ആസ്ത്മയ്ക്കുള്ള 'ഗംഭീര ഉൽപ്പന്ന'ത്തിനു മോഹൻലാലിന്റെ സാക്ഷ്യപത്രം! തട്ടിപ്പ് മരുന്നിന്റെ പരസ്യത്തിനു സൂപ്പർതാരം മോഡലായപ്പോൾ കോടികളുടെ വിറ്റുവരവും; വ്യാജ ഔഷധം വിപണിയിൽ ഇറക്കിയതിനു കോടതി ശിക്ഷിച്ച പങ്കജകസ്തൂരിക്കാരനു പത്മശ്രീ നൽകി രാജ്യത്തിന്റെ ആദരവും
തിരുവനന്തപുരം: പവർമാൾട്ട്, ജീവൻടോൺ തുടങ്ങിയവയായിരുന്നു ആദ്യകാലത്തു പരസ്യങ്ങളിലൂടെ കേരളീയമനസുകളിൽ സ്ഥാനം നേടിയ ഉത്തേജകമരുന്നുകൾ.1988 ലാണ് പങ്കജകസ്തൂരിയിലൂടെ വൻതോതിലുള്ള പരസ്യവിപ്ളവം ആരംഭിച്ചത്. ആസ്തമയ്ക്കുള്ള ഫലപ്രആയുർവേദ ഔഷധമായിട്ടാണ് പങ്കജകസ്തൂരി എന്ന ഉൽപന്നത്തെ പങ്കജകസ്തൂരി ഹെർബൽസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ജെ. ഹരീന്ദ്രൻ നായർ കേരളത്തിൽ അവതരിപ്പിക്കുന്നത്. ഗംഭീര ഉൽപന്നമാണെന്നു സൂപ്പർതാരം മോഹൻലാലിന്റെ സാക്ഷ്യപത്രം കൂടിയായപ്പോൾ, കൊച്ചു കുട്ടികൾ മുതിൽ പ്രായമായവർ വരെ പങ്കജകസ്തൂരിയുടെ ഉപഭോക്താക്കളായി മാറി. സംസ്ഥാനത്തിനകത്തും പുറത്തും വിദേശരാജ്യങ്ങളിലും പങ്കജകസ്തൂരിക്ക് ആവശ്യക്കാരേറിയപ്പോൾ ഔഷധത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചും ഫലസിദ്ധിയെക്കുറിച്ചുമുള്ള സംശയങ്ങൾ ഉയർന്നു.
1992 ജനുവരി 28-ന് പൂവച്ചലിലെ പങ്കജകസ്തൂരി നിർമ്മാണകേന്ദ്രം സംസ്ഥാന ഡ്രഗ്സ് കൺട്രോളർ റെയ്ഡ് ചെയ്്ത് രേഖകളും ഉൽപന്നങ്ങളും പിടിച്ചെടുത്തു. തിരുവനന്തപുരത്തെ ഔഷധ പരിശോധനാ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ പങ്കജകസ്തൂരി വ്യാജ ഔഷധമാണെന്നു തെളിഞ്ഞു. ഔഷധനിർമ്മാണത്തിനു ഉപയോഗിക്കുന്ന ഘടകങ്ങളുടെ പേരുകൾ രേഖപ്പെടുത്തിയിട്ടില്ലെന്നും പങ്കജകസ്തൂരി നിർമ്മാണവുമായി ബന്ധപ്പെട്ട് രേഖകളിൽ കൃത്രിമമുണ്ടെന്നും വ്യക്തമായി. ഔഷധനിർമ്മാണച്ചട്ടം ലംഘിച്ചതിനെതിരെ(നമ്പർ 77/93) നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഡോ.ഹരീന്ദ്രൻനായർക്ക് പത്തു ദിവസത്തെ തടവും 2500 രൂപ പിഴയും വിധിച്ചു. വിചാരണക്കോടതി വിധിക്കെതിരെ കമ്പനിക്കാർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിചാരണക്കോടതിയുടെ കണ്ടെത്തലുകളെ ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. തന്റെ 'ഗവേഷണത്തിലൂടെ' കണ്ടെത്തിയ ഔഷധം വ്യാജമല്ലെന്നും ഔഷധത്തിന്റെ ഗുണനിലവാരം കൊൽക്കത്ത ആസ്ഥാനമായ സെൻട്രൽ ലബോറട്ടറിയിൽ പരിശോധിക്കണമെന്നും പ്രതി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
വിചാരണക്കോടതിയുടെ ശിക്ഷയിൽ ഹൈക്കോടതി നേരിയ ഇളവ് വരുത്തി. കോടതി പിരിയും വരെ തടവുശിക്ഷയും 7500 രൂപയുമാണ് ജസ്റ്റിസ് വി. ഗിരി ശിക്ഷ വിധിച്ചത്. ഔഷധനിർമ്മാണ ചട്ടങ്ങൾ ലംഘിച്ച് ഔഷധങ്ങൾ നിർമ്മിക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വിൽക്കുകയും ചെയ്ത ഈ വ്യക്തിക്കാണ് 2012-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചത്. ആയുർവേദത്തിന്റെ പേരിലാണ് ഡോ.ഹരീന്ദ്രൻനായർക്ക് പത്മശ്രീ ലഭിച്ചതെന്നുള്ളതാണ് ഏറെ വിചിത്രം. അതിന്റെ പിന്നിലുള്ള രാഷ്ട്രീയബാന്ധവം വ്യക്തമാണല്ലോ.
വേദകാലം മുതൽ ദ്രാവിഡന്മാരും ആര്യന്മാരും പിൻതുടർന്നു വന്ന ആയുർവേദം ആധുനികകാലത്തും അവഗണിക്കാനാവാത്ത ഒരു ശാസ്ത്രവിഭാഗമാണെന്നതിൽ ആർക്കും തർക്കമില്ല. വാതം, പിത്തം, കഫം എന്നിവയുടെ ശരിയായ നിയന്ത്രണത്തിലൂടെ ശരീരസന്തുലനം ഉറപ്പാക്കിയുള്ള ചികിത്സാരീതിയാണ് ആയുർവേദ ചികിത്സയുടെ അടിസ്ഥാനം. എന്നാൽ പെട്ടെന്ന് കാശു സമ്പാദിക്കാനുള്ള മുറിവൈദ്യന്മാരുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ് ആയുർവേദ ചികിത്സ. അങ്ങനെയുള്ളവരുടെ അക്ഷയപാത്രമാണ് ആയുർവേദ ഔഷധ നിർമ്മാണം. എന്നാൽ നൂറ്റാണ്ടുകളായി ആയുർവേദത്തെ തപസ്യ പോലെ കൊണ്ടുനടക്കുകയും, അതിന്റെ ശാസ്ത്രീയമായ അടിത്തറയിൽ ഉറച്ചുനിന്ന് വൈദ്യസേവനം നടത്തുകയും ചെയ്യുന്നവരുടെ എണ്ണമെടുത്താൽ, സംസ്ഥാനത്ത് പത്തിൽ താഴെയാണ് അവരുടെ സംഖ്യ.
ആയുർവേദ ചികിത്സാരീതികൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും ആയുർവേദത്തിന്റെ മറപിടിച്ച് നിർമ്മിക്കപ്പെട്ട വ്യാജഔഷധങ്ങൾ കേരളത്തിൽ വ്യാപകമായത് 1980 കൾക്ക് ശേഷമാണ്. ത്രിദോഷങ്ങളുടെ സന്തുലനത്തിലൂടെ രോഗത്തിന് ശമനം നൽകുന്ന രീതിയാണ് കാലാകാലങ്ങളായി ആയുർവേദത്തിൽ അനുഷ്ഠിച്ചു വരുന്നതെങ്കിലും, ശരീരകാന്തി, കഷണ്ടി, ലൈംഗിക പ്രശ്നങ്ങൾ എന്നീ 'ദോഷ'ങ്ങളിൽ കേരളത്തിലെ ജനങ്ങളുടെ ആശങ്കകളും ആസക്തികളും ഏറ്റവും നല്ല വിൽപനചരക്കാണെന്ന് മനസിലാക്കിയതോടെയാണ് കേരളത്തിലെ 'മുറിവൈദ്യന്മാർ' പേറ്റന്റ് ആൻഡ് പ്രൊപ്പൈറ്ററി ഔഷധ നിർമ്മാണത്തിലേക്ക് തിരിഞ്ഞത്.
ഒരു കുപ്പിയിൽ വെള്ളം നിറയ്ക്കുക. അതിൽ നിങ്ങൾക്കറിയാവുന്ന ഏതെങ്കിലും ആയുർവേദ ഔഷധങ്ങൾ ചേർത്ത് നിറം മാറ്റി ഇഷ്ടമുള്ള പേര് കൊടുക്കുക. ഒരു ആയുർവേദ ഡോക്ടറുമായി നേരെ തിരുവനന്തപുരത്തെത്തുക. അവിടെ കേരള സംസ്ഥാന ഡെപ്യൂട്ടി ഡ്രഗ്സ് കൺ്ട്രോളറെ( ആയുർവദം ) കാണുക. നിങ്ങളുടെ ഔഷധം കഴിച്ചാൽ എന്താണ് പ്രയോജനമെന്ന് അറിയിച്ചു കഴിഞ്ഞാൽ കൂടെയുള്ള ഡോക്ടറുടെ പേരിൽ ലൈസൻസ് അനുവദിക്കും. പിന്നെ മാർക്കറ്റിങ്. അത് നിങ്ങളുടെ യുക്തി പോലെ. മലയാളികളുടെ 'വീക്ക്നെസ്' ആയ മുഖസൗന്ദര്യം, കഷണ്ടി, ലൈംഗികപ്രശ്നങ്ങൾ തുടങ്ങിയ കാര്യങ്ങൾ മുൻനിർത്തിയുള്ള പരസ്യങ്ങളാണ് ഇറക്കുന്നതെങ്കിൽ വിജയം സുനിശ്ചിതം. ശരീരത്തിനു ദോഷം സംഭവിക്കുന്നതോ, മരണത്തിനു കാരണമാകുന്നതോ ആയ രാസവസ്തുക്കൾ ചേർക്കാതിരുന്നാൽ ഈ 'പച്ചവെള്ള ഔഷധം' കൊണ്ട് വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ കോടികളുണ്ടാക്കാം.
പങ്കജകസ്തൂരിക്കെതിരെ ആരോപണങ്ങൾ ശക്തമാവുകയും കേസിൽ ഹൈക്കോടതി ശിക്ഷിക്കുകയും ചെയ്തതോടെ പുതിൽ മേച്ചിൽപുറങ്ങളിലേക്കാണ് പങ്കജകസ്തൂരി ലക്ഷ്യം വച്ചത്. എങ്കിലും ഇപ്പോഴും പങ്കജകസ്തൂരി ബ്രീത്ത് ഈസി വിപണിയിൽ ലഭ്യമാണ്. പങ്കജകസ്തൂരിക്കു പിന്നാലെ വിപണിയിലെത്തിയ 'അമൃതകസ്തൂരിക്ക് തുടക്കത്തിൽ ആവേശകരമായ സ്വീകരണം കേരളത്തിലെ ജനങ്ങൾ നൽകിയെങ്കിലും തട്ടിപ്പാണെന്നു മനസിലായതോടെ വിപണിയിൽനിന്നു പുറത്തായി. ഒരു വർഷത്തിനുള്ളിൽ സാമ്പത്തിക ലാഭം ഉണ്ടാക്കുന്നതിനൊപ്പം പത്തിലേറെ കേസുകളും ഡോ.ഹരീന്ദ്രൻനായർക്ക് സമ്മാനിക്കാൻ ഈ ഉൽപന്നത്തിനു കഴിഞ്ഞു. എന്നാൽ 1999-ൽ കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 3500 രൂപ പിഴ ഈടാക്കിയതല്ലാതെ രജിസ്റ്റർ ചെയ്ത ബാക്കി 9 കേസുകളിലും സർക്കാർ തന്നെ കേസ് പിൻവലിച്ച് ആയുർവേദത്തിന്റെ ' മാനം ' കാത്തു. 2003ൽ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ രജിസ്റ്റർ ചെയ്ത 9 കേസുകളും ആഭ്യന്തര വകുപ്പിന്റെ പ്രത്യേക കത്ത് ( 23897/എൽ2/03 ) പ്രകാരമാണ് പിൻവലിച്ചത്. ഡ്രഗ്സ് മാജിക് റെമഡീസ് ( ഒബ്ജക്ഷണബിൾ അഡ്വവർട്ടൈസ്മെന്റ് )നിയമത്തിന് വിരുദ്ധമായി പരസ്യം ചെയ്ത് ഔഷധങ്ങൾ വിറ്റതിന്റെ പേരിലായിരുന്നു മേൽപറഞ്ഞ പത്തു കേസുകളും.
പങ്കജകസ്തൂരിയും അമൃതകസ്തൂരിയും മാത്രം കൊണ്ട് വിപണിയിൽ പിടിച്ചു നിൽക്കാൻ കഴിയാതെ വന്നതോടെ കേരളത്തിൽ ഏറ്റവും കൂടുതലുള്ള പ്രമേഹരോഗികളിലേക്ക് പങ്കജകസ്തൂരി ഹെർബൽസും സംഘവും ശ്രദ്ധ തിരിച്ചു. ഇൻസുലിൻ കുത്തിവച്ചും ഗുളികകൾ കഴിച്ചും ജീവിതം തള്ളി നീക്കിയ പ്രമേഹരോഗികൾക്ക് ഇൻസുലിൻ ഉൽപദാനത്തിന്റെ ത്വരിതവേഗത വാഗ്ദാനം ചെയ്താണ് ' ഐലൊജൻ എക്സൽ ' പുറത്തിറക്കിയത്. ഈ ഔഷധത്തിന് ഡ്രഗ്സ് കൺട്രോൾ വിഭാഗം അനുമതി നൽകിയെങ്കിലും ഈ ഉൽപന്നം പരസ്യം ചെയ്യുന്നതിൽനിന്ന് സർക്കാർ വിലക്കിയിരുന്നു. സർക്കാർ വിലക്ക് ലംഘിച്ച് വ്യാപകമായി പരസ്യം നൽകാൻ തുടങ്ങിയതോടെ സ്ഥാപനത്തിനെതിരെയും വിതരണക്കാർക്കെതിരെയും കേസ് രജിസ്ററർ ചെയ്തു. ഇങ്ങനെ സർക്കാർ ഉത്തരവുകൾ മറി കടന്ന് തെറ്റിദ്ധാരണജനകമായ പരസ്യങ്ങളിലൂടെ ജനങ്ങളെ കബളിപ്പിക്കാനുള്ള ആയുർവേദ ഔഷധ നിർമ്മാണങ്ങൾക്ക് വഴി വെട്ടിയത് ഇത്തരത്തിലായിരുന്നു.
ഇങ്ങനെയുള്ള ഉൽപന്നങ്ങൾ ഇപ്പോഴും വിപണിയിൽ സജീവമായി തന്നെ നിലനിൽക്കുന്നുവെന്ന യാഥാർഥ്യം ആരും അറിഞ്ഞ മട്ടു കാണിക്കുന്നില്ല. നിയമങ്ങൾ കാറ്റിൽ പറത്തി ഔഷധം നിർമ്മിച്ച് കോടതിയുടെ ശിക്ഷ ഏറ്റുവാങ്ങിയ വ്യക്തിക്ക് പത്മശ്രീ കിട്ടുമെങ്കിൽ, അങ്ങനെയുള്ള പ്രാഞ്ചിയേട്ടൻ ആകാനുള്ള ശ്രമത്തിലാണ് മറ്റുള്ളവരും.
ഹരീന്ദ്രൻനായരുമായി ഏറെ ബന്ധമുണ്ടായിരുന്ന വ്യക്തിയാണ് അന്തരിച്ച മുൻ സ്പീക്കർ ജി കാർത്തികേയൻ. ആര്യനാടിന്റെ ജനപ്രതിനിധിയെന്ന നിലയിലാണ് കാർത്തികേയനുമായി ഹരീന്ദ്രൻനായർ അടുക്കുന്നത്. ഈ വ്യക്തി ബന്ധം സൗഹൃദത്തിലേക്കും വഴിമാറി. കരൾ രോഗത്തിന്റെ സൂചനകൾ ആദ്യം കാർത്തികേയൻ പറഞ്ഞത് ഹരീന്ദ്രൻ നായരോടാണ്. ആരോടും പറയാതെ ചികിൽസിച്ച് ഭേദമാക്കാമെന്ന ഉറപ്പാണ് കാർത്തികയേൻ ഹരീന്ദ്രൻ നായർ നൽകിയതെന്നാണ് സൂചന. ഇതേ തുടർന്ന് രണ്ട് മാസത്തോളം കാട്ടക്കടയിലെ പങ്കജ കസ്തൂരി മെഡിക്കൽ കോളേജിൽ ചികിൽസയിൽ ആയിരുന്നു കാർത്തികേയൻ. ഈ ചികിൽസയ്ക്കിടെയായിരുന്നു കാര്യങ്ങൾ കൈവിട്ട് പോയത്. തുടർന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കാതുകളിൽ വിഷയം എത്തി.
ഉമ്മൻ ചാണ്ടി നേരിട്ട് നിർബന്ധിച്ചതിന്റെ ഫലമായാണ് കാർത്തികേയൻ അമേരിക്കയിലേക്ക് ചികിൽസയ്ക്ക് പോകാൻ സമ്മതിച്ചത്. രമേശ് ചെന്നിത്തലയും ഒപ്പം പോയി. കരൾ മാറ്റിവയ്ക്കൽ ശസ്ത്ര ക്രിക്കായി അമേരിക്കയിലെത്തിയെങ്കിൽ രോഗം വഷളായതിനാൽ ഡോക്ടർമാർ അതിന് തയ്യാറായില്ല. അങ്ങനെയാണ് കാർത്തികേയൻ മരുന്നുകളുമായി തിരുവനന്തപുരത്തേക്ക് മടങ്ങിയത്. സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയ ശേഷവും ആയുർവേദ വൈദ്യത്തിലേക്ക് പോയിരുന്നതായി സൂചനയുണ്ട്. ഏതായാലും കാർത്തികേയന്റെ ആകസ്മിക മരണത്തിന് കാരണം പങ്കജ കസ്തൂരിയിലെ ചികിൽസയാണെന്ന് കരുതുന്ന കോൺഗ്രസ് നേതാക്കൾ ഏറെയാണ്.
(തട്ടിപ്പിന്റെ തുടർക്കഥകൾ നാളെ തുടരും)
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്