandran Nair) ലേഖനം 2016 (4) KHC J 1 epw Jtsuice V. Ramkumar ന്റെ ലേഖനം 2016 (4) KHC J 25 ലും വായിക്കുക. പൗരസ്വാതന്ത്ര്യത്തിന് ഒന്നാം സ്ഥാനം നൽകിക്കൊണ്ടുള്ള മാദ്ധ്യമസ്വാതന്ത്ര്യത്തിന് എന്തൊക്കെ നയരൂപീകരണവും നിയമനടപടികളുമാണ് എടുക്കേണ്ടതെന്ന നിങ്ങളുടെ സ്വതന്ത്രചിന്തകൾ ഞങ്ങളെ അറിയിച്ചാൽ അതെല്ലാം ക്രോഡീകരിച്ച് പുതിയൊരു നയരൂപീകരണത്തിനായി നമുക്ക് ശ്രമിക്കാം. ഇനിയെങ്കിലും പ്രതികരിച്ചില്ലെങ്കിൽ എന്താവും സംഭവിക്കുക. അത്രമാത്രം.
- ലേഖകന്റെ ഫോൺ നമ്പർ: 9447010701
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍